Home Blog Page 1321

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എം.ജി.എം ആശുപത്രി

0
Spread the love

ചെന്നൈ: ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ ത്തിന്റെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച എംജിഎം ഹെൽത്ത് കെയർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഐസിയുവിൽ വെന്റിലേറ്ററിലാണ് അദ്ദേഹമെന്ന് എംജിഎം ഹെൽത്ത് കെയർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ‘കോവിഡിനെ തുടർന്ന് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ, ഇഎംഒ(എക്സ്ട്രാകോർപ്പറിയൽ മെബ്രൻസ് ഓക്സിജെന്റേഷൻ) എന്നിവയുടെ പിന്തുണയോടെ ഐസിയുവിൽ തുടരുകയാണ്’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം വെൻറിലേറ്ററിലാണെന്നും വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ച്‌ വരികയാണെന്നും മകൻ എസ് പി ചരൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

കോവിഡിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിന് രജനികാന്ത്, ശിവകുമാർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജ ബാലസുബ്രഹ്മണ്യത്തിനായി വ്യാഴാഴ്ച കൂട്ടപ്രാർഥന സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് ഉൾപ്പെടെയുള്ളവർ പ്രാർഥനയിൽ പങ്കെടുക്കുന്നുണ്ട്.

സുശാന്ത് സിംഗിന്റെ മരണം, റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

0
Spread the love

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്ബത്തികനേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.


ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു. ബീഹാറിൽ നിന്ന് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നായിരുന്നു റിയയുടെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ കേന്ദ്രവും ബീഹാറും എതിർത്തു. മഹാരാഷ്ട്ര പൊലീസ് നീതിയുക്തമായ അന്വേഷണമല്ല നടത്തുന്നതെന്ന് സുശാന്തിന്റെ അച്ഛനും ബീഹാറും കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സുശാന്ത് മരിച്ച്‌ രണ്ട് മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുശാന്തിന്റെ മരണം ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച്‌ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കൃത്യം നാല് വർഷം മുൻപ്, ഈ ദിവസം ഞങ്ങൾ ഇങ്ങനെയായിരുന്നു-ശിൽപ ബാല

0
Spread the love

ടെലിവിഷൻ അവതാരികയായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് ശിൽപ ബാല.ശിൽപയെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഭാവന,സയനോര, ഷഫ്‌ന തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദത്തെക്കുറിച്ചാണ്.ഇപ്പോൾ താരം വൈറലാകുന്നത് ഭർത്താവുമായുള്ള വിശേഷങ്ങൾ പങ്കുവെച്ചാണ്.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം വീട്ടിലെ വിശേഷം പങ്കുവെച്ചത്.

ശിൽപയും ഭർത്താവും കൂടി നാലാം വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് പതിനെട്ടിനായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.കല്യാണ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും അന്ന് തൊട്ടിങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുമൊക്കാണ് താരം പറയുന്നത്.നാല് വർഷം മുൻപ് കൃത്യം ഈ സമയത്ത് ഞങ്ങൾ സദ്യ കഴിച്ചുകൊണ്ട് ക്യാമറാന്മാരെ നോക്കിക്കൊണ്ട് പരസ്പരം ചിരിക്കുകയായിരുന്നുവെന്നാണ് താരം പങ്കുവെക്കുന്നത്.

രണ്ട് പേരുടെയും വായി ഭക്ഷണം നിറയുമ്പോൾ അല്ലാതെ ഞങ്ങളുടെ സംസാരം നിർത്താറില്ലെന്നും എന്റെ ലുബ്‌സ്റ്റാറിന് വിവാഹ വാർഷിക ആശംസകൾ എന്നുമാണ് താരം പറയുന്നത്.ഒപ്പം ഇപ്പോൾ ഒരു കുഞ്ഞുണ്ടെന്നും നിബന്ധനകളൊന്നുമില്ലാതെ താൻ സ്‌നേഹിക്കുന്ന ഒരേയൊരാളാണ് ഭർത്താവെന്നും താരം പറയുന്നു.അതേസമയം കൊവിഡ് കരണം മകൾ യാമികയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ താരം പറഞ്ഞിരുന്നു.

ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു! കൃഷിക്കിറങ്ങി അനുമോള്‍

0
Spread the love

മലയാളത്തിലെ യുവനടിമാരില്‍ വളരെ സെലക്റ്റഡ് ആയി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടിയാണ് അനുമോള്‍. 2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍ ചെയ്തിട്ടുണ്ട് താരം. ഇന്‍സ്റ്റയില്‍ സജീവമായ അനുമോളുടെ ഇന്‍സ്റ്റയിലെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരിക്കുകയാണ്.

അഭിനയിക്കുന്ന സിനിമകള്‍ ഏറെ തെരഞ്ഞുപിടിച്ച്‌ അഭിനയിക്കുന്ന നടിയാണ് അനുമോള്‍. വാണിജ്യ സിനിമകളുടെ പിറകെ പോകാതെ കലാമൂല്യമുള്ള സിനിമകള്‍ കണ്ടെത്തി അഭിനയിക്കാറുള്ള താരമാണ്. അതിനാല്‍ തന്നെ പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ 30 സിനിമകളാണ് അനുമോളുടെ കരിയറിലുള്ളത്.

‘ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു..’ എന്ന കുറിപ്പോടു കൂടിയാണ് അനുമോള്‍ ഇന്‍സ്റ്റയില്‍ പാടത്ത് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും ക്യാപ്‌ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് വിശേഷിപ്പിച്ചുള്ള സർക്കാർ അറിയിപ്പിനെതിരെ ബി ഉണ്ണികൃഷ്ണൻ

0
Spread the love

ശുചീകരണ ജോലിയിൽ ഏർപ്പെടുന്നവരെവൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് വിശേഷിപ്പിച്ചു കൊണ്ടുളള സർക്കാർ അറിയിപ്പിനെതിരെ വിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രം​ഗത്ത്.തോട്ടിയുടെ മകൻ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച്‌ അവർക്കായി തുക മാറ്റി വെയ്ക്കുകയും ചെയ്തതിന് ശേഷവും അവരെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷ്ട്രീയ ശരികളും എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടി വരുമെന്ന് ബി ഉണ്ണികൃഷ്ണൻ.

കുറിപ്പ് വായിക്കാം..

അവന്റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു.നിരായുധരായ,ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി.അവരുടെ സഖാക്കൾ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു.എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞില്ല.വിടവ് വരാതെ,അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി

വർഷങ്ങൾക്ക് മുമ്പ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്.തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്റേയും മകൻ ചുടല മുത്തുവിന്റേയും അയാളുടെ മകൻ മോഹനന്റേയും ജീവിതങ്ങളിലൂടെ,സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുമ്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താൻ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കഥയാണ് പറയുന്നതെന്ന്.മറ്റുള്ളവർക്ക് വൃത്തികേടായി തോന്നുമ്ബോഴും നോവലിലൊരിടത്തും വൃത്തിഹീനമായ തൊഴിൽ എന്ന പ്രയോഗം തകഴി നടത്തിയിട്ടില്ല.

മഹാരാജാസ് കോളേജ് അധ്യാപകൻ R L രജിത് കഴിഞ്ഞ ദിവസം FB യിൽ കുറിച്ച പോസ്റ്റ് ആണ് വീണ്ടും തോട്ടിയുടെ മകനെ ഓർക്കാനിടയാക്കിയത്.വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധന സഹായം എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്റെ പോസ്റ്റ്.ഇതു ശ്രദ്ധയിൽ പെട്ടതിനു ശേഷം ഞാൻ വെറുതേ ചില അന്വേഷണങ്ങൾ നടത്തി.PRD യിൽ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകൾ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്.PRD ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ മനസിലായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റേതാണ്‌ അറിയിപ്പെന്ന്.അറിയിപ്പ് കൈപ്പറ്റിയ ഒരു PRD ഉദ്യോഗസ്ഥൻ പട്ടികവർഗ്ഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു.ഇത് ഇങ്ങനെ കൊടുക്കാൻ പാടുണ്ടോ?’ എന്ന്.

അൺ ക്ലീൻ ഒക്യുപ്പേഷൻ എന്നാണ് തങ്ങൾ ഇതിനെ വിളിക്കുന്നതെന്നും അതിന്റെ തർജമയാണ് അറിയിപ്പിൽ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം.14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തിൽ,അതായത് 2019 ജൂൺ 17ന് നിയമസഭയിൽ യു പ്രതിഭ MLA പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു.പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ നല്കുന്ന സഹായത്തെ പറ്റിയായിരുന്നു ചോദ്യം.അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.സർക്കാർ സഹായം ലിസ്റ്റ് ചെയ്തതിൽ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്,വൃത്തിഹീന തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കു ള്ള സഹായമെന്നാണ്.

നോക്കണം,ഒരു സർക്കാർ രേഖയിലാണിത്.സർക്കാരിന്റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സർക്കാർ രേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന പേരിലാണ്.കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ.തോട്ടിയുടെ മകൻ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച്‌ ഈ തൊഴിലാളികൾക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും.

ദീർഘിപ്പിക്കുന്നില്ല,ഈ പ്രയോഗം മാറ്റിയേ തീരൂ.എന്റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ട്.അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്

ലച്ചുവും റോവിനും വേര്‍പിരിഞ്ഞിട്ടില്ല, ഇരുവരും കുറുമ്പലക്കോട്ടില്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രേക്ഷക പ്രീതി നേടുന്നത്. പിന്നീട് ഇടയ്ക്ക് നടി സീരയിലില്‍ നിന്നും പിന്മാറിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ വമ്പന്‍ യാത്രയയപ്പാണ് ജൂഹിക്ക് നല്‍കിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന്‍ ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നു എന്നും വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇടയ്ക്ക് ജൂഹി റോവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതോടെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഈ കിംവതന്തികള്‍ ജൂഹി തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോയുമായി ജൂഹി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. റോവിന്റെ കൂടെ ജൂഹി കുറുമ്പലക്കോട്ടിലേക്കാണ് യാത്ര നടത്തിയത്. ഇതിന്റെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

റോവിനൊപ്പമുള്ളല ചിത്രങ്ങള്‍ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ജൂഹിയും റോവിനും പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിനിടെയാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര വീഡിയോ ജൂഹി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി തവണ ജൂഹിയും റോവിനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചെന്നും വാര്‍ത്തകളെത്തി.

85കാരി നാരായണിക്ക് സന്തോഷ നിമിഷം, 20 വർഷങ്ങൾക്ക് ശേഷം കളഞ്ഞുപോയ സ്വർണ്ണം തിരികെ ലഭിച്ചു

0
Spread the love

ഇത്രയധികം സ്വർണ്ണവില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 20 വർഷം മുമ്പ് കളഞ്ഞുപോയ സ്വർണ്ണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാരായണിയമ്മ. വിവാഹത്തിന് മാതാപിതാക്കൾ വാങ്ങി കൊടുത്ത ജിമിക്കി കമ്മലായാരുന്നു 2000ൽ നാരായണിയുടെ കയ്യിൽ നിന്നും കളഞ്ഞ് പോയത്. കഴിഞ്ഞ ദിവസം ഇത് തിരികെ ലഭിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പിട്ടിരുന്നു ബേബിക്കും സംഘത്തിനുമാണ് കമ്മൽ ലഭിച്ചത്. കമ്മൽ കണ്ട ഉടൻ തന്നെ ഇത് വർഷങ്ങൾക്ക് മുമ്പ് കളഞ്ഞുപോയ തന്റെ കമ്മൽ ആണെന്ന് നാരായണി ഓർത്തെടുത്തു.

പവന് 4000 രൂപയുള്ളപ്പോഴാണ് നാരായണിയുടെ കയ്യിൽ നിന്നും കമ്മൽ നഷ്ടപ്പെടുന്നത്. ഇന്നലെ കമ്മൽ തിരികെ കിട്ടുമ്പോൾ സ്വർണ വില പവന് 40000 രൂപയ്ക്ക് അടുത്തു. വീട്ടിലെ കിണറിന് സമീപം വെച്ചായിരുന്നു കമ്മൽ നഷ്ടമായത്. തിരികെ കിട്ടിയത് സമീപത്ത് കരനെൽ കൃഷിക്ക് മണ്ണൊരുക്കുമ്പോഴും. കിണറിനടുത്തുള്ള മണ്ണ് കുറച്ചു നാളുകൾക്ക് മുമ്പ് കമ്മൽ കണ്ടെത്തിയ സ്ഥലത്തേക്ക് മണ്ണ്മാന്തി ഉപയോഗിച്ച് മാറ്റിയിരുന്നു.

”മൂന്നുപറ നെല്ല് സ്വർണപ്പണിക്കാർക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാർ അതേ രൂപത്തിലൊരു കമ്മൽ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.”- നാരായണി പറയുന്നു. കമ്മൽ കിട്ടിയപ്പോൾ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് !ഞങ്ങൾക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു. നാരായണിയുടെ ഭർത്താവ് കണ്ണൻ 6 വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണ ശേഷം മകൻ ബാലകൃഷ്ണനൊപ്പമാണ് താമസിക്കുന്നത്<

പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ, പണി കിട്ടും

0
Spread the love

പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ പ്രഭാതങ്ങൾ എപ്പോഴും തിരക്കുകൾ നിറഞ്ഞതായിരിക്കും. ഇതിനിടെ, ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി നാം ചിലപ്പോൾ ഒഴിവാക്കും – പ്രഭാതഭക്ഷണം. എന്നാൽ, ഇത് ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർതുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ് . നമുക്കാവശ്യമുളള ഊർജത്തിൻ്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് നല്ലത്.

നമ്മൾ ഉറങ്ങുന്ന അവസരത്തിൽ ശരീരം ഉപവാസ’ത്തിൻ്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, നമ്മുടെ ശരീരം എട്ട് മുതൽ 10 മണിക്കൂർ വരെ ആഹാരം സ്വീകരിക്കാതെയിരുന്നശേഷം, ഊർജത്തിനായി വീണ്ടും ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയിലെത്തിയിരിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കൽ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നത് തലച്ചോറിൻ്റെ ഊർജക്ഷാമം മൂലമാണ് .പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേ ഷവും നൽകുന്നു.

ഹൃദ്യമായ ഒരു പ്രഭാതഭക്ഷണത്തോടുകൂടി (പ്രത്യേകിച്ച്, ഉയർന്നയളവിൽ പ്രോട്ടീൻ അടങ്ങിയത്) ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തെ തുടർന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നവർ ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം നടത്താൻ ശ്രമിക്കില്ല.

പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.

തേപ്പുകാരിയുടെ വേഷം ചോദിച്ചു വാങ്ങിയത്- ഇഷ തൽവാർ

0
Spread the love

വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് ഇഷ തൽവാർ.സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി.2012-ൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ ഹമാര ദിൽ ആപ്കെ പാസ്‌ ഹേ എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്.

മുംബൈയിൽ ജനിച്ചുവളർന്ന ഇഷ മുംബൈയ് സെന്റ് സേവ്യേർസ് കോളേജിൽ നിന്ന് 2008ൽ ബിരുദവും തുടർന്ന് മുംബൈയിലെ തന്നെ ഡാൻസ് കമ്പനിയായ ടെറൻസ് ലൂയിസിൽ കണ്ടെമ്പററി ഡാൻസ് പരിശീലനവും തുടർന്ന് ജോലിയും ചെയ്തിരുന്നു.കുടുംബത്തിൽ അഭിനയം പുതുമ അല്ലാത്ത ഇഷ രണ്ട് വർഷക്കാലം മോഡലിംഗിനും ശേഷം സിനിമയിൽ നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരുന്നതിനു ശേഷമാണ് അഭിനയപ്രാധാന്യമുള്ളൊരു വേഷം തിരഞ്ഞെടുത്ത് മലയാളത്തിലെത്തുന്നത്.രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ നായികയായ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇപ്പോളിതാ സിനിമ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം

കഴിഞ്ഞ പത്ത് വർഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങൾ ചെയ്തു.വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ.ബാംഗ്ലൂർ ഡെയ്സിൽ നിത്യമേനോൻ ചെയ്ത വേഷമായിരുന്നു എനിക്കാദ്യം.മീനാക്ഷി എന്ന നെഗറ്റീവ് റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്.ഐലവ് ദാറ്റ് തേപ്പുകാരി.നിവിനുമൊത്ത് അഭിനയിക്കുമ്പോൾ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.ആ കഥാപാത്രം വളരെ റിയലാണ്.നമുക്കും ഇടയിലില്ലേ അങ്ങനെയൊരാൾ.തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്തു.ഇപ്പോൾ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്.സത്യത്തിൽ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ചത് സീരിസിലെ അഭിനയമാണ്.അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകൾ ആയിരിക്കും ചെയ്യുക.

12 മണിക്കൂറിൽ 50 ലക്ഷം രൂപ, മതി.. മതി.. ചങ്കുകൾക്ക് നന്ദി -നന്ദു

0
Spread the love

കാന്‍സറിനോട് പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മറ്റു നിവര്‍ത്തിയില്ലെന്നും എന്നെ സഹായിക്കണമെന്നും നന്ദു ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. ഇനി പണം അയക്കേണ്ടെന്നും സഹായത്തിന് നന്ദിയുണ്ടെന്നും നന്ദു വ്യക്തമാക്കി
നന്ദുവിന്റെ പോസ്റ്റിങ്ങനെ

മതി മതി മതി മതി.
മനസ്സു നിറഞ്ഞാണ് ഞാന്‍ പറയുന്നത്..
സത്യത്തില്‍ ഭയങ്കര അത്ഭുതം തോന്നുന്നു..!
ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്.
ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം.. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..
അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു..
‘സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..’
സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്..’
പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..
സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു..
നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്ബാദ്യം..
ഈ സ്‌നേഹമല്ലേ ഏറ്റവും വലിയ നിധി..
ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാല്‍ ഇത്രകണ്ട് സ്‌നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്‌നേഹത്തോളം വലുതല്ല ഒന്നും..
നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..
മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..
ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്‌മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും.
ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്.. നിങ്ങളുടെ സ്വന്തം നന്ദു മഹാദേവ പ്രിയമുള്ളവര്‍ ഒന്നു ഷെയര്‍ ചെയ്ത് എല്ലാവരെയും അറിയിക്കണേ..??

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts