Home Blog Page 14

ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ? ചന്ദ്രനിൽ എത്തിയ പേടകത്തിന് പിന്നെന്ത് സംഭവിച്ചു

0
Spread the love

ശാസ്ത്രലോകത്തിന് ആകാംക്ഷ നിറച്ച് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാൻഡർ പ്രതിസന്ധിയിൽ. പേടകം ലാൻഡ് ചെയ്തെങ്കിലും ഇപ്പോൾ നേരെ നിൽക്കുകയല്ല എന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി 11:01-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. പേടകത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഊർജ്ജം സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാകുന്നില്ല. പേടകവുമായി ആശയവിനിമയത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചോ എന്നത് വ്യക്തമല്ല.

ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞു വീഴുകയായിരുന്നു. അഥീനയുടെ കാര്യത്തിൽ വിവരശേഖരണം നാസയും ഇന്‍റ്യൂറ്റീവ് മെഷീൻസും തുടരുകയാണ്. ഭാവിയില്‍ മനുഷ്യനെ ഇറക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്.

ആറ് കാലുകളാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര ലാന്‍ഡറായ അഥീനയ്ക്കുള്ളത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു ലാന്‍ഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടുത്തെ സങ്കീര്‍ണമായ ഉപരിതലം അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ദുര്‍ഘടമാക്കിയോ എന്ന് സംശയിക്കുന്നു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.

മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. കേവലം നാല് ദിവസത്തെ ഇടവേളയിൽ രണ്ടാമതൊരു പേടകം കൂടി ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചാൽ അത് നാസയ്ക്കും ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കും ചരിത്ര നേട്ടമാകും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ അഥീന ലാന്‍ഡറിനെ നാസ ചന്ദ്രനിലേക്ക് അയച്ചത്.

ഗായിക കൽപ്പനയുടേത് ആത്മഹത്യ ശ്രമം തന്നെയോ? ആരോഗ്യം വീണ്ടെടുത്തു, മകളുടെ മൊഴി പുറത്ത്

0
Spread the love

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ചൊവ്വാഴ്ച ഹൈദരാബാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. അയൽക്കാരും പൊലീസും ചേര്‍ന്ന് ഉടൻ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കല്‍പനയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ട്.

അതേ സമയം കല്‍പന ആത്മഹത്യ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ കല്‍പനയുടെ മകൾ ദയ പ്രസാദ് ഈ പ്രസ്താവനകൾ നിരാകരിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കൽപ്പന ഉറക്കഗുളികകള്‍ അമിതമായി അറിയാതെ കഴിച്ചതാണ് ഇത്തരം ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് മകള്‍ പറഞ്ഞത്.

ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കൽപ്പനയും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. “രാത്രിയിൽ ഉറക്കം വരാതെ, ഞാൻ എട്ട് ഉറക്ക ഗുളിക എടുത്തു. അത് പ്രയോജനപ്പെടാതെ വന്നപ്പോൾ, ഒരു പത്തെണ്ണം കൂടി കഴിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് ഓർമയില്ല.” എന്നാണ് കല്‍പന പറയുന്നത്. ഈ സംഭവത്തിന് മുൻപ്, അവർ ഭർത്താവ് പ്രസാദിനെ ഫോൺ ചെയ്തെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പിന്നീട് അയൽക്കാരെ ഫോൺ ചെയ്തു.

മകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കല്‍പനയ്ക്ക് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാർച്ച് 4-ന് എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ കൽപ്പന രാത്രിയിൽ ഉറക്കമില്ലാതെ പ്രയാസപ്പെട്ടതോടെ അമിതമായി ഉറക്കഗുളിക കഴിച്ചത് എന്നാണ് വിവരം. അതേ സമയം മാധ്യമങ്ങളോട് “ദയവായി ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ വേണ്ട. ഞങ്ങളുടെ കുടുംബം സുഖമാണ്, അമ്മ ചില ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തും.” എന്ന് പറഞ്ഞു.

അവസാന പടങ്ങൾ പലതും വൻ പരാജയം; എന്നിട്ടും പ്രതിഫലത്തിൽ കോംപ്രമൈസ് ഇല്ല, നയൻതാരയുടെ പ്രതിഫലം കേട്ട് അന്തംവിട്ട് ആരാധകർ

0
Spread the love

മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ​ഗണേഷ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്. അതായത് പൊതുവിൽ ഒരു സിനിമയ്ക്കായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലമാണിത്. സമീപകാലത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും പ്രതിഫലത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നയൻസ് തയ്യാറാകാത്തതിനെതിരെ മുൻപ് പലരും രം​ഗത്ത് എത്തിയിരുന്നു.

മുടി ഭ്രാന്ത് പിടിച്ച പോലെ വളരും; അരി കഴുകിയ വെള്ളം ഒരു മാജിക്

0
Spread the love

മുടി കൊഴിച്ചിൽ മാറാനും മുടി ഇടതൂർന്ന് വളരാനും പലതും തേച്ചും കഴിച്ചും പരീക്ഷിക്കുന്നവരാണ് നമ്മൾ.
ഇത്തരത്തിൽ കഞ്ഞിവെള്ളം മുടിക്കും ചർമത്തിനും ഒക്കെ നമ്മൾ പലതവണ ഉപയോഗിച്ചിട്ടുമുണ്ട്.
എന്നാൽ അരി തിളപ്പിച്ചവെള്ളത്തിനുമാത്രമല്ല കഴുകിയ വെള്ളത്തിനും ​ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലോ?

ചെെനയിലെയും ജപ്പാനിലെയും ആളുകൾ മുടി വളരാനും നര മാറാനുമൊക്കെ കാലങ്ങളായി ഉപയോ​ഗിച്ചുവരുന്നത് അരി കഴുകിയ വെള്ളമാണ്. അരി കഴുകിയ വെള്ളം പതിവാക്കിയാൽ തിളക്കമാർന്ന മുടി ലഭിക്കുമെന്നാണ് പറയുന്നത്. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി, വിറ്റാമിൻ ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അരി കഴുകിയ വെള്ളം. അരി കുതിര്‌ക്കുമ്പോഴോ കഴുകുമ്പോഴോ ലഭിക്കുന്ന വെള്ളം അന്നജം സമ്പന്നമാണ്.

ഒരു കപ്പ് അരി ഒരു രാത്രി മുഴുവൻ അര കപ്പ് വെള്ളത്തിൽ കുതിർത്തി വയ്‌ക്കാവുന്നതാണ്. ഈ മിശ്രിതം അരിച്ചെടുത്ത് സ്പ്രേ കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് തലയും മുടിയും കഴുകുക. നന്നായി വെള്ളമൊഴിച്ച് കഴുകി കളഞ്ഞ ശേഷം അരി കഴുകിയ വെള്ളം തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുടിക്ക് തിളക്കമേകാൻ ഇത് സഹായിക്കും.

മുടി പൊട്ടുന്നത് തടയാനും അരി കഴുകിയ വെള്ളം സഹായിക്കുന്നു. ഇതലടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് പൊട്ടലും മുടിയിഴകളുടെ വരൾച്ചയും ഒഴിവാക്കുന്നത്.

ഓർമകളിലെ നിലയ്‌ക്കാത്ത മണിനാദം; കലാഭവൻ മണിയെ അനുസ്മരിച്ച് മോഹൻലാൽ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!

ഇപ്പോഴിതാ കലാഭവൻ മണിയെ അനുസ്മരിച്ച് ഓർമചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാലും. മണിക്ക് ഓർമപ്പൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മാേഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയും മണിയുടെ ഓർമകളിൽ പങ്കുചേർന്നു. ആറാം തമ്പുരാൻ, നരസിം​ഗം, ബാലേട്ടൻ, നാട്ടുരാജാവ് തുടങ്ങിയ ​ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം കലാഭവൻ മണി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വല്യേട്ടൻ, രാക്ഷസരാജാവ്, പട്ടാളം, സേതുരാമൻ സിബിഐ, ഒരു മറവത്തൂർ കനവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടി.

നടി ദേഹത്ത് വച്ച് കടത്താൻ ശ്രമിച്ചത് പതിനേഴര കോടി രൂപയുടെ സ്വർണം; മുൻപ് എസ്കോർട്ട് പോയിരുന്നത് ലോക്കൽ പൊലീസ്‌

0
Spread the love

കന്നഡ നടി റന്യ റാവുവിന്റെ പക്കൽ നിന്ന് സ്വർണം പിടിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്ന് ഡിആർഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചത്.

തിങ്കളാഴ്‍ച ആണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വർണവുമായി ഡിആർഐ പിടികൂടിയത്. തുടർന്ന് ബംഗളുരു ലവല്ലെ റോഡിൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകൾ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.

ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്.  തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ റന്യയെ  ഡിആർഒ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. റന്യ റാവുവിനെ ഡിആർഒ ഓഫീസിൽ ചോദ്യം ചെയ്‍തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. 15 ദിവസത്തിനിടെ  നാല് തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്.

ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന റന്യയെ പൊലീസുകാരാണ് വീട്ടിലേക്ക്  കൊണ്ടുപോകാൻ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.

‘മലയാളത്തിന്റെ ചാലക്കുടിക്കാരൻ ചങ്ങാതി’; കലാഭവൻ മണി വിടവാങ്ങിയിട്ട് ഒൻപത് വർഷങ്ങൾ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!

ഓട്ടോറിക്ഷക്കാരനായും കലാഭവനിലൂടെ മിമിക്രി രംഗത്തും ജീവിതം എത്തിച്ച മണി തന്റെ സ്വതസിദ്ധമായ നർമത്തിൽ കലർത്തിയ വേഷങ്ങളിലൂടെയും, ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് ഒക്കെയും പ്രിയങ്കരനായി മാറുകയായിരുന്നു. മിമിക്രിയിലൂടെ മലയാള സിനിമാരങ്ങേറ്റം കുറിച്ച താരത്തിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ തേടിയെത്തുകയായിരുന്നു.

വൈകാതെ വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. പിന്നീടങ്ങോട്ട് ഒരു നടൻ എന്ന തരത്തിലുള്ള താരത്തിന്റെ വളർച്ച സിനിമ രംഗത്തേ കഴിവും അർപ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കിൽ ഏത് ഉയരവും എത്തിപിടിക്കാമെന്ന്‌ കാണിച്ചു തരുന്നതായിരുന്നു.

ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും ദേശീയ സംസ്ഥാന അവാർഡുകൾ വാങ്ങുന്ന താരത്തിലേക്ക് മണി വളർന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂർത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരൻ ചെങ്ങാതി വിടവാങ്ങിയത്.

ദിയയുടെ വിചിത്രമായ ഐഡിയ എന്ന് എല്ലാരും പറയുമായിരിക്കും; പക്ഷേ പിന്നിൽ അമ്മായിയമ്മ, വെളിപ്പെടുത്തി താരം

0
Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേ​ഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ദിയ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെങ്കിലും ഒടുവിൽ താൻ പ്രഗ്നന്റ് ആണെന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഞ്ചാം മാസത്തിലെ പ്രത്യേക ചടങ്ങായ വളകാപ്പിന് കറുത്ത വസ്ത്രം ധരിച്ചെത്തിയതിൽ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

രണ്ട് ദിവസത്തെ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ദിവസത്തെ പൂജയിൽ മഞ്ഞയും മജന്തയും നിറത്തിലെ സാരിയും ബ്ളൗസുമായിരുന്നു ദിയ അണിഞ്ഞത്. പരമ്പരാഗത മോഡലിലെ ആഭരണങ്ങളും അണിഞ്ഞിരുന്നു. രണ്ടാമത്തെ ദിവസത്തെ ചടങ്ങിൽ കറുപ്പ് നിറം തിരഞ്ഞെടുത്തതിന്റെ കാരണമിതാണെന്ന് പറഞ്ഞാണ് ദിയ കാര്യങ്ങൾ വിശദീകരിച്ചത്.

‘എന്തുകൊണ്ടാണ് ദിയ ചടങ്ങിന് കറുപ്പ് നിറത്തിലെ സാരി അണിഞ്ഞതെന്ന് പലരും ചോദിക്കും. ദിയയുടെ വിചിത്രമായ ഐഡിയ ആണോയെന്ന് ചോദിക്കും. കണ്ണുവയ്ക്കാതിരിക്കുക എന്ന് ഉദ്ദേശിച്ചുള്ള ചടങ്ങാണിത്. കറുപ്പ് കുപ്പിവളകളും അണിയും. അശ്വിനും കറുത്ത കുർത്തയാണ് അണിയുന്നത്. അശ്വിന്റെ അമ്മയാണ് സാരി തിരഞ്ഞെടുത്തത്. കറുത്ത നിറത്തിലെ സാരിയാണ് ഇന്ന് അണിയേണ്ടത്. കറുത്ത സാരിയോടൊപ്പം മെറൂൺ ബ്ളൗസാണ് അണിഞ്ഞത്. ബ്ളൗസും സിമ്പിൾ മതി എന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണ്’- ദിയ വെളിപ്പെടുത്തി

ഇനി അൽപം കുടുംബ പ്രശ്നങ്ങൾ; തിയേറ്ററില്‍ ചിരിപൂരമാകാൻ പരിവാർ വരുന്നു; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

0
Spread the love

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ മൂവിയുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി ഫാമിലി എന്റർടെയ്നർ മൂവിയാണ് പരിവാർ.

കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ കലർത്തിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കരുതാം.ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ, പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്.

ബോളിവുഡ് ഒരു വിഷമയമുള്ള സ്ഥലം; മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുംബൈ വിട്ട് അനുരാഗ് കശ്യപ്

0
Spread the love

ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ആരാധക പിന്തുണയുള്ള സംവിധായകനാണ് അനുരാഗ്കശ്യപ്. ബോളിവുഡിന്റെ സ്ഥിരം കച്ചവട സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്ന നല്ല സിനിമകളാണ് എന്നും അനുരാഗ് കശ്യപ് സിനിമകൾ. നടൻ എന്ന രീതിയിലും താരം ബോളിവുഡ് കടന്ന് തമിഴിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആഷിക് അബുവിന്റെ റൈഫിൽ ക്ലബ്ബിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ നിലവാരം കുറയുകയാണെന്നും വൈകാതെ താൻ തെന്നിന്ത്യയിലേക്ക് ചേക്കേറും എന്നും റൈഫിൽ ക്ലബ്ബിന് ശേഷമുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യം നടപ്പാക്കി എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

ബോളിവുഡ് ഒരു ടോക്സിക് പ്ലെയ്സ് ആണെന്ന് വെളിപ്പെടുത്തിയ അനുരാഗ് ദക്ഷിണേന്ത്യയിലേക്ക് താമസം മാറി ഇവിടത്തെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്നും വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് വളരെയധികം വിഷലിപ്തമായിരിക്കുന്നെന്ന് അനുരാ​ഗ് കശ്യപ് അഭിപ്രായപ്പെട്ടു. അപ്രാപ്യമെന്ന് തോന്നിക്കുന്ന ടാർ​ഗറ്റുകളായ 500 കോടിയും 800 കോടിയുമെല്ലാം കളക്ഷൻ നേടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. സർ​ഗാത്മകതയുടേതായ അന്തരീക്ഷമെല്ലാം പോയെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

അതേസമയം ബെം​ഗളൂരുവിലായിരിക്കും അനുരാ​ഗ് കശ്യപ് ഇനി ചിലവഴിക്കുക എന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലും ബോളിവുഡിൽനിന്ന് മാറിനിൽക്കാനും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാ​ഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു.നിലവിൽ ഫൂട്ടേജ് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് അനുരാ​ഗ് കശ്യപ്.

സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ​ഗായത്രി അശോക് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. കഴിഞ്ഞവർഷമാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. മാർച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts