Home Blog Page 1432

പാലസ്തീനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യുഎസ്.

0
Spread the love

ജറുസലേം: പാലസ്തീനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎസ്.

US Secretary of State Antony Blinken (L) and Palestinian president Mahmud Abbas give a joint statement, on May 25, 2021, at the Palestinian Authority headquarters in the West Bank city of Ramallah. (Photo by Alex Brandon / POOL / AFP)

പാലസ്തീനിലെ കോൺസുലേറ്റ് ജനറൽ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. പാലസ്തീനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ജറുസലേമിലെ കോൺസുലേറ്റ് പ്രവർത്തനം നിർത്തിയത്.

ഇസ്രയെലിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയപ്പോൾ അവിടുത്തെ അംബാസഡർക്ക് ചുമതല ഏൽപ്പിച്ച് കോൺസുലേറ്റ്
പ്രവർത്തനം നിർത്തുകയായിരുന്നു. 11 ദിവസം നീണ്ടുനിന്ന ഹമാസും,ഗാസയും, ഇസ്രയേലും തമ്മിൽ നടന്ന സംഘർഷത്തിന് അറുതിവരുത്താനാണ് ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച അവിടെ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു. വെടിനിർത്താലിന് സമ്മതിച്ചതിനെതിരെ പ്രസിഡൻറ് നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. വെടിനിർത്തൽ നിലവിൽ വന്നതെങ്കിലും മേഖലയിൽ സംഘർഷാവസ്ഥ നിലനില്ക്കുകയാണ്. ഇന്നലെ റാമല്ലയിൽ ഒരു പാലസ്തീൻകാരൻ ഇസ്രായേൽ പട്ടാളത്തിന്റെ വെട്ടേറ്റു മരിച്ചിരുന്നു.

സൗദി, വീസ കാലാവധി നീട്ടി.

0
Spread the love

റിയാദ് :പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി വിസക്കാരുടെ ഇഖാമ (താമസാനുമതി), റീ-എൻട്രി എന്നിവ സൗജന്യമായി നീട്ടിയതായി സൗദി.

Saudi extends visa

ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങൾക്കായിരുന്നു സൗദി യാത്രാ വിലക്ക് ക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ 2 വരെയുള്ള റീ-എൻട്രി, ഇഖാമ,വിസിറ്റ് വിസകളുടെ കാലാവധിയാണ് നീട്ടിയത്. കൂടാതെ സന്ദർശന വിസ കാലാവധിയും നീട്ടും.യുഎഇ ടൂറിസ്റ്റ് വിസിറ്റ്,കുറഞ്ഞത് 90 ദിവസം കാലാവധി ഉള്ള റെസിഡൻസ് വീസ എന്നിവയുള്ളവർക്കാണ് യാത്രാനുമതി. യാത്രക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഹോട്ടൽ ക്വാറന്റിന് വിധേയമാകണം.ഇതുമൂലം യാത്ര മടങ്ങിയാൽ പുതിയ ടിക്കറ്റ് എടുക്കേണ്ടതാണ്. ഏപ്രിൽ 24 മുതലായിരുന്നു ഇന്ത്യയ്ക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.14 ദിവസം താമസമടക്കം ഒന്നേകാൽ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ഏപ്രിൽ 24 മുതലായിരുന്നു ഇന്ത്യയ്ക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.14 ദിവസം താമസമടക്കം ഒന്നേകാൽ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.എന്നാൽ ഖത്തറിൽ ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. സൗദിയിൽ ഇന്ത്യ അടക്കം 20 രാജ്യക്കാർക്കാണ് നിലവിൽ യാത്രാവിലക്ക്. സൗദി അംഗീകരിച്ച വാക്സീനുകളിൽ ഒന്ന് എടുത്തവർക്ക്‌ മാത്രമാണ് വിമാനമാർഗം എത്താൻ അനുമതിയുള്ളത്.
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകളും നിർത്തലാക്കിയിരിക്കുകയാണ്. ബഹ്റൈനിലും ഇന്നുമുതൽ യാത്രാനിയന്ത്രണം നിലവിൽ വന്നിരിക്കുകയാണ്. ബഹ്‌റൈൻ പെർമിറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

6 മാസം പിന്നിട്ട സമരം കടുപ്പിച്ച് കർഷകർ; ഇന്ന് പ്രതിഷേധ ദിനം.

0
Spread the love

ന്യൂഡൽഹി :കേന്ദ്ര സർക്കാരിൻറെ വിവാദ കർഷക നിയമങ്ങൾ ക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധ സമരം ആറുമാസം പിന്നിട്ടിരിക്കുകയാണ്.കൂടാതെ ഇന്ന് രാജ്യമാകെ പ്രതിക്ഷേധ ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്.

Farmers intensify strike after 6 months; Today is the day of protest.

ഈ പ്രതിഷേധ ദിനത്തിനും,കർഷക സമരത്തിനും പിന്തുണയുമായി 12 പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. 2020 നവംബർ 26 ന് ഡൽഹി അതിർത്തി ആരംഭിച്ച കർഷകസമരം ‘മെയ്‌ 26 ആകുമ്പോഴേക്കും ആറുമാസം പിന്നിടുകയാണ്. ഈ ദിവസം പ്രതിക്ഷേത ദിനമായി തെരഞ്ഞെടുക്കാൻ കാരണം,നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 7 വർഷം പിന്നിടുന്ന അവസരമായതിനാലാണ് എന്ന് കർഷക സംഘടനാ നേതാവ് ബൽബീർ സിംഗ് രാജേൾ വ്യക്തമാക്കി.

നനഞ്ഞ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ ബ്ലാക്ക് ഫംഗസാണോ ?

0
Spread the love

ദിവസവും ബ്ലാക്ക് ഫംഗസ് രോഗികൾ കൂടി വരുന്ന ഈ സമയത്ത് ഒരുപാടുപേരിൽ ഉണ്ടാകുന്ന ഒരു സംശയം ആണിത്. നനഞ്ഞ വസ്ത്രങ്ങളിൽ പിടിപെടുന്ന കരിമ്പൻ അവർക്ക് ബ്ലാക് ഫംഗസ് രോഗമുണ്ടാക്കുമോ എന്ന ഭയവും ഒരുപാടുപേരിൽ ഉണ്ട്. സോഷ്യൽ മീഡിയ വഴി അത്തരത്തിൽ ചില പ്രചരണങ്ങളുമുണ്ട്.

എന്നാൽ അറിയുക. വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത് ആസ്‌പർജില്ലസ് വിഭാഗത്തിൽ ഉള്ള ഒരിനം ഫംഗസുകളാണ്. ഇവയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്ന മുക്കോർ മൈക്കോസ് പൂപ്പലുമായി നേരിട്ട് ബന്ധമില്ല. ദീർഘനേരം നനവ് നിൽക്കുന്ന കോട്ടൺ വസ്ത്രങ്ങളിൽ ഇവ വളരെ പെട്ടെന്ന് വളരുന്നു.

പൊതുവെ ഒരു കറുപ്പ് നിറമാണ് കാഴ്ചയ്ക്ക് ഇവയ്ക്കുള്ളതെങ്കിലും മൈക്രോസ്കോപ്പിൽ സൂഷ്മമായി പരിശോധിച്ചാൽ ഇവയ്ക്ക് ഇരുണ്ട പച്ചനിറമാണെന്ന് മനസ്സിലാകും. വസ്ത്രങ്ങളിലോ നനവുള്ള തടിയിലോ ഇതിന്റെ സാന്നിധ്യം കണ്ടേയ്ക്കാം. സാധാരണ ഇത് മനുഷ്യരിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല എങ്കിലും വളരെ സെൻസിറ്റീവ് ആയ ചർമ്മം ഉള്ളവരിൽ ചെറിയ അസ്വസ്ഥതയോ ചൊറിച്ചിലോ ഉണ്ടാക്കിയേക്കാം.

മുക്കോർ മൈക്കോസ് പൂപ്പലുകൾ ഉണ്ടാക്കുന്ന രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കാൻ കാരണം അവയ്ക്ക് കറുപ്പ് നിറമായതു കൊണ്ടല്ല മറിച്ച് ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറമായി മാറുന്നത് കൊണ്ടാണ്. പലർക്കും ഈ സത്യം അറിയാത്തത് കൊണ്ട് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പനിൽ നിന്നും ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകും എന്ന് വല്ലാതെ ഭയപ്പെടുന്നു.

Dr Rajesh Kumar

ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ ബ്ലാക്ക് ഫംഗസ് നശിക്കുമോ ?

0
Spread the love

ബ്ലാക്ക് ഫംഗസ് രോഗം കൂടുന്ന ഈ സമയത്ത് കൊറോണ വൈറസിനെ പേടിച്ചല്ല ഫംഗസുകളെ തുരത്താൻ വേണ്ടിയാണ് ഇപ്പോൾ പലരും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത്. സാനിറ്റൈസറുകൾ തുണിയിൽ മുക്കി വസ്ത്രങ്ങളിലെ കരിമ്പനിലും വാതിലിലും ചുവരിലും പറ്റിയിരിക്കുന്ന പൂപ്പലിലും തുടയ്ക്കുന്നവർ ഏറെ. എന്നാൽ മനസ്സിലാക്കുക എല്ലാ സാനിറ്റൈസറുകളും പൂപ്പലിനെ നശിപ്പിക്കില്ല.. സാനിറ്റൈസറിൽ ഹൈഡ്രജൻ പെറോക്‌സൈഡ് എന്ന ഒരു രാസഘടകം ഉണ്ടെങ്കിൽ മാത്രമേ അവയ്ക്കു പൂപ്പലുകളെ തുരത്താനാകൂ.

ഒരു ഹാൻഡ് സാനിറ്റൈസർ സാധാരണ മൂന്ന് ഘടകങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്. ആൽക്കഹോൾ, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്. സാനിറ്റൈസർ കൈകളിൽ പുരട്ടുമ്പോൾ അതിലെ ആൽക്കഹോൾ ചർമ്മത്തിന് മുകളിലെ നേർത്ത എണ്ണമയം നീക്കം ചെയ്യുകയും അതിൽ പറ്റിയിരിക്കുന്ന വൈറസ് അതോടുകൂടി നശിച്ചു പോകുകയും ചെയ്യും. സാനിറ്റൈസറിലെ ഹൈഡ്രജൻ പെറോക്‌സൈഡ് കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്റ്റീരിയൽ-ഫംഗൽ സ്‌പോറുകളെ നശിപ്പിച്ചു കളയുന്നു. ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത സാനിറ്റൈസർ കൈകളിൽ പുരട്ടുമ്പോൾ ചെറുതായി ഒരു പതയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുമുണ്ടാകും.

എന്നാൽ കൊറോണ വൈറസിനെ ചെറുക്കാൻ വേണ്ടി മാത്രം ഹാൻഡ് സാനിറ്റൈസറുകൾ ഇറക്കി തുടങ്ങിയപ്പോൾ പല കമ്പനികളും സാനിറ്റൈസറിൽ നിന്നും ഹൈഡ്രജൻ പെറോക്സൈഡ് ഒഴിവാക്കി. ഇപ്പോൾ കിട്ടുന്ന പല ഹാൻഡ് സാനിറ്റൈസറുകളിലും ആൽക്കഹോളും ഗ്ലിസറിനും ഒരു അരോമാറ്റിക്ക് ഏജന്റും മാത്രമാണ് ഉള്ളത്. അതിനാൽ നിങ്ങൾ വാങ്ങുന്ന സാനിറ്റൈസറിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കൂടിയുണ്ട് എന്ന് വായിച്ച് ഉറപ്പ് വരുത്തുക.

നിങ്ങളുടെ നിത്യോപയോഗ സാധനങ്ങളിലെ പൂപ്പൽ ( ഫംഗസ് ) കളയണമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കേണ്ട കാര്യമില്ല. 3% വീര്യമുള്ള ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ഉപയോഗിച്ച് തുടച്ചാൽ മതിയാകും. എന്നാൽ വസ്ത്രങ്ങൾ പോലെ സോഫ്റ്റ് ആയ വസ്തുക്കളിലും പ്രതലങ്ങളിലും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചാൽ ബ്ലീച്ചിങ് എഫക്ട് കൊണ്ട് അവയുടെ നിറം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വിനാഗിരി, സോഡാപ്പൊടി എന്നിവ വെള്ളത്തിൽ ചേർത്ത് വൃത്തിയാക്കിയാൽ ഏതുതരം പൂപ്പലുകളെയും നീക്കം ചെയ്യാൻ സാധിക്കും.

Dr Rajesh Kumar

വാട്ട്സ്ആപ്പ് ഡൽഹി ഹൈകോടതിയിൽ

0
Spread the love


ഇന്നലെയാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈ കോടതിയെ സമീപിച്ചത്. ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന നയമാണ് സർക്കാർ ഇപ്പൊൾ സ്വീകരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. 2017 ൽ വാട്ട്സ്ആപ്പ്, ആധാറുമായി ബന്ധപെട്ട വിധിയിൽ അന്ന് സുപ്രീം കോടതി സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഒരു കാര്യവും നടപിലാക്കരുതെന്ന് അന്നത്തെ വിധിയിൽ ഉണ്ടായിരുന്നു. ഇന്നലെ വാട്ട്സ്ആപ്പ് അതും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

സർക്കാരിൻ്റെ പുതിയ നയം അനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഉറവിടം ഏതാണ് എന്ന് കണ്ടെത്തി സർക്കാരിന് നൽകുകയെന്നതാണ്. എന്നാൽ തങ്ങളുടെ ഏറ്റവും സുരക്ഷ ഫീച്ചർ അനുസരിച്ച് അത് മറികടക്കാൻ സാധിക്കില്ല എന്നാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈ കോടതിയെ സമീപിച്ച് അറിയിച്ചത്. ഈ കേസിൽ ഹൈ കോടതി എന്ത് നിലപാട് എടുക്കും എന്നത് സുപ്രധാനമാണ്.

എന്നാൽ ഗൂഗിളും ഫെയ്സ്ബുക്കും ചട്ടങ്ങൾ പാലിക്കാൻ തയ്യാറാണ് എന്നും ചില വിഷയങ്ങളിൽ ചർച്ചകൾ ആവശ്യമാണ് എന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് അതിശക്തചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.- റെഡ് മെസ്സേജ്

0
Spread the love

വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു, കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കി.മീ വേഗതയിൽ സഞ്ചരിച്ച് 2021 മെയ് 26, രാവിലെ 05.30 ഓടെ 20.8° N അക്ഷാംശത്തിലും 87.3° E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ ‘യാസ്’ എന്ന അതിശക്ത ചുഴലിക്കാറ്റ് ധാംറയിൽ നിന്ന് 40 കി.മീ കിഴക്കായും, ബാലസോറിൽ (ഒഡീഷ ) നിന്ന് 90 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 90 കി.മീ തെക്ക് – തെക്കു പടിഞ്ഞാറു ഭാഗത്തുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

വടക്ക് – വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) മേയ് 26 ഉച്ചയോടെ വടക്കൻ ഒഡിഷ തീരത്തു കൂടി വടക്കൻ ധാംറക്കും ബാലസോറിൻറെ തെക്കുഭാഗത്തിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ഇന്ന് (മെയ് 26) വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഇന്ന് (മെയ് 26) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്കും കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് . കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

അവലംബം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -20

ഭാര്യ ആത്മഹത്യ ചെയ്ത സംഭവം ഉണ്ണി രാജൻ പി ദേവ് കുറ്റം സമ്മതിച്ചു.

0
Spread the love

പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ഉണ്ണിയുടെ ശാരീകവും മാനസികവും ആയ പീഡനം കാരണമാണ് അനിയത്തി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് പ്രിയങ്കയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി മർദ്ദിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും കാണിച്ച് പ്രിയങ്കയും നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.അതിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഉമേഷിൻ്റെ നേതൃത്വത്തിൽ ആണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം പത്തിന് രാത്രി പ്രിയങ്കയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരനൊപ്പം തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെവച്ച് പന്ത്രണ്ടാം തീയതി പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറക്കി വിട്ട് പ്രിയങ്കയെ അസഭ്യം പറയുന്നതിൻ്റെയും മർദിച്ചതിൻ്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.അമ്മ ശാന്തമ്മയുമായി ആണ് ആദ്യം പ്രിയങ്ക വഴക്കുണ്ടായതെന്നും അതിൽ താൻ ഇടപെടുകയായിരുന്നു എന്നും ഉണ്ണി പറഞ്ഞു.

ബുദ്ധ പൂർണ്ണിമ.

0
Spread the love

ലോകമെമ്പാടുമുളള ബുദ്ധമത വിശ്വാസികൾ ശ്രീബുദ്ധന്‍റെ ജൻമദിനമായാണ് ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നത്. ബുദ്ധ ദേവന്‍റെ നിർവ്വാണ പ്രാപ്തിയുടെ വാർഷികമായും ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായി ചില ബുദ്ധമത വിശ്വാസികൾ ഗൗതമ ബുദ്ധനെ കണക്കാക്കുന്നു.

ശ്രീബുദ്ധൻ ജനിച്ചതും ബോധോദയം സിദ്ധിച്ചതും, ലുംബിനിയിലും കപിലവസ്തുവിലുമായി തന്റെ ആത്മീയ തീർത്ഥയാത്ര ആരംഭിച്ചതും ഒടുവിൽ പരിനിർവാണമടഞ്ഞതും ഒരേ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതു കൊണ്ട് തന്നെ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ ദിനമാണ് ബുദ്ധപൂർണ്ണിമ.

ഹൈന്ദവ പഞ്ചാംഗ പ്രകാരം വൈശാഖ മാസത്തിലെ പൗർണ്ണമി ദിവസമാണ് വൈശാഖ പൗർണ്ണമി അഥവാ ബുദ്ധപൂർണ്ണിമയായി ആഘോഷിക്കുന്നത്.
ഗയയിലെ മഹാബോധി വൃക്ഷചുവട്ടിൽ ശ്രീബുദ്ധന് ബോധോദയമുണ്ടായത് ബുദ്ധപൂർണ്ണിമ ദിനത്തിലാണന്നാണ് വിശ്വാസം.
വൈശാഖ മാസത്തിലെ വെളുത്തവാവ്, വിശാഖ നക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ഈ ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയതായി വിശ്വസിക്കുന്നു.

ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍ നിന്ന് ലോകത്തിന്‍റെ
ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്.
ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു.

ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍ നിന്നും ജനമധ്യത്തിലെക്ക് നയിച്ചത്.

ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു. ആറു വര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.

ബുദ്ധപൂർണ്ണിമയുടെ വിശുദ്ധ ദിനത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണവും ധനവും ദാനം ചെയ്യുന്നത് പുണ്യമായി വിശ്വാസികൾ കണക്കാക്കുന്നു. ബുദ്ധ പൂർണ്ണിമ ദിനത്തിലെ ഗംഗാസ്നാനം ഭഗവതിയുടെ അനുഗ്രഹം കൊണ്ടു വരുമെന്നാണ് വിശ്വാസം.

സാരാനാഥിലെ ആഘോഷം

ബുദ്ധന്റെ ജന്മസ്ഥലമായ സാരാനാഥിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ബുദ്ധപൂർണിമ ദിനത്തിൽ സംഗമിക്കുന്നു. ബോധ് ഗയയിൽ വെച്ചാണ് ശ്രീബുദ്ധന് ബോധോദയം സിദ്ധിച്ചതെങ്കിലും തന്റെ പിൻഗാമികളെ അദ്ദേഹം കണ്ടെത്തിയതും ആദ്യത്തെ ധർമ്മ പ്രബോധനം നടത്തിയതും സാരാനാഥിലാണ്. അതു കൊണ്ട് തന്നെ ഈ ദിവസം സാരാനാഥിലെ ബുദ്ധ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ബുദ്ധ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയുമാണ് ബുദ്ധപൗർണ്ണമി ആഘോഷിക്കുന്നത്. വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇവിടുത്തെ ആഘോഷങ്ങളിലും പ്രഭാഷണങ്ങളിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ബുദ്ധ സന്യാസിമാരും വിശ്വാസികളും ഒരുമിക്കുന്ന ആഘോഷം കൂടിയാണിത്.ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധ അനുയായികളുടെ പ്രതിനിധികൾ ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേരുക പതിവാണ്.

മലയാളികൾക്ക് തീരെ അപരിചിതമായ ആഘോഷങ്ങളിലൊന്ന് ബുദ്ധപൂർണ്ണിമ.
ബുദ്ധപൂർണ്ണിമ അതിന്റെ എല്ലാ ഭംഗിയിലും കാണണമെങ്കിൽ സാരാനാഥിലെത്തണം.

പൗർണ്ണമി നാളിൽ നടക്കുന്ന ബുദ്ധപൂർണ്ണിമയിൽ പങ്കെടുക്കാനായി അന്നേദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും വിശ്വാസികളും സാരാനാഥിലെത്തും. ബോധിമരച്ചുവട്ടിൽ വിളക്കുകൾ തെളിയിച്ചും പ്രഭാഷണങ്ങൾ കേട്ടും ഇവിടെ എത്തുന്നവർക്ക് വ്യത്യസ്തമാ ഒരുനുഭവമാണ് ഈ ആഘോഷം നല്കുക.

ഉത്തർ പ്രദേശിൽ വാരണാസിയ്ക്ക് സമീപം ഗംഗയും ഗോമതി നദീയും സംഗമിക്കുന്ന സ്ഥാനത്താണ് സാരാനാഥ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും അതിന്റെ ഇന്നും നിലനിൽക്കുന്ന ചരിത്ര സ്മാരകങ്ങൾ കണ്ടറിയുവാനുമായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.

ബുദ്ധന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു. സാരാനാഥ് കഴിഞ്ഞാൽ വാരണാസി, ലുംബിനി, ബോധ്ഗയ, കുശിനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷം.
ഇന്ത്യയെ കൂടാതെ ശ്രീലങ്ക(വേസക് എന്ന പേരിൽ ), തായ്ലെന്‍റ്, നേപ്പാൾ, ഉത്തരകൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ബുദ്ധപൂർണ്ണിമ ആഘോഷമുണ്ട്.

ശ്രീലങ്കയിൽ വെസ്‌ക എന്നപേരിലാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്. ശ്രീലങ്കക്കാർക്ക് ഇത് സിംഹള സാമ്രാജ്യം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആഘോഷം കൂടിയാണ്.

*ആഘോഷങ്ങളുടെ ഭാഗമായി,വിശ്വാസികൾ ശുഭ്രവസ്ത്രധാരികളായി ഒന്നിച്ച് കൂടി, പൂജകളും പ്രാർത്ഥനകളും നടത്തുകയും, ഭക്ഷണവും വസ്ത്രങ്ങളും ദാനമായി നൽകുകയും ചെയ്യുന്നു. കൂടാതെ
ബുദ്ധവിഹാരങ്ങൾ കൊടികളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു.

കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു; മറ്റൊരാൾക്കായി തിരച്ചിൽ ഊർജ്ജിതം.

0
Spread the love

തിരുവനന്തപുരം :വിഴിഞ്ഞത്ത് രൂക്ഷമായ കാറ്റിലും, കടൽക്ഷോപത്തിലും പെട്ട് കാണാതായവരിൽ ഒരാൾ മരിച്ചു.


കാണാതായ ശിവരാജന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായ ഡേവിഡ്സണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ മൂന്നിനു ശേഷം കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു, പിന്നീട് രാവിലെ ഒൻപതിന് ശേഷം വീണ്ടും തിരച്ചിൽ ആരംഭിച്ചു.ചൊവ്വാഴ്ച രാത്രി വിഴിഞ്ഞം ഹാർബറിലേക്ക് കയറുന്നതിനിടയിൽ ശക്തമായ തിരമാലയിലും, പുലിചുട്ടിലുമിടിച്ച് തകർന്നു പോകുകയായിരുന്നു വള്ളം.

One of the missing fishermen dies; Searching for someone else is intense.

വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ രണ്ടുപേർ രാവിലെ പുല്ലുവിള,അടിമലത്തുറ തീരങ്ങളിൽ നീന്തി കയറിയിരുന്നു.കൂടെ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്കും, വള്ളത്തിനായുമുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമാണ്. വിഴിഞ്ഞത്തെത്തിയ മന്ത്രിമാരായ സജി ചെറിയാനും,ആന്റണി രാജുവും തീരരക്ഷാസേന അധികൃതരുമായി തിരച്ചിൽ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്ന് മന്ത്രി. മത്സ്യത്തൊഴിലാളികൾ മന്ത്രിമാരോട് പരാതിപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts