Home Blog Page 16

ഇനി അൽപം കുടുംബ പ്രശ്നങ്ങൾ; തിയേറ്ററില്‍ ചിരിപൂരമാകാൻ പരിവാർ വരുന്നു; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

0
Spread the love

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ മൂവിയുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി ഫാമിലി എന്റർടെയ്നർ മൂവിയാണ് പരിവാർ.

കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ കലർത്തിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കരുതാം.ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ, പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്.

ബോളിവുഡ് ഒരു വിഷമയമുള്ള സ്ഥലം; മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുംബൈ വിട്ട് അനുരാഗ് കശ്യപ്

0
Spread the love

ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ആരാധക പിന്തുണയുള്ള സംവിധായകനാണ് അനുരാഗ്കശ്യപ്. ബോളിവുഡിന്റെ സ്ഥിരം കച്ചവട സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്ന നല്ല സിനിമകളാണ് എന്നും അനുരാഗ് കശ്യപ് സിനിമകൾ. നടൻ എന്ന രീതിയിലും താരം ബോളിവുഡ് കടന്ന് തമിഴിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആഷിക് അബുവിന്റെ റൈഫിൽ ക്ലബ്ബിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ നിലവാരം കുറയുകയാണെന്നും വൈകാതെ താൻ തെന്നിന്ത്യയിലേക്ക് ചേക്കേറും എന്നും റൈഫിൽ ക്ലബ്ബിന് ശേഷമുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യം നടപ്പാക്കി എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

ബോളിവുഡ് ഒരു ടോക്സിക് പ്ലെയ്സ് ആണെന്ന് വെളിപ്പെടുത്തിയ അനുരാഗ് ദക്ഷിണേന്ത്യയിലേക്ക് താമസം മാറി ഇവിടത്തെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്നും വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് വളരെയധികം വിഷലിപ്തമായിരിക്കുന്നെന്ന് അനുരാ​ഗ് കശ്യപ് അഭിപ്രായപ്പെട്ടു. അപ്രാപ്യമെന്ന് തോന്നിക്കുന്ന ടാർ​ഗറ്റുകളായ 500 കോടിയും 800 കോടിയുമെല്ലാം കളക്ഷൻ നേടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. സർ​ഗാത്മകതയുടേതായ അന്തരീക്ഷമെല്ലാം പോയെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

അതേസമയം ബെം​ഗളൂരുവിലായിരിക്കും അനുരാ​ഗ് കശ്യപ് ഇനി ചിലവഴിക്കുക എന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലും ബോളിവുഡിൽനിന്ന് മാറിനിൽക്കാനും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാ​ഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു.നിലവിൽ ഫൂട്ടേജ് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് അനുരാ​ഗ് കശ്യപ്.

സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ​ഗായത്രി അശോക് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. കഴിഞ്ഞവർഷമാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. മാർച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

അച്ഛന്റെ പ്രായമുള്ള ആ മലയാള സംവിധായകൻ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; വർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞ് മണിച്ചിത്രത്താഴിലെ അല്ലി

0
Spread the love

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടി ആണ് രുദ്ര. ഒരു പക്ഷെ ഈ പേരുപറഞ്ഞാൽ ആളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മണിച്ചിത്രത്താഴിലെ അല്ലിയെ ഓർത്തെടുക്കാൻ മലയാളികൾക്ക് ഒരു പാടുമില്ല. മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മലയാളം സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിരിക്കുകയാണ് താരം. സിനിമയുടെ ചര്‍ച്ചയ്ക്ക് എന്ന പേരിൽ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായ രീതിയില്‍ പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

തന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു സംവിധായകൻ. ആ സംഭവത്തിന് പിന്നാലെ ആകെ തകര്‍ന്നു പോയി. പിന്നീട് ആ സംഭവം തനിക്ക് ശക്തി പകര്‍ന്നുവെന്നും ആരുടേയും തുണയില്ലാതെ എന്ത് വന്നാലും നേരിടാനുള്ള ധൈര്യമുണ്ടായെന്നും അവര്‍ പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു രുദ്ര.

രുദ്രയുടെ വാക്കുകള്‍;

ഇത്രയും വര്‍ഷമായി ഇക്കാര്യം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യത്തേക്കുറിച്ച് ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതിനെ കാസ്റ്റിങ് കൗച്ച് എന്ന് ഞാന്‍ വിളിക്കില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ അകപ്പെട്ട് പോയെന്ന് ഞാന്‍ പറയും. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ആരെയും വേദനിപ്പിക്കുന്നില്ല. മാപ്പ് നല്‍കി മറക്കാം. അദ്ദേഹം വലിയൊരു സംവിധായകനാണ്. ഒരു പടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഓഫിസിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് എപ്പോഴും അമ്മ കൂടെ ഉണ്ടാകാറുണ്ട്. എവിടെ പോയാലും തുണയായി അമ്മ ഒപ്പമുണ്ടാകാറുണ്ട്. ആകാരത്തില്‍ ചെറുതാണെങ്കിലും നൂറ് ആണുങ്ങള്‍ക്ക് തുല്യമായിരുന്നു അവര്‍. അയണ്‍ ലേഡി എന്ന് പറയില്ലേ, അതുപോലെ. അന്ന് അമ്മയ്ക്ക് സുഖമില്ലായിരുന്നു. ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ എന്ന് അമ്മ പറഞ്ഞു.

ചെന്നൈയില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. താഴെ ഓഫിസിലായിരിക്കും ചര്‍ച്ചയെന്നും അവിടെ കാത്തിരിക്കാമെന്നുമാണ് ഞാന്‍ കരുതിയത്. പക്ഷേ, ‘സര്‍ മുകളിലുണ്ട്, അവിടെ പോയി കാണൂ’ എന്ന് ഓഫിസില്‍ നിന്നു പറഞ്ഞു. ഒപ്പം വരാന്‍ കൂടെ വന്ന സ്ത്രീയെ വിളിച്ചു. ‘ഞാന്‍ എങ്ങനെ വരും നിങ്ങള്‍ പോയി വരൂ’ എന്ന് അവര്‍ പറഞ്ഞു. എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്, ഞാന്‍ ആ സമയത്ത് ഒരു കൗമാരക്കാരിയാണ്. ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെത്തിയത്. പക്ഷേ അവിടെ ആരെയും കണ്ടില്ല. കിടപ്പുമുറിയില്‍ നിന്നും ‘അകത്തേക്ക് വരൂ’ എന്നൊരു ശബ്ദം കേട്ടു. ഞാന്‍ റൂമിലേക്ക് കയറി.ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. അതൊരു മലയാളം സിനിമയായിരുന്നു. അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചെന്നു. ഒരു നിഷ്‌കളങ്കയായ കൗമാരക്കാരിയായാണ് ഞാന്‍ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാള്‍ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങുമ്പോള്‍ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാന്‍ ആയിരുന്നില്ല. അവിടെ എന്താണ് നടന്നതെന്ന് പോലും കുറച്ചു സമയത്തേക്ക് മനസിലാക്കാന്‍ പോലും കഴിഞ്ഞില്ല. ഇത് എന്റെ തെറ്റാണോ അതോ ആയാളുടെ തെറ്റാണോ എന്നൊക്കെയുള്ള സംശയം എനിക്കുണ്ടായി.

വീട്ടില്‍ എത്തിയതിന് ശേഷം ഞാന്‍ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. എങ്ങനെ ഇത് അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നടന്നകാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ വിഷമിച്ചതിന് ഞാനാണ് കാരണം എന്ന തോന്നലില്‍ അന്ന് രാത്രി ഞാന്‍ ഉറക്കഗുളികകള്‍ കഴിച്ചു. ആ പ്രായത്തില്‍ എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അതോടെ അവര്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷം അമ്മയാണ് പറഞ്ഞത് ഇത് നിന്റെ തെറ്റല്ല, ഇത് അയാളുടെ തെറ്റാണെന്ന്. ആ സംഭവം എനിക്ക് ശക്തി പകര്‍ന്നു. പതിയെ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. അമ്മയുടെ തുണയില്ലാതെ എന്ത് വന്നാലും നേരിടുമെന്ന ധൈര്യവും ആ സംഭവത്തിന് ശേഷമാണ് ഉണ്ടായത്.

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ ഒടിടിയിലും നിരോധിക്കാൻ നീക്കം

0
Spread the love

ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച ഉണ്ണി മുകുന്ദൻ അഭിനയിച്ച മാർക്കോ സിനിമയുടെ സ്ട്രീമിംഗ് നിരോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ശ്രമം ആരംഭിച്ചതായി വിവരം. സിനിമയിലെ വലിയ തോതിലുള്ള വയലന്‍സ് കാരണമാണ് ഇത്തരം ഒരു നീക്കം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ കേന്ദ്ര സർക്കാരിനോട് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം നിര്‍ത്താന്‍ ഇടപെടണം എന്ന് ആവശ്യപ്പെടാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന പേരില്‍ ഇറങ്ങിയ മാര്‍ക്കോയുടെ ടിവി സംപ്രേഷണം കഴിഞ്ഞ ദിവസം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തടഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നാണ് വിവരം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ നദീം തുഫലി ടിയാണ് ഈ വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സൻ പ്രസൂൺ ജോഷിക്ക് എഴുതിയത്.

അതേ സമയം ചിത്രത്തിന് സാറ്റ്ലെറ്റ് നിഷേധിച്ചതില്‍ സിബിഎഫ്സി റീജിയണൽ ഓഫീസർ നദീം തുഫലി ടി ഒരു ചാനലിനോട് പ്രതികരിച്ചു. “മാർക്കോയ്ക്ക് സിബിഎഫ്സി ‘എ’ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇത്തരം സിനിമകൾ കുട്ടികൾ കാണുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. സിബിഎഫ്സിയുടെ പങ്ക് സർട്ടിഫിക്കേഷൻ വരെയാണ്, സെൻസർഷിപ്പ് അല്ല. കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് ഈ സിനിമ യോജ്യമല്ലെന്ന് കണക്കാക്കിയാണ് സാറ്റലൈറ്റ് പ്രക്ഷേപണം നിരാകരിച്ചത്.”

ഒരിക്കൽ കൂടി ഷെമ്മിയേയും നെപ്പോളിയന്റെ മക്കളെയും സ്ക്രീനിൽ കാണാം; റീ റിലീസിനൊരുങ്ങി ‘കുമ്പളങ്ങി നൈറ്റ്സ്’

0
Spread the love

കേരളത്തിലും തെന്നിന്ത്യയിലും താൻ ഇന്ത്യൻ തലത്തിലും ആഗോളതലത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ പറ്റം ആരാധകരെ നേടിക്കൊടുത്ത സിനിമ അനുഭവമാണ് കുമ്പളങ്ങി നൈറ്റ്. ഓരോ തവണ കാണുമ്പോഴും പുതിയ പുതിയ അനുഭവമായി മാറുന്ന സിനിമ. ഫാറ്റ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടി കൊടുത്ത കഥാപാത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഫഹദ് ഫാസിനൊപ്പം സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം, മാത്യു തോമസ് അന ബെൻ, ഗ്രേസ് ആന്റണി എന്നിവർ പരസ്പരം മത്സരിച്ച് അഭിനയിച്ചപ്പോൾ സിനിമ പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും വലിയ ഹിറ്റായി മാറുകയായിരുന്നു.ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിന് മുൻപ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ഉസ്താദ് ഹോട്ടൽ റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് റീ റിലീസിൽ ലഭിച്ചത്.

ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്

തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മോഷണ ശ്രമത്തിനിടയിൽ

0
Spread the love

തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറയുകയായിരുന്നു.

474 വജ്രങ്ങള്‍ പതിപ്പിച്ച വാച്ചോ! സിനിമ കാണാനെത്തിയപ്പോൾ സല്‍മാന്‍ ഖാന്‍ ധരിച്ച വാച്ചിന്റെ വില കേട്ട് അന്തംവിട്ട് ആരാധകർ

0
Spread the love

ഒരു വാച്ചിലൊക്കെ എന്ത് കാര്യമിരിക്കുന്നു എന്ന് ആര്‍ക്കും തോന്നിയിട്ട് കാര്യമില്ല. അതിലൊക്കെ കാര്യമുണ്ട്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വാച്ചിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ലളിതമായ ജീന്‍സും ക്ലാസിക് ടീഷര്‍ട്ടും ഒക്കെ ധരിച്ചാലും വിലകൂടിയ വാച്ചിന്റെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവിഴ്ചയുമില്ല.

അടുത്തിടെയാണ് അമീര്‍ഖാനൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ താരം ധരിച്ചിരുന്ന വാച്ച് ആരാധകര്‍ ശ്രദ്ധിച്ചത്. നിലവില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ് ഈ വീഡിയോ. ജുനൈദ് ഖാനും, ഖുഷി കപൂറും അഭിനയിച്ച ലവ്യാപ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് താരം അടിപൊളി ലുക്കില്‍ എത്തിയത്. പിന്നാലെ ചടങ്ങിനെത്തിയപ്പോള്‍ താരം ധരിച്ചിരുന്ന വാച്ചിനെ കുറിച്ചായി ആരാധകരുടെ അന്വേഷണം.

റോയല്‍ ഓക്ക് ഓഫ്ഷോര്‍ മോഡല്‍ ബ്രാന്‍ഡിന്റെ പ്രശസ്തമായ സ്പോര്‍ട്സ് വാച്ചിന്റെ ആഡംബരപൂര്‍ണ്ണവും വജ്രം പതിച്ചതുമായ ഒരു പതിപ്പായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. 47.20 കാരറ്റിന്റെ 474 ബാഗെറ്റ് കട്ട് വജ്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കേസും ബ്രേസ്ലെറ്റും ഇതില്‍ ഉള്‍പ്പെടുന്നു.1,390,400 ഡോളര്‍ അഥവാ 12 കോടിയിലധികമാണ് ഈ വാച്ചിന്റെ വില.

മാർക്കോയ്ക്ക് “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്; ഇനി അത്തരം സിനിമകൾ ചെയ്യില്ലെന്ന് നിർമാതാവ്

0
Spread the love

കേട്ട് കേൾവിയില്ലാത്ത തരത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്ന പശ്ചാത്തലത്തിൽ ഇതിൽ സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്ക് പൊതുജനം ഇഴകീറി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിൽ വയലൻസ് ഉള്ള പല ചലചിത്രങ്ങളും പ്രതിസ്ഥാനത്ത് നിർത്തി യുവതലമുറ വഴിതെറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വലിയ പഴികേട്ട സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളാണ് മാർക്കോയും ആവേശവും റൈഫിൾ ക്ലബുമൊക്ക. ചർച്ചകളിൽ തങ്ങളുടെ സിനിമ പ്രതിസ്ഥാനത്തായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാർക്കോയുടെ നിർമ്മാതാവ് ഷരീഫ് മുഹമ്മദ്‌.

മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റും അസൂയാലുക്കൾ; ബാലയ്ക്ക് കണ്ണുകിട്ടാതിരിക്കാൻ തല മുണ്ഡനം ചെയ്ത് അമ്മായിയമ്മ

0
Spread the love

നടൻ ബാലയും മുൻഭാര്യമാരുമായുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകവേ തന്റെ മരുമകനായി തല മുണ്ഡന നേര്ച്ച നടത്തി ഭാര്യാമാതാവ്. ഒരുപാട് പേരുടെ കണ്ണ് മകൾ കോകിലയുടെയും മരുമകൻ ബാലയുടെയും മേൽ പെടുന്നുണ്ടെന്നും അത് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചതെന്നുമാണ് കോകിലയുടെ അമ്മ പറയുന്നത്. ബാലയാണ് കോകിലയുടെ അമ്മ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്.

“ഒരുപാട് അസൂയാലുക്കളുണ്ട്. അതാണ് തിരുപ്പതിയിൽ വഴിപാടായി തലമുടി സമർപ്പിച്ച് മൊട്ടയടിച്ചത്,” കോകിലയുടെ അമ്മയുടെ വാക്കുകളിങ്ങനെ.

അതേസമയം കഴിഞ്ഞ നവംബറിൽ ആയിരുന്നു ബാലയും ബന്ധുവായ കോകിലയും തമ്മിലുള്ള വിവാഹം. ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്.

എന്തിന് അഫാൻ അഞ്ചുപേരെ കൊന്നു? കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്, മൊഴികളിൽ അവ്യക്തത

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊലപാതക കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക.

സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെമൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.

അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നുഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു.

വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts