Home Blog Page 16

”ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ’; അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു, രൂക്ഷവിമർശനവുമായി മല്ലിക സുകുമാരൻ

0
Spread the love

ടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം ‘അമ്മ’ ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. സഹപ്രവര്‍ത്തകയുടെ കണ്ണീരിന് ഒരുവിലയുമില്ലേയെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഇതേ വിമര്‍ശനം അവര്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഉന്നയിച്ചിരുന്നു.

മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സത്യമാണ്, നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടുവര്‍ഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി.

ഞങ്ങള്‍ ഞങ്ങളുടെ Collegue-ന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ….?

‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സിന് പാര്‍ട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റുവരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ?

അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക.

കാലം മാറി, കഥ മാറി. ഒരു കൊച്ചു മിടുക്കനെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.

വീണ്ടും പറയുന്നു, ‘ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’

എങ്കിൽ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ? നടിയെ ആക്രമിച്ച കേസിൽ മരണപ്പെട്ട ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല!?

0
Spread the love

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ട്. എന്നാൽ ദിലീപ്, പൾസർ സുനി ബന്ധം തികച്ചും രഹസ്യാത്മകമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു.

കൃത്യത്തിനുശേഷവും പരസ്പരം കാണാതിരിക്കാൻ ഇരു പ്രതികളും ശ്രമിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. പരസ്പരമുളള ഫോൺ കോൾ പോലും ഇരുവരും ഒഴിവാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയും പ്രോസിക്യൂഷന്‍റെ വാദവും ചേർന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി രഹസ്യ ബന്ധമായിരുന്നെങ്കിൽ ബാലചന്ദ്രകുമാർ എത്തിയപ്പോൾ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ എന്നും വിധി ന്യായത്തിൽ പറയുന്നു.

കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്. ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ദിലീപിനെ ഭയന്നാണ് നടി ആദ്യഘട്ടത്തിൽ ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ടതായിരുന്നു എസ്ഐടി. ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി വെളിപ്പെടുത്തുന്നതിന് നടിയ്ക്ക് ഭയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആദ്യം കുറ്റപത്രം സമർപ്പിച്ചതിനുശേഷമാണ് ദിലീപ് ചിത്രത്തിലേക്ക് വരുന്നതെന്നും വിധിന്യായത്തിൽ പറയുന്നു.

കേസില്‍ 6 പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വിപി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതേസമയം, പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ വലിയ വിമർശനമാണ് നടത്തിയത്. പരിപൂർണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറഞ്ഞു. നിരാശതോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിധിയിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. എന്നാൽ അതിജീവിത പ്രതികരിച്ചിട്ടില്ല.

എനിക്ക് കൽപന ചേച്ചിയോട് പറയാൻ പറ്റാതെ പോയ ഒരു മാപ്പ് അത് മാത്രമാണുള്ളത്: നടി ഉർവശി

0
Spread the love

മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ മൂത്ത സഹോദരിയും നടിയുമായ കൽപനയോട് തനിക്ക് മാപ്പ് പറയാൻ പറ്റാതെ പോയ കാര്യത്തെ കുറിച്ച് അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ഉർവശിയുടെ വാക്കുകൾ

‘ചിലതൊക്കെ നമ്മുടെ മൂത്തവരും നമ്മുടെ ഒപ്പം നിൽക്കുന്നവരും പറയുന്നത് ചെവികൊടുത്ത് കേൾക്കുന്നതിൽ തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്. നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന് കരുതുന്ന ഒരു പ്രായമുണ്ടാകും. അത് ശരിയല്ല എന്നും ചുറ്റിനുമുള്ളവർ എന്തുകൊണ്ട് പറയുന്നു എന്ന് ചിന്തിക്കാൻ ഒരു സമയമെടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ നമ്മൾ തന്നെ സ്വയം അനുഭവിക്കേണ്ടി വരും. പിന്നെ നമ്മുടെ ദുരഭിമാനം. നാണം മറയ്ക്കാൻ ഒരു തുണിയുള്ളതുകൊണ്ട് നമുക്ക് അത് ഉണ്ടാകുന്നു. അതില്ലാത്ത ഒരു അവസ്ഥ എത്തുമ്പോൾ ദുരഭിമാനം ഒക്കെ വെച്ചുകെട്ടേണ്ടിവരും. ഞാൻ കടുത്ത ദുരഭിമാനിയായിരുന്നു. വിശപ്പകറ്റാൻ നിർവ്വാഹമില്ലെന്ന് കണ്ടാൽ പിന്നെ അഭിമാനം കൊണ്ട് എന്ത് കാര്യം. കുറേ ഒക്കെ നമ്മൾ തലകുനിച്ച് ചില ആളുകൾ പറയുന്നത് ശരിയാണ് എന്ന് വരുത്തണം. എനിക്ക് കൽപന ചേച്ചിയോട് പറയാൻ പറ്റാതെ പോയ ഒരു മാപ്പ് അത് മാത്രമാണുള്ളത്’

‘സിനിമയിലെ ചിത്രങ്ങളാകുമെന്നാണ് ആദ്യം കരുതിയത്’; നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം പുറത്തായപ്പോൾ വേദനിച്ചുവെന്ന് സിമ്പു

0
Spread the love

ഒരുകാലത്ത് തമിഴകത്തെ ചൂടൻ വാർത്തയായിരുന്നു സിമ്പു–നയൻതാര പ്രണയം. ഇരുവരും തമ്മിൽ വേർപിരിഞ്ഞെങ്കിലും കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഒരു സ്വകാര്യ ചിത്രം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു. ഇതാണ് ഇവരുടെ പ്രണയം തകരാൻ കാരണമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്‌ടിച്ച ചിത്രത്തേക്കുറിച്ച് പറയുകയാണ് സിമ്പു. തങ്ങളുടെ സ്വകാര്യ നിമിഷത്തിൽ എടുത്ത ഒരു ചിത്രമായിരുന്നു അതെന്നും ആ ചിത്രം ലീക്കായതിൽ വിഷമം ഉണ്ടെന്നും നടൻ പറഞ്ഞു.

‘ഒരുപാട് വിവാദങ്ങളില്‍ എന്റെ പേര് വന്നിട്ടുണ്ട്. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയില്ല. പക്ഷേ കേട്ടതില്‍ ഏറ്റവും അധികം വേദനിപ്പിച്ച വിവാദം നയന്‍താരയ്‌ക്കൊപ്പമുള്ളതായിരുന്നു. ഞങ്ങൾ ബാങ്കോക്കിൽ ഫ്രണ്ട്സായി പോകുമ്പോൾ പെട്ടന്ന് ഒരു കോൾ വരുന്നു. ഒരു ഫോട്ടോ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചു. ഞാനും നയൻതാരയും കിസ് ചെയ്യുന്ന ഒരു ഫോട്ടോ ആണെന്ന് പറഞ്ഞു. എന്റെയൊപ്പം സുഹൃത്തുക്കൾ എല്ലാവരും ഉണ്ട്. സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി എടുത്ത ഏതെങ്കിലും ഇന്റിമേറ്റ് സീന്‍ ആയിരിക്കും എന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്. പിന്നീടാണ് അറിഞ്ഞത് അതല്ല എന്ന്.

അത് ഒരു പേർസണൽ മൊമെന്റ് ആയിരുന്നു. ദുബായിൽ ഉണ്ടായിരുന്നപ്പോൾ ഒരു പുതിയ കാമറയും ലാപ് ടോപ്പും വാങ്ങിയിരുന്നു. അത് നോക്കിയപ്പോഴാണ് കണ്ടത്. അത് ഞങ്ങൾ ക്യാഷ്വൽ ആയി എടുത്ത ഫോട്ടോ ആണ്. അത് പുറത്ത് എങ്ങനെ വന്നു എന്ന് അറിയില്ല. ആ വിവാദം എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയിരുന്നു,’ സിമ്പു പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ അരസന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജയ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ദിലീപിനെ എന്തുകൊണ്ട്‌ വെറുതേവിട്ടു? പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളാൻ കാരണമെന്ത്?

0
Spread the love

തെളിവുകൾ തള്ളിയാണ്‌ ദിലീപിനെ കുറ്റവിമുക്തനാക്കിയത്‌. 1711 പേജുള്ളതാണ്‌ ശിക്ഷാ വിധി. ഇരുവരും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത്‌ പൾസർ സുനി ജയിലിൽനിന്ന്‌ അയച്ച കത്താണ്‌. ആദ്യം പൾസർ സുനി ഒരു സ്‌ത്രീയാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ മാറ്റിപ്പറഞ്ഞു. സുനി പറയുന്ന സ്ത്രീയെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചിട്ടില്ലെന്ന്‌ പറയുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ്‌ ഇരുവരും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാണിച്ചത്.

എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് വിവിധ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചതായി വിധിയിൽ പറയുന്നു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദമുന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പക്ഷപാതപരമായി പെരുമാറിയെന്നും ജുഡീഷ്യറിയെയും ജഡ്ജിയെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതായും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങളിൽ കോടതി ഇടപെട്ടില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

0
Spread the love

നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

ഇന്ന് 11.30-ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് ഇന്ന് നടന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നീ ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം 3.30 ഓടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവർക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.

പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. എല്ലാ പ്രതികളിൽനിന്നും 50,000 രൂപ വീതം പിഴ ഈടാക്കും. കൂടാതെ 5 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും കോടതി പറഞ്ഞു.

കേസിലെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണം. ഇരയുടെ സ്വകാര്യതയെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ ഇവ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും.

എന്താണ് പറയാനുള്ളതെന്നു ജ‍ഡ്ജി പ്രതികളോട് ചോദിച്ചപ്പോള്‍ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്‌. തന്റെ മാതാപിതാക്കള്‍ വാര്‍ധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞു.

കോടതിയില്‍ മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങള്‍ നിരപരാധിയാണെന്ന് മാര്‍ട്ടിനും മൂന്നാം പ്രതിയായ ബി മണികണ്ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നും ഇളവുകൾ നൽകരുതെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്‌. മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി.

ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.

‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’; തന്റെ പേരിൽ വ്യാജവാർത്ത, ഡിജിപിക്ക് പരാതി നൽകി  ഭാ​ഗ്യലക്ഷ്മി

0
Spread the love

തന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു.

“സാർ എന്റെ പേര് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും, ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

ഈ കഴിഞ്ഞ 3 ദിവസമായി ‘തത്സമയം മീഡിയ” എന്ന ഓൺലൈൻ മീഡിയ ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ (ഫെയ്സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം) പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.

അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല ‘യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു’ എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസിനെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.

ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന തത്സമയം മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നാണ്” ഭാ​ഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.

വ്യാജ വാർത്തയ്ക്കെതിരെ നേരത്തെ ഒരു വിഡിയോയും ഭാഗ്യലക്ഷ്മി സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘ദിലീപിന്റെ ഒറ്റ പടം പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് ഭാഗ്യലക്ഷ്മി’. ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ ഇട്ടിട്ടില്ല, ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ മാത്രം ഞാൻ അത്ര മണ്ടിയൊന്നുമല്ല. കാരണം ഞാൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്.

സിനിമ എന്ന് പറയുന്നത് ഒരാളുടെ മാത്രം സ്വകാര്യ സ്വത്തൊന്നുമല്ല. നൂറിലധികം ആളുകൾ ജോലി ചെയ്തിട്ടുള്ള ഒരു മേഖലയാണത്. ആ സിനിമ ഫ്ലോപ്പ് ആവണം എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല, എനിക്ക് ആ സിനിമ കാണാൻ താല്പര്യമില്ല. അതുകൊണ്ടുതന്നെ ഞാൻ കാണില്ല. എന്റെ കാര്യം ഞാൻ തീരുമാനിക്കും, നിങ്ങളുടെ കാര്യം എനിക്ക് എങ്ങനെ തീരുമാനിക്കാൻ.നിങ്ങൾ ആ സിനിമ കാണുവോ കാണാതിരിക്കുമോ എന്തെങ്കിലും ചെയ്യട്ടെ. എന്തിനാണ് തത്സമയം മീഡിയ നിങ്ങൾക്ക് റീച്ച് കിട്ടാൻ വേണ്ടി എന്റെ ഫോട്ടോ വെച്ച് അങ്ങനെയൊരു വാചകം ഉപയോഗിക്കുന്നത്. എനിക്ക് എന്തെങ്കിലും പൊതുജനത്തോട് സംസാരിക്കാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള എല്ലാ ധൈര്യവും ഉണ്ട്.’’ ഭാ​ഗ്യലക്ഷ്മി വിഡിയോയിൽ പറയുന്നു.

ദിലീപ് കുറ്റക്കാരനാണെന്ന് 100% ഉറപ്പുണ്ട്! നാളെ മുതൽ ഞാൻ അതിജീവിതയുടെ വക്കീലല്ല, എല്ലാം തുറന്നുപറയും: അഡ്വക്കേറ്റി ടി ബി മിനി

0
Spread the love

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വരാൻ മിനിട്ടുകൾ മാത്രം ശേഷിക്കേ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വക്കേറ്റി ടി ബി മിനി. ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം താൻ തുറന്നുപറയുമെന്നും ടി ബി മിനി പറഞ്ഞു.

‘എനിക്കെതിരെ വ്യാപകമായ സൈബ‌ർ ആക്രമണം നടക്കുന്നുണ്ട്. പ്രത്യേകിച്ച് ചില യൂട്യൂബ് ചാനലുകൾ. നിരന്തരമായി പച്ചക്കള്ളങ്ങളാണ് ഇവർ പറയുന്നത്. ഇത്രയും കൊല്ലം ഒറ്റയ്‌ക്ക് നിന്നാണ് ഞാൻ പൊരുതിയത്. നഴ്‌സുമാരുടെ സമരം നടന്ന സമയത്ത് രാപ്പകലില്ലാതെ അവർക്കൊപ്പം നിന്നയാളാണ് ഞാൻ. ഇന്ന് അവർക്ക് ലഭിച്ച അവകാശങ്ങൾക്കെല്ലാം പിന്നിൽ എനിക്ക് പങ്കുണ്ട്. എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാളെ ഞാൻ ഉണ്ടാവുമോ എന്ന് നിങ്ങൾ നോക്കിനിന്നോളൂ.

മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കോടതി എന്തുപറയും എന്നാണ് എനിക്ക് അറിയേണ്ടത്. ഹാഷ്‌വാല്യുവുമായി ബന്ധപ്പെട്ട് കോടതിയുടെ നിലപാട് അറിയണം. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ പറ്റിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇന്ന് അതിജീവിതയുടെ വക്കാലത്ത് അവസാനിക്കുകയാണ്. നാളെ മുതൽ ഞാൻ അഡ്വക്കേറ്റ് ടി ബി മിനിയാണ്. അതുകൊണ്ട് എനിക്കെല്ലാം തുറന്നുപറയാം. ഇന്നത്തെ ദിവസം വരെ എനിക്ക് പറയാൻ നിയമതടസങ്ങളുണ്ട്. അതിജീവിതയ്‌ക്ക് അപ്പീൽ പോകാം. പക്ഷേ, സിനിമാ മേഖലയിലെ വമ്പന്മാരെല്ലാം ദിലീപിന്റെ പക്ഷം ചേരുമ്പോൾ ആരുണ്ടാകും ഈ കേസിന് പിന്നാലെ പോകാൻ. കഴിഞ്ഞ രണ്ട് വർഷക്കാലം ഞാൻ ഒറ്റയ്‌ക്കായിരുന്നു.

ഇനി അതിജീവിതയുടെ മാത്രമല്ല എന്റെയും അതിജീവിതയുടെ ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സുരക്ഷ പ്രശ്‌നത്തിലാകും. ചുറ്റും എത്ര ക്രിമിനൽ സംഘങ്ങളാണെന്ന് അറിയുമോ? ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ട്. അതിന് തെളിവുകളുണ്ട്. അത് കോടതി അംഗീകരിച്ചോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. അതിജീവിതയുടെ വക്കീൽ വേണ്ടത്ര തെളിവ് ഹാജരാക്കിയില്ല എന്നാണ് പലരും പറയുന്നത്. എന്നാൽ, അതിജീവിതയുടെ വക്കീലിന് ട്രയൽ കോടതിയിൽ ഒന്നും പറയാൻ നിയമം അനുവദിക്കുന്നില്ല. അപ്പീൽ കൊടുക്കാനുള്ള അവകാശം പോലും ഇപ്പോഴാണ് വന്നത്’ – ടി ബി മിനി പറഞ്ഞു.

വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് പൾസർ സുനി; പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി, കുടുംബപശ്ചാത്തലം കാട്ടി കോടതിയുടെ സഹതാപം തേടി മറ്റു പ്രതികളും

0
Spread the love

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. 

കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണിത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജ‍ഡ്ജ് ആവശ്യപ്പെട്ടു. 

നടിയെ ആക്രമിച്ച കേസ്: പൊട്ടിക്കരഞ്ഞും ദയ യാചിച്ചും പ്രതികൾ; ശിക്ഷാവാദം കഴിഞ്ഞു; വിധി ഉടന്‍

0
Spread the love

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ്  എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.

ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടക്കുന്നത്. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണം എന്നതരത്തിലാവും പ്രതിഭാഗത്തിന്റെ വാദം. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷമായിരിക്കും കോടതി ശിക്ഷാവിധി സംബന്ധിച്ച വിധി പറയുക.

അതേസമയം, വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെക്കുമോ എന്നും സംശയമുണ്ട്. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts