Home Blog Page 1611

“ഞാൻ എന്നും സംഘപുത്രിയായിരിക്കും, ഒറ്റ സീറ്റും ഇല്ലെങ്കിലും വോട്ട് ബിജെപിക്ക്’

0
Spread the love

ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും നടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിൻറെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി. ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും, വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു.അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.’

അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർഥി രാഷ്ട്രീയമവസാനിപ്പിക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ളവർ 55 വോട്ടിൽ 45 ഉം നേടി, ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്. തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എൻറെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും.

മരണം വരെ ബിജെപിക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.

എന്ന് , ലക്ഷ്മി പ്രിയ ഒപ്പ്

ഇന്ത്യയില്‍ മൂന്നാം കൊവിഡ് തരംഗം വരാതിരിക്കാന്‍ മുന്നിലുള്ളത് മൂന്ന് വഴികള്‍ മാത്രമെന്ന് എയിംസ് മേധാവി

0
Spread the love

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്ബോള്‍ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇപ്പോള്‍ കൊവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്‌ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂന്ന് കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. രണ്ടാമതായി കൊവിഡ് വ്യാപനം തടയുന്നതിനായുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകള്‍ക്ക് വാക്സിന്‍ നല്‍കണം. ഈ മാര്‍ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാവു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കൊവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് ഭരണകൂടമാണെന്നും, ജനത്തിന്റെ ഉപജീവനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു റാസ്പുട്ടീന്‍ ഡാന്‍സുമായി ജയസൂര്യയുടെ മകള്‍

0
Spread the love

ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. ഇപ്പോള്‍ കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ട്രിബ്യൂട്ടായി റാസ്പുട്ടീന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ മകള്‍.

ജയസൂര്യ തന്നെയാണ് ഡാന്‍സ് വീഡിയോ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും വിഡിയോ പങ്കുവെച്ച്‌ താരം കുറിച്ചു.

ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് കൊച്ചു ജാനകി റാസ്പുട്ടീന് ചുവട് വെച്ചിരിക്കുന്നത്. ജാനകിയെയും നവീനെയും ജയസൂര്യ ടാഗ് ചെയ്തിട്ടുമുണ്ട്.

https://www.instagram.com/actor_jayasurya/?utm_source=ig_embed

സഹായമായി ആരുമെത്തിയില്ല, നടൻ മേള രഘു അന്തരിച്ചു

0
Spread the love

നടൻ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു അഭിനയ രംഗത്ത് എത്തിയത്. മുപ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2ലാണ് അവസാനമായി മേള രഘു അഭിനയിച്ചത്.

ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻ വെളി രഘു ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ സഹായവുമായി സിനിമ മേഖലയിൽ നിന്നുമുള്ളവർ എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഏഴ് ദിവസത്തിലധികം അബോധാവസ്ഥയിൽ കിടന്നു. കഴിഞ്ഞ 16-ാം തീയതി രഘു വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മ സംഘടനയിൽ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ ആരും സഹായങ്ങൾ നൽകിയില്ലെന്നാണ് വിവരം.

കമൽഹാസനൊപ്പം അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം ചെയ്ത നടനാണ് മേള രഘു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേളയിൽ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സർക്കസുകാരനായ രഘു മേളയിൽ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.

മേളയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യം 2ൽ അവസാനിച്ചപ്പോൾ ഏകദേശം 30 സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്. സഞ്ചാരികൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ്വ സഹോദരങ്ങൾ , ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നാളെ മുതല്‍ ‘മിനി ലോക്ഡൗണ്‍’; നിയന്ത്രണങ്ങള്‍ ഇവയാണ്, തെറ്റിച്ചാല്‍ പിടിവീഴും

0
Spread the love

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശനനിയന്ത്രണങ്ങൾ. ഇൗ ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ തുടരണമോ, അതോ ലോക്ഡൗണിലേക്ക് പോകണമോ എന്ന് തീരുമാനിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പൊലീസിനും നിർദേശമുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

പ്രധാന നിയന്ത്രണങ്ങൾ

*അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാവക്കും കർശന നിയന്ത്രണം

*ഫാർമസികൾക്കും മാധ്യമങ്ങൾക്കും പ്രവർത്തിക്കാം

  • ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇറച്ചി- മത്സ്യവിപണ സ്റ്റാളുകൾ, കള്ളുഷാപ്പുകൾ എന്നിവക്ക് പ്രവർത്തിക്കാം
  • വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവിസ് കേന്ദ്രങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.
  • പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.

*എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം

*രാത്രി ഒമ്ബതിനുമുമ്ബ് കടകൾ അടക്കണം.

*റസ്റ്റാറൻറുകളിലും ഭക്ഷണശാലകളിലും പാർസൽ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്ബതിന് മുമ്ബ് അടക്കണം

*ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ മാത്രം. ഇൻറർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം

*ദീർഘദൂര ബസ്, ട്രെയിൻ, പൊതുഗതാഗതസംവിധാനങ്ങൾ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കൽ യാത്രാരേഖകൾ ഉണ്ടായിരിക്കണം

*വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം

*റേഷൻ കടകൾ, സിവിൽ സപ്ലൈസ് സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും

*അന്തർസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ ജോലിചെയ്യാം

*ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച്‌ എണ്ണം കുറക്കണം

  • സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

*സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന് കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക് പ്രവർത്തിക്കാം

*അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തും

*അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്ബനികൾ, വ്യവസായശാലകൾ, സംഘടനകൾ എന്നിവക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. സാധുവായ തിരിച്ചറിയൽ രേഖ സൂക്ഷിക്കണം

*മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ സൂക്ഷിച്ച്‌ യാത്ര ചെയ്യാം

*ടെലികോം സർവിസ്, ഇൻറർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽ.പി.ജി യൂനിറ്റുകൾ എന്നിവ അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെടുത്തി

*ഐ.ടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ടവർ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കണം

*രോഗികൾ, കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ നൽകുന്ന രേഖകൾ ഉപയോഗിച്ച്‌ യാത്ര ചെയ്യാം

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു ; പിണറായി സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച്‌ വിവേക് ഗോപന്‍

0
Spread the love

തന്റെ ആദ്യ മത്സരത്തിലെ പരാജയത്തെ അംഗീകരിക്കുന്നതായി അറിയിച്ച്‌ നടന്‍ വിവേക് ഗോപന്‍. ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വിവേക് ഗോപന്‍. ഫേസ്ബുക്കിലൂടെയാണ് വിവേക് പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

നന്ദി,

നമസ്കാരം. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു .നിയുക്ത ചവറ MLA ശ്രി സുജിത് വിജയന്‍പിള്ളക്കും , ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.
നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും. കൂടെയുണ്ടാകും എന്നും.

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

0
Spread the love

ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേർന്നത്.നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നലെയായിരുന്നു. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.

ഇടത് സർക്കാർ കേരളത്തിന് നൽകിയ കരുതലും സ്‌നേഹവും ജനങ്ങൾ തിരിച്ചു നല്കിയെന്നത് വ്യക്തമാണ്. ചരിത്രത്തിലാദ്യമായി ഇടത് സർക്കാർ വീണ്ടും അധികാരത്തിലിരുന്ന അപൂർവ നിമിഷം കൂടിയാണിത്.

അരികുവൽക്കരിക്കപ്പെട്ട ജനങ്ങളെ പോലും കരുതിയതും ക്ഷേമപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതും പിണറായി സർക്കാരിനുള്ള ഏറ്റവും നല്ല പ്രോഗ്രസ്സ് കാർഡായി

‘വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു’, കൃഷ്ണകുമാര്‍

0
Spread the love

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തെത്തിയപ്പോള്‍ വന്‍ വിജയമാണ് ഇടത് പക്ഷം നേടിയത്. ബിജെപിക്ക് ഉണ്ടായിരുന്ന സിറ്റിങ് സീറ്റ് വരെ നഷ്ടപ്പെട്ട അവസ്ഥായണ്. സിറ്റിങ് സീറ്റ് ആയ നേമത്ത് ഒ രാജഗോപാലിന്റെ പിന്‍ഗാമിയായി എത്തിയ കുമ്മനം രാജശേഖരന് വിജയിക്കാനായില്ല. ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് നിന്നും മത്സരിച്ച കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ഇപ്പോള്‍ തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

കൃഷ്ണകുമാറിന്റെ കുറിപ്പ്, നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി.. ലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.

ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെയാണ്, ഇപ്പോള്‍ എന്നെ ഏറ്റവും ആവശ്യമുള്ളത് അവര്‍ക്കാണ്

0
Spread the love

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. പനിബാധിച്ചായിരുന്നു മരണം. ഇപ്പോളിതാ ബിഗ് ബോസിൽ നിന്നും പോയതിനുശേഷമുള്ള ആദ്യ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തങ്ങളുടെ വേദനയിൽ പ്രാർഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിക്കുകയാണ് വീഡിയോയിൽ ഡിംപൽ. ഇപ്പോൾ, ഞാൻ എൻറെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാർഥനകൾക്കും നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്‍ഷനൊപ്പമാണ് വീഡിയോ ഷെയർ ചെയ്തത്

വാക്കുകൾ, നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാൻ എൻറെ സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ എൻറെ ആവശ്യം അവർക്കാണ്. ഞങ്ങൾക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോർട്ട് ആണ് ഏറ്റവും കൂടുതൽ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാൻ ചിന്തിച്ചു. പക്ഷേ അതേസമയം എൻറെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങൾക്കും, ഓരോ കുടുംബവും എന്നു ഞാൻ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങൾ തന്ന ആ വാക്കുകൾ ഞാൻ വായിച്ചിരുന്നു. എനിക്കും എൻറെ അച്ഛനും എൻറെ കുടുംബത്തിനും നിങ്ങൾ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാൻ ഈ നിമിഷം ഓർക്കുന്നത്. എല്ലാവർക്കും എൻറെയും കുടുംബത്തിൻറെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാർഥനയും നൽകിയതിന്.   View this post on Instagram  

A post shared by Dimpal Bhal (@dimpalbhal)

കൊവിഡ്; ബോളിവുഡ് നടന്‍ ബിക്രംജീത്ത് അന്തരിച്ചു

0
Spread the love

ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു താരത്തിന്റെ അന്ത്യം.

ആര്‍മി ഓഫിസറായി റിട്ടയര്‍ചെയ്ത ബിക്രംജീത്ത് പ്രമുഖ ടെലിവിഷന്‍ ഷോകളിലൂടേയും സിനിമകളിലൂടെയുമാണ് ശ്രദ്ധേയനാകുന്നത്. ബിക്രംജീത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേരാണ് ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. കൊവിഡ് മൂലം മേജര്‍ ബിക്രംജീത്ത് അന്തരിച്ചെന്ന വാര്‍ത്ത വലിയ ദുഃഖം ഉളവാക്കിയെന്നാണ് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തത്. നടന്‍ രോഹിത് ബോസ് റോയ്, സംവിധായകന്‍ വിക്രം ബട്ട് ഉള്‍പ്പടെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തന്‍ ധന്‍ പായോ’, ‘2 സ്റ്റേറ്റ്‌സ്’ തുടങ്ങിയ സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts