Home Blog Page 1643

നാളെ റിലീസിനിരിക്കെ മാസ്റ്ററിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു; ഷെയര്‍ ചെയ്യരുതെന്ന് സംവിധായകന്‍

0
Spread the love

കോവിഡ് കാലത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ റിലീസ് ചെയ്യുന്ന തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മാസ്റ്റര്‍’ സിനിമയിലെ ചില രംഗങ്ങള്‍ ചോര്‍ന്നു. ക്ലൈമാക്സ് രംഗങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ഥിച്ചു.

‘ഒന്നര വര്‍ഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് മാസ്റ്റര്‍ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. സിനിമ തിയറ്ററില്‍ നിങ്ങള്‍ ആസ്വദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിനിമയിലെ ലീക്കായ ഭാഗങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് പങ്കുവെക്കരുത്’ -ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.

ഇളയദളപതി വിജയിയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ കോവിഡിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണ്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. കേരളത്തിലടക്കം ചിത്രത്തിന്‍റെ റിലീസുണ്ട്. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രില്‍ ഒമ്ബതിനായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്, വിജയ് സേതുപതി എന്നിവരെ കൂടാതെ മാളവിക മോഹനന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അവള്‍ വന്നതോടെയാണ് എന്റെ ലോകം മാറിയത്: ടൊവിനോ തോമസ്

0
Spread the love

മകള്‍ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട് യുവതാരം ടൊവിനോ തോമസ്. ലോക്ക്‌ഡൗണ്‍ കാലത്തും ഇരിങ്ങാലക്കുടയിലെ വീട്ടില്‍ മകള്‍ക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ ടൊവിനോ പങ്കുവച്ചിരുന്നു. മകള്‍ ഇസയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇസയുടെ അഞ്ചാം പിറന്നാളാണ് ഇന്ന്.

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് ടൊവിനോ കുറിക്കുന്നത്.അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാന്‍ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാന്‍ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു. View this post on Instagram

A post shared by Tovino Thomas (@tovinothomas)

മകള്‍ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയര്‍ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗണ്‍ അവളുടെ വിനോദങ്ങളിലേക്കുള്ള വാതില്‍ അടച്ചപ്പോള്‍, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.

വിരാടിനും അനുഷ്കയ്ക്കും കുഞ്ഞ് പിറന്നു

0
Spread the love

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്കാ ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ്. ട്വിറ്ററിലൂടെ വിരാട് കോഹ്ലിയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്‌ ഇന്ന് ഉച്ചയ്ക്കാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും വിരാട് ട്വിറ്ററില്‍ കുറിച്ചു. ആശംസകളും പ്രാര്‍ഥനകളും നേര്‍ന്ന ആരാധകര്‍ക്കും കോഹ്ലി നന്ദി അറിയിക്കുകയും ചെയ്തു

തിയേറ്റര്‍ തുറക്കും; ‘മാസ്റ്റര്‍’ വരും; പ്രദര്‍ശനസമയ നിയന്ത്രണത്തില്‍ ഇളവ്

0
Spread the love

സംസ്ഥാനത്ത് തുറക്കാൻ തീരുമാനം. തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.

സംഘടനാ പ്രതിനിധികൾ മുന്നോട്ടു വച്ച ഉപാധികൾ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം. എന്റർടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാൽ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാൻ സാവകാശവും നൽകിയിട്ടുണ്ട്. 9 മണി വരെ തിയേറ്റർ പ്രവർത്തനമെന്നതിൽ മാസ്റ്ററിന് ഇളവ് നൽകും. വിജയ് സിനിമയുടെ ദൈർഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തീയറ്ററുകളിൽ പരീക്ഷണ പ്രദർശനം നടത്തും.

ഇന്ന് കൊച്ചിയിൽ വെച്ച്‌ നിർമ്മാതാക്കളുടെ സംഘടമന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിർമ്മാതാക്കളെയാണ് യോഗത്തിൽ വിളിച്ചിരിക്കുന്നത്. സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്യും.ജനുവരി അഞ്ചുമുതൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

മാസ്കില്ല, സാമൂഹിക അകലവുമില്ല, മാസ്റ്റര്‍’ അഡ്വാന്‍സ് ബുക്കിംഗിന് തളളിക്കയറി ആരാധകര്‍

0
Spread the love

‘മാസ്റ്ററിന്റെ’ അഡ്വാന്‍സ് ബുക്കിംഗിന് തളളിക്കയറി ആരാധകര്‍. നൂറു കണക്കിനു ആരാധകരാണ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ തിയറ്ററുകളിലെത്തുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 13 നാണ് ‘മാസ്റ്റര്‍’ തിയറ്ററുകളിലെത്തുക. ഇളയദളപതിയുടെ പൊങ്കല്‍ റിലീസാണ് ചിത്രം. തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവ് കേന്ദ്രം തിരുത്തി. നിലവില്‍ 50 ശതമാനം പേരെ മാത്രമേ തിയേറ്ററുകളില്‍ അനുവദിക്കൂ.

ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്ക് പുറമേ വിജയ് സേതുപതി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

0
Spread the love

പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 80 വയസായിരുന്നു. പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം മുന്നൂറിലധികം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത പ്രതിഭയായിരുന്നു.

ഭാസ്‌ക്കരന്‍ മാഷിന്റെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ഇന്നല്ലങ്കില്‍ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ബോബനും മോളിയും സിനിമയില്‍ ബോബന്‍, കൃഷ്ണാ ഗുരുവായൂരപ്പായില്‍ ബേബി ശാലിനി എന്നിവര്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്.

ഡബ്ബിംങ് ആര്‍സ്റ്റ് ആയിരുന്ന മകള്‍ അമ്പിളി ക്യാന്‍സര്‍ ബാധിതയായാണ് മരിച്ചത്.

‘ആറാം പാതിര’: അടുത്ത സൈക്കോ ത്രില്ലര്‍ പ്രഖ്യാപിച്ച്‌ മിഥുന്‍ മാനുവല്‍

0
Spread the love

‘അഞ്ചാം പാതിര’യുടെ സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘ആറാം പാതിര’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇന്നാണ് അഞ്ചാം പാതിര പുറത്തിറങ്ങി ഒരു വര്‍ഷം തികച്ചത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്ററും മിഥുന്‍ പുറത്തുവിട്ടിട്ടുണ്ട്.

‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു.. ആറാം പാതിരാ.. ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’ എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസ് വിജയം നേടിയ മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്ബീശന്‍, അഭിരാം തുടങ്ങിവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്. ഇവരും രണ്ടാം ഭാഗത്തില്‍ അതേ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവച്ചു; പ്രാചി തെഹ്ലാന്‍

0
Spread the love

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി തെഹ്ലാന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. അതിന് പിന്നാലെ മോഹന്‍ലാലിനൊപ്പം റാം എന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റാമിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പ്രാചി പങ്കുവെച്ചു. എന്നാല്‍ പിന്നീട് റാമില്‍ നിന്ന് പ്രാചി പിന്മാറി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.

നടി എന്ന നിലയില്‍ ഒന്നും ചെയ്യാനാല്ലാത്തതിനാലാണ് അവസരം വേണ്ടെന്നുവച്ചത് എന്നാണ് പ്രാചി പറയുന്നത്. മനോരമയ്ക്ക് നല്‍കി അഭിമുഖത്തിലായിരുന്നു പ്രതികരണം. “മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി.- താരം പറഞ്ഞു.

ചലച്ചിത്ര മേഖലയില്‍ എന്‍റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രാചി വ്യക്തമാക്കി. മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ദേശിയ നെറ്റ്ബോള്‍ താരമായിരുന്ന പ്രാചി പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. കൊവിഡ് കാലത്തായിരുന്നു പ്രാചിയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ രോഹിത്തിനെയാണ് താരം വിവാഹം ചെയ്തത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ വരണം; ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍

0
Spread the love

ടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍. ചെന്നൈ വള്ളുവര്‍കോട്ടത്താണ് ആരാധകരുടെ പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്.

സൂപ്പര്‍താരം രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലിറങ്ങി. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. ഇനിയും ആളുകള്‍ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം.

പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. വള്ളുവര്‍കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത.

അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച്‌ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന് രജനി പിന്നോട്ടു പോയത്.

ആദ്യത്തെ ‘മുന്‍ഷി’ കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു

0
Spread the love

ഏഷ്യനെറ്റ് ന്യൂസിലെ പരിപാടിയായ ‘മുന്‍ഷി’യില്‍ ആദ്യമായി മുന്‍ഷിയെ അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിയാണ്. പത്ത് വര്‍ഷത്തോളമാണ് അദ്ദേഹം മുന്‍ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം പരമ്ബരയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

20 വര്‍ഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ആക്ഷേപഹസ്യ പരിപാടിയാണ് മുന്‍ഷി. കേരളത്തില്‍ ദിവസേന നടക്കുന്ന പ്രധാന സംഭവങ്ങളെ ആസ്പദമാക്കിയാണ് പരിപാടി. ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts