Home Blog Page 17

ചുറ്റും അസൂയാലുക്കൾ; ബാലയ്ക്ക് കണ്ണുകിട്ടാതിരിക്കാൻ തല മുണ്ഡനം ചെയ്ത് അമ്മായിയമ്മ

0
Spread the love

നടൻ ബാലയും മുൻഭാര്യമാരുമായുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകവേ തന്റെ മരുമകനായി തല മുണ്ഡന നേര്ച്ച നടത്തി ഭാര്യാമാതാവ്. ഒരുപാട് പേരുടെ കണ്ണ് മകൾ കോകിലയുടെയും മരുമകൻ ബാലയുടെയും മേൽ പെടുന്നുണ്ടെന്നും അത് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചതെന്നുമാണ് കോകിലയുടെ അമ്മ പറയുന്നത്. ബാലയാണ് കോകിലയുടെ അമ്മ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്.

“ഒരുപാട് അസൂയാലുക്കളുണ്ട്. അതാണ് തിരുപ്പതിയിൽ വഴിപാടായി തലമുടി സമർപ്പിച്ച് മൊട്ടയടിച്ചത്,” കോകിലയുടെ അമ്മയുടെ വാക്കുകളിങ്ങനെ.

അതേസമയം കഴിഞ്ഞ നവംബറിൽ ആയിരുന്നു ബാലയും ബന്ധുവായ കോകിലയും തമ്മിലുള്ള വിവാഹം. ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്.

എന്തിന് അഫാൻ അഞ്ചുപേരെ കൊന്നു? കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്, മൊഴികളിൽ അവ്യക്തത

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊലപാതക കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക.

സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെമൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.

അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നുഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു.

വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.

വരില്ലെന്ന് പറഞ്ഞാൽ വരില്ല! അതിനി മമ്മൂട്ടി വിളിച്ചാലും ഷാരൂഖാൻ വിളിച്ചാലും, അനശ്വരയ്ക്കും അഹാനയ്ക്കും ഇല്ലാത്ത പ്രത്യേകത നയൻതാരയ്ക്ക് എങ്ങനെ വന്നു?

0
Spread the love

ഓൺലൈൻ ചാനലുകളും സോഷ്യൽ മീഡിയയുടെ വ്യക്തി ജീവിതത്തിലെ സ്വാധീനവും കൂടിയതോടെ ഒരു സിനിമയുടെ വിജയത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നായി മാറിക്കഴിഞ്ഞു പ്രമോഷൻ പരിപാടികൾ. സിനിമാ മേഖലയും നിർമ്മാതാക്കളും നേരിടുന്ന വിവിധ പ്രതിസന്ധികൾ ചർച്ചയാകുന്നതിനിടയാണ് നടിമാർ തന്നിഷ്ടപ്രകാരം പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന തരത്തിലുള്ള സംവിധായകരുടെ ആരോപണങ്ങൾ ശക്തമാകുന്നത്. വളരെയധികം അഭ്യർത്ഥിച്ചിട്ടും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം നടി അനശ്വര രാജൻ പ്രമോഷൻ കാര്യങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ രംഗത്ത് എത്തിയത്. തൊട്ടടുത്ത ദിവസം നടി അഹാനക്കെതിരെയും സമാന ആരോപണം ഉയരുകയുണ്ടായി. ഈ അവസരത്തിലാണ് പ്രമോഷൻ പരിപാടികളോടുള്ള തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ സമീപനവും നിലപാടും ശ്രദ്ധേയമാകുന്നത്.

പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരം സിനിമകൾ കമ്മിറ്റ് ചെയ്യുന്നതും അഭിനയിക്കുന്നതും. തന്റെ നിലപാടിൽ വെള്ളം ചേർക്കാത്ത താരം ഒരു മലയാളം മാധ്യമത്തിന് അഭിമുഖം കൊടുത്തിട്ട് തന്നെ പത്തിലേറെ വർഷങ്ങളായി. തമിഴിൽ ആണെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെയൊ ഭർത്താവിന്റെയൊ ചിത്രം ആണെങ്കിൽ മാത്രമേ താരം പ്രമോഷൻ പരിപാടികളിൽ തല കാണിക്കാറുള്ളൂ.

താരത്തിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രവും കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടുപോലും ഹിന്ദി സിനിമ ജവാന്റെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തിരുന്നില്ല. ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖായിരുന്നു ചിത്രത്തിൽ താരത്തിന്റെ നായകൻ. നായകൻ ഷാരൂഖ് ആണെങ്കിലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആണെങ്കിലും താരത്തിന് നിലപാട് ഒന്നേയുള്ളൂ എന്ന് മട്ടാണ്. പല ചിത്രങ്ങളുടെയും പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ പോലും താരം വന്നിരുന്നില്ല.

അതേസമയം അനശ്വരയ്ക്കും അഹാനയ്ക്കും സാധിക്കാത്തത് നയൻതാരയ്ക്ക് എളുപ്പം സാധിക്കുന്നതിന്റെ കാരണം നടിയുടെ താര പദവിയും, ബോക്സ് ഓഫീസ് മൂല്യവും, തെന്നിന്ത്യൻ ആരാധകരുടെ പിന്തുണയും കൊണ്ടാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു മലയാളം സിനിമയുടെ ഭാഗമാകാൻ അഭിനേതാക്കൾ ഒപ്പുവയ്ക്കുമ്പോൾ ഇതിൽ പ്രമോഷൻ പരിപാടികളും ഉൾപ്പെടും എന്നതാണ് വസ്തുത. ഇത്തരത്തിൽ നിബന്ധന വരികയാണെങ്കിൽ നയൻതാര നിർഭയം സിനിമ ഒഴിവാക്കും എന്നതാണ് സത്യം.

അതേസമയം വർഷങ്ങളായി സിനിമയിൽ തന്നെ നിലനിൽക്കുന്നതിനാൽ പ്രേക്ഷകർക്ക് തന്നോട് മടുപ്പ് തോന്നാതിരിക്കാനും തന്നിൽ കൂടുതൽ കൗതുകം ജനിപ്പിക്കാനുമാണ് താരം അഭിമുഖങ്ങളിലും പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാത്തത് എന്നാണ് വിവരം.

ധ്യാൻ ശ്രീനിവാസന്റ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധതയും കൂടി അളക്കണം; ജഗദീഷിനെതിരെ സംവിധായകൻ

0
Spread the love

കേട്ട് കേൾവിയില്ലാത്ത തരത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്ന പശ്ചാത്തലത്തിൽ ഇതിൽ സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്ക് പൊതുജനം ഇഴകീറി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിൽ വയലൻസ് ഉള്ള പല ചലചിത്രങ്ങളും പ്രതിസ്ഥാനത്ത് നിർത്തി യുവതലമുറ വഴിതെറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വലിയ പഴികേട്ട സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളാണ് മാർക്കോയും ആവേശവും റൈഫിൾ ക്ലബുമൊക്ക. ഇത്തരത്തിൽ സിനിമയിലെ ഇത്തരം വയലൻസ് രംഗങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മകളും അതുപോലെ സ്വാധീനിക്കണ്ടേ എന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ജഗദീഷ് അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്ത് ഇറങ്ങിയതിൽ വലിയ വയലൻസ് ഉണ്ടായിരുന്ന ചിത്രമായ മാർക്കോയുടെ ഭാഗമായ നടന്റെ ഈ പ്രസ്താവനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച് കുറിപ്പിലൂടെയാണ് താരം ജഗദീഷിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്.

എംഎ നിഷാദിന്റെ കുറിപ്പ്

വിയോജിപ്പ്..

അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ…താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല…വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരത്അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലുംസംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല..നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽസമൃദ്ധമായേനെ…തിന്മയോടുളള ആസക്തി..അതാണ് പൊതുവിൽ കണ്ട് വരുന്നത്..ഇത്ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന്വിശ്വസിക്കുന്നു…കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ…അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും ,അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റ്റേത്..കാലം മാറി…ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ്ഇന്നുളളത്…താങ്കൾക്ക് ഈ ,കെട്ട കാലത്തെ പറ്റിഉത്തമബോധ്യമുളള വ്യക്തിയാണ്..അല്ലായെന്ന്വിശ്വസിക്കാൻ എനിക്ക് കഴിയില്ല…സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്ററെ തെളിവാണ് സമീപ കാലത്തെസംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലെ ?എന്നചോദ്യത്തിന്റ്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട്എനിക്ക് ഉത്തരം നൽകാം…ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്..അത്യന്തം ഗൗരവമുളള ഒരു വിഷയത്തെകുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളളഎന്റ്റെ,അഭ്യർത്ഥന..ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധതവേണം എന്ന അങ്ങയുടെ ഉപദേശത്തെഞാർ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു.ധ്യാൻ ശ്രീനിവാസന്റ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്അളന്ന് വെക്കുന്നത്,നന്നായിരിക്കും…സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽമയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്…അത് പോലെ തന്നെയാണ്സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ് രംഗങ്ങളും,മയക്കുമരുന്നുപയോഗവും..എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്..അങ്ങയിലെ അധ്യാപകൻ ഉണരട്ടെ…NB -സാന്ദർഭികമായി പറയട്ടെ,മലയാളം കണ്ടഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ…പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല..John 8 :32- “And you will know the truth,and the truth will make you free”#malayalamcinema #jagadeesh #ANTIDRUGCampaignAdvocacy #SayNoToDrugsAndAlcohol #movie #Keralapolice #KeralaExcise

ക്രിസ്‌മസ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസ്; അൺഎയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

0
Spread the love

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

മേൽമുറി മഅ്ദിൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുൽ നാസർ. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്‌ദുൽ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാൾ ഫഹദിന് അയച്ചുകൊടുത്തത്. ഫോണിൽ ചോദ്യപ്പേപ്പറിൻ്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദു നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്‌പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

അങ്ങനെ അതും തീരുമാനമായി! കാര്യങ്ങൾ കല്യാണമെത്തും മുൻപേ തമന്നയും വിജയ് വര്‍മ്മയും വേർപിരിഞ്ഞു

0
Spread the love

വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് വിരാമമിട്ട് അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും, അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്.അതേസമയം രണ്ടുപേരും പുതിയ വാര്‍ത്തകള്‍ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇഷ്ടമുള്ള 2 കാര്യങ്ങൾ കണ്ടു! പൃഥ്വിരാജിനെയും മനോഹരമായ സൂര്യോദയവും; കൊച്ചു വെളുപ്പാൻകാലത്ത് ഫ്ളൈറ്റ് പിടിച്ചാലുള്ള ഗുണം പറഞ്ഞ് അഹാന കൃഷ്ണ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജ് സുകുമാരനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ സന്തോഷം പങ്കുവയ്ക്കുകയാണ് അഹാന. അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാവാൻ കാരണം പൃഥ്വിയാണെന്നും അഹാന കുറിക്കുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.

“അതിരാവിലെയുള്ള ഫ്ലൈറ്റുകൾ ഞാൻ വെറുക്കുന്നു. പക്ഷെ ഇന്നത്തെ യാത്രയെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. കാരണം എനിക്കിഷ്ടപ്പെട്ട രണ്ടുകാര്യങ്ങൾ ഞാൻ കണ്ടു, പൃഥ്വിരാജിനെയും മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയവും,” എന്നാണ് അഹാന കുറിച്ചത്. പൃഥ്വിരാജിനെ കണ്ടപ്പോഴും, സൂര്യോദയം കണ്ടപ്പോഴും മനസ്സിൽ പെട്ടെന്ന് വന്നത് ‘ആംഖോം മേ തേരി’ എന്ന ഗാനമാണെന്നും അഹാന കുറിപ്പിൽ പറയുന്നു.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചു? മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ എന്തിന്! നടി രഞ്ജിനി

0
Spread the love

മലയാള സിനിമയിൽ വർധിച്ചുവരുന്ന വയലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി രഞ്ജിനി. കൊറിയൻ, ജാപ്പനീസ് സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിൽ സിനിമ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ രഞ്ജിനി ചോദ്യം ചെയ്തു. സെൻസർ ബോർഡ് ഉറക്കത്തിലോണോ എന്നും ഇതൊന്നും അവർ കാണുന്നില്ലേ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി കുറിച്ചു. സിനിമയുടെയും മോശം പേരന്‍റിങ്ങിന്റെയും ലഹരി ഉപയോഗത്തിന്റെയുമെല്ലാം ഫലമായി ക്ഷമ നശിച്ച യുവത്വമായി കുട്ടികൾ മാറുന്നുവെന്നും രഞ്ജിനി പറഞ്ഞു.

രഞ്ജിനിയുടെ കുറിപ്പ്

“അതുല്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ചലച്ചിത്ര നിർമ്മാണം, അഭിനയം ഇവയ്ക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റു ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?”

മലയാളം സിനിമയുടെ ഭാഗമായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗം കൊണ്ടും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ വേദനിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ.സി ഡാനിയേല്‍, കെ.ജി ജോര്‍ജ്, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചവരാണ്,” രഞ്ജിനി കുറിച്ചു.

മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

0
Spread the love

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.

അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

മാസം തോറും 50 കോടി സർക്കാർ നൽകും; കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു, ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

0
Spread the love

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും.സർ ക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും .പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.

ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു.100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts