Home Blog Page 19

ജയിലിൽ നിരാഹാരമിരുന്ന് രാഹുൽ ഈശ്വർ! വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങളില്ലെന്ന് അധികൃതർ

0
Spread the love

നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കും. ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു ജയിൽ അധികൃതർ പറയുന്നു. അതേസമയം, രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം തള്ളിയതോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയത്.

രാഹുൽ ഈശ്വർ ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്. 

‘നടന്നുപോകുമ്പോള്‍ വഴിയില്‍ നിന്ന് നമുക്ക് കിട്ടുന്ന പഴങ്ങളെപ്പോലെയാണ് ആ നടന്‍..’; ശ്രദ്ധേയമായി മമ്മൂട്ടിയുടെ വാക്കുകൾ

0
Spread the love

മമ്മൂട്ടി– വിനായകൻ കോംബോ ഒന്നിക്കുന്ന ‘കളങ്കാവൽ’ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 5 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ജോസ് ആണ്. ഇന്നലെ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ മമ്മൂട്ടി നടൻ ജിബിൻ ഗോപിനാഥിനെ കുറിച്ച് വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ കോംബോയിൽ എത്തിയ ഡീയസ് ഈറെ എന്ന ചിത്രത്തിലെ മധുസൂദനൻ പോറ്റി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം നടത്തിയ നടനാണ് ജിബിൻ ഗോപിനാഥ്. നമ്മൾ വഹ്‌സിയിലൂടെ നടന്നുപോകുമ്പോൾ കിട്ടുന്ന ചില പ്രത്യേക പഴങ്ങളെ പോലുള്ള നടന്നാണ് ജിബിൻ ഗോപിനാഥ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

“നമ്മള്‍ നടന്നുപോകുമ്പോള്‍ വഴിയില്‍ നിന്ന് ചില പ്രത്യേക പഴങ്ങള്‍ കിട്ടാറില്ലേ, അത്തരത്തില്‍ കിട്ടുന്ന ഒരു നടനാണ് ഇയാള്‍. ഡീയസ് ഈറേ എല്ലാവരും കണ്ടതാണല്ലോ, ഞെട്ടിച്ചില്ലേ ഇയാള്‍? ഒരു പരസ്യചിത്രത്തിലൂടെയാണ് ഞാന്‍ ആദ്യമായി ഇയാളെ ശ്രദ്ധിക്കുന്നത്. അതിന്റെ കഥ എന്താണെന്ന് ഇയാള്‍ തന്നെ പറയും. ഒടുവില്‍ എന്റെ കൂടെ കളങ്കാവലിലും അഭിനയിച്ചു.” മമ്മൂട്ടി പറഞ്ഞു.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’.

രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും

0
Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. രാഹുല്‍ യുവതിയെ ബലാത്സംഗത്തിനിടെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത് രാഹുലാണെന്നും പൊലീസ് കണ്ടെത്തി. ഗര്‍ഭഛിദ്രത്തിന് തെളിവായത് മെഡിക്കല്‍ രേഖകള്‍. രാഹുല്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ടാണ് റിപ്പോര്‍ട്ട്.

എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ! 5 വർഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയ ബാദുഷയ്ക്ക് ശമ്പളം കൊടുത്തിരുന്നോ എന്നറിയില്ല!

0
Spread the love

കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ നിരവധി അവസരം നഷ്ടപ്പെട്ട കാര്യം ഈയിടയ്ക്ക് നടൻ ഹരീഷ് കണാരൻ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നുമായിരുന്നു നടൻ വെളിപ്പെടുത്തിയത്.

പിന്നാലെ തനിക്ക് പറയാനുള്ളത് തന്റെ റിലീസ് ചെയ്യാനിരിക്കുന്ന റേച്ചൽ എന്ന പടത്തിന് ശേഷമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി ബാദുഷയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. ബാദുഷയുടെ വിശദീകരണം കൂടി വന്നാലേ വിഷയത്തിൽ വ്യക്ത വരികയുള്ളൂ എന്നും ഹരീഷിന്റെ ഡേറ്റ് നോക്കിയിരുന്ന സമയത്ത് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നുമാണ് സിദ്ധു വ്യക്തമാക്കിയത്.

സിദ്ധു പനക്കലിന്റെ കുറിപ്പ് വായിക്കാം:

‘‘രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. തന്റെ കയ്യിൽ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയിൽ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരൻ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഓൺലൈൻ മീഡിയയിൽ വലിയ ചർച്ചയായത്.

അഞ്ചുവർഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല. എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂ.

ഹരീഷ് കണാരൻ പറഞ്ഞത് ശരിയാണ്, അല്ലെങ്കിൽ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറയില്ലല്ലോ. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്. എന്റെ രണ്ടു പടത്തിലെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുള്ളൂ. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഒരു പ്രശ്നവും ഉണ്ടാക്കാതെ കറക്റ്റ് സമയത്ത് വന്ന് അഭിനയിച്ചു പോയ ആളാണ് ഹരീഷ്. ഇതിൽ രണ്ടാമത്തെ പടം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ സമയത്ത് ഞാൻ ഹരീഷിനെ വിളിച്ചപ്പോൾ ബാദുക്കയാണ് ഡേറ്റ് നോക്കുന്നത് ശമ്പളം പറയുന്നത്. ചേട്ടൻ ബാദുക്കയെ വിളിച്ചോളൂ എന്ന് പറഞ്ഞു. ഹരീഷും ധർമ്മജനും ഉണ്ടായിരുന്നു ആ പടത്തിൽ. രണ്ടുപേരുടെയും ഡേറ്റ് നോക്കിയിരുന്നത് ബാദുഷയാണ്.

ഞാൻ ബാദുഷയെ വിളിച്ച് ഇവരോട് രണ്ടുപേരോടും നേരിട്ട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഇല്ല രണ്ടുപേരോടും ചേട്ടൻ നേരിട്ട് സംസാരിച്ച് ഡേറ്റും ശമ്പളവും ഫിക്സ് ചെയ്തോളൂ എന്ന് ബാദുഷ പറഞ്ഞു. ഒരു ഓണക്കാലത്ത് ഞങ്ങൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ മുഴുവൻ മെമ്പർമാർക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെ കോവിഡ് കിച്ചൻ നടത്തി ധാരാളം പേർക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷയ്ക്കുണ്ട്.

സോഷ്യൽ മീഡിയയിൽ ബാദുഷയെ ചീത്തവിളിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്. ഹരീഷ് കണാരന്റെ പ്രസ്താവനയ്ക്ക് ബാദുഷയുടെ വിശദീകരണം വന്നാലേ നമുക്ക് സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ. എത്രയും പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷയ്ക്കുണ്ട്. ആരെയും ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എന്റെ അനുഭവങ്ങൾ പറയാനാണ്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ.ഈ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ഉണ്ടാവും. ഞാൻ പറഞ്ഞത് എന്റെ അനുഭവവും അഭിപ്രായവുമാണ്.’’

ഇന്ന് ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എന്നിവയറിയാം..

0
Spread the love

പുതിയ രണ്ടു മലയാളചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്.  ചിത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

The Pet Detective OTT: ദി പെറ്റ് ഡിറ്റക്ടീവ്

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ‘ദി പെറ്റ് ഡിറ്റക്ടീവ്’ ഒടിടിയിലെത്തി. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഷറഫുദ്ദീന്റെ ‘സിഐഡി മൂസ’ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം അടിമുടി ഫൺ റൈഡാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ എത്തുന്ന ചിത്രം  കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്.ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീ5 ആണ്. ചിത്രം  സീ 5ൽ  സ്ട്രീമിങ് ആരംഭിച്ചു. 

The Case Diary OTT: ദി കേസ് ഡയറി

അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്ത ‘ദി കേസ് ഡയറി’ ഒടിടിയിലെത്തി. 

വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽനാസർ നിർമിക്കുന്ന ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിച്ചു. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Love FM OTT: ലൗ എഫ്എം 

റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം പ്രമേയമാവുന്ന ലൗ എഫ് എം ഒടിടിയിലെത്തി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്രകഥാപാത്രമാകുന്നത്.  

നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ സിനില്‍ സൈനുദ്ദീനാണ് പ്രതിനായകവേഷത്തില്‍ എത്തുന്നത്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി ഹരി കണ്ണത്ത്, ദിലീപ്, അബു വളയംകുളം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം. 

ഞാൻ അഹങ്കാരിയാണ്, ക്ഷിപ്ര കോപിയാണ് എന്നു പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു; വൈറലായി മമ്മൂക്കയുടെ വാക്കുകൾ..

0
Spread the love

ഒരിടവേളയ്ക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായാണ് താ​രം മാസങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ചികിത്സ കഴിഞ്ഞ് അസുഖം പൂർണമായും ഭേദമായി റിസൽട്ടും നെ​ഗറ്റീവായതിന് ശേഷമാണ് മമ്മൂക്ക വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.

താൻ അഹങ്കാരിയാണെന്ന് പറഞ്ഞവർ പോലും തനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂക്കയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മനോരമ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. “നമ്മുടെ എല്ലാ ദുരിതങ്ങളിലും എല്ലാ ആപത്തുകളിലും നമ്മൾ നമ്മളെ തന്നെ ആശ്രയിക്കുന്നതാണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്.

നമ്മുടെ സാമൂഹിക മൂലധനം എന്ന് പറയുന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണ്. ആ അനുഭവം തന്നെയാണ് എനിക്കുമുണ്ടായത്. എനിക്ക് വേണ്ടി പ്രാർഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാർഥിക്കുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എങ്ങും. അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്. എന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ​ഗർവ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്”. – മമ്മൂട്ടി പറഞ്ഞു

മരുന്നെത്തിച്ചത് സുഹൃത്ത് വഴി, ഗർഭച്ഛിദ്ര ഗുളിക യുവതി കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

0
Spread the love

 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്താണെന്നും മൊഴിയിൽ പറയുന്നു.

പരാതിക്കാരി നൽകിയ മൊഴിയിൽ രാഹുൽ ഗർഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൂടാതെ, ഗർഭച്ഛിദ്രം നടത്താനായി ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നും മൊഴിയിലുണ്ട്. മരുന്ന് എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്താണെന്നും യുവതി മൊഴി നൽകിയതായാണ് വിവരം. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയും ഡോക്റെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഇതിനിടെ രാഹുലിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഹുൽ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവർത്തകരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുലിൻറെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

എം.എൽ.എക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയേറിയിരിക്കുകയാണ്.

നിലവിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ഭാഗത്തുനിന്നുള്ള പ്രതിഷേധ പരിപാടികൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.  വിഷയം സജീവമായി തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാക്കി നിർത്തുക എന്നുള്ളത് ഇടത് സംഘടനകളുടെ പ്രധാന ലക്ഷ്യമാണ്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ബി.ജെ.പിയുടെയും യുവമോർച്ചയുടെയും ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

പ്രതിഷേധം കണക്കിലെടുത്തുകൊണ്ട് അടൂർ പോലീസ് രാഹുലിന്റെ വീടിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ പോലീസുകാരെ എത്തിച്ച് വീടിന്റെ പ്രവേശന കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ഉള്ളിലേക്ക് കടക്കുന്നത് തടയാനും കുടുംബാംഗങ്ങൾക്കോ മറ്റ് ബന്ധുക്കൾക്കോ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ജാഗ്രതയിലാണ് പോലീസ്.

‘ഷൂട്ടിംഗിനിടെ സംവിധായകൻ രഞ്ജിത്തുമായി വലിയ വഴക്കായി, അച്ഛന്റെ മൂക്കിൽ നിന്ന് രക്തം വന്നു’; ഓർത്തെടുത്ത് ഷമ്മി തിലകൻ

0
Spread the love

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ വിലായത്ത് ബുദ്ധയാണ് നടൻ ഷമ്മി തിലകന്റേതായി ഏറ്റവും അവസാനം തിയറ്ററിൽ എത്തിയ പടം. ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്നതിനിടെ താരത്തിന്റെ ചിത്രത്തിലെ പ്രകടനം കണ്ടപ്പോൾ അച്ഛൻ തിലകനെ ഓർമ്മവന്നുവെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടതിൽ വാക്കുകൾക്ക് നന്ദി അറിയിച്ച് ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ച് പരാമർശിക്കവെ സംവിധായകൻ രഞ്ജിത്തും പിതാവും തമ്മിൽ മുമ്പ് ഒരു ഷൂട്ടിങ് സെറ്റിൽ വച്ചുണ്ടായ വാക്കുതർക്കത്തെക്കുറിച്ചും ഓർത്തെടുക്കുകയാണ് ഷമ്മി തിലകനിപ്പോൾ.

ഷമ്മി തിലകന്റെ വാക്കുകൾ..

‘അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. പരസ്‌പരം സംസാരമായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്‌തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന്റെ മൂക്കിൽ നിന്ന് രക്തം വന്നു. അന്ന് ദേഷ്യത്തിൽ അദ്ദേഹം പൊള്ളാച്ചിയിലെ ലൊക്കേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് വരികയും ചെയ്‌തു. ഇക്കാര്യം ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം പരിചയമില്ലാത്ത് നമ്പറിൽ നിന്നൊരു കോൾ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നോട് മാപ്പ് പറയുകയാണെന്നും എന്നാൽ, അച്ഛനോട് മാപ്പ് പറയില്ലെന്നും പറഞ്ഞു. അച്ഛന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് രഞ്ജിത്ത് അന്ന് പറഞ്ഞിരുന്നു.പിന്നീട് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ തിലകന് ഒരു നിർണായക കഥാപാത്രമുണ്ടെന്നും അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന് വേണ്ടി അച്ഛനെ വിളിച്ചപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ട് വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു ‘

മുടി കൊഴിച്ചിൽ കുറയ്ക്കാൻ എണ്ണ വാരി തേച്ചിട്ട് കാര്യമുണ്ടോ? ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം..

0
Spread the love

മിതമായ മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി വൈദ്യസഹായം തേടാനും വൈകിക്കരുത്.

പല കാരണങ്ങൾ

ഇപ്പോൾ മുടികൊഴിച്ചിലിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇന്നത്തെ കാലത്തെ ജീവിതശൈലി, മത്സരബുദ്ധിയോടെയുള്ള ജീവിതം, ഹോർമോൺ തകരാറുകൾ എന്നിവയെല്ലാം ഇതിന് കാരണമാകും. പല രീതിയിൽ ഇന്ന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മർദവും മുടി കൊഴിയുന്നതിലേക്ക് നയിച്ചേക്കാം. പാരമ്പര്യം ഒന്നുകൊണ്ട് മാത്രം മുടി കൊഴിയണമെന്നില്ല.

മുടികൊഴിച്ചിൽ എന്നാൽ തലയോട്ടിയുടെ പുറത്തുണ്ടാകുന്ന പ്രശ്നമല്ലെന്ന് മനസ്സിലാക്കണം. ഈ പ്രശ്നം മനസ്സിലാക്കാതെ സൂപ്പർ ഫിഷ്യൽ ലെവലിൽ മാത്രം ചികിത്സിക്കുന്നതുകൊണ്ട് കാര്യമില്ല. മറിച്ച്, എന്താണ് മുടി കൊഴിച്ചിലിന് കാരണമാകുന്നതെന്ന് തിരിച്ചറിയണം. പോഷകാഹാരക്കുറവ് മുതൽ തൈറോയ്ഡ്, പിസിഒഡി വരെ ഇതിന് കാരണമാകാം.

ഡയറ്റിൽ ശ്രദ്ധവേണം

നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വൈറ്റമിൻസ്, മിനറൽസ്, പ്രോട്ടീൻ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചില ആളുകൾ തടി കുറയ്ക്കാൻ വേണ്ടി ഭക്ഷണം തീരെ ഒഴിവാക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കേണ്ടതുണ്ട്. തടി കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ശരീരത്തിനാവശ്യമുള്ള പോഷകാഹാരം തീരെ നൽകാതെ ഇരിക്കരുത്. തടി കുറയ്ക്കുമ്പോൾ ഒരു വിദഗ്ധന്റെ സഹായത്തോടെ ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാൻ ഉണ്ടായിരിക്കണം.

എണ്ണ മുടികൊഴിച്ചിൽ കുറയ്ക്കുമോ?

എണ്ണ തേച്ചു കഴിഞ്ഞാൽ മുടികൊഴിച്ചിൽ മാറില്ല. എന്താണ് പ്രശ്നമെന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. കുറെ ലൂബ്രിക്കേഷൻ ഇട്ടുകഴിഞ്ഞാൽ അത് പിന്നെയും മുടി ഊരി പോരാനുള്ള സാധ്യതകൾ വർധിപ്പിക്കും. കെരാട്ടിൻ, സ്മൂത്തനിങ്ങ് പോലെ കെമിക്കൽസ് ഉപയോഗിച്ചുള്ള ട്രീറ്റ്മെൻറ്സ് മുടികൊഴിച്ചിലുള്ള സമയത്ത് ചെയ്യാതെ നോക്കാം.

അധികം ആളുകളും തലയിൽ വെള്ള കാണുന്നതൊക്കെ താരൻ ആണെന്നും തെറ്റിദ്ധരിക്കാറുണ്ട്. തുടർന്ന് അവർ പല തരത്തിലുള്ള ഷാംപൂ ഉപയോഗിക്കുകയും ചെയ്യും. ഒരു ഡോക്ടറുടെ നിർദേശമില്ലാതെ തുടർച്ചയായി ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.

ഇവ ശ്രദ്ധിക്കാം

1. വേണം പ്രോട്ടീൻ മുൻഗണന

കരാറ്റിൻ ആണ് നമ്മുടെ മുടിയുടെ പ്രധാന ഘടകം. ഇത് ഒരു പ്രോട്ടീനാണ്. അതിനാൽ, മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് മുട്ട, പയർവർഗങ്ങൾ, പാൽ, നട്സ്, സോയ തുടങ്ങിയ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സുകൾ കഴിക്കാം. ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

2. അയേൺ, വിറ്റാമിൻ ഡി

നമ്മുടെ ശരീരത്തിൽ അയേണിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് കുറയുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ, ഇലക്കറികൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകൾ കഴിക്കുന്നതും പരിഗണിക്കാം.

3. ഒമേഗ-3 ചേർക്കാം

ഒമേഗ-3 ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി, ചണവിത്ത്, വാൾനട്ട്, സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

4. കുടലിന്റെ ആരോഗ്യം പ്രധാനം

ആവശ്യത്തിന് വെള്ളം കുടിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുക. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

5. ചൂടും രാസവസ്തുക്കളേയും ശ്രദ്ധിക്കുക

അമിതമായ ഹീറ്റ് സ്റ്റൈലിംഗ്, റീബോണ്ടിംഗ്, ഇടയ്ക്കിടെയുള്ള കളറിംഗ് പോലുള്ള ട്രീറ്റ്‌മെന്റുകൾ പരമാവധി കുറയ്ക്കുക. സൾഫേറ്റ് രഹിതമായ ഷാംപൂ തിരഞ്ഞെടുക്കാം. ചൂടുവെള്ളത്തിൽ മുടി കഴുകുന്നത് ഒഴിവാക്കുക.

6. മാനസിക സമ്മർദ്ദം

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ധാരാളം മുടിയിഴകൾ കൊഴിയുന്ന ഘട്ടത്തിലേക്ക് പോലും ഈ സമ്മർദം നമ്മളെ എത്തിച്ചേക്കാം. യോഗ, ചിട്ടയായ വ്യായാമം, ജേണലിംഗ് പോലുള്ള കാര്യങ്ങൾ പരിശീലിക്കുക. അല്ലെങ്കിൽ ദിവസവും 30 മിനിറ്റ് മൊബൈൽ പോലുള്ള ഉപകരണങ്ങൾ മാറ്റിവെച്ച് ശാന്തമായി സമയം ചെലവഴിക്കുക.

7. തലയോട്ടി മസാജ് ചെയ്യുക

റോസ്മേരി അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ തലയോട്ടി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.

നടൻ ഹരീഷ് കണാരൻ ഉന്നയിച്ച ആരോപണങ്ങൾ ശെരിയോ? ‘പറയാനുള്ളതെല്ലാം റേച്ചലിന് ശേഷം’ പറയുമെന്ന് ബാദുഷ

0
Spread the love

കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ നിരവധി അവസരം നഷ്ടപ്പെട്ട കാര്യം ഈയിടയ്ക്ക് നടൻ ഹരീഷ് കണാരൻ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നുമായിരുന്നു നടൻ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ.

”എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12ന് ആണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിര്‍മ്മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്. അതേസമയം, ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts