Home Blog Page 247

വിശപ്പും ക്ഷീണവും ഉറക്കവും അവൾക്കില്ല! ഒരു വേദനയും ശരീരത്തിൽ ഏൽക്കുന്നുമില്ല; ശാസ്ത്രത്തെ ഞെട്ടിച്ച് പെൺകുട്ടി

0
Spread the love

സൂചി കുത്തിയാൽ വേദനിക്കാത്തവരുണ്ടോ? സൂചിയെന്നല്ല, മഴുവെടുത്ത് വെട്ടിയാലും വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവൻ അത്ഭുതമായ ബാലിക. വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ഒലീവിയ ഫാൻസ്വർത്തിന് ഇതുവരെയും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.വൈദ്യശാസ്ത്രം അമ്പരപ്പോടെ നോക്കിക്കാണുന്ന കുട്ടിയാണ് ഒലീവിയ.

യുകെയിൽ നിന്നുള്ള ഈ പെൺകുട്ടി ഒരു ‘മെഡിക്കൽ മാർവൽ’ ആണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വിശേഷിപ്പിക്കുന്നു. വേദനയും വിശപ്പും ക്ഷീണവും അനുഭവിക്കാൻ കഴിയാത്ത മറ്റൊരാൾ ഈ ലോകത്തില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ മൂന്ന് അവസ്ഥകളിലൂടെയും ഒരേസമയം കടന്നുപോകുന്ന ഏക വ്യക്തിയാണ് ഒലീവിയ.കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഒലീവിയയുടെ അതിജീവനം അത്ര നിസാരമല്ല. വേദന അറിയില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. അതിനാൽ 24 മണിക്കൂറും ഒലീവിയയെ നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് വീട്ടുകാർ.

വിശപ്പും ക്ഷീണവും മകൾക്കില്ലെന്ന് കുഞ്ഞുനാൾ മുതൽ തന്നെ വീട്ടുകാർ മനസിലാക്കിയിരുന്നു. വിശപ്പറിയാത്തതിനാൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിപ്പിക്കും. പോഷകാഹാരക്കുറവ് ബാധിക്കാതിരിക്കാൻ ആവശ്യമായ ആഹാരം കൃത്യസമയത്ത് ഒലീവിയക്ക് നൽകും.ക്ഷീണം അനുഭവപ്പെടാത്തതിനാൽ സ്വാഭാവികമായ ഉറക്കം ഈ പെൺകുട്ടിക്ക് ലഭിക്കില്ല. കൈക്കുഞ്ഞായിരുന്നപ്പോൾ പോലും ദിവസവും 2 മണിക്കൂറിൽ കൂടുതൽ ഉറങ്ങുമായിരുന്നില്ലെന്ന് അമ്മ പറയുന്നു. മരുന്ന് കഴിച്ചെങ്കിൽ മാത്രമേ ഉറങ്ങൂ. മൂന്ന് ദിവസം വരെ ഉറങ്ങാതിരുന്നാലും ഒരു കുലുക്കവും ഒലീവിയക്ക് ഉണ്ടാകാറില്ല. ആരോ​ഗ്യമുള്ള ജീവിതത്തിന് ​ഭക്ഷണത്തിനൊപ്പം ഉറക്കവും ആവശ്യമാണെന്നതിനാൽ ദിവസവും മരുന്നുകളുടെ സഹായത്തോടെ ഉറങ്ങുകയാണ് ഒലീവിയ.

മകൾക്ക് വേദന അറിയുന്നില്ലെന്ന വസ്തുത അവളുടെ ഏഴാം വയസിലാണ് തിരിച്ചറിഞ്ഞതെന്ന് അമ്മ പറയുന്നു. ഒരിക്കൽ അവളെ കാറിടിച്ചു. ഏതാനും മീറ്റർ ദൂരം അവളെ വലിച്ചിഴച്ചു. ​ഗുരുതരമായി പരിക്കേറ്റിട്ടും അവിടെ നിന്ന് വളരെ നിസാരമായി എഴുന്നേറ്റ് നടന്നുവരുന്ന ഒലീവിയയെ കണ്ട് വീട്ടുകാർക്ക് വിശ്വസിക്കാനായില്ല.ജനിതകമായ വൈകല്യങ്ങളാണ് ഒലീവിയയുടെ അവസ്ഥയ്‌ക്ക് കാരണമെന്നാണ് കണ്ടെത്തൽ. chromosome 6p deletion എന്നതാണ് അവളുടെ അവസ്ഥ. അതായത്, ഒരു വിഭാ​ഗം ക്രോമസോം ഒലീവിയയുടെ ശരീരത്തിൽ ഇല്ല. അതുകൊണ്ട് പല സെൻസേഷനുകളും അനുഭവിക്കാൻ ഒലീവിയക്ക് സാധിക്കുന്നില്ല.യുകെയിലെ ഹഡ്ഡർസ്ഫീൽഡിൽ താമസിക്കുന്ന ഈ പെൺകുട്ടിയെ ലോകത്തിന്റെ പലഭാ​ഗത്തുനിന്നുള്ള ആരോ​ഗ്യവിദ​ഗ്ധരും പഠനവിധേയമാക്കാറുണ്ട്. ഒലീവിയയുടെ രോഗത്തിന് ചികിത്സയില്ലെന്നതാണ് വസ്തുത. ‘സാധാരണ ജീവിതം’ നയിക്കാൻ കഴിയുന്നത്ര അവളെ പര്യാപ്തമാക്കുകയാണ് ഡോക്ടർമാർ.

സൗഹൃദം വേണം എന്നാലേ ആവശ്യം വന്നാൽ അവർ വരൂ; പക്ഷേ കുട്ടികളുടെ സുഹൃത്ത് ആകരുത്: പാരന്റിംഗിനെ കുറിച്ച് അഭിഷേക് ബച്ചൻ

0
Spread the love

പേരന്‍റിംഗ് എന്നത് വലിയ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് പറയാറുണ്ട്. ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും മറ്റ് സാങ്കേതികവിദ്യകളുമായൊക്കെ എക്സ്പോഷര്‍ ഉള്ള, ഇന്‍ഫോംഡ് ആയ മക്കളും മാതാപിതാക്കളും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പ് വളരെ വലുതാണെന്നതാണ് യാഥാര്‍ഥ്യം. അവരോട് സൗ ഹൃദത്തോടെ ഇടപെട്ടാല്‍ മാത്രമേ അവര്‍ തങ്ങളുടെ പ്രശ്നങ്ങളും മറ്റും രക്ഷിതാക്കളുമായി പങ്കുവെക്കൂ എന്ന് കൗണ്‍സിലര്‍മാരും മറ്റും എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍.

ഇന്നത്തെ കാലത്ത് രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം കൂടുതല്‍ സൗഹാര്‍ദ്ദപരമാണെന്നും എന്നാല്‍ അതൊരു സൗഹൃദത്തിലേക്ക് പോകേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. “നിങ്ങള്‍ നിങ്ങളുടെ കുട്ടിയോട് സൗഹൃദത്തോടു കൂടിത്തന്നെയേ ഇടപെടാവൂ. എന്നാല്‍ നിങ്ങള്‍ക്ക് അവരുടെ സുഹൃത്ത് ആവാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ രക്ഷിതാവാണ്. അവരെ സംരക്ഷിക്കുകയും വഴി കാട്ടുകയുമാണ് നിങ്ങളുടെ ഉത്തരവാദിത്തം. എന്നാല്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായിരിക്കണം നിങ്ങളുടെ ഇടപെടലുകള്‍. എന്നാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് തോന്നൂ. എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം വിളിക്കാന്‍ തോന്നുന്ന ആളായി നിങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി നിങ്ങള്‍ ഒരു രക്ഷിതാവാണെന്ന് മറന്നുപോകരുത്. കുട്ടികള്‍ക്കും ആ വ്യത്യാസം മനസിലാവണം. ഇതാണ് എന്‍റെ വിശ്വാസം”, അഭിഷേക് ബച്ചന്‍ പറഞ്ഞു.

രക്ഷിതാവായി മാറുമ്പോള്‍ ഒരുപാട് പേര്‍ തങ്ങളുടെ ഉപദേശങ്ങളുമായി രംഗത്തെത്തുമെന്നും എന്നാല്‍ ഇത് സ്വയം കണ്ടെത്തലിന്‍റെ ഒരു യാത്രയാണെന്നും ഓരോരുത്തരും അവരവരുടേതായ തെറ്റുകള്‍ വരുത്തുമെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹൌസ്‍ഫുള്‍ 5, ബി ഹാപ്പി എന്നിവയാണ് അഭിഷേക് ബച്ചന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

സുനിത വില്യംസും വിൽമോറും ഭൂമിയിലേക്ക് ഉടന്‍, തിരികെയെത്തിക്കാനുള്ള ടീമിനെ പ്രഖ്യാപിച്ച് നാസ, തീയതി ഇത്

0
Spread the love

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ച് നാസ. വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിന്‍റെയും മടക്കം. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക.

കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിക്കുന്നു. ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തുക. സുനിതയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും. എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന്‍റെയും മടക്കം സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം ഭൂമിയില്‍ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചായിരിക്കും

ഒന്നിവിടുന്ന് പോകുമോയെന്നാണ് ഇപ്പോൾ അച്ഛനും അമ്മയും പറയുന്നത്; എല്ലാം പരീക്ഷിച്ചുനോക്കാൻ ഇഷ്ടമാണ്, കല്യാണവും: നടി ഗായത്രി സുരേഷ്

0
Spread the love

‘ജമ്നാപ്യാരി’ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. വീട്ടുകാരോട് സഹായം ചോദിക്കേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ഇരുപത്തിയൊന്ന് വയസുമുതൽ തന്റെ എല്ലാ കാര്യങ്ങളും സ്വന്തമായിട്ടാണ് ചെയ്യുന്നതെന്നും കാറും വീടുമൊക്കെ അച്ഛന്റേതാണെന്നും നടി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഒന്നിവിടുന്ന് പോകുമോയെന്നാണ് ഇപ്പോൾ മാതാപിതാക്കൾ പറയുന്നതെന്നും നടി തമാശരൂപേണ പറയുന്നു. ‘ഞാനും സഹോദരിയും ജനിച്ച നാളുമുതൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ഒരു കാലം കഴിഞ്ഞാൽ നമ്മൾ അവിടുന്ന് പോകണമല്ലോ, സ്വയം ജീവിച്ച് പഠിക്കാനും ലോകം അറിയാനുമൊക്കെ പോണമല്ലോ. എല്ലാം പരീക്ഷിച്ചുനോക്കാൻ എനിക്കിഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ്. പക്ഷേ അത്രയും ചേരുന്ന ഒരാളെ കിട്ടിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു.


നടക്കേണ്ട കാര്യങ്ങളൊക്കെ നടക്കേണ്ട സമയത്ത് നടക്കണമെന്നും ഇല്ലെങ്കിൽ ഫ്രസ്‌ട്രേഷൻസ് വരുമെന്നും അമ്മ പറയാറുണ്ട്. ഇരുപത്തിയാറ്, ഇരുപത്തിയേഴ് വയസുള്ളപ്പോൾ കല്യാണത്തെപ്പറ്റി അച്ഛൻ പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നില്ല.’ – ഗായത്രി വ്യക്തമാക്കി.


ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു. ‘ഇപ്പോൾ അതൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. ബോളിവുഡിലേക്ക് ഇവിടുന്ന് എത്ര പേർ പോകുന്നു. ഓപ്പണാണ്, ഒരുപാട് അവസരങ്ങളുണ്ട്. നമുക്ക് വേണമെന്നുണ്ടെങ്കിൽ ഹോളിവുഡിൽ വരെയെത്താം.’- ഗായത്രി പറഞ്ഞു.

അല്ലുവും അറ്റ്ലിയും ഒന്നിക്കുന്നു; 5 നായികമാർ, അറ്റ്ലിക്ക് പ്രതിഫലം 100 കോടി

0
Spread the love

പുഷ്പ 2 എന്ന ചിത്രത്തിന്‍റെ വൻ വിജയമായതിന് ശേഷം അല്ലു അർജുൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സണ്‍ പിക്ചേര്‍സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നാണ് വിവരം. നേരത്തെ ബജറ്റ് പ്രശ്നത്താല്‍ സല്‍മാന്‍ ഖാന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അല്ലു അറ്റ്ലി ചിത്രത്തിന് അരങ്ങൊരുങ്ങിയത്. 

ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രത്തിൽ അല്ലു അര്‍ജുന് അഞ്ച് നായികമാർ ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. അതിൽ ബോളിവുഡ് നടി ജാൻവി കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നാണ് വിവരം. 

അമേരിക്കയും കൊറിയയും ഉൾപ്പെടെ ആഗോള തലത്തിൽ നിന്നുള്ള മൂന്ന് അന്താരാഷ്ട്ര അഭിനേത്രിമാരും ഈ ചിത്രത്തിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മറ്റൊരു തെന്നിന്ത്യന്‍ നടിയും ഈ സിനിമയിൽ അഭിനയിക്കുമെന്ന് പറയപ്പെടുന്നു. 

ചിത്രം പുനർജന്മം എന്ന ആശയത്തെ ആസ്പദമാക്കിയുള്ളതാകാമെന്ന് അഭ്യൂഹമുണ്ട്, അതിൽ അല്ലു അർജുൻ ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അറ്റ്ലിതന്നെ ചിത്രത്തിന് 100 കോടിയോളം പ്രതിഫലം ചാര്‍ജ് ചെയ്യുന്നു എന്നും വിവരമുണ്ട്. 

കൂടാതെ, തമിഴ് നടൻ ശിവകാർത്തികേയനും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നുള്ള അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ട്. 

തമിഴ് സിനിമകളായ രാജാ റാണി,തെരി,മെർസൽ,ബിഗിൽ” എന്നിവ സംവിധാനം ചെയ്ത അറ്റ്‌ലി, 2023-ൽ ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ബോളിവുഡ് സിനിമ സംവിധാനം ചെയ്ത് വൻ വിജയം സ്വന്തമാക്കി.
ചിത്രം ബോക്‌സ് ഓഫിസിൽ 1000 കോടിയിലധികം കളക്ഷൻ നേടി. എന്നാല്‍ അതിന് ശേഷം തെറിയുടെ റീമേക്ക് ബേബി ജോണ്‍‌ ബോളിവുഡില്‍ നിര്‍മ്മിച്ചെങ്കിലും വിജയിച്ചില്ല.

‘മോഹൻലാലിനെ മനസിൽ കണ്ട് എഴുതിയ കഥ; പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം പുറംലോകം കണ്ടില്ല’: കെന്നഡിയെ കുറിച്ച് അനുരാ​ഗ് കശ്യപ്

0
Spread the love

മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണ് കെന്നഡിയെന്ന് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം വൈകുന്നതെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നഷ്ടം വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘കെന്നഡി റിലീസ് ലോക്ക് ചെയ്തിട്ടുണ്ട്. സെൻസറിം​ഗ് ക്ലിയറൻസും ലഭിച്ചു. എന്നാൽ സീ സ്റ്റുഡിയോസിന് അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ വലിയ നഷ്ടമുണ്ടായി. അതിനാലാണ് ചിത്രം വൈകുന്നത്. കൂടാതെ സീ സ്റ്റുഡിയോസിൽ ഈ പ്രോജക്ടിന് വേണ്ടി പ്രവർത്തിച്ച പ്രധാന നിർമാതാക്കൾ പിന്നീട് കമ്പനി വിട്ടുപോയി’.

‘മോഹൻലാലിനെ മനസിൽ കണ്ടാണ് കഥ എഴുതിയത്. സുഹൃത്തും പ്രമുഖ ഛായാ​ഗ്രാഹകനുമായ രാജീവ് രവിയാണ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ അതൊന്നും യാഥാർത്ഥ്യമായില്ല. സിനിമ റിലീസ് ചെയ്യാനുള്ള പണം ഞങ്ങളുടെ കൈയ്യിലില്ല. പണം കണ്ടെത്താനുള്ള മറ്റ് വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കെന്നഡിയുടെ തുടർഭാ​ഗമായി ചെയ്യാൻ ഒരു വെബ്സീരിസ് മനസിലുണ്ടെന്നും’ അനുരാ​ഗ് കശ്യപ് പറഞ്ഞു.

വിവാഹശേഷം ഗർഭം എത്രനാൾ വൈകിപ്പിക്കാം? ഏതാണ് നല്ല സമയം, വന്ധ്യതയ്ക്കുള്ള വിവിധ ചികിത്സകൾ..

0
Spread the love

ഇക്കാലത്തെ ദമ്പതിമാരിൽ മിക്കവരും ഗർഭധാരണം നീട്ടിവയ്ക്കാൻ താല്പര്യപ്പെടുന്നവരാണ്. പലപ്പോഴും പങ്കാളിയെ നന്നായി അടുത്തറിഞ്ഞ ശേഷം കുട്ടികൾ മതി എന്ന ചിന്തയും മെച്ചപ്പെട്ട ചുറ്റുപാട് സൃഷ്ടിച്ചതിനുശേഷം പുതിയ അതിഥികൾ എന്ന ചിന്തയുമൊക്കെയായിരിക്കും ഗർഭധാരണം നീട്ടിവെക്കുന്നതിന് പിന്നിലെ കാരണം. എന്നാൽ മറ്റൊരു തലത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതിപാദനശേഷി കുറഞ്ഞു വരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. തൊഴിലും സാമ്പത്തിക സ്ഥിതിയും മാനസികാവസ്ഥയും എല്ലാം പരിഗണിച്ച് പലപ്പോഴും ഗർഭധാരണം തള്ളുമ്പോൾ ഭക്ഷണക്രമവും ജീവിതശൈലിയും പ്രായവും എല്ലാം കാരണം സ്ത്രീകൾക്ക് ഗർഭം ധരിക്കാനുള്ള സാധ്യതയും അവരറിയാതെ കുറയുന്നുണ്ട്. ഭാവിയിൽ ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ആയിരിക്കും പല ഘടകങ്ങളും പ്രതികൂലമായി വരിക. വന്ധ്യത പരിഹരിക്കാൻ നിലവിൽ പല മാർഗങ്ങൾ ഉണ്ടെങ്കിലും ഗർഭധാരണത്തിൽ പ്രായത്തിനുള്ള പ്രാധാന്യം അറിഞ്ഞിരിക്കുന്നത് വളരെ ഗുണപ്രദമാണ്.

ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിനു കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം നീട്ടിവെയ്ക്കാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ ഏറെയാണ്. കരുതലോടെ നീങ്ങിയില്ലെങ്കിൽ, ഭാവിയിൽ ഗർഭം ധരിക്കാൻ തയാറാകുമ്പോഴായിരിക്കാം വന്ധ്യത ഒരു വെല്ലുവിളിയായി മാറുന്നത്. ഇന്ന്, വന്ധ്യത പരിഹരിക്കാൻ പലതരം ചികിത്സകൾ ലഭ്യമാണെങ്കിലും പ്രായം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

ഒരു വർഷത്തോളം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിഞ്ഞില്ലെങ്കിലാണ് വന്ധ്യതയുണ്ടെന്ന് അനുമാനിക്കുന്നത്. ഇതിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളത്. ഈ ഒരുവർഷത്തിനിടയിൽ 2-3 ദിവസത്തെ ഇടവേളയിൽ പങ്കാളികൾ ശാരീരികബന്ധത്തിൽ ഏർപ്പെടുകയും വേണം. എന്നിട്ടും ഫലം കാണുന്നില്ലെങ്കിലാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്. 35 വയസ് കഴിഞ്ഞവർ, ആർത്തവം ക്രമരഹിതമായിട്ടുള്ളവർ, അണ്ഡാശയത്തിലോ മറ്റോ മുൻപ് ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുള്ളവർ, കാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളവർ എന്നിവർ ആറ് മാസം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ വന്ധ്യതയ്ക്ക് ചികിത്സ തേടണം. അവർ ഒരുവർഷം കാത്തിരിക്കേണ്ടതില്ല.

അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും ആരോഗ്യം

ഗർഭധാരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് അണ്ഡാശയം എന്നറിയാമല്ലോ. കൃത്യമായ ഇടവേളകളിൽ അണ്ഡാശയം പ്രത്യുല്പാദനത്തിനുള്ള കോശങ്ങൾ (അണ്ഡങ്ങൾ അഥവാ എഗ്ഗുകൾ) നിർമിക്കാറുണ്ട്. ഈ പ്രക്രിയയിൽ എന്തെങ്കിലും താളപ്പിഴകൾ ഉണ്ടായാൽ ഗർഭധാരണം നടക്കില്ല. ഹോർമോണുകളുടെ പ്രവർത്തനം ക്രമമല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ചെറുപ്പത്തിലേ തന്നെ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്താലും കുട്ടികൾ ഉണ്ടാകില്ല. പൊതുവെ നാല്പതുകളോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം കുറഞ്ഞുവരുന്നത്. 38 വയസുമുതൽ അണ്ഡോല്പാദനം കുറഞ്ഞുതുടങ്ങും. അതിന് മുൻപേ അണ്ഡോല്പാദനം നിലച്ചാൽ, പിന്നെ ഗർഭം ധരിക്കണമെങ്കിൽ ചികിത്സ വേണ്ടിവരും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും അണ്ഡാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

അണ്ഡാശയത്തിൽ നിന്നും ഗർഭാശയത്തിലേക്ക് അണ്ഡങ്ങളെ എത്തിക്കുന്ന രണ്ട് കുഴലുകളുണ്ട്. ഇവയെ അണ്ഡവാഹിനിക്കുഴലുകൾ അഥവാ ഫലോപ്പിയൻ ട്യൂബ് എന്നാണ് വിളിക്കുന്നത്. പല കാരണങ്ങളാൽ ഈ കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാം. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിന് അതൊരു തടസമാകാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും മറ്റ് അണുബാധകളുമാണ് അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഗർഭാശയത്തിന്റെ ലൈനിങ് ഗർഭാശയത്തിന് പുറത്തേക്ക് വളർന്നാലും (എൻഡോമെട്രിയോസിസ്) അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഉദരത്തിലോ വസ്തിപ്രദേശത്തോ മുൻപ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

ഗർഭാശയത്തിലും ഗർഭാശയമുഖത്തും ഉണ്ടാകുന്ന പ്രശ്നങ്ങളും ഗർഭധാരണത്തിന് തടസ്സമാകാറുണ്ട്. ഗർഭാശയത്തിലെ ഫൈബ്രോയ്ഡുകൾ, പോളിപ്പുകൾ എന്നിവ ഉദാഹരണം. എന്നാൽ എല്ലാ ഫൈബ്രോയിഡും വന്ധ്യതയ്ക്ക് കാരണമാകാറില്ല. ഗർഭാശയത്തിനുള്ളിലേക്ക് വളരുന്ന ഫൈബ്രോയിഡുകളും ഗർഭപാത്രത്തിന്റെ അവരണത്തിൽ വളരുന്ന പോളിപ്പുകളുമാണ് കുട്ടികളുണ്ടാകുന്നതിന് തടസമാകുന്നത്.

വിവാഹശേഷം ഗർഭം എത്രനാൾ വൈകിപ്പിക്കാം?

പ്രായമേറുന്തോറും സ്ത്രീകളുടെ പ്രത്യുല്പാദനശേഷി സ്വാഭാവികമായും കുറഞ്ഞുവരും. 35 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന അണ്ഡങ്ങളുടെ ശേഷിയും എണ്ണവും കുറയാൻ തുടങ്ങും. പിന്നീട് ഗർഭധാരണം അത്ര എളുപ്പത്തിൽ നടക്കണമെന്നില്ല. പൊതുവെ 40 വയസിനോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതെങ്കിലും, ഇന്ത്യയിലെ സ്ത്രീകളിൽ ഇത് 38 വയസിലെത്തുമ്പോഴേക്കും സംഭവിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.

സ്ത്രീകളുടെ ജീവിതശൈലിയും ഭക്ഷണരീതികളും കൂടി ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും ചെറുപ്പത്തിൽ തന്നെ വന്ധ്യതയ്ക്ക് കാരണമാകാം. ഇത്തരം വിഷാംശങ്ങൾ അണ്ഡങ്ങളുടെ ഗുണമേന്മയെ ബാധിക്കും. അമിതമായ ശരീരഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും ഇതേ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അമിതമായ മാനസികസംഘർഷം വരെ ഗർഭധാരണത്തിന് തടസ്സമായേക്കാം. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി തയാറെടുക്കുന്നവരും ജങ്ക് ഫുഡും അമിതമധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും പലഹാരങ്ങളും പരമാവധി കുറയ്ക്കണം. പകരം പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി കഴിക്കാനും വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഗർഭം ധരിക്കാൻ കഴിയുന്നില്ലെന്ന വിഷമവുമായി ആശുപത്രിയിൽ എത്തുന്ന പല സ്ത്രീകളും ശരീരഭാരം അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറയ്ക്കുമ്പോൾ സ്വാഭാവികമായി ഗർഭം ധരിക്കാറുണ്ട്.

വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉടൻ വേണ്ടെന്ന് കരുതുന്നവർ ചില പരിശോധനകൾക്ക് വിധേയരാകുന്നത് നല്ലതാണ്. അണ്ഡാശയത്തിൽ ഇനി എത്ര അണ്ഡങ്ങൾക്കുള്ള കോശങ്ങൾ ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതിന് എ.എം.എച്ച് അഥവാ ആന്റി-മുള്ളേരിയൻ ഹോർമോൺ ടെസ്റ്റ് എന്ന പരിശോധനയും ഇപ്പോൾ ലഭ്യമാണ്. എ.എം.എച്ച് നിരക്ക് കുറവാണെന്ന് കണ്ടാൽ പിന്നെ കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ, അവർ എത്രയും നേരത്തെ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കേണ്ടതാണ്. വൈകിപ്പിച്ചാൽ പിന്നീട് സങ്കീർണതകൾ നേരിടേണ്ടി വരാം. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലാവർക്കും എല്ലാ ടെസ്റ്റുകളും ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. പ്രത്യേകിച്ച്, ഹോർമോൺ സംബന്ധമായ ടെസ്റ്റുകൾ. ഓരോരുത്തരുടെയും ആരോഗ്യം വിലയിരുത്തിയ ശേഷം, ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ മാത്രം നടത്തിയാൽ മതിയാകും.

ആർത്തവം കൃത്യമായ ഇടവേളകളിൽ നടക്കുന്നുണ്ടെങ്കിൽ പൊതുവെ ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ഭാവിയിൽ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാൻ നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതാണ്. ക്രമംതെറ്റിയുള്ള ആർത്തവം ഉള്ളവരും ആർത്തവത്തോടൊപ്പം സാധാരണയിൽ കവിഞ്ഞ വേദനയും രക്തസ്രാവവും ഉള്ളവരും പി.സി.ഒ.ഡി പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരും കഴിവതും നേരത്തെ തന്നെ പരിശോധന നടത്തുകയും കുട്ടികൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള ചികിത്സ തുടങ്ങുകയും വേണം.

വന്ധ്യതയ്ക്കുള്ള വിവിധ ചികിത്സകൾ

വന്ധ്യതയുടെ കാരണമെന്താണെന്ന് ആദ്യം കണ്ടുപിടിച്ച ശേഷമാണ് ഏതുതരം ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. മിക്കയാളുകൾക്കും ആദ്യം ജീവിതശൈലിയിൽ ചില മാറ്റങ്ങളാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. ശരീരത്തിന്റെ ഭാരം ആരോഗ്യകരമായ നിലയിലെത്തിക്കുക, സമീകൃതാഹാരം ശീലമാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക എന്നിവ അതിൽപ്പെടും. അടുത്ത ഘട്ടമായി അണ്ഡോല്പാദനം വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകും. ഒപ്പം, ആവശ്യമെങ്കിൽ ഹോർമോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്. ഈ മരുന്നുകളെല്ലാം തീർത്തും സുരക്ഷിതമാണ്. ഇതുകൊണ്ടൊന്നും ഗർഭധാരണം സാധ്യമായില്ലെങ്കിൽ അണ്ഡവാഹിനിക്കുഴൽ പരിശോധിക്കേണ്ടതുണ്ട്. രണ്ട് അണ്ഡവാഹിനി കുഴലുകൾ ഉള്ളതിൽ ഏതെങ്കിലുമൊന്ന് ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മതിയാകും. എന്നാൽ രണ്ടിലും ബ്ലോക്കുകളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണ്ടിവരാം. അണ്ഡവാഹിനിക്കുഴലുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ അതിനുള്ളിൽ നടക്കേണ്ട പ്രക്രിയകളെ ലാബിൽ പൂർത്തിയാക്കിയ ശേഷം ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാറുണ്ട്. ഇതിനെയാണ് ഐവിഎഫ് അഥവാ ഇൻ-വിട്രോ ഫെർട്ടിലൈസഷൻ എന്ന് പറയുന്നത്. ഐവിഎഫിലൂടെ ഉണ്ടാകുന്ന ഭ്രൂണത്തെ അഞ്ച് ദിവസം വരെ നമുക്ക് ലബോറട്ടറിയിൽ വളർത്താവുന്നതാണ്. അതിനുശേഷം ആ ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയോ ശീതീകരിച്ച് സൂക്ഷിക്കുകയോ ചെയ്യാം.

ഭ്രൂണത്തെ ശീതികരിച്ച് സൂക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡമാണ് ഭ്രൂണം. തത്കാലം കുട്ടികൾ വേണ്ടെങ്കിലും ഭാവിയിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ദമ്പതിമാർ ഇപ്പോൾ അവരുടെ ഭ്രൂണങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനായി ആശുപത്രികളെ സമീപിക്കാറുണ്ട്. എംബ്രയോ ഫ്രീസിങ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. ഗർഭം ധരിക്കാൻ തയാറാക്കുമ്പോൾ ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള ഭ്രൂണം ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു. കരിയർ കാരണമോ ആരോഗ്യകാരണങ്ങളാലോ ഗർഭധാരണം പിന്നീട് മതി എന്ന് കരുതുന്നവരാണ് ഈ രീതിയെ ആശ്രയിക്കുന്നത്. എന്നാൽ എംബ്രയോ ഫ്രീസിങ് എല്ലായ്‌പ്പോഴും പൂർണമായും വിജയിക്കണമെന്നില്ല. ശീതീകരിച്ച ഭ്രൂണത്തെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഗർഭാശയത്തിന്റെ ആവരണം അതിനെ സ്വീകരിച്ചെങ്കിലും മാത്രമേ കുട്ടികൾ ഉണ്ടാകൂ. മണ്ണിൽ ഒരു വിത്തിടുന്നത് പോലെയാണത്. വിത്ത് മാത്രം നല്ലതായതുകൊണ്ട് കാര്യമില്ല. അതിന് വളരാൻ ആവശ്യമായ അനുകൂല സാഹചര്യങ്ങളും ആ മണ്ണിൽ ഉണ്ടാവണം. ഈ പോരായ്മ മറികടക്കാൻ ഒന്നിലേറെ ഭ്രൂണങ്ങളെ ശീതീകരിച്ച് സൂക്ഷിക്കാറുണ്ട്. ഈ രീതി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവർ 30 വയസിന് മുൻപ് ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭ്രൂണത്തിന്റെ വിജയസാധ്യത വർധിപ്പിക്കാൻ അത് സഹായിക്കും. വിവാഹം കഴിയാത്ത സ്ത്രീകൾക്ക് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

ഗർഭധാരണവും വന്ധ്യതയും സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. അവരുടെ പങ്കാളിയായ പുരുഷന്മാർക്കും ഇതിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഇരുവരും ഒരേ മനസ്സാലെ വേണം വന്ധ്യതാചികിത്സയെ സമീപിക്കേണ്ടത്. രണ്ടുപേരും പരിശോധനകൾക്ക് വിധേയരാകുകയും ആരോഗ്യകരമായ ജീവിതശൈലികളും സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തെങ്കിൽ മാത്രമേ ഏതൊരു ശ്രമവും വിജയിക്കുകയുള്ളു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രത്യുത്പാദന ശേഷിയിൽ പ്രായത്തിന് വലിയ പങ്കുണ്ടെന്ന വസ്തുത നിഷേധിക്കാനാകില്ല. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രായമേറുന്നതിന് മുൻപേ തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങണം. അല്പം വൈകിപ്പിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ പരിശോധനകൾക്ക് വിധേയരായി പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ വന്ധ്യതയ്ക്കുള്ള ചികിത്സ ആവശ്യമാണെങ്കിലും വളരെ നേരത്തെ തുടങ്ങിയെങ്കിൽ മാത്രമേ മെച്ചപ്പെട്ട ഫലപ്രാപ്തി കിട്ടുകയുള്ളു.

ലക്ഷങ്ങളോ കോടികളോ വാങ്ങിയെങ്കിൽ തെളിവ് പുറത്തുവിടണം; നടൻ ബാലയ്ക്ക് കരൾ ദാനം ചെയ്ത യുവാവ്

0
Spread the love

മുൻ ഭാര്യമാരുമായുള്ള നടൻ ബാലയുടെ പോര് മുറുകുകയാണ്. സോഷ്യൽ മീഡിയയിലൂടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആരോപണങ്ങൾ നിമിഷനേരം കൊണ്ടാണ് ഓൺലൈൻ ചാനലുകൾ വാർത്തകളാക്കി ആഘോഷിക്കുന്നത്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു.

പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്താൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നുവെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എലിസബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാലറ്റ് കരൾ ദാനം ചെയ്ത ജോസഫ് എന്ന യുവാവ്. ജോസഫിന്റെ പ്രതികരണം ഉൾപ്പെടുന്ന വീഡിയോ ബാല ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ബാലയും എലിസമ്പത്തും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടാനോ പക്ഷം പിടിക്കാനോ താല്പര്യമില്ലെന്നും എന്നാൽ തന്റെ പേരിൽ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും വീഡിയോയിൽ ജോസഫ് പറയുന്നു. ‘ തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് അവയവദാനത്തിന് തയ്യാറായത്, ആ തന്നെ പറ്റി പറയാൻ എലിസബത്തിന് യാതൊരു അർഹതയുമില്ല. അവയവദാന ശാസ്ത്രക്രിയയുടെ ഭാഗമായി താൻ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ എലിസബത്തും അവിടെ ഉണ്ടായിരുന്നു എന്നും എന്നാൽ അവർ അവയവദാനം ചെയ്യാമെന്ന തരത്തിൽ സംസാരിച്ചതായി തനിക്ക് അറിയില്ലെന്നും ജോസഫ് പറയുന്നു. കൂടാതെ അവയവദാനത്തിനായി ലക്ഷങ്ങൾ വാങ്ങിയെന്ന എലിസബത്തിന്റെ ആരോപണത്തിലും ജോസഫ് പ്രതികരിച്ചു. ഇത്തരത്തിൽ ബാലയുടെ കയ്യിൽ നിന്ന് പണം കൈ പറ്റിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് കാണിക്കണമെന്നും ജോസഫ് എലിസബത്തിനെ വെല്ലുവിളിക്കുന്നുണ്ട്. മാത്രമല്ല അവയവദാനം എന്നത് അത്ര പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല എന്നും ധാരാളം ടെസ്റ്റുകളും ചർച്ചകളും മുന്നോടിയായി വേണമെന്നും ജോസഫ് പറയുന്നു.

അവയവദാനം എന്ത് ലോകത്ത് തന്നെ ഏറ്റവും മഹത്തായ കർമ്മമാണ് അത് നന്നായി അറിയാവുന്ന ഡോക്ടറാവുന്ന ഒരാൾ അതിനെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബാലയും പറയുന്നു.

‘മാപ്പു നല്‍കി മിണ്ടാതിരിക്കാം എന്ന് വിചാരിച്ചിരുന്നതാണ് പക്ഷേ:; പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ തീരുമാനിച്ചെന്ന് സിന്ധു കൃഷ്ണ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം. പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം നടി രംഗത്തെത്തിയിരുന്നു.

തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ അഹാനയ്ക്ക് പിന്തുണയുമായി തന്റെ മകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണയുമിപ്പോൾ..

”അവര്‍ക്ക് മാപ്പു നല്‍കി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ അവര്‍ ഒരവസരം നല്‍കിയില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.

അതേസമയം, സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. മൂന്നുവർഷം മുന്നേ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അഹാന പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുകയാണെന്നും മാനുഷിക പരിഗണന വച്ചെങ്കിലും പരിപാടിക്ക് എത്താം എന്നുമായിരുന്നു നൈന കുറ്റപ്പെടുത്തിയത്.

ജയിലർ 2ൽ രജനീകാന്തിന്റെ ഭാര്യ വേഷം എന്ന് കേട്ടതോടെ ലഡു പൊട്ടി! പ്രതിഫലം 10 ലക്ഷം, തട്ടിപ്പിന്റെ അവസാന വക്കിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് നടി ഷൈനി സാറ

0
Spread the love

ജയിലർ ടൂവിൽ രജനീകാന്തിന്റെ ഭാര്യയായി അവസരം തരാമെന്ന് പറഞ്ഞു തന്നെ തേടിയെത്തിയ വ്യാജ കാസ്റ്റിങ് കോളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടതിന്റെ അനുഭവം പറഞ്ഞ് നടി ഷൈനി സാറ. തമിഴ് ചിത്രം ആയതുകൊണ്ടുതന്നെ തനിക്ക് വലിയ അറിവില്ലാത്തതിനാൽ ഇല്ലാത്തൊരു കാർഡിന്റെ പേരിൽ 13,000 ത്തിലധികം രൂപ തട്ടാനുള്ള ശ്രമം നടത്തി എന്നും നടി പറയുന്നു.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷമായിരുന്നു നടിക്കായി തട്ടിപ്പുകാർ ഓഫർ ചെയ്തത്. താൻ വലിയ രജനികാന്ത് ഫാൻ ആയതുകൊണ്ട് തന്നെ എളുപ്പം അവരുടെ വാക്കുകളിൽ വീണു പോയെന്നും വളരെയധികം പ്രൊഫഷണലും സംശയം തോന്നാത്ത തരത്തിലും ആയിരുന്നു തട്ടിപ്പുകാരുടെ മുഴുവൻ നീക്കങ്ങളുമെന്നും താരം പറയുന്നു.

ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചു എന്ന തരത്തിൽ വാട്ട്സാപ്പ് ചാറ്റിൽ ഒരു മേസേജ് വരികയായിരുന്നു. ഇത് വിശ്വസിച്ച് അവർക്കു വിവരങ്ങളെല്ലാം നൽകിയതോടെ പിറ്റേദിവസം സുരേഷ് കുമാര്‍ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും വേറൊരാൾ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തുവെന്നും പാസ്പോർട്ട് ഉണ്ടോ, തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്നു പറയുകയും കാസ്റ്റിങിൽ തിരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞെന്നും നടി പറയുന്നു. ഇതോടെ തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും തീർത്തും പ്രഫഷനലായ രീതിയിലുള്ള സംഘത്തിന്റെ ഇടപെടലിൽ താൻ വീണുപോയെന്നും താരം പറയുന്നു

ചിത്രത്തിലെ രജനി സാറിന്റെ ഭാര്യയായ വേഷത്തിനായി താൻ ഓൺലൈനിൽ വീഡിയോ കോൾ അഭിമുഖത്തിൽ പങ്കെടുത്തുവെന്നും ഇതിലും യാതൊരു സംശയവും തോന്നാത്ത രീതിയിൽ ആയിരുന്നു തട്ടിപ്പ് സംഘത്തിന്റെ അപ്പ്രോച്ചെന്നും താരം പറയുന്നു. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു നിർദ്ദേശവും നൽകി.

പിന്നീടാണ് തട്ടിപ്പിന്റെ കാര്യങ്ങൾ തുടങ്ങിയത്. ഓൺലൈൻ ഇന്റർവ്യൂവിന് ശേഷം ആർടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12300 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു. അതിനു വേണ്ടി ആധാർ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നു പറഞ്ഞു. ഒരു ഇമെയ്ൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത് ഷൈനി പറയുന്നു.

ഞാന്‍ ആ മെയിലിനു ഓക്കെ കൊടുത്തു. അതിനുശേഷം അവർ ഓഡിയോ കോൾ വിളിക്കുന്നു. മെയിൽ കിട്ടി, ഇന്നു തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാം അതിന്റെ പൈസ നിങ്ങൾ ഇപ്പോൾ തന്നെ അയയ്‍ക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർടിസ്റ്റ് കാർഡ് ഇപ്പോള്‍ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞു.രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയയ്‍ക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതി, ക്യൂ ആർ കോഡ് തരാം. ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആർടിസ്റ്റ് കാർഡിന്റെ കാര്യം ഞാൻ ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നും അയാൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്നും പറഞ്ഞു.

പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസ്സിലായെന്നും അത്തരമൊരു കാർഡ് ഇല്ലെന്ന് താൻ വിളിച്ച നടിമാരായ മാല പാർവതിയും ലിജോ മോളും കൂടി വ്യക്തമാക്കിയതോടെ തനിക്ക് തട്ടിപ്പ് മനസ്സിലായി എന്നും നടി. അതേസമയം മാല പാർവതിയാണ് തനിക്ക് സംഭവിച്ച ഇത്തരം ഒരു അനുഭവം പൊതുജന ശ്രദ്ധയിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ചത് എന്നും നടി പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts