Home Blog Page 3

ബസ് എന്തേ വൈകുന്നു, സീറ്റ്‌ കിട്ടുമോ? എല്ലാം ഇനി ഒറ്റ ആപ്പിലൂടെ അറിയാം, അവതരിപ്പിച്ച് KSRTC

0
Spread the love

ദുരയാത്രകൾക്ക് ഇന്ന് ട്രെയിൻ പോലെ തന്നെ ആളുകൾ KSRTC യെയും ആശ്രയിക്കാറുണ്ട്. അതികാലത്തെ എഴുന്നേറ്റും രാത്രി വൈകിയും യാത്ര ചെയ്യുന്നവർക്ക് ഇപ്പോഴിതാ വകുപ്പ് ഒരു ആശ്വാസ നടപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ്

ബസിന്റെ ലൈവ് ലൊക്കേഷൻ ഇനി മുതൽ ചലോ ആപ്പ് വഴി അറിയാൻ സാധിക്കും. ഇതോടെ KSRTC ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാൻ സാധിക്കും. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങൾ ചലോ ആപ്പ് മുഖേനെ അറിയാൻ സാധിക്കും

ചലോ ആപ്പ് എങ്ങനെ ഉപയോഗിക്കാം…

ഗൂഗിൾ പ്ലേ സ്റ്റോറിൽ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS ഫോണുകൾക്ക്) “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ലൊക്കേഷൻ സെറ്റ് ചെയ്യുക. ആപ്പ് തുറക്കുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യമാണ്, അതിനാൽ അനുമതി നൽകുക

Find and track your bus എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുന്നത്, ആവശ്യമെങ്കിൽ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക

തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങൾ ദൃശ്യമാകും. ആയതിൽ നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.

ലിസ്റ്റിൽ ഉള്ള സർവ്വീസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ അപ്രകാരം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസ്സിലാക്കുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിൻ്റെ നീല കളറിലുള്ള ചെറിയ ചിത്രത്തിൽ അമർത്തുമ്പോൾ ബസ്നമ്പർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും

മാപ്പിൽ കാണുക: ആപ്പിൽ സാധാരണയായി ഒരു മാപ്പ് കാണാം. സൂം ചെയ്ത് നിങ്ങളുടെ ചുറ്റുമുള്ള ബസുകൾ എവിടെയാണെന്ന് തത്സമയം കാണാൻ കഴിയും. ബസ് ഐക്കണുകൾ അവയുടെ യഥാർത്ഥ സ്ഥാനം കാണിക്കും. ഒരു ബസിലോ / ബസ് സ്റ്റോപ്പിലോ ടാപ്പ് ചെയ്യുക: ഒരു ബസ് ഐക്കണിൽ ടാപ്പ് ചെയ്താൽ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്കുള്ള ഏകദേശ എത്തിച്ചേരുന്ന സമയവും കാണാൻ സാധിക്കും. ഒരു ബസ് സ്റ്റോപ്പിൽ (വൃത്താകൃതിയിലുള്ള അടയാളം)ടാപ്പ് ചെയ്താൽ ആ സ്റ്റോപ്പിൽ എത്താൻ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങൾ കാണാൻ കഴിയും

ലൈവ് പാസഞ്ചർ ഇൻഡിക്കേറ്റർ: ഒരു ബസിൽ എത്ര തിരക്കുണ്ടെന്ന് ബസ് വരുന്നതിന് മുൻപ് തന്നെ ഈ ഫീച്ചർ വഴി അറിയാൻ സാധിക്കും. ഇത് തിരക്ക് കുറഞ്ഞ ബസ് തിരഞ്ഞെടുക്കാൻ സഹായിക്കും. ചലോ ആപ്പിൻ്റെ പ്രധാന പേജിൽത്തന്നെ nearest bus stops – See all stops എന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന മാപ്പിൽ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകൾ മനസ്സിലാക്കാനും റോഡിൻ്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളിൽ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സർവ്വീസുകളുടെയും വിവരങ്ങൾ മനസ്സിലാക്കാനും കഴിയും. ഹോം പേജിൽ താഴെയായുള്ള മാപ്പിൽ ക്ലിക്ക് ചെയ്തു സർക്കിൾ പോയിൻ്റർ ക്രമീകരിച്ച് വിവിധ സ്ഥലങ്ങളിലെ സ്റ്റോപ്പുകളും അതുവഴി കടന്നു പോകുന്ന സർവ്വീസുകൾ എതെല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്. അതിൽ ടാപ്പ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ചലോ ആപ്പിന്‍റം സേവനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, എല്ലാ കെഎസ്ആർടിസി ബസുകളിലും അല്ലെങ്കിൽ എല്ലാ ഗ്രാമീണ മേഖലകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കും. പ്രാരംഭഘട്ടം ആയതിനാൽ പോരായ്മകൾ ഉണ്ടാകാൻ ഇടയുണ്ട്. ജിപിഎസ് ഡാറ്റയുടെ കൃത്യത ചിലപ്പോൾ വ്യത്യാസപ്പെടാം

എല്ലാരും മാറ്റി നിർത്തിയപ്പോൾ കൂടെ നിർത്തിയത് സലിം കുമാർ മാത്രമെന്ന് വിനായകൻ അന്ന് പറഞ്ഞു; അച്ഛനെതിരായ വിമർശനത്തിൽ മകൻ ചന്തു സലിംകുമാർ

0
Spread the love

നടന്‍ സലീംകുമാറിനെതിരായ നടന്‍ വിനായകന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി സലീംകുമാറിന്റെ മകനും നടനുമായ ചന്തു സലീംകുമാര്‍. സീനിയര്‍ നടന്മാര്‍ തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും നിന്റെ അച്ഛന്‍ മാത്രമേ കൂടെ നിര്‍ത്തിയിട്ടുളളതെന്നും തന്നെ ആദ്യം കണ്ടപ്പോള്‍ വിനായകന്‍ തന്നോട് പറഞ്ഞതെന്നും ചന്തു പറഞ്ഞു.

ചന്തുവിന്റെ വാക്കുകള്‍…

”വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നുടാ.. നിന്റെ അച്ഛനില്ലേ അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല”

മദ്യം മൂലം ആരോഗ്യം നശിച്ചവര്‍ പോലും പൊതുവേദിയില്‍ വന്ന് യുവാക്കളെ ഉപദേശിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നടന്‍ സലിം കുമാറിനെയാണ് വിനായകന്‍ പോസ്റ്റിലൂടെ ലക്ഷ്യം വെച്ചതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. അതിനിടയിലാണ് പ്രതികരണവുമായി ചന്തു എത്തിയത്

”കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാന്‍ നോക്കുന്നത്… നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്ട്?”.-എന്നായിരുന്നു വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

പടമൊന്നും ഇല്ലല്ലോ എന്നിട്ടും ഇത്ര ജാഡയോ? ആരാധികയുടെ കൈ തോളിൽ നിന്നെടുത്ത് മാറ്റിയ അനു സിതാരയ്ക്ക് വിമർശനം

0
Spread the love

മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് അനുസിത്താര ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുക്കാൻ അനുസിത്താരയ്ക്ക് സാധിച്ചിട്ടുണ്ട്. നടി കാവ്യാമാധവന്റെ മുഖച്ഛായയുണ്ട് എന്നതിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ താരം ശ്രദ്ധിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നത് താരത്തിന്റെ പുതിയൊരു വീഡിയോയാണ്. ഈ വീഡിയോയിൽ താരത്തിന്റെ അരികിലേക്ക് ഒരു ആരാധിക ഫോട്ടോയെടുക്കാൻ വരുന്നതാണ് കാണുന്നത്.

https://www.facebook.com/share/v/1Ba4bGD8Xf/

ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ്റ്റ് ചെയ്യുന്നുണ്ടായി എങ്കിലും ആരാധിക തോളിൽ പിടിച്ചതിനോട് അത്ര താല്പര്യം കാണിക്കുന്നില്ല അനുസിത്താര. ഉടനെ തന്നെ അവരുടെ കൈയെടുത്ത് മാറ്റുന്നുമുണ്ട് താരം. ഈ കാഴ്ച കണ്ടതോടെ നിരവധി ആളുകളാണ് ഇപ്പോൾ വിമർശനാത്മകമായ കമന്റുകളുമായി എത്തിയിരിക്കുന്നത്

അനുവിന് ആ വ്യക്തി ശരീരത്തിൽ തൊട്ടത് ഇഷ്ടപ്പെട്ടില്ല എന്നും ആ കൈയെടുത്ത് മാറ്റുന്നതിന് പകരം നിങ്ങൾ അവരെ ചേർത്തുപിടിക്കുകയായിരുന്നുവെങ്കിൽ നിങ്ങളെല്ലാവരും കൂടുതൽ ഇഷ്ടത്തോടെ നോക്കുമായിരുന്നു എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.

ഏറ്റവുമടുത്ത സമയത്ത് വൈറലായ ഒരു വീഡിയോ ആണ് ഇത്. അനു സിതാരയെ പോലെ ഒരു നടിയിൽ നിന്നും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്. കൂടുതലും ഇങ്ങനെയുള്ള സിനിമക്കാരുടെ അരികിൽ ഫോട്ടോകൾ എടുക്കാതിരിക്കാൻ ശ്രമിക്കുക എന്നും ഇവരുടെ രീതികൾ അങ്ങനെയാണെങ്കിൽ പൂർണമായും ഇല്ലാതെയാവും എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. അതോടൊപ്പം തന്നെ ചിലർ അടുത്തകാലത്തായി ഒരു സിനിമയിൽ പോലും അഭിനയിക്കാതിരുന്നിട്ട് ഇത്രയും ഒക്കെ ജാഡ വേണോ എന്നാണ് ചോദിക്കുന്നത്

വീണ്ടും ആ പഴയ കോവിഡ് കാലത്തിലേക്കോ? മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്

0
Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നതിനാൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ആർക്കൊക്കെ പരിശോധന നടത്തണം, രോഗികൾക്ക് പ്രത്യേക വാർഡ് അടക്കമുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. കോവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു

രാജ്യത്ത് നിലവിൽ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയിൽ മുൻപിൽ. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘ആരെന്ത് പറഞ്ഞാലും അഭിനയം തുടരും’; നിർത്താൻ മകൻ പറയില്ല കാരണമിത്; വ്യക്തമാക്കി രേണു സുധി

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി മാറിയിരുന്നു

ചെറിയൊരു കൂട്ടം രേണുവിനെ സപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ തുടക്കം മുതലേ വ്യാപക വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു നല്ലൊരു കലാകാരനായ സുധിയുടെ പേരാണ് കളഞ്ഞു കൊണ്ടിരിക്കുന്നതെന്നും സുധിയുടെ ആത്മാവിന് വേണ്ടിയെങ്കിലും അഭിനയം നിർത്തണം എന്നുമായിരുന്നു നേരിട്ട്കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ അഭിനയം നിർത്തണമെന്ന വിമർശനങ്ങൾക്ക് ഉത്തരം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.

രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. അഭിനയം നിർത്താൻ മകൻ പറഞ്ഞാൽ കേൾക്കുമോ എന്ന ചോദ്യത്തിന് “അഭിനയം നിർത്തണമെന്ന് മകൻ എന്നോട് പറയില്ല. കാരണം എനിക്ക് ആകെയുള്ള വരുമാന മാർ​ഗമാണ്. എന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും. പിന്നെ എന്തിന് അഭിനയം നിർത്താൻ അവൻ പറയണം”, എന്നായിരുന്നു രേണു പറഞ്ഞത്. “എന്നെ വിമർശിച്ചാൽ നിങ്ങൾക്ക് എന്ത് നേട്ടം. ആരെന്ത് പറഞ്ഞാലും അഭിനയം തുടരും”, എന്നും രേണു കുറിച്ചിരുന്നു.

പാകിസ്ഥാനിൽ ഭൂചലനം; സെല്ലുകളില്‍ നിന്ന് ഒഴിപ്പിക്കുന്നതിനിടെ ജയിൽച്ചാടിയത് 200-ലേറെ തടവുകാർ

0
Spread the love

പാകിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ഇത് അവസരമാക്കി ഇരുന്നൂറിലേറെ തടവുകാര്‍ ജയിൽച്ചാടി. റാച്ചിയില്‍ അനുഭവപ്പെട്ട ചെറുഭൂചലനത്തിൽ ജയിലിലെ സെല്ലുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് 216 തടവുകാര്‍ ജയില്‍ ചാടിയത്. ഇതിൽ 135 പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘര്‍ഷത്തിനിടെ ഒരു തടവുകാരന്‍ മരിച്ചതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു. കറാച്ചിയിലെ മാളിര്‍ ജയിലില്‍ നിന്നാണ് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയിലില്‍ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ മുന്‍കരുതലെന്ന നിലയില്‍ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് ജയില്‍ച്ചാട്ടമുണ്ടായത്. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയിരുന്നത്. ജയിലിനുള്ളിലുണ്ടായ തിക്കിലും തിരക്കിലും ഒരു തടവുകാരന്‍ മരിച്ചതായും സംഘര്‍ഷത്തിനിടെ ഒരു ജയില്‍ ജീവനക്കാരന് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ സിന്ധ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുലാംനബി മേമന്‍ ജയില്‍ സന്ദര്‍ശിച്ചു

ശങ്കു ആഗ്രഹിച്ച ബിരിയാണി മാത്രമല്ല; അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനുവിൽ അടിമുടി മാറ്റം

0
Spread the love

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.

തുറന്നുപറച്ചിലിൽ നിന്നും ഒരടി പിന്നോട്ടില്ല; കേസിനെ നിയമപരമായി നേരിടും; നിർമ്മാതാവ് സാന്ദ്ര തോമസ്

0
Spread the love

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

‘നിലപാടിൽ ഉറച്ചു നിൽക്കുന്നു ! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല , കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല, കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും’, സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല. നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്‍റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.

എന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് പലരും ഇന്ന് പൈസാക്കാരാണ്. പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്ന്. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫക് വാളെടുത്തുവരും,’ എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ കേസിലേക്ക് നയിച്ചിരിക്കുന്നത്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കഴിക്കല്ലേ! അറിയാം..

0
Spread the love

രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

എരുവേറിയ ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങള്‍ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. അതിനാല്‍ രാത്രി പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ചിലരില്‍ ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം.

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാനും അതുപോലെ ഉറക്കം തടസപ്പെടാനും കാരണമാകും.

ചോക്ലേറ്റ്

രാത്രി ചോക്ലേറ്റ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാനും ഉറക്കം തടസപ്പെടാനും കാരണമാകും.

ഓറഞ്ച്

രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നാരങ്ങ

നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇതും ഉറക്കത്തെ തടസപ്പെടുത്താം.

ചായ

കോഫി രാത്രി ചായ, കോഫി തുടങ്ങിയവ കുടിക്കുന്നതും ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

മോഹൻലാൽ ആരെയും വഴക്കു പറയാത്ത ആരോടും ദേഷ്യമില്ലാത്ത ശുദ്ധൻ; പക്ഷേ ഒരിക്കൽ ദേഷ്യപ്പെട്ടു കണ്ടു! അന്ന് മാത്രം: മണിയൻപിള്ള രാജു

0
Spread the love

മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രായ ഭേദമന്യേ വലിയ ഫാൻ ബേസും ഉള്ള ആളാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. വലിയവരും ചെറിയവരും പ്രായമായവരുമെല്ലാം താഴത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നും ലാലേട്ടൻ എന്നാണ് വിളിച്ചിട്ടുള്ളത്. ആ വിളിയിൽ ഉണ്ട് മലയാളികൾക്ക് താരത്തോടുള്ള അതിരറ്റ ആരാധനയും അഭിനേതാവ് എന്ന നിലയിലുള്ള വിസ്മയവും.

മുതിർന്ന താരങ്ങൾക്ക് പലർക്കും വെള്ളിത്തിരയിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ സ്വഭാവമാണെന്ന് പലരെയും പറഞ്ഞു കേൾക്കുമ്പോഴും മലയാളികൾക്ക് ലാലേട്ടന്റെ കാര്യത്തിൽ ആ സംശയമില്ല. താരം പൊതുവേ സൗമ്യനും ജാഡ ഇല്ലാത്ത ലളിത ജീവിതക്കാരനുമാണെന്ന് അദ്ദേഹത്തെ നെഞ്ചേറ്റിയവർക്ക് ഉറപ്പാണ്. ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

മോഹൻലാൽ ആളൊരു ശുദ്ധനാണ്. ആരെയും വഴക്കു പറയുകയുമില്ല ആരോടും ദേഷ്യവും ഇല്ല. മറ്റൊരാളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനുള്ള അവകാശം നമുക്കില്ലെന്ന പക്ഷക്കാരനാണ് മോഹൻലാൽ എന്ന വ്യക്തി എന്ന് മണിയൻപിള്ള രാജു പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തെ ഒരിക്കൽ താൻ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടെന്നും ഒരേ ഒരുവട്ടമാണ് അങ്ങനെ കണ്ടതെന്നും മണിയൻപിള്ള ഓർക്കുന്നു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

മോഹൻലാലാണെങ്കിൽ ആരെയും വഴക്കുപറഞ്ഞിട്ടുമില്ല, ആരോടും ദേഷ്യവുമില്ല. നിങ്ങൾക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. നമുക്കാരെയും വാക്കുകൊണ്ട് പീഡിപ്പിക്കാൻ അവകാശമില്ലെന്നാണ് അപ്പോൾ മോഹൻലാൽ പറയുക.

എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും. മോഹൻലാലിനെ ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്. അമേരിക്കയിൽ അക്കരെ അക്കരെ അക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. അവിടെയൊരു ഫുഡ് ഷോപ്പുണ്ട്. ഞാൻ കഴിച്ചു, താൻ ഉച്ചയ്ക്ക് കഴിച്ചോളാമെന്ന് ലാൽ പറഞ്ഞു. ഹോട്ട് ഡോഗുപോലത്തെ സാധനമാണ്. രണ്ടെണ്ണം ഞാൻ പൊതിഞ്ഞെടുത്തു.

ഉച്ചയായപ്പോൾ ഫുഡ് വന്നില്ലല്ലോയെന്ന് പാർവതിയുടെ അമ്മ പറഞ്ഞു. വിശന്നിട്ട് വയ്യ. പാർവതിയും മോഹൻലാലുമുള്ള പാട്ടിന്റെ ഷൂട്ട് ഉണ്ട്. വിശപ്പ് സഹിക്കാൻ വയ്യെന്ന് പാർവതിയും പറഞ്ഞു. കണ്ണ് നിറഞ്ഞിരിക്കുന്നു. ഒട്ടുംവയ്യേ എന്ന് ചോദിച്ച്, എന്റെ കൈയിലൊരു സാധനമുണ്ടെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ ആ പാർസൽ അവർക്ക് കൊടുത്തു. പാർവതിയും അമ്മയും അത് കഴിച്ചു.

പത്ത് മിനിട്ട് കഴിഞ്ഞ് മോഹൻലാൽ വന്നു, നമുക്ക് ആ ഫുഡ് കഴിക്കാം, എടുക്കെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. പുള്ളി അങ്ങ് നടന്നുപോയി. അന്ന് പ്രൊഡക്ഷനിൽ ഫുഡ് കൊണ്ടുവന്നിട്ടും പുള്ളി കഴിച്ചില്ല. അത് കഴിച്ചാൽ തനിക്ക് ദേഷ്യം വരുമെന്നും തന്റെ ദേഷ്യം സ്വയം കൺട്രോൾ ചെയ്യാമെന്നും ലാൽ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts