Home Blog Page 3

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ഒരു കഷ്‌ണം കണ്ണൂർ സ്പെഷ്യൽ കലത്തപ്പമായാലോ? എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം..

0
Spread the love

ഗൃഹാതുരത്വമുണർത്തുന്ന ഓർ‌മ്മകളാണ് കലത്തപ്പം സമ്മാനിക്കുന്നത്. ഉത്തര മലബാറിന്റെ സ്വന്തമായട കലത്തപ്പം ബേക്കറികളിലെ സ്ഥിരം സാന്നിധ്യമാണ്. വ്യത്യസ്തമായ രൂചിക്കൂട്ട് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. കലത്തിൽ ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഈ പലഹാരത്തിന് കലത്തപ്പം എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഈ പഴമ രുചി പ്രഷർ കുക്കറിൽ തയ്യാറാക്കിയാൽ എങ്ങനെ ഇരിക്കും? റെസിപ്പി ഇതാ..

ചേരുവകൾ: 
പച്ചരി-ഒരു കപ്പ്
ചോറ്- രണ്ട് ടേബിൾ സ്പൂൺ
ഏലയ്‌ക്ക്-ആവശ്യത്തിന്
ജീരകം- കാൽ ടീസ്പൂൺ
ശർക്കര
ഉപ്പ്
ബോക്കിം​ഗ് സോഡ
വെളിച്ചെണ്ണ
തേങ്ങ
ചുവന്ന ഉള്ളി

തയ്യാറാക്കുന്ന വിധം: 
‌പച്ചരി കഴുകി വറുത്ത് വെള്ളിൽ കുതിർത്ത് വയ്‌ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ചോറ്, ഏലയ്‌ക്ക, ജീരകം, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.

അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടോടെ ഇത് മാവിലേക്ക് ചേർക്കുക. അരിമാവ് വെന്തു പോകാതിരിക്കാനായി അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക. നാല് മിനിറ്റോളം ഇത് തുടരുക. ഈ മിശ്രിതത്തിലേക്ക് ബേക്കിം​ഗ് സോഡ ചേർത്ത് കൊടുക്കുക.

വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ഇതിലേക്ക് തേങ്ങാ കൊത്തും ഉള്ളിയും വറുത്തെടുക്കുക. ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അടി കട്ടിയുള്ള അലുമിനിയം കുക്കറാണ് കലത്തപ്പം ഉണ്ടാക്കാൻ നല്ലത്. കുക്കറിൽ‌ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചുകൊടുത്ത് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. വെയിറ്റ് ഇടാതെ കുക്കർ മൂടുക. ആവി പുറത്തേക്ക് വരും വരെ വേവിക്കുക. തുടർന്ന് തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കർ തുറക്കുക.

കുക്കറിൽ നിന്ന് വിട്ടുവരും വരെ കാത്തിരിക്കുക. അരികിൽ നിന്ന് വിട്ടുവരുമ്പോൾ പുറത്തേക്ക് എടുക്കുക. സ്വാദൂറുന്ന കലത്തപ്പം റെഡി.

മഴക്കാലത്ത് തൈര് കഴിക്കാമോ? ഈ മൂന്ന് രോ​ഗമുള്ളവർ എന്തുകൊണ്ട് കഴിക്കാൻ പാടില്ല, ഉത്തരമിതാ…

0
Spread the love

എല്ലാ വീട്ടിലും സുലഫമായി ലഭിക്കുന്ന ഒന്നാണ് തൈര്. ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്ന തൈര് അമിതമായാലും പണിയാണ്. ആയുർവേദ പ്രകാരം തൈര് ഉച്ചഭക്ഷണത്തിനൊപ്പം മാത്രമേ ഉപയോ​ഗിക്കാവൂ. ഇത് മഴക്കാലത്ത് കഴിച്ചാൽ ചിലരിൽ ഉ​​ദരരോ​ഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാത്രികാലങ്ങളിലും തൈര് കഴിക്കുന്നത് നന്നല്ല. അതേപോലെ തന്നെ തിളപ്പിച്ചോ ചൂടാക്കിയോ തൈര് കഴിക്കരുത്. ചൂടാക്കുമ്പോൾ തൈരിലടങ്ങിയിരിക്കുന്ന ബാക്ടീരിയകളുടെ നല്ല ​ഗുണം നഷ്ടപ്പെടും. ഇത് പൊതുവേ പറയുന്ന കാര്യങ്ങളാണ്. എന്നാൽ ഇനി പറയുന്ന രോ​ഗമുള്ളവർ തൈരിനോട് നോ പറയുന്നതാണ് നല്ലതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

  1. അസിഡിറ്റി: അസിഡിറ്റി പ്രശ്നമുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ കഴിക്കുന്നുവെങ്കിൽ രാത്രി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വയറിളക്കവും വയറുവേദനയും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
  2. ആസ്തമ രോ​ഗികൾ‌ : ശ്വസന പ്രശ്നങ്ങൾ വർദ്ധിക്കാൻ തൈര് കാരണമാകും. തൈരിന്റെ പുളിപ്പും മധുരവും കഫം വർദ്ധിക്കാൻ കാരണമാകുന്നു.
  3. ആർത്രൈറ്റിസ്: സന്ധികളിൽ നീർക്കെട്ടിന് കാരണമാകുന്ന അവസ്ഥയാണ് സന്ധിവാതമെന്ന ആർത്രൈറ്റിസ്. തൈര് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും സന്ധിവാത രോ​ഗികൾ തൈര് കഴിച്ചാൽ വേദന കൂടാൻ സാധ്യതയുണ്ട്.

ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾക്ക് തിരശ്ശീല വീഴുന്നു; ഭാരതീയ ന്യായ സംഹിത നാളെ മുതൽ

0
Spread the love

ന്യൂഡൽഹി: ഇന്ത്യൻ പീനൽകോഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത, സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവിൽവരുന്നത്.

സീറോ എഫ്.ഐ.ആർ, പരാതികളുടെ ഓൺലൈൻ രജിസ്ട്രേഷൻ, എസ്.എം.എസ് പോലുള്ള ഇലക്ട്രോണിക് മോഡുകൾ വഴിയുള്ള സമൻസുകൾ തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ആധുനിക നീതിന്യായ വ്യവസ്ഥയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. നിലവിലെ സാമൂഹിക യാഥാർഥ്യങ്ങളെയും കുറ്റകൃത്യങ്ങളെയും അഭിസംബോധന ചെയ്യാനും ഭരണഘടനയിൽ പ്രതിപാദിക്കുന്ന ആദർശങ്ങൾ കണക്കിലെടുത്ത് ഇവയെ ഫലപ്രദമായി നേരിടാനുള്ള സംവിധാനം ഒരുക്കാനുമാണ് ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ ശിക്ഷ നൽകുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്, എന്നാൽ പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈ നിയമങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിലെ ഇന്ത്യക്കാർ ഉണ്ടാക്കിയതാണെന്നും കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമമനുസരിച്ച് ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പോലീസ് ഓഫീസർ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിൽ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകുകയും വേണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

  • ഐപിസി പ്രകാരം സെക്ഷൻ 302 കൊലപാതകത്തിനുള്ള ശിക്ഷയായാണ് കണക്കാക്കിയിരുന്നത്. ഇനി മുതൽ കൊലപാതകം സെക്ഷൻ 101 ന് കീഴിൽ വരും. കൂടാതെ, പുതിയ നിയമപ്രകാരം, സെക്ഷൻ 302 പിടിച്ചുപറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമാണ്, എന്നാൽ പുതിയ നിയമത്തിൽ അതേ നമ്പറിൽ ഒരു വകുപ്പ് ഇല്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിന് കീഴിലാണ് തട്ടിപ്പ് വരുന്നത്.
  • നിയമവിരുദ്ധമായി സംഘം ചേരുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ 144-ാം വകുപ്പിനെ ഇനി മുതൽ സെക്ഷൻ 187 എന്ന് വിളിക്കും.
  • അതുപോലെ, ഇന്ത്യാ ഗവൺമെൻ്റിനെതിരായ പ്രവർത്തനങ്ങളെ ഐപിസിയുടെ 121-ാം വകുപ്പിനെ ഇനി സെക്ഷൻ 146 എന്ന് വിളിക്കും.
  • മാനനഷ്ടം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 499-ാം വകുപ്പ് ഇപ്പോൾ പുതിയ നിയമത്തിൻ്റെ 354-ാം വകുപ്പിന് കീഴിലാണ്.
  • IPC പ്രകാരമുള്ള ബലാത്സംഗത്തിനുള്ള ശിക്ഷ കൈകാര്യം ചെയ്യുന്ന വകുപ്പ് 376, ഇപ്പോൾ സെക്ഷൻ 63 ആണ്. പുതിയ നിയമപ്രകാരം, സെക്ഷൻ 64 ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ, സെക്ഷൻ 70 കൂട്ട ബലാത്സംഗ കുറ്റമാണ് കൈകാര്യം ചെയ്യുന്നത്.
  • രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 124-എ വകുപ്പ് ഇപ്പോൾ പുതിയ നിയമപ്രകാരം സെക്ഷൻ 150 എന്നറിയപ്പെടുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പുതിയ അധ്യായം തന്നെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതെങ്കിലും കുട്ടിയെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തിൽ പറയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവക്കാണ് പുതിയ നിയമത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്.

33 കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയും 83 കുറ്റങ്ങൾക്ക് പിഴയും വർധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർത്തു. 23 കുറ്റങ്ങൾക്ക് നിർബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങൾക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേർത്തു. 

മഹാരാജയ്ക്കായി വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തത് 20 കോടി; സ്വീകരിക്കാതെ നടൻ, കാരണമിത്..

0
Spread the love

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം ‘മഹാരാജ’ തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എന്നാൽ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതി മഹാരാജയ്ക്ക് കിട്ടുമ്പോഴും സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൂടുതലും ശ്രദ്ധനേടുന്നത്.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ നടൻ കാഴ്ച്ചവെച്ചത്. മഹാരാജയ്ക്കായി നടന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്ന ശമ്പളം 20 കോടിയായിരുന്നു. എന്നാല്‍ പണത്തിലുപരി തന്റെ ചിത്രങ്ങളുടെ വിജയം ആഗ്രഹിക്കുന്ന നടൻ ഈ തുക വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് ഇതുവരെ കൈപറ്റിയിരിക്കുന്നത് എന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

അതേസമയം ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ഗ്രോസ് നേടിയിരിക്കുകയാണ്. വെറും 15 ദിവസത്തിനുള്ളിലാണ് ആഗോള ബോക്സോഫീസില്‍ 30 കോടി എന്ന ലക്ഷ്യമാണ് ചിത്രം പിന്നിട്ടത്. ‘കൽക്കി 2898 എഡി’യുടെ റിലീസ് , മഹാരാജയുടെ പ്രദര്ശനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ ഒരു കോടിക്ക് അടുത്ത് ചിത്രം ഇപ്പോഴും നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എട്ടുവർഷമായിട്ടും തീരാത്ത പിണക്കം; അല്ലു അര്‍ജുനും നയന്‍താരയും പിണങ്ങാൻ കാരണം അത്ര നിസ്സാരമല്ല!

0
Spread the love

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരുള്ള നയന്‍താരയും ഹിറ്റ് ചിത്രങ്ങളുടെ തോഴൻ അല്ലു അര്‍ജുനും തമ്മിൽ എട്ടുവർഷം നീണ്ട പിണക്കമുണ്ടെന്ന് നിങ്ങൾക്കറിയാമോ? തെന്നിന്ത്യയിലെ മിക്ക സൂപ്പർ സ്റ്റാറുകളുമായും അഭിനയിക്കുകയും ബോളിവുഡിൽ നിന്നടക്കമുള്ള വലിയ വലിയ സിനിമകളിലേക്ക് ചേക്കേറുമ്പോഴും അല്ലുവുമായി ഒരു സിനിമ സംഭവിക്കാത്തത് ഈ പിണക്കം കാരണമെന്നാണ് പരക്കെയുള്ള അഭ്യൂഹങ്ങൾ. ഇത് ശെരിവെയ്ക്കുന്ന തരത്തിൽ അല്ലുവിന്റെ വരാനിരിക്കുന്ന ചിത്രം പുഷ്പ 2വിലെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു.

അല്ലുവിനെ നടി ഒരു പൊതുവേദിയിൽ വെച്ച് അപമാനിച്ചു എന്ന തരത്തിലുള്ള ഗുരുതര വിമര്‍ശനങ്ങളാണ് നടിയ്ക്കെതിരെ മുൻപ് പ്രചരിച്ചിരുന്നത്. 2016 ല്‍ ഇരുവരും പങ്കെടുത്ത ഒരു അവാര്‍ഡ് വിതരണ വേദിയാണ് പ്രശ്ങ്ങൾക്ക് ആധാരവും ഇരുവരും തമ്മില്‍ പിണങ്ങാൻ കാരണവും. അന്ന് തന്റെ ഭർത്താവും സംവിധായകനുമായിരുന്ന വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് നടിയ്ക്ക് സമ്മാനിക്കാൻ അണിയറക്കാർ നിശ്ചയിച്ചിരുന്നത് അല്ലുവിനെയായിരുന്നു. എന്നാൽ പുരസ്‌കാരം നൽകാൻ അല്ലുവും സ്വീകരിക്കാൻ നയൻതാരയും വേദിയിൽ എത്തിയതോടെ കഥ മാറി. വേദിയിലെത്തിയ നയൻസ് അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാൻ വിസമ്മതിക്കുകയും ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും സ്വീകരിക്കാൻ ആണ് തനിക്ക് ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വിഷ്നേശ് വേദിയിലെത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു.

സംഭവം ഷോ ടെലികാസ്ററ് ചെയ്തതിനു പിന്നാലെ വലിയ വിമർശനം തന്നെ നടി അല്ലു ആരാധകരിൽ നിന്നും മറ്റും നേരിട്ടിരുന്നു. അല്ലുവിനെ പോലെ ബഹുമാനം അർഹിക്കുന്ന ഒരു താരത്തെ വേദിയിൽ വിളിച്ചു വരുത്തി നടി അപമാനിക്കുകയായിരുന്നുവെന്നും നടനെ നയൻസ് മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പിണക്കമാണ് വർഷങ്ങൾക്കിപ്പുറവും ഇരുവരും ഒരുമിക്കുന്ന ഒരു സിനിമ പിറക്കാത്തതിനു കാരണമെന്നും ഗോസ്സിപ്പുകളുണ്ട്.

‘തൃശ്ശൂരിൽ തന്നെ കുരുതി കൊടുത്തു’; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കെ മുരളീധരൻ

0
Spread the love

തൃശ്ശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തോൽവിയിൽ പ്രതികരിച്ച് കെ മുരളീധരൻ. തൃശ്ശൂരിൽ തന്നെ കുരുതി കൊടുത്തുവെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല എന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. തനിക്ക് പരാതിയില്ലെന്നും കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെ എന്നും കെ മുരളീധരൻ പ്രതികരിച്ചു. ‘തൃശ്ശൂരിൽ കുരുതികൊടുക്കൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളും കോൺഗ്രസ് വിജയിച്ചപ്പോൾ എനിക്ക് തോൽവിക്ക് നിന്ന് കൊടുക്കേണ്ടി വന്നു. പാർട്ടി അച്ചടക്കം മാനിച്ച് വിഷയത്തിൽ കൂടുതൽ പറയുന്നില്ലെന്നും മുരളീധരൻ പ്രതികരിച്ചു,

തൃശ്ശൂരിലെ തോൽവിയിൽ സിപിഐഎമ്മിനെയും കെ മുരളീധരൻ വിമർശിച്ചു. ഒരു കമ്മീഷണർ വിചാരിച്ചാൽ തൃശ്ശൂർ പൂരം അട്ടിമറിക്കാൻ കഴിയുമോ എന്ന് ചോദിച്ച മുരളീധരൻ, പൂരം കലക്കിയതിന് പിന്നിൽ കേരള സർക്കാരാണെന്ന് ആരോപിച്ചു. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ചില അന്തർധാരകൾ നടന്നിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കലിലടക്കം സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേടുകൾ നടന്നുവെന്നും മുരളീധരൻ കൂട്ടിചേർത്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും മുരളീധരൻ വിമർശിച്ചു. മേയർ ആര്യ പാർട്ടിയുടെ കുഴി തോണ്ടുകയാണ് എന്നായിരുന്നു വിമർശനം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു. പാലക്കാട് നഗരസഭയിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളതെന്നും അത് മൊത്തം മണ്ഡലത്തിന്റെ ഫലത്തെ മാറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന നിലപാടിലായിരുന്ന കെ മുരളീധരൻ വട്ടിയൂർകാവ് മണ്ഡലം വഴി രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്നിരുന്നു. വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കെ മുരളീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വട്ടിയൂർകാവ് മണ്ഡലത്തോട് എല്ലാ കാലത്തും ആത്മബന്ധമുണ്ടെന്നും മണ്ഡലത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് പാർട്ടിയെ കൊണ്ട് വരികയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ബാക്കിയെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ജാസ്മിന്‍ ഏറെ വിശ്വസിച്ച് തന്റെ പ്രൊഫൈല്‍ അടക്കം കൈമാറിയത് എല്ലാരും കരുതും പോലെ അഫ്‌സലിനല്ല!! വീണ്ടും സായി

0
Spread the love

ബിഗ് ബോസിന്റെ ഏറ്റവും ഒടുവിലത്തെ സീസണ്‍ ആയ സീസണ്‍ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ഗോസ്സിപ്പുകൾക്കും ഒരു അന്ത്യവുമില്ല. ഷോ ആരംഭിച്ച നാൾമുതൽ വിവാദ നായികയായ ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ജാസ്മിൻ, ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന സായി കൃഷ്ണ , ജാസ്മിന്റെ കാമുകനെന്ന് പറയപ്പെടുന്ന അഫ്സൽ അമീർ, യുട്യൂബർ വിവി, റോബിൻ രാധാകൃഷ്ണൻ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പുതിയ പുതിയായ വിവാദങ്ങൾ കൊഴുക്കുന്നത്.

ഇതിൽ സായികൃഷ്ണയും വിവേക് എന്ന യുട്യൂബർ വിവിയും തമ്മിലാണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. നടന്നുകൊണ്ടിരിക്കുന്നത് പൊരിഞ്ഞ സോഷ്യൽ മീഡിയ യുദ്ധമാണെന്നു തന്നെ പറയാം. വിവിയെക്കുറിച്ച് സായി നിരന്തരം വിമർശനാത്മകമായി വിഡിയോകൾ ചെയ്യുകയും പ്രകോപിതനായി പലപ്പോഴും വിവി അതിനു മറുപടി നൽകുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ കാര്യങ്ങൾ ഒരുപടികൂടി കടന്ന് ഗുരുതരാരോപണങ്ങളാണ് സായി ജാസ്മിനുമായി ബന്ധപ്പെടുത്തിയിപ്പോൾ വിവിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് അവൾ എല്ലാ കാര്യങ്ങളും പറഞ്ഞു ഏല്‍പ്പിച്ച് പോയ ഒരു വ്യക്തി തന്നെയാണ് ഇതുചെയ്തതെന്നും സായി ആരോപിക്കുന്നുണ്ട്. ഇത്തരം പ്രവർത്തി ചെയ്തത് വിവി ആണെന്ന് വ്യക്തമാക്കിയ സായി ബിഗ് ബോസിനകത്ത് ജാസ്മിൻ വലിയപ്രതിസന്ധികൾ നേരിട്ടപ്പോൾ തന്നെ ജാസ്മിനും ഫാമിലിക്കുമെതിരേ ഇയാൾ തിരിഞ്ഞ് കൊത്തിയെന്നും കുറ്റപ്പെടുത്തി.

ഇത് ജാസ്മിനെ ബാധിച്ചെന്നും, അവളെ എല്ലാ തരത്തിലും ഇല്ലാതാക്കിയത് വിവിയാണെന്നും സായി വിഡിയോയിൽ വാദിക്കുന്നുണ്ട്. ജാസ്മിനുമായി വിവാഹം തീരുമാനിച്ചിരുന്ന അഫ്സലിനെയാണ്‌ അവൾ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തെറ്റാണെന്നും ജാസ്മിന്‍ വിശ്വസിച്ച് പ്രൊഫൈല്‍ അടക്കം കൈമാറിയത് വിവിക്കായിരുന്നുവെന്നും സായി പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിവിയെ ജാസ്മിന്റെ കുടുംബവും വിശ്വസിച്ചു. ബിഗ് ബോസില്‍ ജാസ്മിന് പ്രതിസന്ധികൾ വന്നപ്പോൾ പുറത്ത് അതിന് ഇന്ധനം പകരുന്ന പരിപാടിയായിരുന്നു വിവി ചെയ്തുകൊണ്ടിരുന്നതെന്നും സായി കുറ്റപ്പെടുത്തി. ഇതെല്ലാം ജാസ്മിന്റെ മുൻ ആൺ സുഹൃത്ത് അഫ്സലിന് മനസ്സിലാകാന്‍ വേണ്ടിയാണ് ഇപ്പോൾ പറയുന്നത് എന്നും സായി വിഡിയോയിൽ പറയുന്നുണ്ട്.

അതേസമയം ജാസ്മിന്‍ ബിഗ് ബോസിനകത്ത് കാണിക്കുന്ന പല കാര്യങ്ങളും പുറത്ത് നില്‍ക്കുന്ന അഫ്സലിന് വിഷമം ഉണ്ടാക്കുന്നത് സ്വാഭാവികമാണ് എന്നും സായി പറയുന്നു. ജാസ്മിന്റെ ഉപ്പയ്ക്ക് ആരോഗ്യ പ്രശ്നം വന്ന സമയത്ത് ബിഗ് ബോസിലേക്ക് തന്റെ മകളെ വിളിച്ച സംഭവം ഇത്രയും കോമഡിയും ഫേക്ക് നാടകമാണ് എന്ന തരത്തിലും പ്രചരിപ്പിച്ചത് വിവിയാണ്. മറ്റൊരു സാഹചര്യത്തിൽ അഫ്സലിനെയടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിനുമായുള്ള പേഴ്സണല്‍ ചാറ്റടക്കം പുറത്ത് വിടീച്ചതും ഇതേ വിവിയാണെന്നും വിവിയ്ക്ക് ജാസ്മിനോട് താൽപര്യമുണ്ടായിരുന്നുവെന്നും സായി പറയുന്നു.

ജാസ്മിൻ വിഷയത്തിൽ മാത്രമല്ല , റോബിന്റേയും ആരതിയുടേയും വിഷയത്തില്‍ വരെ വിവി കളിച്ച കളികളെല്ലാം പുറത്ത് വരുന്നുണ്ടെന്നും സായി പറയുന്നു. അതേസമയം, സായി ഉന്നയിച്ച ജാസ്മിനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തെ വിവി പൂർണ്ണമായി നിഷേധിക്കുകയാണ്. ഒരു നോട്ടം കൊണ്ട് പോലും ജാസ്മിനെ ആ രീതിയില്‍ കാണുകയോ ആ രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്റെ ഒരു നല്ല ഫ്രണ്ടായിട്ടെ ജാസ്മിനെ എന്നും കണ്ടിട്ടുള്ളതെന്നും വിവി വിശദീകരണവുമായി രംഗത്തെത്തി.

ഗ്യാസ് കണക്ഷൻ മസ്റ്ററിങ് ചെയ്തില്ലേ? എങ്കിൽ പണിപാളും; മസ്റ്ററിങ് എങ്ങനെ ചെയ്യാമെന്നറിയാം..

0
Spread the love

ന്യൂഡൽഹി: എൽപിജി സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നത് യാഥാർഥ ഉപഭോക്താവ് ആണോ എന്നുറപ്പാക്കാനുള്ള ഗ്യാസ് കണക്ഷൻ മസ്റ്ററിങ് (ഇകെവൈസി അപ്‌ഡേറ്റ്) സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തും. യാഥാർഥ ഉപഭോക്താവ് ആണോ എൽപിജി സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള മസ്റ്ററിങ് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്താനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ വൈകാതെ അറിയിക്കും. മസ്റ്ററിങ് നടത്താത്തവർക്ക് പിന്നീട് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കാതെ വരും. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് വ്യാപകമാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവർ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ എല്ലാവരും അത് ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കി.

മസ്റ്ററിങ് ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താൻ ഉപഭോക്താക്കൾ മടി കാണിക്കുന്നതിനാൽ ഇൻഡാൻ, ഭാരത്, എച്ച്പി കമ്പനികൾ മസ്റ്ററിങ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

മസ്റ്ററിങ് എങ്ങനെ ചെയ്യാം?

  • ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി ഗ്യാസ് ഏജൻസി സന്ദർശിക്കുക.
  • ഏജൻസികളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.
  • EKYC അപ്‌ഡേറ്റ് ചെയ്തതായി രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒരു സന്ദേശം അയയ്‌ക്കും.
  • പാചകവാതക കമ്പനികളുടെ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. ഇതിനായി കമ്പനികളുടെ ആപ്പും ആധാർ മുഖം തിരിച്ചറിയൽ ആപ്പും (ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷൻ) ഡൗൺലോഡ് ചെയ്യണം.

വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ എന്നുവരെ പുതുക്കാം? വീണ്ടും അവസരം

കണക്ഷൻ എടുത്തയാൾ കിടപ്പിലായാലോ സമാനമായ സാഹചര്യത്തിലോ ആണെങ്കിൽ അതേ റേഷൻ കാർഡിലുള്ള മറ്റൊരാൾക്ക് മസ്റ്ററിങ് നടത്താം. ഇതിനായി ആ വ്യക്തിയുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. ഇതിന് ആധാർ കാർഡിനൊപ്പം ഗ്യാസ് ബുക്കും റേഷൻ കാർഡും ആവശ്യമാണ്. ഈ രേഖകളുമായി ഏജൻസി ഓഫീസിൽ എത്തി നടപടികൾ പൂർത്തിയാക്കാം.

‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’; ആരാണ്‌ ഹെലൻ കെല്ലർ ?

0
Spread the love

‘ലോകം മുഴുവൻ വേദനകളാണെങ്കിലും, അതിനെ അതിജീവിക്കാനുള്ള ശക്തിയും ലോകം തന്നെ തരുന്നു’; ജീവിതത്തിൽ ഒരുപാട് പേർക്ക് കരുത്ത് നൽകിയിട്ടുള്ള വാക്കുകളാണിത്, ഹെലൻ കെല്ലറുടെ വാചകം.എങ്കിൽ ആരായിരുന്നു ഹെലൻ കെല്ലർ ?

അമേരിക്കയിലെ വടക്കൻ അലബാമയിൽ 1880 ജൂൺ 27-നായിരുന്നു ഹെലൻ കെല്ലെറുടെ ജനനം. ഹെലൻ ജനിച്ച് വൈകാതെ തന്നെ അവളുടെ ജീവിതത്തിലേക്ക് മസ്തിഷ്കജ്വരം എന്ന അന്ധകാരം ബാധിച്ചു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിനു കൂടുതലൊന്നും ചെയ്യാനില്ലാത്ത ആ രോഗവസ്ഥ തങ്ങളുടെ മകളുടെ ജീവൻ എടുക്കുമെന്ന ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കി. രാവും പകലും അവൾക്ക് കാവലിരുന്നു. എന്നാൽ ചുറ്റുമുള്ളവരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ഹെലൻ രോഗത്തിന്റെ പിടിയിൽ നിന്ന് മോചിതയായത്.

മസ്തിഷ്കജ്വരം എന്ന വ്യാധി അപ്പോഴേക്കും ഹെലന്റെ കാഴ്ചയും കേൾവിയും കവർന്നെടുത്തിരുന്നു. ആ ഇരുട്ട് ഇനി ഒരിക്കലും വെളിച്ചമാകില്ലെന്ന യാഥാർത്യം ഹെലന്റെ മാതാപിതാക്കളെ തളർത്തിയെങ്കിലും കാഴ്ച്ചയും കേൾവിയും ഒരു മനുഷ്യന്റെ പരിമിതിയല്ല എന്ന് അവളെ പഠിപ്പിച്ചു. ഹെലന്റെ ജീവിതത്തിലെ നിർണായക വ്യക്തികളിൽ ഒരാളായിരുന്നു ആനി സള്ളിവൻ എന്ന അധ്യാപിക. അഞ്ച് പതിറ്റാണ്ട് നീണ്ട ആ അപൂർവ ഗുരു-ശിഷ്യ ബന്ധം ഹെലനെ സാധാരണയിൽ നിന്ന് അസാധാരണമാക്കുകയായിരുന്നു.

ബ്രയിലി ലിപി വശത്താക്കിയ ഹെലൻ സംസാരിക്കാനും പഠിച്ചു. 24-ാം വയസ്സിൽ റാഡ്ക്ലിഫ് സർവകലാശാലയിൽ നിന്ന് നേടിയ ബിരുദത്തിനൊപ്പം കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടുന്ന ആദ്യ വ്യക്തി എന്ന അപൂർവ നേട്ടം ഹെലന്റേതായി. വെളിച്ചവും ശബ്ദവുമില്ലാത്ത ഹെലന്റെ ലോകത്തിനെ വർണഭമാക്കിയത് പുസ്തകങ്ങളായിരുന്നു. വായനയിലൂടെ താൻ കണ്ട ലോകത്തെ, നിറത്തെ, മനുഷ്യരെ, മധുര ശബ്ദത്തെ, പ്രകൃതിയിലെ സർവ ജീവജാലങ്ങളെ ഹെലൻ തന്റെ തൂലികയിലൂടെ പേപ്പറിലേക്ക് പകർത്തി.

ഒരോ ദിവസവും പുതിയ അനുഭവങ്ങൾ സ്പർശത്തിലൂടെ അറിഞ്ഞ ഹെലന്റെ ജീവിതത്തിൽ പ്രണയമെന്ന വികാരവും ഉടലെടുത്തിരുന്നു. 1916-ൽ, 36 വയസ്സുള്ളപ്പോഴാണ് ഹെലൻ മുൻ പത്ര റിപ്പോർട്ടറായ പീറ്റർ ഫാഗനുമായി പ്രണയത്തിലാകുന്നത്. അസുഖം ബാധിച്ച് സള്ളിവൻ രോഗിയായിരിക്കെ ഹെലന്റെ താത്ക്കാലിക സെക്രട്ടറിയായി ജോലി ചെയ്യാൻ വന്ന ഫാഗൻ ഹെലന്റെ ജീവിത പങ്കാളിയായതും രഹസ്യമായായിരുന്നു. ഇരുവരുടെയും പ്രണയം വീട്ടിലറിയും മുൻപ് തന്നെ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയും വിവാഹ ലൈസൻസ് എടുക്കുകയും ചെയ്തിരുന്നാതായി ഹെലൻ കെല്ലറുടെ ആത്മകഥയിൽ പറയുന്നുണ്ട്.

എന്നാൽ വീട്ടുകാർ പിന്തുണയ്ക്കാത്ത ആ ബന്ധം അധികം നാൾ നീണ്ടു പോയില്ല. ഒടുവിൽ സഫലമാകാത്ത ആഗ്രഹങ്ങളുടെ പട്ടികയിൽ ഹെലൻ, ഫാഗൻ എന്ന പ്രണയത്തെ കൂടി എഴുതിച്ചേർത്തു. ‘എന്റെ ജീവിതത്തിൽ സ്നേഹം നിഷേധിക്കപ്പെട്ടു, സംഗീതവും സൂര്യപ്രകാശവും നിഷേധിക്കപ്പെട്ടപോലെ’ എന്നായിരുന്നു വേദനയോടെ ഹെലൻ കുറിച്ചത്.

ആ പ്രണയം ഹെലന്റെ തുടർന്നുള്ള പ്രയാണത്തെ ഒരിക്കൽ പോലും തടുത്തിരുന്നില്ല, തന്റെ അനുഭവങ്ങളും ചിന്തകളും ആളുകളുമായി പങ്കുവെച്ചുകൊണ്ടേയിരുന്നു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഹെലൻ സമൂഹത്തോടും അധികാരികളോടും സംസാരിച്ചു, ഒപ്പം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശക്തമായി തന്നെ എഴുതി.

‘സന്തോഷത്തിന്റെയും ശുഭാപ്‍തിവിശ്വാസത്തിന്റെയും ഏറ്റവും തിളക്കമുള്ള നക്ഷത്രം’ എന്നും ‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’ എന്നുമെല്ലാം വിശേഷിപ്പിച്ചു. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയിലെ അംഗമായതോടെ രാഷ്ട്രീയ നിലപാടുകളെയും ചേർത്തു പിടിച്ച് ഹെലൻ തന്റെ പരിമിതകളെയും മറികടന്ന് പോരാടി. ഹെലന്റെ ഇടതുപക്ഷ കാഴ്‍ചപ്പാടുകൾ നിരവധി പേരുടെ നെറ്റി ചുളിക്കാൻ കാരണമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കായും സ്ത്രീകളുടെ വോട്ടവകാശത്തിനായും എഴുതിയ ഹെലന്റെ ആരാധന പുരുഷൻ വ്‌ളാദിമിർ ലെനിനായിരുന്നു.

ത്രീ ഡെയ്സ് ടു സീ, ദ വേൾഡ് ഐ ലീവ് ഇൻ, ഒപ്റ്റിമിസം, ഹൗ ഐ ബിക്കം എ സോഷ്യലിസ്റ്റ്, ലൈറ്റ് ഇൻ മൈ ‍ഡാ‍ർക്ക്നെസ് തുടങ്ങി 12 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചു. ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ഹെലൻ കെല്ലറുടെ ആത്മകഥ ലോക പ്രശസ്ത പുസ്തകങ്ങളിൽ ഒന്നാണ്. 1968 ജൂണിൽ ലോകത്തോട് വിട പറഞ്ഞെങ്കിലും തന്റെ ജീവിതകഥയിലൂടെ ലോകത്തോട് ഹെലൻ പറഞ്ഞ ഓരോ വാക്കുകളും എക്കാലവും ഓർത്തുവെക്കപ്പെടും.

നേരിട്ട ക്രൂരത ആംഗ്യഭാഷയിൽ വിവരിച്ച് ബലാത്സംഗത്തിന് ഇരയായ ഭിന്നശേഷിക്കാരി; പ്രതിക്ക് ജീവപര്യന്തം

0
Spread the love

മുംബൈ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം. ഇരയായ പെൺകുട്ടി താൻ നേരിട്ട ക്രൂരത ആം​ഗ്യഭാഷയിൽ വിവരിച്ചതിനു പിന്നാലെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ വാസൈ പ്രത്യേക കോടതിയാണ് 48കാരനായ സനേഹി ശ്രീകിഷൻ ​ഗൗഡിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.വി കോൻ​ഗൽ ആണ് പോക്സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 16കാരിയായ പെൺകുട്ടിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു സംഭവം.

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ അറിയിച്ചു. തുടർന്ന്, താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി ആം​ഗ്യഭാഷയിൽ മാതാവിനോട് വിവരിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പ്രതിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആം​ഗ്യഭാഷയിലൂടെ കാര്യങ്ങൾ വിവരിച്ച ഇരയായ പെൺകുട്ടിയടക്കം ഒമ്പത് സാക്ഷികൾ കോടതിയിൽ മൊഴി നൽകിയതായി പ്രോസിക്യൂട്ടർ പറഞ്ഞു. പെൺകുട്ടിക്ക് മിതമായ ബൗദ്ധിക വൈകലമുണ്ടെന്നും കൃത്യത്തിന്റെ തെറ്റും ശരിയും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകേണ്ടതുണ്ടെന്നും ജഡ്ജ് പറഞ്ഞു. തുടർന്ന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts