Home Blog Page 4

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം നിരോധിക്കണോ? അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

0
Spread the love

കൊച്ചി: സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണമോ എന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ പൊലീസും വിദ്യാഭ്യാസ വകുപ്പും നൽകണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിട്ടു.

കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി സർക്കാറിന്റെ തീരുമാനത്തിനു ശേഷം അന്തിമ വിധി പറയാമെന്നും വ്യക്താമാക്കി. സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്

അഹങ്കാരം നിറഞ്ഞ പെരുമാറ്റം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; സി.പി.എം ജില്ലാ കമ്മിറ്റിയിൽ ആര്യാ രാജേന്ദ്രന് രൂക്ഷവിമർശനം

0
Spread the love

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം.

കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിലും മേയർക്കെതിരെ വിമർശനമുയർന്നു. മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും ബസ്സിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമെന്നും മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും അം​ഗങ്ങൾ വിമർശിച്ചു.

സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം. അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധമെന്നും വിമർശനം ഉയർന്നു.

പലതരം ഷാംപൂവും മാസ്‌ക്കുകളും ഉപയോഗിച്ച് മടുത്തോ? എങ്കിൽ താരൻ ഇങ്ങനെ മാറ്റാം..

0
Spread the love

സുന്ദരവും ആരോഗ്യകരവുമായ മുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് മുടിസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണെങ്കിലും വിലയും പാര്‍ശ്വഫലങ്ങളും കാരണം എല്ലാവരും ഇതിന് പിറകെ പോകാറില്ല. അത്തരം ആളുകള്‍ വേഗം അന്വേഷിക്കുന്നത് പ്രകൃതിദത്ത പരിഹാരങ്ങളായിരിക്കും. ഇത്തരത്തില്‍ മുടി സംരക്ഷണത്തില്‍ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് പാല്‍.

അവശ്യ പോഷകങ്ങളുടെ സമ്പന്ന സ്രോതസായ പാല്‍ അതിന്റെ ബഹുമുഖ ഗുണങ്ങള്‍ കാരണം സൗന്ദര്യസംരക്ഷണത്തില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. പാല്‍ കൊണ്ട് മുടി കഴുകുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ പാല്‍ ഉള്‍പ്പെടുത്തുന്നതിന്റെ വിവിധ ഗുണങ്ങള്‍ ആണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.

സ്വാഭാവിക കണ്ടീഷണര്‍

പാല്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മുടി മൃദുവും സില്‍ക്കിയുമാക്കാന്‍ ഇത് സഹായിക്കുന്നു. പാലിലെ പ്രോട്ടീനുകളും കൊഴുപ്പുകളും മുടിയുടെ പുറംതൊലി മിനുസപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കുരുക്കുകളും പൊട്ടലും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പാല്‍ ഉപയോഗിച്ച് മുടി കഴുകിയ ശേഷം അത് കൈകാര്യം ചെയ്യാനും സ്‌റ്റൈല്‍ ചെയ്യാനും എളുപ്പമായിരിക്കും.

പോഷകങ്ങളാല്‍ സമ്പന്നം

മുടിയുടെ ആരോഗ്യത്തിന് നിര്‍ണായകമായ വിറ്റാമിന്‍ എ, ബി6, ബയോട്ടിന്‍, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ആരോഗ്യകരമായ സെബം ഉത്പാദനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പമുള്ളതാക്കുന്നു. ബയോട്ടിനും മറ്റ് ബി വിറ്റാമിനുകളും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തി മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുന്നു. പൊട്ടാസ്യം മുടിയിലെ ഈര്‍പ്പം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. മൊത്തത്തിലുള്ള ജലാംശവും ഇലാസ്തികതയും പ്രോത്സാഹിപ്പിക്കുന്നു.

മുടി വളര്‍ച്ച

പാലിലെ പ്രോട്ടീനുകള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഈ പ്രോട്ടീനുകള്‍ നിങ്ങളുടെ മുടിയുടെ കെരാറ്റിന്‍ ഘടനയ്ക്ക് ആവശ്യമായ ബില്‍ഡിംഗ് ബ്ലോക്കുകള്‍ നല്‍കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ പാല്‍ പതിവായി ഉപയോഗിക്കുന്നത് കാലക്രമേണ കട്ടിയുള്ളതും പൂര്‍ണ്ണവുമായ മുടിക്ക് കാരണമാകും.

ജലാംശം നല്‍കുന്നു

നല്ല ജലാംശമുള്ള തലയോട്ടി ആരോഗ്യമുള്ള മുടിക്ക് അത്യാവശ്യമാണ്. പാലിലെ ഉയര്‍ന്ന ജലാംശം വരള്‍ച്ചയെയും അടരുകളേയും ചെറുക്കാന്‍ സഹായിക്കുന്നു. താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ ഈ ജലാംശം സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് മൃദുവായ എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തിളക്കം പുനഃസ്ഥാപിക്കുന്നു

പാരിസ്ഥിതിക മലിനീകരണം അല്ലെങ്കില്‍ അമിതമായ സ്‌റ്റൈലിംഗ് കാരണം നിങ്ങളുടെ മുടിക്ക് തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, പാല്‍ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും. പാലിലെ കൊഴുപ്പുകള്‍ മുടിയെ പൊതിഞ്ഞ് പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. കൂടാതെ, പ്രോട്ടീനുകള്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നു, അതിന്റെ ഫലമായി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ മുടി ലഭിക്കും.

അറ്റം പിളരുന്നത് കുറയ്ക്കുന്നു

അറ്റം പിളരുന്നത് നിങ്ങളുടെ തലമുടി വൃത്തികെട്ടതാക്കും. പാലിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാനും ശക്തിപ്പെടുത്താനും നന്നാക്കാനും സഹായിക്കുന്നു. പുറംതൊലി മിനുസപ്പെടുത്തുകയും അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ അറ്റങ്ങളുടെ സമഗ്രത നിലനിര്‍ത്താന്‍ പാല്‍ സഹായിക്കുന്നു. ഇത് അവ പിളരാനും പൊട്ടാനുമുള്ള സാധ്യത കുറയ്ക്കുന്നു.

പ്രകോപനം ശമിപ്പിക്കുന്നു

ക്ഷോഭിച്ചതോ വീര്‍ത്തതോ ആയ തലയോട്ടിയിലെ അവസ്ഥയെ ശമിപ്പിക്കാന്‍ കഴിയുന്ന വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് തലയോട്ടി ഉണ്ടെങ്കിലും അല്ലെങ്കില്‍ എക്സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള തലയോട്ടി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യാന്‍ പാല്‍ ഉപയോഗിക്കാം. പാലിന് ആശ്വാസം നല്‍കാനും ചുവപ്പും പ്രകോപിപ്പിക്കലും കുറയ്ക്കാനും കഴിയും.

ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ? വേണമെങ്കിൽ എന്നെ കാസ്റ്റ് ചെയ്താൽ മതി: റോബിൻ രാധാകൃഷ്ണൻ

0
Spread the love

ബി​ഗ് ബോസ് മലയാളം സീസണുകൾ എന്നും വിവാദത്തിന്റെ പതിവ് വേദിയാണ്. ബി​ഗ് ബോസ് വീടിനുള്ളിലും പുറത്തും ഒരുപോലെ വാക്കുതർക്കങ്ങളും ആരോപണങ്ങളും നടത്തി സോഷ്യൽ മീഡിയകളിൽ ഇതുപോലെ ചർച്ചയാവുന്ന റിയാലിറ്റി ഷോ മത്സരാർത്ഥികൾ വേറെയില്ലെന്ന് തന്നെ പറയാം. ഏറ്റവുമൊടുവിൽ പൂർത്തിയായ സീസണെ ചുറ്റിപ്പറ്റിയും പലതരം വിവാദ കോലാഹലങ്ങൾ നമ്മൾ കണ്ടതുമാണ്. ജാസ്മിനും, ഗബ്രിയും, സിജോയും, റോക്കിയും, നോറയും, സായിയും ഒക്കെ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവ ചർച്ചാ വിഷയമാണ്.

അതേസമയം മുൻ സീസണുകളിലുള്ള മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോഴും പല ഓൺലൈൻ ചാലുകളും പ്രാധാന്യം നൽകി പോരുന്നുണ്ട്. ആ കൂട്ടത്തിലൊരാളാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് ഷോയ്ക്ക് ശേഷവും ജനങ്ങൾ ഒരുപോലെ വാഴ്ത്തുകയും താഴ്ത്തുകയും ചെയ്ത ആളാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള പ്രണയത്തെച്ചൊല്ലിയും ആരതിയുമായുള്ള വിവാഹത്തെ ചൊല്ലിയും, സിനിമാ-ബിസിനസ് സംബന്ധിച്ച പരാമർശങ്ങളെ ചൊല്ലിയും റോബിന്റെ തന്നെ ചില മുൻ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളെ തുടർന്നും റോബിൻ ഏറെ തിരിച്ചടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ഒരു വലിയ കൂട്ടം ആരാധകർ റോബിനോടൊപ്പം ഇന്നും കട്ടയ്ക്കു നിൽക്കുന്നു എന്നത് നിഷേധിക്കാൻ പറ്റാത്ത യാഥാർഥ്യമാണ്.

ഇപ്പോഴിതാ താൻ ഹീറോയായി എത്തുമെന്ന് പ്രചരിച്ച സിനിമയെ കുറിച്ചും ജീവിതത്തിലുണ്ടായ വിവാ​ദങ്ങളെ കുറിച്ചും ആരതി പൊടിയുമായുള്ള വിവാഹത്തെ കുറിച്ചുമെല്ലാം ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായി എത്തുമെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇത് ശെരിവയ്ക്കുന്ന രീതിയിൽ മോഹൻലാലിൻറെ ഓഫീഷ്യൽ പേജിൽ ഇതിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

സന്തോഷ് ടി കുരുവിള തന്നെ വന്ന് റോബിനെ വെച്ച് പടം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ വീഡിയോ യുട്യൂബിൽ കിടപ്പുണ്ടെന്നും ലാലേട്ടന്റെ ഓഫീഷ്യൽ പേജിൽ താൻ എങ്ങനെയാണ് ഒരു പോസ്റ്ററുണ്ടാക്കി ഇടുന്നതെന്നും അവതാരകനോട് റോബിൻ ചോദിക്കുന്നുണ്ട്. ‘ഞാൻ ആരാണ് അതിന്? ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ? ഒരു സാധനം ലാലേട്ടന്റെ പേജിൽ വരും മുമ്പ് അവർ അത് ശ്രദ്ധിക്കില്ലേ?. എനിക്ക് എങ്ങനെ അത് പറ്റും?. ഞാൻ ഒരു സാധാരണക്കാരനല്ലേ!’ എന്നുമാണ് റോബിന്റെ വാക്കുകൾ.

എന്തായാലും പ്രസ്തുത സിനിമ അവർ വേണ്ടെന്ന് വെച്ചെന്നും സിനിമ എപ്പോഴും നിർമാതാക്കളുടെ ചോയ്സ് ആണെന്നും റോബിൻ പറയുന്നു. സിനിമകളിലേക്ക് വേണമെങ്കിൽ എന്നെ കാസ്റ്റ് ചെയ്താൽ മതി എന്നാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റോബിൻ പറഞ്ഞത്.

അതേസമയം തന്റെ ഭാവി വധുവിനെ കുറിച്ചും തങ്ങളുടെ ബന്ധത്തിലെ ചില കയ്‌പ്പേറിയ കാര്യങ്ങളെ കുറിച്ചും റോബിൻ വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാവി വധുവും നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയും തന്നെയും തമ്മിൽ അകറ്റാൻ പലരും ശ്രമിച്ചിരുന്നെന്നും ഇപ്പോഴും ശ്രമിക്കുന്നുമുണ്ടെന്നും റോബിൻ പറയുന്നു. ഇതിന്റെ കാരണം എനിക്ക് അറിയില്ല. എന്നെ ഒഴിവാക്കി രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരുമെന്നും പക്ഷെ ആരതിക്ക് തന്നെ ഭയങ്കര ഇഷ്ടമാണെന്നും റോബിൻ പറയുന്നു. തങ്ങൾക്കിടയിലുള്ളത് ജെനുവിനായുള്ള സ്നേഹമാണെന്നും കല്യാണം ഉടനെയുണ്ടാകുമെന്നും അഭിമുഖത്തിൽ റോബിൻ കൂട്ടിച്ചേർത്തു.

എന്റെ സമ്പാദ്യം എന്നെ ഇഷ്ടപ്പെടുന്നവരാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും എനിക്ക് ആ സ്നേഹം കിട്ടുന്നുണ്ട്. ഒരുപാട് ആളുകൾ എന്നെ സ്നേഹിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നെ അനു​ഗ്രഹിക്കുന്നു.

ഇഎംഐ അടയ്ക്കാത്തതിന്റെ പേരിൽ ഷാരൂഖ് ഖാന്‍റെ ജിപ്സി എടുത്തുകൊണ്ടുപോയി? കേട്ടത് സത്യം തന്നെ!!

0
Spread the love

മുംബൈ: പ്രശസ്തിയുടെയും ആഡംബരത്തിന്‍റെയും നടുവില്‍ ജീവിക്കുന്ന ഇന്നത്തെ താരരാജാവില്‍ നിന്നും കഷ്ടപ്പാടുകളും ഇല്ലായ്മകളും നിറഞ്ഞ ഒരു ഭൂതകാലമുണ്ട് ബോളിവുഡിന്‍റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന കാലം. ആ പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരോട് പങ്കുവയ്ക്കുകയാണ് നടിയും സുഹൃത്തുമായ ജൂഹി ചാവ്ല. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകള്‍ കൂടിയാണ് ഇരുവരും.

ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ജൂഹി തന്‍റെ സുഹൃത്ത് കടന്നുവഴികളെക്കുറിച്ച് പറഞ്ഞത്.” അന്ന് ഷാരൂഖിന് മുംബൈയിൽ വീടുണ്ടായിരുന്നില്ലെന്ന് ഞാൻ ഓർക്കുന്നു.അതുകൊണ്ട് അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ് മുംബൈയിലെത്തിയിരുന്നത്. എവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. അദ്ദേഹം സിനിമാ യൂണിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. അന്ന് രണ്ടോ മൂന്നോ ഷിഫ്റ്റുകളിലാണ് ജോലി ചെയ്തിരുന്നത്. മുന്നേറണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഷാരൂഖിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. ഇഎംഐ അടയ്ക്കാത്തതിന്‍റെ പേരില്‍ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി. അതിനു ശേഷം വളരെ നിരാശയോടെയാണ് അദ്ദേഹം സെറ്റില്‍ വന്നത്. ‘വിഷമിക്കണ്ട, ഒരിക്കല്‍ നിങ്ങള്‍ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് ഞാന്‍ പറഞ്ഞു. അതിപ്പോഴും ഓര്‍ക്കുന്നു. കാരണം അതിപ്പോള്‍ സത്യമായി” ജൂഹി കൂട്ടിച്ചേര്‍ത്തു.

ഇന്ന് നിരവധി ആഡംബര കാറുകളുടെ ഉടമയാണ് ഷാരൂഖ്. കൂടാതെ മുംബൈയിലെ ബാന്ദ്രയില്‍ കോടികള്‍ വിലമതിക്കുന്ന മന്നത്ത് എന്ന വീടുമുണ്ട്. ഷാരൂഖും ജൂഹിയും ഒരുമിച്ച അഭിനയിച്ച യെസ് ബോസ് എന്ന ചിത്രത്തിലെ ചാന്ദ് താരേ എന്ന ഗാനത്തിൽ ഈ വീടും പ്രത്യക്ഷപ്പെടുന്നുണ്ട്. യാഷ് ചോപ്രയുടെ ദർ (1993), മഹേഷ് ഭട്ടിൻ്റെ ഡ്യൂപ്ലിക്കേറ്റ് (1998), രാജീവ് മെഹ്‌റയുടെ റാം ജാനെ (1995), അസീസ് മിർസയുടെ ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി (2000), ശശിലാൽ കെ നായേഴ്സ് വൺ 2 കാ4(2001) തുടങ്ങിയ ചിത്രങ്ങളിലും ഷാരൂഖും ജൂഹിയും ഒരുമിച്ചിട്ടുണ്ട്. 2000-കളുടെ തുടക്കത്തിൽ അസീസ് മിർസയ്‌ക്കൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ഹൗസും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചു. പിന്നീടാണ് ഷാരൂഖ് റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് എന്ന സ്വന്തം സ്റ്റുഡിയോ ആരംഭിച്ചത്.സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് ഷാരൂഖിന്‍റെ പുതിയ ചിത്രം. താരത്തിനൊപ്പം മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ന് മുതൽ ഈ ആറ് പ്രധാന മാറ്റങ്ങൾ നിലവിൽ വരുന്നു; വിശദമായി അറിഞ്ഞിരിക്കാം…

0
Spread the love

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭൂമി തരംമാറ്റം അപേക്ഷ തീർക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വരുന്നത് മുതൽ തലസ്ഥാനത്തെ വിമാനത്താവളത്തിലെ യൂസർ ഫീ കൂടുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ഇവ.

  • ഭൂമി തരംമാറ്റം അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനംമൊബൈൽ
  • പോർട്ടബിലിറ്റി നടപടികൾ ഇന്നുമുതൽ മാറും
  • നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം
  • പുതിയ ക്രമിനൽ നിയമം
  • തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂടും
  • ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് റിവാർഡ് പോയിന്‍റ് ലഭിക്കില്ല

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് ഇതുവരെ 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

മൊബൈൽ പോർട്ടബിലിറ്റി നടപടികൾ മാറും

സിം സ്വാപ്പ്, റീപ്ലേസ്‌മെന്‍റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ഇന്ന് നിലവില്‍ വരുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം.

നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് ആരംഭിക്കും. ഇനി വിദ്യാർഥികൾക്ക് സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താൽപ്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകൽപ്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.

പുതിയ ക്രമിനൽ നിയമം

ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ഇന്ന് നിലവിൽ വന്നു. ഇഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിതയും, സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് പ്രാബല്യത്തിലായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂടും

രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വർധന പ്രാബല്യത്തിൽ. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ ഇനി മുതൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകണം. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജും വർധിച്ചിട്ടുണ്ട്.

അസഭ്യവർഷങ്ങൾക്കും പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള വിമർശനങ്ങൾക്കും മറുപടി; മീരയെ വാരിപ്പുണരുന്ന ചിത്രവുമായി വിപിൻ

0
Spread the love

വിവാഹശേഷം ഇതാദ്യമായി ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ച് മീര വാസുദേവൻ. വിമർശകര്‍ക്കുള്ള മറുപടിയെന്നോളം തന്നെ വാരിപ്പുണരുന്ന ഭർത്താവ് വിപിന്റെ ചിത്രമാണ് മീര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ഒരു മാസത്തോളം നടി മീര വാസുദേവനും ഭർത്താവ് വിപിൻ പുതിയങ്കവും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിശേഷം പോലും സോഷ്യൽ മീഡിയയിൽ പങ്കിട്ടില്ല. അത്രത്തോളം അസഭ്യവർഷമാണ് ഈ ദമ്പതികൾ നേരിട്ടത്. രണ്ടുപേരുടെയും പ്രായം ചൂണ്ടിക്കാട്ടിയും, മീരയുടെ പൂർവ വിവാഹങ്ങളെ ചൊല്ലിയുമായിരുന്നു വിമർശനം.

ഏപ്രിൽ മാസത്തിൽ കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞ ശേഷം മാത്രമാണ് അക്കാര്യം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത് പോലും

സിനിമാ–ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.

42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരീഹ എന്നു പേരുള്ള മകനുണ്ട്.

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട്‌ മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

നിങ്ങളേക്കാൾ മികച്ചതായി റോബോട്ടുകൾക്ക് ഒരു ജോലി ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കെന്ത് പ്രസക്തി? ഭാവിയിൽ എല്ലാവരുടെയും തൊഴിൽ നഷ്ടപ്പെടുമെന്ന് മസ്ക്

0
Spread the love

പാരീസ്: നിർമിത ബുദ്ധി ഈ ലോകം കീഴടക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. എല്ലാ ജോലികളും എഐ ചെയ്യുന്ന കാലം വരുമെന്നും ജോലികൾ ചെയ്യുകയെന്നത് മനുഷ്യന്റെ ‘ഹോബി’ മാത്രമായി മാറുമെന്നും മസ്ക് പ്രവചിക്കുന്നു. പാരീസിൽ നടന്ന സ്റ്റാർട്ടപ്പ്&ടെക്ക് ഇവന്റിൽ പങ്കെടുത്തവരോടായിരുന്നു മസ്കിന്റെ പ്രഖ്യാപനം. ഭാവിയിൽ ആർക്കും തന്നെ ജോലിയുണ്ടാകില്ലെന്ന് വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്ത മസ്ക് പറഞ്ഞു.

ഭാവിയിൽ നിങ്ങൾക്ക് ഒരു ജോലി ചെയ്യണമെന്ന് തോന്നിയാൽ ഒരു ഹോബി പോലെ ജോലി ചെയ്യാം. കാരണം ആ ജോലി ചെയ്യാൻ എഐയും റോബോട്ടുകളും ഉണ്ടാകും. ഏതൊരു ജോലിയും സേവനവും ഉറപ്പുവരുത്താൻ നിർമിത ബുദ്ധിക്ക് കഴിയുന്ന കാലമാണ് വരാൻ പോകുന്നതെന്നും അന്ന് തന്റെ ഉൾപ്പെടെ എല്ലാവരുടെയും ജോലി പോകുമെന്നും മസ്ക് പറഞ്ഞു.

സാങ്കേതിക വിദ്യയെയാണ് താൻ ഏറ്റവുമധികം ഭയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടയ്‌ക്ക് നിർമിത ബുദ്ധിയുടെ കഴിവ് ത്വരിത​ഗതിയിൽ മെച്ചപ്പെട്ടു. അതുകൊണ്ട് വരാൻ പോകുന്ന വർഷങ്ങളിൽ ഒരാൾ ജോലി ചെയ്യുകയെന്നത് ഓപ്ഷണൽ ആയി മാറുമെന്നാണ് കരുതുന്നതെന്നും മസ്ക് പറഞ്ഞു. നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളേക്കാൾ മികച്ചതായി കമ്പ്യൂട്ടറുകൾക്കും റോബോട്ടുകൾക്കും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോയെന്നും മസ്ക് ചോദിച്ചു.

സോഷ്യൽ മീഡിയ യു​ഗത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപഭോ​ഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മസ്ക് ഉപദേശം നൽകി. ഡോപമിൻ ഉത്പാദിപ്പിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഒരിക്കൽ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് കടന്നുചെല്ലുന്ന കുട്ടികൾക്ക് അതൊരു ആസക്തിയായി മാറുമെന്നും മസ്ക് പറഞ്ഞു.

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി; വരൻ ആരെന്ന് അറിയാമോ?

0
Spread the love

ടെലിവിഷൻ സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. ഹൈദരാബാദ് സ്വദേശി അർജുനാണ് ഐശ്വര്യയുടെ വരൻ. വിവാഹത്തിൽ സിനിമാ സീരിയൽ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരുന്നത്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ വീഡിയോകളും പങ്കുവയ്‌ക്കുന്നുണ്ട്. സ്വര്‍ണവും ഡ്രസ്സും എടുക്കാന്‍ പോയതും, ഹല്‍ദി ആഘോഷവും എല്ലാം വന്നു കഴിഞ്ഞു. അവസാനം, വിവാഹം കഴിഞ്ഞ വീഡിയോയും നടിയുടെ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്.

നാലുവയസിൽ അഭിനയ രം​ഗത്തെത്തിയതാണ് ഐശ്വര്യ. സീരിയലിൽ ബീന ആന്റണിയുടെ മകളായിട്ടായിരുന്നു തുടക്കും. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളിലൂടെയാണ് ഐശ്വര്യ കൂടുതലും ജനശ്രദ്ധ നേടിയത്.

ഖത്തറിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയാണ് അർജുൻ. വിവാഹ ശേഷം അർജുനുമൊത്ത് ഖത്തറിലേക്ക് പോകുമെന്നാണ് താരം പറയുന്നത്.

സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

0
Spread the love

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

നിലവിലെ പ്രസിഡന്റായ മോഹൻലാൽ തന്നെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ നാലുപേർ സ്ത്രീകളായിരിക്കണം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts