Home Blog Page 5

ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയും? സൈഡിൽ അച്ചാറായിട്ട് ഞാനും കൂടി ഇരുന്നോട്ടെ? മലപ്പുറത്തുകാരോട് ആസിഫ് അലി

0
Spread the love

മമ്മൂട്ടിയോടുള്ള ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ മലപ്പുറത്ത് നടന്ന ഒരു പരിപാടിക്കിടെ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. “മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ.” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

അതേസമയം ജീത്തു ജോസഫ് ചിത്രം മിറാഷ് ആയിരുന്നു ആസിഫ് അലിയുടേതായി അവസാനമിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് ഒടിടിയിലും അധികം സ്വീകാര്യത ലഭിച്ചിരുന്നില്ല. കള എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. നെസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

നടി ഖുശ്ബുവിന്റെ മകളും സിനിമയിലേക്ക്; അരങ്ങേറ്റം മലയാളത്തിലൂടെ!

0
Spread the love

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്‍റേയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വെച്ച് നടന്നു. ‘ആരംഭം’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

ഫുട്പാത്തിലൂടെ നിയമലംഘനം; സോഷ്യൽ മീഡിയയിലെ വൈറൽ താരം പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

0
Spread the love

ഇക്കഴിഞ്ഞ ദിവസം മലയാളികൾ ഒരുപോലെ കയ്യടിച്ച സോഷ്യൽ മീഡിയ കോൺടെന്റ് ആയിരുന്നു എരഞ്ഞിപ്പാലത്ത് ട്രാഫിക് സിഗ്നലില്‍ വാഹങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നടപ്പാതയിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞ പ്രഭാവതിയമ്മയുടെ വീഡിയോ. സംഭവം വൈറലായതിനു പിന്നാലെ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഇയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഭാവതിയമ്മയെ ആദരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.

‘സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.’ വിനു ജോസ് പറഞ്ഞു.

അതേസമയം പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്‌കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.

മലയാളികളേ വിഷുവിന് നാട്ടിൽ പോകാൻ പാനുണ്ടോ? ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തോളൂ! അല്ലെങ്കിൽ പണി പാളും!

0
Spread the love

വിഷുവിന് ട്രെയിൻ വഴി നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾ ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. ​ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും കൂടുതൽപേരും പത്താം തീയതി വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബംഗളൂരു – കന്യാകുമാരി എക്‌സ്‌പ്രസിലെ സ്ലീപ്പറിൽ വെയിറ്റിംഗ് ലിസ്റ്റ് 155 ആണ്. തേഡ് ഇക്കോണമിയിൽ 35,​ തേഡ് എസിയിൽ 62 എന്നിങ്ങനെയുമാണ്. മെെസൂരു – തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ സ്ലീപ്പറിൽ 70,​ തേഡ് എസിയിൽ അഞ്ച് എന്നിങ്ങനെയാണ് വെയിറ്റിംഗ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി – തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്‌സ്‌പ്രസിൽ സ്ലീപ്പറിലെ ബുക്കിംഗ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയിറ്റിംഗ് ലിസ്റ്റ്.

ഷൂട്ട് തുടങ്ങി എന്നിട്ടും നിവിൻ പോളിയുടെ ‘ആക്ഷൻ ഹീറോ ബിജു 2’ പാതി വഴിയിലായി; കാരണം തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.

‘ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു’, എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.

മണിയൻ പിള്ള രാജുവിന് പിന്നാലെ മകൻ നിരഞ്ജന്റെ കാറും അപകടത്തിൽ; കൂട്ടിയിടിച്ചത് കെഎസ്ആർടിസി ബസുമായി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
Spread the love

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന് പിന്നാലെ മകൻ സഞ്ചരിച്ച കാറും അപകടത്തിൽപ്പെട്ടു. പുതിയ ചിത്രമായ ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമങ്ങളോട് നടൻ സംസാരിച്ചിരുന്നു.

‘വരുമ്പോൾ വണ്ടി ഒന്ന് ആക്സിഡന്റ് ആയി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് ആണ് ഇടിച്ചത്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,’ നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.

അടുത്തിടെയാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. നടൻ ഓടിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തെറിപ്പിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത് വലിയ വാർത്തയായിരുന്നു. ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് പിന്നീട് മണിയൻപിള്ള രാജു പറഞ്ഞു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.

ദീപക് ജീവനൊടുക്കിയ കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ..

0
Spread the love

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം. 

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി.

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. അതേസമയം,, ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്

0
Spread the love

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. മോഹൻലാലിനോ ആന്‍റണി പെരുമ്പാവൂരിനോ മറ്റു സിനിമ താരങ്ങള്‍ക്കോ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ നിക്ഷേപമില്ല. ആരും കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ല. പാവം മോഹൻലാൽ ഇത്തരം കാര്യങ്ങളൊന്നും അറിഞ്ഞുപോലും കാണില്ല. കമ്പനികള്‍ക്ക് വായ്പയുമില്ല. അതിനാൽ തന്നെ ആര്‍ക്കും പണം നൽകാനുമില്ല. അപാര്‍ട്ട്മെന്‍റ് വിൽക്കുമ്പോള്‍ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നത് മാത്രമാണുള്ളത്. സെയിൽസ് കളക്ഷനിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. തങ്ങളെ വിശ്വാസമുള്ളവര്‍ അപാര്‍ട്ട്മെന്‍റുകള്‍ വാങ്ങാനായി പണം നൽകും. ഭൂമി തരുന്ന ഉടമകള്‍ ഉണ്ട്. കൃത്യമായ കരാര്‍ പാലിച്ചുകൊണ്ടാണ് ബിസിനസ് ചെയ്യുന്നത്.

കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്. ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. റോയിയുടെ മരണശേഷം സഹോദരൻ നടത്തിയത് വൈകാരിക പ്രതികരണമാണ്. സഹോദരൻ അല്ല റോയിയുടെ കൂടെ നടക്കുന്നത്. സിജെ റോയിയുടെ മരണശേഷം സഹോദരൻ ആദായ നികുതി റെയ്ഡിനെതിരെ രംഗത്തെത്തിയിരുന്നു. സഹോദരന്‍റെ ആരോപണങ്ങളെല്ലാം ടിഎ ജോസഫ് തള്ളി കളഞ്ഞു. അദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല. സിനിമ താരങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ആന്‍റണി പെരുമ്പാവൂരിന്‍റെ പടം വരുമ്പോള്‍ സിജെ റോയിയുടെ പേരടക്കം നൽകുന്നത് സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. അവര്‍ തമ്മിൽ വലിയ സൗഹൃദമാണുള്ളത്. ആരുടെയും നിക്ഷേപം കമ്പനിയിൽ എടുക്കില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്

ഐഫോണ്‍ 17ഇ ഉടന്‍ പുറത്തിറങ്ങും; വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

0
Spread the love

ആപ്പിളിന്‍റെ അടുത്ത ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വസിക്കാം. മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് വില വ്യത്യാസം ഐഫോണ്‍ 17ഇയ്‌ക്കുണ്ടാവില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിപ്പിലും ചാര്‍ജിംഗിലും അടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ വരുത്തുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് വില കൂടാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ട് ഈ ഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും. എന്നാല്‍ ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് ഇന്ത്യയില്‍ 59,999 രൂപ പ്രതീക്ഷിക്കാം.

ഐഫോണ്‍ 17ഇ: വില സാധ്യതകള്‍

കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16ഇയില്‍ നിന്ന് ഏറെ അപ്‌ഗ്രേഡുകളോടെയാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. അമേരിക്കയില്‍ ഐഫോണ്‍ 17ഇയ്‌ക്ക് 599 ഡോളറാണ് 128 ജിബി ബേസ് മോഡലിന് പ്രതീക്ഷിക്കുന്ന വില. ഇത് ഏകദേശം 54,338 ഇന്ത്യന്‍ രൂപ വരും. യുഎസില്‍ 2025 ഫെബ്രുവരി 19ന് ആപ്പിള്‍ ഐഫോണ്‍ 16ഇ പുറത്തിറക്കിയതും ഇതേ 599 ഡോളറിനായിരുന്നു. ഇതേ പാത പിന്തുടര്‍ന്നാല്‍ ഐഫോണ്‍ 16ഇയുടെ ഇന്ത്യയിലെ ആരംഭ വിലയായ 59,900 രൂപ തന്നെയായിരിക്കും ഐഫോണ്‍ 17ഇയുടെ 128 ജിബി ബേസ് മോഡലിന്‍റെ ഇന്ത്യയിലെ വിലയും എന്ന് പ്രതീക്ഷിക്കാം

.ഐഫോണ്‍ 17ഇ: പ്രതീക്ഷിക്കുന്ന ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍

ഐഫോണ്‍ 16ഇയില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. മുന്‍ഗാമിയിലെ എ18 ചിപ്പിന് പകരം ഐഫോണ്‍ 17ഇയില്‍ എ19 ചിപ്പ് ഇടംപിടിക്കും എന്നതാണ് പ്രധാന അപ്‌ഗ്രേഡ്. മാഗ്‌സേഫ് ചാര്‍ജിംഗ് പിന്തുണ ഐഫോണ്‍ 17ഇയിലുണ്ടാകും എന്നതും ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. ആപ്പിളിന്‍റെ സ്വന്തം സി1എക്‌സ് മോഡവും എന്‍1 ചിപ്പും ഐഫോണ്‍ 17ഇയിലുണ്ടാകും എന്ന് പറയപ്പെടുന്നു. അതേസമയം, ഡിസൈനില്‍ മാറ്റങ്ങള്‍ക്ക് ആപ്പിള്‍ മുതിരാന്‍ സാധ്യതയില്ലെന്നും ടിപ്‌സ്റ്റര്‍മാര്‍ അവകാശപ്പെടുന്നു. ഒറ്റ റിയര്‍ ക്യാമറ മാത്രമുണ്ടായിരുന്ന ഐഫോണ്‍ 16ഇയ്‌ക്ക് വിലക്കൂടുതലുണ്ട് എന്ന് പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നെങ്കിലും വില തന്ത്രത്തില്‍ മാറ്റത്തിന് ആപ്പിള്‍ തയ്യാറാവാന്‍ സാധ്യതയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

മരണം നടപ്പാത കയറി വരുമെന്ന് ഗോപികയറിഞ്ഞില്ല, കുഞ്ഞു മക്കൾക്ക് നഷ്ടമായത് പ്രതിസന്ധികളിൽ തോൽക്കാതെ പഠിച്ച് മുന്നേറിയ അമ്മയെ

0
Spread the love

നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങി കാൽനടയാത്രക്കാരി മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. വൈറ്റില കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം. അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയനാണ് മരണപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് തൃശൂർ സ്വദേശിനി മൊസീന ചികിത്സയിലാണ്.

പുലർച്ചെ വൈറ്റില ഹബ്ബിൽ മറ്റൊരു സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവർ നടക്കുകയായിരുന്ന ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയെ സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ വേദനയിൽ ആഴ്ത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതിനിന്ന കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗോപിക.

6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരണപ്പെട്ടതിൽ പിന്നെ അമ്മയായും അച്ഛനായും തന്റെ കുട്ടികൾക്ക് വേണ്ടി പ്രതിസന്ധികൾക്ക് കീഴ്പ്പെടാതെ ജീവിച്ചു വരികയായിരുന്നു ഗോപിക. കൂട്ടുകാരിയുടെ കൈപിടിച്ച് നടന്നുനീങ്ങിയ സാധാരണമായൊരു വഴിയാത്ര ജീവിതത്തിലെ അവസാന യാത്രയായിമാറുമെന്ന് ഗോപിക സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. 6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരിച്ചതാണ്. ശബരിനാഥ് (9), ആര്യനാഥ് എന്നിവരാണ് ഗോപികയുടെ മക്കൾ. എം.സി.എ പഠനം പൂർത്തിയാക്കി 5 മാസം മുൻപാണ് വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മാറ്റാൻ ശ്രമിക്കവെയാണ് മരണം വിരുന്നെത്തിയത്.അപകടം നടന്നയുടൻ സമീപത്തെ ജിമ്മിലുണ്ടായിരുന്നവരും ബൈക്ക് യാത്രക്കാരും ചേർന്ന് ഗോപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts