Home Blog Page 6

ആദ്യം കന്നഡക്കാരി, പിന്നെ അമൃത, മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? ബാലയുടെ ആദ്യ വിവാഹരേഖ പുറത്ത്

0
Spread the love

നടന്‍ ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദം വാർത്തയാകുമ്പോൾ നടന്റെ ആദ്യവിവാഹമാണ് വീണ്ടും ചർച്ചയാകുന്നത്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല, ചന്ദന സദാശിവ എന്നൊരു യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തതെന്നും അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഹിമ നിവേദ് കൃഷ്ണ എന്ന യുവതി. വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളും അവർ പങ്കുവച്ചിട്ടുണ്ട്. ബാലയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹർജിയുടെ ഒരു ഭാഗമാണ് പോസ്റ്റില്‍ പങ്കുവച്ചത്. 2008 ലാണ് പെറ്റീഷൻ എന്നാണ് സൂചന . 2010ലായിരുന്നു ബാല- അമൃത വിവാഹം.

” ”ചന്ദന സദാശിവ ” എന്നൊരു പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്സ് ചെയ്ത്, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കിൽ ബാല തിരുത്തട്ടെ..നിയമനടപടികൾ സ്വീകരിക്കട്ടെ… അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ.

എല്ലാ മാസത്തിലെയും രണ്ടാംശനി അമൃതക്ക് മെയിൽ അയച്ച ശേഷം കോടതിയിലെത്തി മകളെ കാണാമെന്ന കോടതി വിധിയിരിക്കെ ആദ്യ രണ്ടു തവണയും നിങ്ങളെ കാത്ത് കോടതിയിൽ മകളെയും കൂട്ടി അമ്മയെത്തി. അന്നും നിങ്ങളെത്തിയില്ല.അതിന് കോടതിയിൽ രേഖകളില്ലേ?പിന്നീട് ഇന്നേവരെ ഒരൊറ്റ തവണയെങ്കിലും നിങ്ങൾ മകളെ പോയി കണ്ടിട്ടുണ്ടോ? എന്നും യുവതി കുറിച്ചു.

എന്തു കഴിച്ചാലും പിന്നാലെ മധുരം കഴിക്കാൻ തോന്നുന്നവരാണോ നിങ്ങൾ? പേടിക്കണ്ട ഈ തോന്നൽ വരുതിയിലാക്കാൻ വഴികളിതാ..

0
Spread the love

മധുരത്തോടും മധുര പലഹാരങ്ങളോടും ഒരുപാട് താത്പര്യമുള്ളവരാണ് നമ്മളിൽ പലരും.‌‌ ഐസ്ക്രീം, ചോക്ലേറ്റ് എന്നിവയൊക്കെ ഒഴിവാകക്കുന്നവരും കുറവാണ്. മധുരം കഴിക്കുന്നത് കുറയ്‌ക്കാൻ എത്ര ശ്രമിച്ചാലും മിഠായികളും പലഹാരങ്ങളും മുന്നിൽ കാണുമ്പോൾ എല്ലാം മറക്കും. ചില സമയങ്ങളിൽ മധുരം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ പഠനം സൂചിപ്പിക്കുന്നത്.

ഭക്ഷണം കഴിച്ചതിന് ശേഷവും അർദ്ധരാത്രിയിലും മധുരം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഹോർമോണുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്യുന്നു. മധുരം കഴിക്കാൻ തോന്നുന്നവർക്ക് പഴങ്ങൾ കഴിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നുണ്ട്. ‌മധുരത്തിനോടുള്ള ആസക്തി കുറയ്‌ക്കാനുള്ള എളുപ്പവഴികൾ-

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്ന ഒരു വ്യക്തിക്ക് മധുരം കഴിക്കാനുള്ള താത്പര്യം കുറവായിരിക്കും. അതിനാൽ മധുരം കഴിക്കുന്നത് ഒഴിവാക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ലതായിരിക്കും.

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുക

മധുരം കഴിക്കാൻ തോന്നുന്നവർക്ക് ഡ്രൈഫ്രൂട്ട്സ് കഴിക്കാവുന്നതാണ്. ഈന്തപ്പഴം, നട്സ്, ഉണക്കമുന്തിരി എന്നിവ കഴിക്കാം.

പെരുംജീരകം

മധുരം കഴിക്കാൻ തോന്നുമ്പോൾ ഒന്നോ രണ്ടോ ജീരകം വായിലിട്ട് ചവയ്‌ക്കുന്നത് മധുരത്തോടുള്ള താത്പര്യം കുറക്കുന്നു. ഷു​ഗർ ഉള്ളവർ കയ്യിൽ ജീരകം കരുതുന്നത് നല്ലതായിരിക്കും.

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുക

പ്രോട്ടീൻ അ‌‌ടങ്ങിയ ഭക്ഷണങ്ങളിലൂടെ ഷു​ഗർ കുറയ്‌ക്കാനും മധുരത്തോടുള്ള ആസക്തി കുറക്കാനും സാധിക്കുന്നു. ഇത് ഷു​ഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.

അച്ഛനെ കുറിച്ച് പുറത്തുവരുന്ന പല വാർത്തകളും തെറ്റ്; ‘സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി, സിദ്ദിഖിന്റെ മകൻ

0
Spread the love

നടൻ സിദ്ദിഖിനെതിരായ നടിയുടെ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന സംഘം തന്റെ വീട് രണ്ട് തവണ പരിശോധിച്ചുവെന്നും പിതാവ് സിദ്ദിഖ് എവിടെയാണെന്ന് വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മകൻ ഷഹീൻ സിദ്ദിഖ്. അന്വേഷണസംഘം തന്നോട് മോശമായി പെരുമാറിയിട്ടില്ല, എന്നാൽ ഈ ഭീഷണി ന്യായീകരിക്കാൻ പറ്റിയെന്നും ഷഹീൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഇന്നലെ പ്രത്യേക അന്വേഷണ സംഘം എന്റെ വീട്ടില്‍ വന്നിരുന്നു. രണ്ടാം തവണയാണ് അവര്‍ വരുന്നത്. വീട് മുഴുവന്‍ പരിശോധിച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഞാന്‍ ഡല്‍ഹിയില്‍ പോകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് എന്റെ സുഹൃത്ത് നദീറിനെയും പോളിനെയും അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് എസ്‌ഐടി സംഘം കൊണ്ടുപോയത്. ഈ വിവരം 11.30നാണ് ഞാനറിയുന്നത്. ഇത് അറിഞ്ഞതിന് പിന്നാലെ ഞാന്‍ അവരുടെ വീട്ടില്‍ അറിയിക്കുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുയും ചെയ്തു. അവര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് നടന്നതായുള്ള ഒരു വിവരവുമില്ല. രണ്ട് മണിക്ക് എനിക്ക് നദീറിന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നു. എന്റെ പിതാവ് എവിടെയാണെന്ന വിവരം എസ്‌ഐടിക്ക് നല്‍കിയില്ലെങ്കില്‍ നദീറിനെയും പോളിനെയും അറസ്റ്റ് ചെയ്യുമെന്ന് നദീര്‍ പറഞ്ഞു,’ ഷഹീന്‍ പറഞ്ഞു.

അതേസമയം തന്റെ പിതാവിനെ കുറിച്ച് പുറത്തുവരുന്ന പല വിവരങ്ങളും തെറ്റാണെന്നും തനിക്ക് ഇതൊക്കെ തമാശയായിട്ടാണ് തോന്നുന്നതെന്നും മഹൻ മകൻ ഷഹീൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളത് എന്ന് തനിക്കറിയില്ലെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇല്ലെന്നും മകൻ കൂട്ടിച്ചേർത്തു.

മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സ തേടി അമേരിക്കയിലേക്ക് പോകുന്നവർ പുഷ്പന് വിദേശചികിത്സ നല്‍കിയോ? രൂക്ഷ വിമർശനവുമായി ജോയ് മാത്യു

0
Spread the love

1994ലെ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ചൊക്ലി മേലെ പുതുക്കുടി പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയായിരുന്നു പുഷ്പൻ. ഇത്തരത്തിൽ സിപിഎമ്മിന് വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷിയായി മരിച്ച പുഷ്പനെ എന്തുകൊണ്ടാണ് പാർട്ടി വിദേശ ചികിത്സ നൽകാതിരുന്നതെന്ന് ചോദിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് കുറുപ്പിലൂടെ ആയിരുന്നു നടന്റെ രൂക്ഷ വിമർശനം. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശ ചികിത്സയ്ക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാൽ പാർട്ടി വിശ്വാസികൾ സംശയിക്കും. അത് സ്വാഭാവികം .എന്നാൽ മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോൾ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും വിഷമം തോന്നിക്കാണും.അത് കേരളീയ മനസ്സിന്റെ പ്രത്യേകത .

ഏത് വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് ?ആർക്ക് വേണ്ടിയാണോ അയാൾ പൊരുതിവീണത്?എന്നിട്ടോ ആ പ്രസ്ഥാനം എന്താണ് നേടിയത്?അന്നത്തെ കൊടും ശത്രു എം വി ആർ പിന്നീട് അവർക്കും വേണ്ടപ്പെട്ടയാളായി .അത്രയേയുള്ളൂ രാഷ്‌ട്രീയാന്ധകാരതിമിരത്തിന്റെ കാലദൈർഘ്യം !മരിക്കാതിരിക്കുന്നവർക്ക് ആവേശവും പ്രസ്ഥാനത്തിന് മുതൽക്കൂട്ടുമായി പുഷ്പൻ കിടന്ന കിടപ്പിൽ കിടന്നു .
എന്നാൽ കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ ?മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ ?

അതിനു തടസ്സം പണം ആയിരുന്നെങ്കിൽ പുഷ്പന്റെ ചികിത്സാർത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെ .പാർട്ടിക്കാർ അല്ലാത്തവർ പോലും പുഷ്പനെ തുണച്ചേനേ .പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക് പാർട്ടി അധഃപതിക്കില്ലായിരുന്നു. ഇപ്പറഞ്ഞതിലൊന്നും വഴിപോക്കനായ എനിക്കൊരു കാര്യവുമില്ല.

എന്നിരിക്കിലും ഇപ്പോൾ സിപിഎം എന്ന പാർട്ടി എത്തിനിൽക്കുന്ന അവസ്ഥ നമുക്ക് കാണിച്ചുതരുന്ന മനോവികാരത്തിന്റെ അടിത്തറ ഇതൊക്കെയാണ് .അധികാരം തലയ്‌ക്ക് പിടിക്കുന്നത് നല്ലതാണ് .പക്ഷെ അത് ഒരു വ്യക്തിയുടെ ആഗ്രഹം എന്നനിലക്കല്ല മറിച്ച് പാർട്ടിയുടെ ഇച്ഛ എന്നനിലക്കായിരിക്കണം .അങ്ങിനെ അല്ലാതായതാണ് . ഇന്ന് കാര്യങ്ങൾ ഇത്രമാത്രം വഷളാവാൻ കാരണം .

അധികാരത്തിനുവേണ്ടി ആരെയും കൂട്ടുപിടിക്കാവുന്ന അവസ്ഥ വന്നുചേര്ന്നപ്പോൾ കൂടെക്കൂട്ടിയത് ഒറ്റുകാരെയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും അധികാരപ്രമത്തത തലക്ക് പിടിച്ചവർക്ക് തോന്നിയില്ല.

എതിരഭിപ്രായം പറയുന്നവരെ ലക്ഷ്യമിട്ട് ചാപ്പ കുത്തി ആക്രമിക്കുന്ന, (പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ) മാനസികാവസ്ഥയിൽ കേരളത്തിലെ ഒരു വിഭാഗത്തെ കഴിഞ്ഞ കുറേക്കാലമായി നിലനിർത്തിയത് ആരാണ് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അത് ക്രിമിനലുകൾക്ക് മാത്രം കഴിയുന്നതാണ്.അതാണ് ജനാധിപത്യവാദികൾ തിരിച്ചറിയേണ്ടതും .

ഇപ്പോഴും മതേതര ചിന്ത പുലർത്തുന്ന ജനാധിപത്യ വിശ്വാസികളായിട്ടുള്ള വലിയൊരു വിഭാഗത്തിന് ഈ പ്രസ്ഥാനം നിലനിന്നുകാണണം എന്ന് തന്നെയാണാഗ്രഹം .അതിൽപ്പെട്ട ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ .അതിനാൽ ഒരു കാര്യം മാത്രം പറഞ്ഞവസാനിപ്പിക്കുന്നു.ഒറ്റുകാരെ പുറത്തെറിയുക.മുറ്റം തൂത്തുവാരുക. അപ്പോൾ ചില പൊളിഞ്ഞ വിഗ്രഹങ്ങളും അതിൽ പെട്ടേക്കാം. മടിക്കാതെ എടുത്ത് ചവറ്റു കൊട്ടയിലേക്കിട്ടേക്കുക.

ഒപ്പം നിന്ന് ചതിച്ചവരെ, ചതിക്കുന്നവരെ, തിരിച്ചറിയുക.നമുക്ക് ഇനിയും വഴക്കടിക്കാം. പക്ഷേ അപ്പോഴെല്ലാം നമ്മളൊക്കെ ആരാണ് എന്ന് മറക്കരുത്. ആരാകരുത് എന്ന് എപ്പോഴും ഓർമിക്കണം.താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി സമാനതകളില്ലാത്ത സഹനത്തിലൂടെ മൂന്നു പതിറ്റാണ്ട് കടന്നു പോയ പുഷ്പന് ആദരാഞ്ജലികൾ.

ചിയാ സീഡ്സ് ചില്ലറക്കാരനല്ല, അത്രയ്ക്കുണ്ട് ഗുണങ്ങൾ; എന്നാലോ സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പണി കിട്ടും

0
Spread the love

സൂപ്പർഫുഡ് എന്ന് പൊതുവെ വിളിപ്പേരുള്ള ഒന്നാണ് ചിയാ സീഡ്സ്. ബ്ലാക്ക്&വൈറ്റ് നിറത്തിലുള്ള ഈ കുഞ്ഞൻ പദാർത്ഥം അടുത്തിടെയാണ് ട്രെൻഡിം​ഗാണ്. ദിവസവും ചിയാ സീഡ് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ ലഭിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ചിയാ സീഡ് ഉൾപ്പെടുത്തിയുള്ള റെസിപ്പികളുടെ റീലുകൾക്ക് വലിയ ജനപ്രീതിയാണ്. എന്താണ് ചിയാ സീഡ് എന്നും എങ്ങനെയാണിത് കഴിക്കേണ്ടതെന്നും നോക്കാം, ഒപ്പം ഇവയുടെ ആരോഗ്യ ​ഗുണങ്ങളെക്കുറിച്ചും അറിയാം..

സാൽവിയ ഹിസ്പാനിക എന്ന സസ്യത്തിലുണ്ടാകുന്ന വിത്തുകളാണിത്. ഏകദേശം രണ്ട് ടീസ്പൂൺ വീതം ദിവസവും കഴിക്കാം. നട്സുകളുടെ കൂടെയോ പാലിൽ കലർത്തിയോ ഫ്രൂട്സിനൊപ്പമോ ആണ് ഇത് കഴിക്കേണ്ടത്. സ്മൂത്തി, പുഡ്ഡിം​ഗ്, ഓവർനൈറ്റ് ഓട്സ് എന്നിവ ഉണ്ടാക്കുമ്പോൾ ചിയാ സീഡ് ചേർക്കാവുന്നതാണ്. പാലിലോ വെള്ളത്തിലോ കുതിർത്തിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ചിയാ സീഡ് ചേർത്ത് 3 മണിക്കൂർ കുതിർത്തി വച്ച് കുടിക്കാവുന്നതുമാണ്.

പോഷകങ്ങളാൽ സമ്പന്നമാണ് ചിയാ സീഡ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിലുണ്ട്. നല്ലപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൊളസ്ട്രോൾ ലെവൽ കുറയ്‌ക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയ സു​ഗമമാക്കാനും ഇതുവഴി സാധിക്കും. ശരീരത്തിലെ ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിച്ച് നിർത്താനും ചിയാ സീഡ് ​ഗുണം ചെയ്യും. മലബന്ധം കുറയ്‌ക്കാനും ചിയാ സീഡ് കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോ​ഗ്യവും വർദ്ധിക്കും.

ധാരാളം ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും ചിയാ സീഡിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് ആന്റി ഓക്സിഡന്റുകൾ. കൂടാതെ വേണ്ടുവോളം ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ചിയാ സീ‍ഡിലുണ്ട്. ഇത് ബിപി കുറയ്‌ക്കാൻ സഹായിക്കും. ചിയാ സീഡിൽ നല്ല-കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, സിങ്ക് തുടങ്ങി ധാതുക്കളും ഇതിലുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിനും സെല്ലുകളുടെ വളർച്ചയ്‌ക്കും നല്ലതാണ്.

പോഷകങ്ങളാൽ സമ്പന്നമായതുകൊണ്ടു തന്നെ അളവിൽ കൂടുതൽ ചിയാ സീഡ് ദിവസവും കഴിക്കരുത്. മാത്രവുമല്ല, കുതിർക്കാതെ കഴിച്ചാൽ ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

0
Spread the love

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പോലീസ് പറയുന്നത്. രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തന്നെ വിവിധ ഇടങ്ങളിലായാണ് നടൻ ഒളിവിൽ കഴിയുന്നത്. ആദ്യം തെരച്ചിൽ ഊർജ്ജിതമാക്കിയ അന്വേഷണ സംഘം ഇപ്പോൾ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണം.

സുപ്രീം കോടതിയിൽ സിദ്ദിഖിന് ഹർജി ഫയൽ ചെയ്യാനും കേസ് പരിഗണിക്കുന്നത് വരെ വേണ്ടത്ര സമയവും നൽകുന്നത് അന്വേഷണ സംഘവുമായുള്ള ധാരണയിലെന്നാണ് വിവരം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാകും കേസ് പരിഗണിക്കുക. എന്നാൽ സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകരുമായി ചർച്ച ചെയ്ത് വാദമുഖങ്ങൾ കൃത്യമായി അവതരിപ്പിക്കും. ഇതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് എസ് പി മാർ ദില്ലിയിലെത്തും.

ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രം; ‘പണി’ റിലീസ് തിയതി എത്തി, ഒപ്പം ആദ്യ​ഗാനവും

0
Spread the love

ലയാളികളുടെയും ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടൻ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. ‘മറന്നാടു പുള്ളേ..മുറിപ്പാടുകളെ..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ​വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് ആലാപനം. 

ഗാനത്തിന്റെ റിലീസിനൊപ്പം ചിത്രത്തിന്റെ മറ്റൊരു വിശേഷവും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുമുണ്ട്. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 17ന് പ്രേക്ഷകരിലേക്കെത്തും എന്നതാണ് ഇത്. പണിയുടെ രചന നിർവഹിക്കുന്നതും ജോജു ജോർ ആണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. 

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ‌

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

സഹോദരിയുടെ മുൻ പങ്കാളികളുമായും ബന്ധമുണ്ടാക്കാൻ സാധ്യത! യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്

0
Spread the love

കഴിഞ്ഞ കുറെ ദിവസങ്ങളായി നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുമാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. സംഭവത്തിൽ ബാലയ്ക്കെതിരെ ഗുരുതരാരോപണവുമായി മകൾ അവന്തിക തന്നെ രംഗത്തെത്തിയിരുന്നു. അച്ഛനും അമ്മയും വിവാഹിതരായിരുന്നപ്പോഴും ശേഷവും ബാല ഒരുപോലെ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തന്നെയും അമ്മയെയും കുടുംബത്തെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് മകൾ അവന്തിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. പിന്നാലെ വിശദീകരണ വീഡിയോയുമായി ബാലയും രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും മകളെ ജയിക്കാൻ അനുവദിക്കുകയാണെന്നുമായിരുന്നു മകളുടെ വീഡിയോയ്ക്കുള്ള മറുപടിയായി ബാല പറഞ്ഞത്.

ബാലയുടെ വൈകാരികമായ ഈ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ മകൾ അവന്തിയ്ക്കെതിരെ വ്യാപക സൈബർ ആക്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ ബാലയുടെ മുൻ ഡ്രൈവറായിരുന്ന ഇർഷാദും അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമിയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ അഭിരാമിക്കും അമൃതയ്ക്കും മകൾ അവന്തികയ്ക്കുമേതിരെ വ്യാപക സൈബർ അസംബന്ധങ്ങൾ നടക്കുന്നതിനെതിരെ തനിക്കെതിരെ വന്ന അതിരുകടന്ന യുട്യൂബറുടെ വീഡിയോ കൊണ്ടെന്റിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

സഹോദരിയുടെ മുൻ പങ്കാളികളും ആയി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം മോശം ആരോപണങ്ങൾ ആയിരുന്നു യുട്യൂബർ പോസ്റ്റ് ചെയ്തത്. തന്റെ സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്‍തു എന്നും സംഭവത്തിൽ യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചു എന്നും അഭിരാമി അറിയിച്ചു.

ആസിഫ് അലിയുടെ അടുത്ത ഹിറ്റ് വരുന്നുണ്ട് മക്കളെ! സെക്കന്റ് ലുക്ക് പുറത്ത്

0
Spread the love

സിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ഫിലിമുകൾക്കും ക്യാമറ, ലൈറ്റുകൾ, പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന ആസിഫ് അലി, പുസ്തക താളുകൾ, ഷാ‍ഡോയായി അനശ്വര രാജൻ എന്നിങ്ങനെയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൗതുകത്തോടൊപ്പം തന്നെ നിരൂഢതയും സമ്മാനിക്കുന്നതാണ് പോസ്റ്റർ. 

പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. പ്രഖ്യാപന സമയത്ത് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കന്യസ്ത്രീ ആയാണ് അനശ്വര ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 

മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌ , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പിആർഒ, മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ? സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയതോടെയാണ് അക്കാര്യം ശ്രദ്ധിക്കുന്നതെന്ന് നടൻ സുരേഷ് കൃഷ്ണ

0
Spread the love

മലയാളികൾ ഈയടുത്ത് വളരെയധികം കൊണ്ടാടിയ ഒരു സിനിമ ഡയലോഗ് ആയിരുന്നു 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്റെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ്. കുട്ടനാട്ടിലെ വള്ളംകളിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ചീങ്കണ്ണി ജോസ് വിളിപ്പേരുള്ള കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ സിനിമയിറങ്ങി 20 വർഷം പൂർത്തിയാകുമ്പോൾ ദുബായ് ജോസ് സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്ന് ആരും നിനച്ചിരുന്നില്ല. പെട്ടെന്നൊരു സമയം മുതൽ മീമുകളായും എഡിറ്റ് ചെയ്ത വീഡിയോകളായും ദുബായ് ജോസ് വൈറലാവുകയായിരുന്നു.

ഈ ഡയലോഗ് ഏറ്റെടുത്തത് പോലെ ഇപ്പോൾ മറ്റൊരു ഡയലോഗും, താരത്തിന്റെ കഥാപാത്രങ്ങളും ട്രെൻഡിങ് ആവുന്ന കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നടൻ സുരേഷ് സുരേഷ് കൃഷ്ണയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ആറാടുന്നത്. താരത്തിന്റെ ഒരു ഡയലോഗും ഒരു സിനിമയും മാത്രമല്ല ചെയ്ത കഥാപാത്രങ്ങൾ ആകെ വിശകലനം ചെയ്താണ് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ പൊടിക്കുന്നത്. കൺവിൻസിംഗ് സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ സുരേഷ് കൃഷ്ണയെ ഇപ്പോൾ വിളിക്കുന്നത്.

ഇത്തരം ചർച്ചകൾക്ക് പിന്നാലെ കൺവിൻസിങ് സ്റ്റാർ എന്ന തന്റെ പുതിയ വിളിപ്പേരിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ തന്നെ. നിലവിൽ പ്രചരിക്കുന്ന മീമുകളും ട്രോൾ വീഡിയോകളുമെല്ലാം കണ്ടതിനുശേഷം ആണ് താൻ ഒരുപാട് സിനിമകളിൽ വഞ്ചകനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചത് എന്ന് മനസ്സിലായതെന്നും അത്ഭുതം തോന്നി എന്നും സുരേഷ് കൃഷ്ണ പറയുന്നു.

താൻ സോഷ്യൽ മീഡിയയിൽ സജീവമല്ല. തന്റെ പേരുള്ള പേജ് പോലും വെരിഫൈഡ് അല്ല എന്നും മരണമാസ് സിനിമയുടെ സെറ്റിൽ വെച്ച് ബേസിൽ ജോസഫും സിജു സണ്ണിയും രാജേഷ് മാധവനുമാണ് കൺവിൻസിങ് സ്റ്റാർ ട്രെൻഡിങ് ആയി എന്ന് തന്നോട് പറയുന്നത്. വില്ലന്മാരിൽ തന്നെ പലതരം ഉണ്ടെന്ന് ഈ ട്രെൻഡ് കാണുമ്പോഴാണ് തനിക്ക് മനസ്സിലായതെന്നും സുരേഷ് കൃഷ്ണ പറയുന്നു.

എന്തായാലും താരത്തിന്റെ പ്രതികരണം വൈറലായതോടെ പലരും പോസ്റ്റിന് താഴെ ‘ഞങ്ങൾ കൺവിൻസ് ആയി’, ‘ ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ’ തുടങ്ങിയ കമന്റുകളാണ് രേഖപ്പെടുത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts