Home Blog Page 6

അതേയ് എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്! പൃഥ്വിയോട് തന്റെ കേരള ബന്ധം വെളിപ്പെട്ടുത്തി പ്രിയങ്ക ചോപ്ര

0
Spread the love

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാരും ആരാധകരുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. സിനിമയില്‍ കുടുംബവേരുകളൊന്നുമില്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ യാത്ര പലര്‍ക്കും പ്രചോദനമാണ്.തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ കേരള ബന്ധം പലര്‍ക്കും ഇന്നു മറിയില്ല. ഇപ്പോഴിതാ പ്രിയങ്ക തന്നെ അക്കാര്യം പങ്കുവച്ചിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ഹോളിവുഡ് പ്രൊമോഷന്‍ പരിപാടിയിലാണ് പ്രിയങ്ക ആ ബന്ധം വെളിപ്പെടുത്തിയത്.

ഹോളിവുഡ് പ്രൊമോഷന്റെ ഭാഗമായി പ്രിയങ്കയും മഹേഷ് ബാബുവും പൃഥ്വിരാജും ഹോളിവുഡ് മാധ്യമം സ്‌ക്രീന്‍ റാന്റ് പ്ലസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ആയോധനകലയോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. സിനിമയിലെ തന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തയ്യാറാകാന്‍ ആറുമാസത്തോളം കളരി അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു.

”കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഞാന്‍ തയ്യാറെടുപ്പിലായിരുന്നു. രണ്ടോ മൂന്നോ മാസം കളരി പരിശീലിച്ചു. കളരിയെന്നത് തീവ്രമായ ആയോധനകലയാണ്” എന്നാണ് മഹേഷ് ബാബു പറഞ്ഞത്. തുടര്‍ന്ന്, പൃഥ്വിരാജിനെ ചൂണ്ടി ഇദ്ദേഹത്തിന് അറിയുമായിരിക്കും, അത് കേരളത്തില്‍ നിന്നുള്ള ആയോധന കലയാണ് എന്ന് മഹേഷ് ബാബു പറയുകയായിരുന്നു.

‘അത് എന്റെ നാട്ടില്‍ നിന്നുള്ളതാണ്’ എന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രത്യേക ആക്ഷനോടേയും ശൈലിയോടെയുമാണ് പൃഥ്വിരാജ് അത് പറഞ്ഞത്. ഇതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ഇതിനിടെയാണ് പ്രിയങ്ക ചോപ്ര ഇടപെട്ടത്.” അതെ അതെ. അത് നിങ്ങളുടെ നാടാണ്. എനിക്കും കളരി അറിയാം കെട്ടോ, അത് എന്റെ കൂടി നാടിന്റെ കലയാണ്. എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്” എന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അമ്പരക്കുന്നത് വിഡിയോയില്‍ കാണാം.

പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മ മധു അഖൗരി ജ്യോത്സന കോട്ടയം കുമരകത്തെ കവളപ്പാറ കുടുംബത്തിലാമ് ജനിച്ചത്. നഴ്‌സായി ബിഹാറിലെത്തിയ ശേഷമാണ് മധുവിന്റെ അച്ഛന്‍ ഡോക്ടര്‍ അഖൗരിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. 2016 ല്‍ അന്തരിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര കേരളത്തിലെത്തിയിരുന്നു. കോട്ടയത്തെ പള്ളിയിലായിരുന്നു അവരെ അടക്കിയത്.

ഒരു വീട് വാങ്ങാൻ ഉള്ള ആഗ്രഹമുണ്ടോ? കടക്കെണിയിൽ ആകാതെ സ്മാർട്ട് ആയി സ്വന്തമാക്കാം, 3/20/30/40 റൂൾ എന്താണെന്ന് അറിയാം..

0
Spread the love

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിർമ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാൻ എല്ലാവരുടെയും കൈയിൽ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാൽ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാർഗങ്ങൾ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾ ഇത്തരത്തിൽ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാൻ നിരവധി ഫോർമുലകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോർമുലയാണ് 3/20/30/40.

വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂൾ എന്താണ്?

3 = വാങ്ങാൻ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്.

20 = പരമാവധി 20 വർഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വർഷത്തിൽ കൂടുതൽ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നൽകേണ്ടിവരും.

30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടരുത്.

40 = സ്വന്തം പോക്കറ്റിൽ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗൺ പേയ്മെന്റ് നടത്തുക. ഡൗൺ പേയ്‌മെന്റ് ആയി കൂടുതൽ തുക നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്

ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കിൽ, ഫോർമുല അനുസരിച്ച്, വാർഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗൺ പേയ്മെന്റിന് നൽകേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താൽ മതിയാകും. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കിൽ ഒരു ബാങ്കിൽ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ 39,052 രൂപയായിരിക്കും. ഫോർമുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതലാകരുത് ഇഎംഐ. എന്നാൽ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാൽ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാൽ ഇഎംഐ ഇതിലും കുറവാണ്. അതിനാൽ ഈ ഫോർമുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ വായ്പ അടച്ചുതീർക്കാൻ സാധിക്കും.

കാലാവധി കഴിഞ്ഞിട്ടും കിട്ടാത്ത പണം ലഭിക്കും, ഈ നാളുകാർക്ക് അഭിപ്രായ വ്യത്യാസങ്ങൾ വന്നേക്കാം! നിങ്ങളുടെ അടുത്ത ആഴ്ച എങ്ങനെയെന്നറിയാം..

0
Spread the love

നക്ഷത്രഫലം, 2026 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 15 വരെ

അശ്വതി
വ്യവഹാരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീടോ വാഹനമോ വാങ്ങിക്കും. കുടുംബത്തിൽ മംഗളകാര്യം നടക്കും. ഇൻഷുറൻസ് തുകയോ കാലാവധി കഴിഞ്ഞ മറ്റു പണമോ കിട്ടാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ചൊവ്വ.


ഭരണി
കുടുംബത്തിൽ സാമ്പത്തികോന്നതി അനുഭവപ്പെടും. ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹോദരന്മാരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പ്രമേഹരോഗ പീഢകൾ വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.


കാർത്തിക
പുതിയ ബിസിനസ്സ് ആരംഭിക്കും. സാമൂഹിക രംഗത്ത് നന്നായി ശോഭിക്കും. വസ്തുസംബന്ധമായ രേഖകൾ കൈവശം വരും. വിദേശയാത്രകൾ നടത്തേണ്ടിവരും. ഉപരിപഠനത്തിന് സാധ്യതയുണ്ട്. സർക്കാർ ജോലിയിലുള്ളവർക്ക് സാമ്പത്തികമെച്ചം ഉണ്ടാകും. ഭാഗ്യദിനം ശനി.


രോഹിണി
ഊഹക്കച്ചവടത്തിൽ ആദായം ഉണ്ടാകും. വീട് പുതുക്കി പണിയും .പരീക്ഷകൾ വിജയിക്കും. ബാങ്കുകളിലോ മറ്റുസ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് സാധിക്കും. സർവ്വീസിലുള്ളവർക്ക് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. വിദേശയാത്ര നടത്താൻ അവസരം. ഭാഗ്യദിനം ഞായർ.

മകയിരം
പൂർവ്വികസ്വത്ത് അധീനതയിലാകും. ഗൃഹനിർമ്മാണം ആരംഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കാം. ഇലക്ട്രിക് സംബന്ധമായ സ്ഥാപനങ്ങൾ നടത്തുന്നവർ വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. ഭാഗ്യദിനം ബുധൻ.

തിരുവാതിര
വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. കൃഷിയിനത്തിലും വാടകയിനത്തിലുംകൂടുതൽ വരുമാനം ഉണ്ടാകും. ലോണുകളോ മറ്റു ക്രഡിറ്റ്സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കേണ്ടതായി വരും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം വെള്ളി.


പുണർതം
പുതിയ വ്യവസായശാലകൾ ആരംഭിക്കും. ലേഖകന്മാർക്കും പത്രപ്രവർത്തകർക്കും നല്ല സമയമാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരവുകൾ കിട്ടാനിടയുണ്ട്. വാഹനം മാറ്റി പുതിയവാഹനം വാങ്ങും. ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ബുധൻ.


പൂയം
താൽകാലികമായി നിയമനം കിട്ടിയവർക്ക് സ്ഥിരീകരണം ലഭിച്ചേക്കും. പരസ്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാകും. ദൂരയാത്രകൾ ശുഭകരമായിരിക്കും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ചില പുതിയ ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. ഭാഗ്യദിനം വെള്ളി.

ആയില്യം
ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്തു നടത്തും. ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയമാണ്. യാത്രകൾ സുഖകരമായിരിക്കും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നുചേരും. ഭാഗ്യദിനം ചൊവ്വ.


മകം
ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുതിയ ബിസിനസ്സ് തുടങ്ങുവാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. അധ്വാനഭാരം കൂടും. ഗൃഹം മോടിപിടിപ്പിക്കും. ഭാഗ്യദിനം ശനി.


പൂരം
പൊതുകാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. നേതൃസ്ഥാനത്ത് എത്തിച്ചേരും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. വിദേശത്തുനിന്നും മടങ്ങി നാട്ടിൽ സ്വന്തം ബിസിനസ്സ് ചെയ്യുവാൻ അവസരം ഉണ്ടാകും. വീടും, വാഹനവും മോടിപിടിപ്പിക്കും. ഭാഗ്യദിനം വെള്ളി


ഉത്രം
ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. യുവതിയുവാക്കളുടെ വിവാഹകാര്യം തീരുമാനിക്കും. വിദേശയാത്ര സാധ്യമാകും. ഭാഗ്യദിനം തിങ്കൾ.

അത്തം
ബാങ്കിലോ സഹകരണ മേഖലയിലോ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തിൽ നല്ല സമയമാണ്. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഭാഗ്യദിനം ഞായർ.


ചിത്തിര
പരിശ്രമങ്ങളിൽ ഫലം കണ്ടുതുടങ്ങും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സഹോദരന്മാർക്ക് വീട് ഉണ്ടാക്കാൻ സഹായിക്കും. മധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ഭാഗ്യദിനം ചൊവ്വ.


ചോതി
ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിന് പരിശ്രമം നടത്തും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. ദൂരയാത്രകൾ പ്രയോജനകരമായിതീരും. ഭാഗ്യദിനം വ്യാഴം.


വിശാഖം

ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. ക്ഷേത്രദർശനം നടത്തും. കൂട്ടുബിസിനസ്സിൽ ഗുണം കുറയുന്നതാണ്. ഭാഗ്യദിനം ചൊവ്വ.

അനിഴം
ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സ്ഥാനമാനം ലഭിക്കും. ദൂരയാത്ര മാറ്റിവേക്കേണ്ടിവരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ഭാഗ്യദിനം വെള്ളി.


തൃക്കേട്ട
രാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റ് കരാർ ജോലികൾ ഏറ്റെടുത്ത് നടത്തും. ഭൂസ്വത്തുകൾ വിൽക്കാനും വാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രമിക്കുക. ബിസിനസ്സ് ലാഭകരമാകും. ഭാഗ്യദിനം ഞായർ.


മൂലം
ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. രണ്ടാം സന്താനഭാഗ്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ഞായർ.


പൂരാടം
പുതിയ പദവി കൈവരും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശത്രുക്കൾപോലും മിത്രങ്ങളായി മാറും. സർക്കാരിന്റെ സഹായത്തോടെ ചില ബിസിനസ്സുകൾ ആരംഭിക്കും. ഭാഗ്യദിനം ചൊവ്വ.

ഉത്രാടം
വ്യവസായത്തിൽ നിന്നും ധനാഗമം ഉണ്ടാകും. പ്രതികൂല പരിതസ്ഥിതിയിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രമിക്കുക. പ്രമോഷനു സാധ്യതയുണ്ട്. ഭാഗ്യദിനം വ്യാഴം.


തിരുവോണം
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭൂമി പണയപ്പെടുത്തും. തൊഴിൽ സംബന്ധമായി വീട് വിട്ടുനിൽക്കേണ്ടി വന്നേക്കാം. കൃഷിയിൽ നിന്നും ഗുണം കുറയാൻ ഇടയുണ്ട്. ഭാഗ്യദിനം ചൊവ്വ.


അവിട്ടം
സഹായ മനഃസ്ഥിതി ആദരവിന് വഴിയൊരുക്കും. സർവ്വർക്കും സ്വീകാര്യമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വ്യവഹാരാദികളിൽ നിന്നും സാമ്പത്തികലാഭം ഉണ്ടാകും. യാത്രകൾ മാറ്റിവയ്‌ക്കേണ്ടിവരും. ഭാഗ്യദിനം വ്യാഴം.


ചതയം
സാഹിത്യരചനകൾക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിന് ചേരുവാൻ പ്രതീക്ഷിച്ചതിൽ ഉപരി പണച്ചെലവ് അനുഭവപ്പെടും. ഗവൺമെന്റിൽ നിന്നും ഉത്തരവിന് കാലതാമസം നേരിടും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം ഞായർ.

പൂരൂരൂട്ടാതി
സ്വന്തം ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. കഥാരചനയിലും സാഹിത്യരചനയിലും ഏർപ്പെടുന്നവർക്ക് നല്ല സമയമാണ്. സ്ഥിരമായി നടത്തിവരുന്ന ദൈവീക കാര്യങ്ങൾക്ക് മുടക്കം സംഭവിക്കാം. യാത്രാക്ലേശം അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.


ഉത്തൃട്ടാതി
പൊതുപ്രവർത്തകർക്ക് പേരും പെരുമയും ഉണ്ടായേക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. മന്ദഗതിയിലിരിക്കുന്ന ബിസിനസ്സിൽ ഉണർവ് അനുഭവപ്പെടും. ഭൂസ്വത്തുക്കൾ പുതിയത് വാങ്ങാൻ ശ്രമിച്ചാൽ നടക്കുന്നതാണ്. നിയമജ്ഞർക്ക് നല്ല സമയമാണ്. ഭാഗ്യദിനം തിങ്കൾ.


രേവതി
കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തും. സഹപ്രവർത്തകരെക്കൊണ്ട് സഹായങ്ങൾ ലഭിക്കും. മകന്റെ തുടർവിദ്യാഭ്യാസത്തിനായി ശ്രമം വേണ്ടിവരും. സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. വാഹനം മാറ്റിവാങ്ങും. ഭാഗ്യദിനം ബുധൻ

പൊളിച്ചടുക്കാൻ രജിഷ വിജയൻ; ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത്, റിലീസ് 27ന്

0
Spread the love

ആവാസവ്യൂഹം,​ പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസിലെ പുതിയ ടീസർ പുറത്തിറങ്ങി. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

‘മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെ വേറിട്ട കഥാലോകം സൃഷ്ടിക്കുന്ന ചിത്രത്തിൽ വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുണ്ട്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകൾ എത്തുന്നത്.

രജീഷ വിജയനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു,​ ജഗദീഷ്,​ സുരേഷ് കൃഷ്ണ,​ നന്ദു,​ ദിവ്യപ്രഭ,​ ആൻ ജമീല സലിം,​ ശാന്തി ബാലചന്ദ്രൻ,​ വിഷ്ണു അഗസ്ത്യ,​ ശംഭു,​ സായ് ഗായത്രി,​ ശ്രീനാഥ് ബാബു,​ മനോജ് കാന,​ ഷിൻസ് ഷാൻ,​ മിഥുൻ വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, പ്രൊജക്ട് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ.

 ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നു; മണിയൻപിളള രാജുവിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട കുറിപ്പ് വൈറൽ

0
Spread the love

മണിയൻപിളള രാജുവിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ഭയന്നാണെങ്കിലും രോഗത്തിന്റെ തീക്ഷ്ണാണാവസ്ഥയിൽ ആണെങ്കിലും വണ്ടി നിർത്താതെ പോയത് തെറ്റ് തന്നെയാണെന്ന് പ്രശാന്ത് പറയുന്നു. പക്ഷേ ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രശാന്ത് വാസുദേവിന്റെ വാക്കുകൾ:

മണിയൻപിള്ള രാജുവിനെ ചില ദൃശ്യ മാധ്യമങ്ങളെങ്കിലും വലിച്ചു കീറിയതായാണ് മനസ്സിലാക്കുന്നത്. ഞാൻ കാത്തിരുന്നത് ഒരു സിസിടിവി ദൃശ്യത്തിനു വേണ്ടിയായിരുന്നു. അത് വന്നു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ അപകടസ്ഥലത്ത് വണ്ടി നിർത്താതെ ഓടിച്ചു പോയി, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത പ്രഭാതം വരെ ഒരുതരം ഒളിവിൽ കഴിഞ്ഞതിന് തീർത്തും തക്കതായ ന്യായീകരണം ആയി മാറുന്നു അത്. അദ്ദേഹം അത് വിശദീകരിക്കുകയും ചെയ്തു.

എന്റെ ഉള്ളിൽ ഉയർന്ന ചോദ്യങ്ങൾ ഇതായിരുന്നു. കാൻസർ വന്നതിനുശേഷം താൻ മദ്യപിക്കില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും മദ്യപിച്ചതു കൊണ്ടായിരിക്കുമോ അടുത്ത പ്രഭാതം വരെ അദ്ദേഹം അങ്ങനെ മാറി നിന്നത്?അല്ലെങ്കിൽ വണ്ടി നിർത്തിയിരുന്നെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസും രോഗാവസ്ഥയും ഒന്നും മാനിക്കാതെ കൈകാര്യം ചെയ്യുമായിരുന്നോ ?

ഇത്തരം സന്ദർഭങ്ങളിൽ അതൊക്കെ മാനിക്കേണ്ട കാര്യമുണ്ടോ? വണ്ടി നിർത്താതെ പോയെങ്കിലും അദ്ദേഹത്തിന് ആരോടെങ്കിലും പറഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള കടമ ഉണ്ടായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞു കഴിഞ്ഞു.

കാൻസറിന്റെ ക്ഷീണിതാവസ്ഥയിലും ഒപ്പം ചിക്കൻഗുനിയ ബാധിച്ച ക്ഷീണത്തിലും ആണ് അദ്ദേഹം. സംഭവത്തിൽ അദ്ദേഹം വല്ലാതെ ഭയന്നുപോയി. ഒരുപക്ഷേ നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നു തന്നെ അദ്ദേഹം ഭയന്നു. നമ്മുടെ നാട്ടിലെ സ്ഥിതി അതാണല്ലോ? ബൈക്ക് കാറിൽ ഇടിച്ചാൽ കാറുകാരന് കുറ്റം! സൈക്കിൾ ബൈക്കിൽ ഇടിച്ചാൽ ബൈക്കുകാരന് കുറ്റം ! അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ നിയമം കയ്യിലെടുക്കാൻ നമ്മുടെ ജനത്തിൽ ഒരു വിഭാഗവും !

സിസിടിവി ദൃശ്യം വളരെ വ്യക്തമാണ്. സുബ്രഹ്മണ്യം ഹാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ  കുറച്ചുസമയം വണ്ടി നിർത്തി മറ്റു വണ്ടികൾ വരുന്നുണ്ടോ എന്ന് അദ്ദേഹം നോക്കുന്നുണ്ട്. അതിനുശേഷം ആണ് അദ്ദേഹം വണ്ടി ക്രോസ് ചെയ്യുന്നത്. അത് അവഗണിച്ച് ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടം നടന്ന ശേഷം ആ കുട്ടികൾ എണീറ്റ് നിൽക്കുന്നത് കണ്ട ശേഷമാണ് അദ്ദേഹം അപകടസ്ഥലം വിട്ടത്. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു എന്നും അതിനുമുമ്പ് ട്രിവാൻഡ്രം ക്ലബ്ബിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്റെ ചോദ്യങ്ങൾക്ക് അവിടെ ഉത്തരമായി .

ആ സുഹൃത്തുക്കളാണ് ആംബുലൻസ് വിളിച്ചതും ബാക്കി ക്രമീകരണങ്ങൾ ചെയ്തതും. എങ്കിലും ഭയന്നാണെങ്കിൽക്കൂടിയും, രോഗത്തിന്റെ തീക്ഷ്ണാണാവസ്ഥയിൽ ആണെങ്കിലും അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നു. നിയമം നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ.

നമ്മുടെ ടൂവീലറുകാർ പലപ്പോഴും ചെയ്യുന്ന ഒരു രീതിയാണിത്. എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. പറഞ്ഞാൽ നമ്മളും ശത്രുവാകും. കാറുകാർ എല്ലാം ശരിയായി വണ്ടിയോടിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ടൂവീലറുകാർ  ഭൂരിപക്ഷവും ഒരു ട്രാഫിക് നിയമവും പാലിക്കുന്നവരല്ല. അതിൽ സ്ത്രീകളുമുണ്ട്.

അവർ ഇടതുവശത്തുകൂടി പെട്ടെന്ന് ഓവർടേക് ചെയ്ത് നമ്മുടെ വണ്ടിയുടെ മുന്നിലേക്ക് കയറി പെട്ടെന്ന് ക്രോസ് ചെയ്യും. ട്രാഫിക് ബ്ലോക്കുകളിൽ എതിർ ദിശയിൽ

വരുന്ന വാഹനങ്ങൾക്ക്  വഴി കൊടുക്കാതെ ബ്ലോക്ക് ചെയ്യും. എന്റെ ആൺമക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട്. ടൂവീലർ എന്നത് സർക്കസ് ആണ്. അത് വാങ്ങാൻ മാത്രമേ പലർക്കും നിർവാഹമുള്ളൂ എന്ന അവസ്ഥയുടെ കാര്യം വേറെ. പക്ഷേ അതിന്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് ശ്രദ്ധിക്കേണ്ട ചുമതല അവർക്കുണ്ട്. പ്രത്യേകിച്ച് നമ്മുടെ ചെറുപ്പക്കാർക്ക് .

അവർക്കത് ശ്രദ്ധിക്കാനുള്ള മനസ്സ് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽപ്പെട്ട കുട്ടികൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അവരുടെ അച്ഛനമ്മമാരുടെ വിഷമത്തിലും പങ്കുചേരുന്നു. സ്നേഹം നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.

‘മമ്മൂക്കയോടും മോഹൻലാലിനോടു പോലും താൻ അങ്ങനെ’; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് നടൻ ജഗദീഷ്

0
Spread the love

ഭാഗ്യം കൊണ്ടുമാത്രം ആർക്കും സിനിമയിൽ വർഷങ്ങളോളം തുടരാൻ സാധിക്കില്ലെന്ന് നടൻ ജഗദീഷ്. പരിശ്രമവും ആത്മാർത്ഥതയും കാരണമാണ് താരങ്ങൾ ഇന്നും സിനിമയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അധികം ആരുമായും സൗഹൃദം വച്ചുപുലർത്താറില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ സുഖമാണോ സുഖമാണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘എപ്പോഴും ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് ഒരു നടനെ സംബന്ധിച്ചടത്തോളം ആവർത്തന വിരസതയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഇത് ഞാൻ കുറേ നാളായി ആഗ്രഹിച്ച കാര്യമാണ്. വേറിട്ട കഥാപാത്രങ്ങൾ എന്നെതേടി വരുന്നില്ലായെന്നത് എനിക്ക് എറെ വിഷമമുള്ള കാര്യമായിരുന്നു.

ഓരോ സിനിമകൾ ചെയ്യുമ്പോൾ അവരുമായി സൗഹൃദത്തിലാകും. അല്ലാതെ ആരെയും വിളിച്ച് ശല്യം ചെയ്യാൻ പോകില്ല. ഇത്രയും നാളത്തെ സിനിമാജീവിതത്തിൽ ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. മനസിൽ എല്ലാവരുമായി ആത്മബന്ധമുണ്ട്. അവരെ നേരിട്ട് കാണുമ്പോഴും അങ്ങനെ തന്നെയാണ്. മമ്മൂക്കയെയും മോഹൻലാലിനെയും കാണുമ്പോഴും അങ്ങനെ തന്നെയാണ്. റോഷാക്ക് സിനിമയിൽ ഞാനും മമ്മൂക്കയും ഒരുമിച്ച് അഭിനയിക്കുമ്പോഴും അങ്ങനെയായിരുന്നു. ഷൂട്ടിംഗിനിടയിൽ സമയം ലഭിക്കുമ്പോൾ നന്നായി സംസാരിക്കും.

അതുപോലെ തന്നെയാണ് മോഹൻലാലും. നേരെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും നമ്മൾ സംസാരിക്കും. അല്ലാതെ മ​റ്റുള്ളവർ ചെയ്യുന്ന പോലെ ദിവസവും വാട്സാപ്പിൽ ഗുൺമോണിംഗോ സുഖമാണോയെന്ന മെസേജുകളൊന്നും ചെയ്യില്ല. കാണുമ്പോൾ പഴയതുപോലെ സംസാരിക്കാനും സാധിക്കും. എല്ലാ ലൊക്കേഷനുകളിലും നല്ല ഓർമകളാണ് ഉണ്ടാകുന്നത്. സിനിമകളും സിനിമാസെ​റ്റുകളുമാണ് എന്റെ സുഹൃത്തുക്കൾ.

സിനിമയിൽ ആർക്കും ഭാഗ്യം കൊണ്ട് തുടരാൻ കഴിയില്ല. ഏതൊരു താരത്തെ എടുത്തുനോക്കിയാലും അങ്ങനെ തന്നെ. പരിശ്രമിക്കാനുള്ള മനസുണ്ടെങ്കിൽ മാത്രമേ സിനിമയിൽ വിജയകരമായി തുടരാൻ സാധിക്കുള്ളൂ. ആത്മാർത്ഥമായി നിൽക്കണം. കഴിവിനനുസരിച്ചുള്ള വേഷങ്ങളാണ് അവരെ തിരഞ്ഞുവരുന്നത്’- ജഗദീഷ് പറഞ്ഞു.

നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്; സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് മെന്റലിസ്റ്റ് ആദി

0
Spread the love

മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയി നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെന്റലിന്റ് ആദി ദുബായിൽ പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർഥ്യം മനസിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഷോയുടെ ഒരു വർഷത്തെ നിർമ്മാണ കരാർ എക്സ്‌ക്ലൂസീവായി നൽകണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊച്ചി സ്വദേശി പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. തന്റെ ഷോയുടെ ഗ്ലോബൽ കോൺട്രാക്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാലാണ് കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.

പത്ത് ഷോകളിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപ്പര്യം അറിയിച്ചാണ് ആദ്യം പരാതിക്കാരൻ സമീപിച്ചത്. എന്നാൽ, അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞില്ല. പരിപാടിക്കായി ഒരു സ്‌പോൺസർഷിപ്പ് പോലും കണ്ടെത്താനുമായില്ല. എന്നാൽ, പത്ത് പരിപാടികൾ കഴിഞ്ഞതോടെ ഷോ വലിയ ഹിറ്റായി. പിന്നാലെയാണ് ഒരു വർഷത്തെ കരാർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലാഭമായാലും നഷ്ടമായാലും സഹിക്കാൻ നിർമ്മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്. നിലവിൽ ഇത് സംബന്ധിച്ച് യാതൊരു കേസും നിലവിലില്ലെന്നും ആദി പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആദി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുന്നത്.

നിരസിച്ചപ്പോൾ കെയർടേക്കറിനെ തല്ലി! കേരളത്തിൽ സിനിമാ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക

0
Spread the love

കേരളത്തിൽ സിനിമാ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക. ഒരാൾ മദ്യപിച്ചെത്തി ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോൾ കെയർടേക്കറിനെ തല്ലിയെന്നും താരം പറയുന്നു. അത് കണ്ട് ദേഷ്യം വന്നപ്പോൾ അയാൾക്ക് നല്ല തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും സായ്‌ ധൻഷിക പറഞ്ഞു.

‘ ഷൂട്ടിനിടെ ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എന്റെ കെയർ ടേക്കറിന് അടുത്തെത്തി. മദ്യപിച്ചെന്ന് മനസിലായതിനെ തുടർന്ന് അങ്കിൾ ആവശ്യം നിരസിച്ചു. അതിനയാൾ എന്റെ അങ്കിളിനെ അടിച്ചു. എന്നിട്ട് ഓടിപ്പോയി. ഞാൻ അത് കാണുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ അയാൾക്കൊപ്പം ഏഴ് പേരുണ്ടായിരുന്നു. നേരെ ചെന്ന് എന്റെ ദേഷ്യം തീരുംവരെ അവരെ അടിച്ചു. പത്ത് മിനിറ്റോളം അത് തുടർന്നതിന് ശേഷം നോക്കുമ്പോൾ എന്റെ കൈ ഡയറക്‌ടർ തടുത്തിരിക്കുകയായിരുന്നു. അന്ന് അത്രയ്‌ക്ക് ദേഷ്യം വന്നിരുന്നു. എന്റെ കൂടെ ഉള്ളവരെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ കഴിയില്ല’- സായ്‌ ധൻഷിക പറഞ്ഞു. ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ധൻഷികയുടെ മറുപടി.

നടികർ സംഘം ബിൽഡിങ്ങ് പണി പൂർത്തിയാക്കിയാലുടൻ നടൻ വിശാലുമായി വിവാഹം ഉണ്ടാകുമെന്ന് സായ്‌ ധൻഷിക പറഞ്ഞു. അഞ്ച് വർഷമായി വിശാലിന്റെ സ്വപ്‌നമാണതെന്നും ആ സ്വപ്‌നത്തെ ആർക്കെങ്കിലും തടുക്കാനാകുമോയെന്നും ധൻഷിക ചോദിച്ചു.

വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം

0
Spread the love

മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയായിരുന്നു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി.എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെയാണ് കുടുംബത്തിന് ലഭിച്ചത്. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്‌പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.

ഇ.എം.എസ്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർ പുരസ്‌കാരങ്ങൾ മുമ്പ് നിരസിച്ചിരുന്നു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ പ്രതികരിച്ചത്.

സ്തനാർബുദം നേരത്തെ തിരിച്ചറിയാം, സ്വയം പരിശോധിക്കാം; അഞ്ച് ലക്ഷണങ്ങൾ

0
Spread the love

സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് സ്താനാർബുദം. ഏതാണ്ട് 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോ​ഗനിർണയം നടത്തുക. ഇന്ത്യയിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ രോഗത്തെ തിരിച്ചറിയുന്നതെന്നാണ് ജെഎഎംഎ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. രോ​ഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്.

സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ

  • കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ
  • സ്തനവലിപ്പത്തിലെ മാറ്റങ്ങൾ
  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.
  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം
  • ലിംഫിന് സമീപത്തുള്ള വേദന

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്വയം സ്തന പരിശോധന എങ്ങനെ നടത്താം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.

‌സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts