Home Blog Page 7

കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്! റോയിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഉറക്കമില്ലാതായെന്ന് യുവ നടി

0
Spread the love

കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ സംഭവമായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം. ജനുവരി 30ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിനിടയിൽ റോയിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിട്ട് പലരും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി ഡിംപിൾ റോസ്, സി ജെ റോയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്.

”റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ‍ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്. ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. അതുകൊണ്ട് തന്നെ എന്റെ ആരോ ആണ് റോയ് സാർ എന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അപകട മരണമായിരുന്നുവെങ്കിൽ ഇത്ര വിഷമം തോന്നില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ചു.

മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ്ങ് ആയിരുന്നു. പിന്നെ മറ്റൊരു കാര്യം, കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായി‌രുന്നു. എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. റോയ് സാറുമായി സംസാരിച്ച ഓർമകളുണ്ട്. ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്. ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നു. വീഡിയോ എടുക്കാനും ഇതെല്ലാം പറയാനും പാകത്തിന് ഞാൻ ഓക്കെയായത് ഇന്നാണ്. കോൺഫിഡന്റ് ഗ്രൂപ്പിലെ ഒഫീഷ്യൽസുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്”, എന്ന് ഡിംപിൾ വീഡിയോയിൽ പറഞ്ഞു.

എന്നേയും എന്നോട് അടുപ്പമുള്ളവരേയും ടാര്‍ഗറ്റ് ചെയ്യുകയാണ്! ഇരട്ട സഹോദരന്മാരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയുമെന്ന് നടി രവീണ രവി

0
Spread the love

വര്‍ഷങ്ങളായി തന്നേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഇരട്ട സഹോദരന്മാര്‍ക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി. ശബരീഷ് എന്ന വ്യക്തിയും അയാളുടെ സഹോദരനുമാണ് താരത്തേയും കുടുംബത്തേയും ഏറെനാളായി പിന്തുടര്‍ന്ന് അപമാനിക്കുന്നത്.തന്റെ പോസ്റ്റുകള്‍ക്ക് താഴെ ഇയാളും സഹോദരനും പങ്കുവച്ച കമന്റുകളും മെസേജുകളും പങ്കുവച്ചു കൊണ്ടായിരുന്നു രവീണയുടെ പ്രതികരണം. തങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചതാണെന്നും കഥയുണ്ടാക്കിയാണ് കമന്റുകളിടുന്നതെന്നും രവീണ പറയുന്നു.

താരത്തിന്റെ വാക്കുകളിലേക്ക്:

എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്നെ തന്നേയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളെ അപമാനിക്കുന്നൊരു സ്‌റ്റോക്കറില്‍ നിന്നും സംരക്ഷിക്കാനാണ് ഇത് പങ്കുവെക്കുന്നത്. പൊലീസിന് നല്‍കിയ പരാതികളും മുന്നറിയിപ്പുകളുമെല്ലാം ഇത് അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ടസഹോദരനും എന്നേയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും തുടര്‍ച്ചയായി അപമാനിക്കുകയാണ്.

മെസേജുകളിലൂടേയും കമന്റുകളിലൂടേയും വൃത്തികെട്ട ഭാഷയിലൂടെ എന്നേയും എന്നോട് അടുപ്പമുള്ളവരേയും ടാര്‍ജറ്റ് ചെയ്യുകയാണ്. ഞാന്‍ കാരണം ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്ന എന്‍റെ സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് പറയുന്നു. നിയമത്തിന്റെ വഴി ഞങ്ങള്‍ ശ്രമിച്ചു നോക്കിയതാണ്. പക്ഷെ അപമാനിക്കുന്നത് നിര്‍ത്തിയിട്ടില്ല.

അയാള്‍ ഒന്നിലധികം അക്കൗണ്ടുകളും മാര്‍ഗങ്ങളും ഉപയോഗിച്ചാണ് എന്നേയും മറ്റ് പല നടിമാരേയും അപമാനിക്കുന്നത്. നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചെന്നും വ്യാജകഥകളുണ്ടാക്കിയാണ് അപമാനിക്കുന്നത്.

ഇത് പബ്ലിക്കലി അഡ്രസ് ചെയ്യാനുള്ള സമയമായി.

ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

1. ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക, റിപ്പോര്‍ട്ട് ചെയ്യുക.

2. ഇയാളില്‍ നിന്നോ ഇയാളുടെ സഹോദരനില്‍

നിന്നോ മെസേജ് വന്നാല്‍ സൂക്ഷിക്കുക.

3. അവരുടെ മെസേജുകളോടും കമന്റുകളോടും പ്രതികരിക്കാതിരിക്കുക.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്നാണ് ചെന്നൈയെക്കുറിച്ച് പറയുന്നത്. ഇതുപോലുള്ള വൃത്തികെട്ടവര്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സിറ്റി എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന് തെളിയിക്കുക.

കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായി നടി നിഖില വിമലിന്റെ സഹോദരി, സന്യാസിനി അവന്തിക ഭാരതി

0
Spread the love

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനാവായയുടെ മണ്ണിൽ, ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായി സന്യാസിനി അവന്തിക ഭാരതി. പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയതയുടെ പാത സ്വീകരിച്ച് അവന്തിക ഭാരതി എന്ന നാമത്തിൽ പുണ്യകർമങ്ങളിൽ പങ്കാളിയായത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു. “എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം” എന്നാണ് തിരുനാവായയിൽ അഖിലയെ നേരിൽ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലുംസ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ദേഷ്യമില്ല! കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂറുമാറിയ സാക്ഷികളെ കുറിച്ച് ഭാവന

0
Spread the love

ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അവനവനോട് തന്നെയാണെന്നും ഭാവന. തനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്നും അത് ചെയ്തില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെയെന്നും ഭാവന പറയുന്നു. താന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

”ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്.” താരം പറയുന്നു.

”ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍

കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.”

ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല എന്നും ഭാവന പറയുന്നുണ്ട്.

ദുരൂഹത കൂട്ടി മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍; റോയിയുടെ മരണത്തെ ആ മരണവുമായി താരതമ്യം ചെയ്യരുതെന്ന് നടി

0
Spread the love

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെയും പ്രവാസി വ്യവസായി സാജൻ പാറയിലിന്റെയും മരണങ്ങളെ താരതമ്യം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി നടി മായ മേനോൻ. ഇരുവരുടെയും ജീവിതസാഹചര്യങ്ങളും മരണകാരണങ്ങളും വ്യത്യസ്തമാണെന്ന് നടി ചൂണ്ടിക്കാട്ടി.

നടിയുടെ വാക്കുകൾ:

കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ സർക്കാർ അനാസ്ഥമൂലം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ നിൽക്കക്കള്ളിയിലാതെ ജീവനൊടുക്കിയ സാജൻ സർക്കാർ ക്രൂരതയുടെ ഇരയാണ്. എന്നാൽ സി ജെ റോയിയുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ ഇനിയും ചുരുളഴിയാനുണ്ട്. മാസങ്ങൾക്ക് മുൻപേ അദ്ദേഹം ആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നുവെന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. മരണത്തിന് തൊട്ടുമുൻപ് നടത്തിയ മൂന്ന് ഇന്റർനെറ്റ് കോളുകൾ ഈ സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

പണമെറിഞ്ഞ് സർക്കാരിനെയും മാദ്ധ്യമങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ള വ്യക്തിയായിരുന്നു റോയ്. എന്നാൽ സാജൻ ആരെയും ചതിക്കാത്ത, നേരായ വഴിക്കുനടന്ന മനുഷ്യനായിരുന്നു. രണ്ടും തികച്ചും വ്യത്യസ്‌ത സംഭവങ്ങളാണ്. കേരള സർക്കാരിന്റെ ക്രൂരതകൊണ്ടുതന്നെയാണ് സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സാജൻ കേരള സർക്കാരിന്റെ അലംഭാവത്തിന്റെ ഇരയായിരുന്നു. റോയിയുടെ രഹസ്യങ്ങൾ മുഴുവൻ പുറത്തുവരും മുൻപ് പാവം സാജനെപ്പോലെയൊരാളുടെ ആത്മഹത്യയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അജഗജാന്തരം ആണ് ഇവരുടെ ജീവിതം. അതുകൊണ്ട് ദയവായി ആ പാവം സാജൻ എന്ന നേരായ മനുഷ്യനെ വെറുതേ വിടൂ. അങ്ങനെയെങ്കിലും നമുക്കാവുന്ന രീതിയിൽ അദ്ദേഹത്തിന് നീതി കൊടുക്കൂ.

കഴുത്തൊക്കെ ഭംഗിയില്ലാണ്ടായി, തൊടുമ്പോൾ ഒരു തരിപ്പ് മാത്രം; സ‌ർജറിക്ക് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് ജുവൽ മേരി

0
Spread the love

ചുരുക്കം സിനിമകളിലൂടെ ശ്രദ്ധേയായ നടിയും അവതാരകയുമാണ് ജുവൽ മേരി . മമ്മൂട്ടി നായകനായ പത്തേമാരിയിലൂടെയായിരുന്നു ജുവൽ മേരിയുടെ സിനിമാ അരങ്ങേറ്റം. 2023ൽ താരത്തിന് തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും എല്ലാം നടി അടുത്തിടെ തുറന്നു പറഞ്ഞിിരുന്നു. ഇപ്പോഴിതാ സ‌ർജറിക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. തന്റെ മുഖത്ത് വന്ന മാറ്റം സങ്കടപ്പെടുന്നുണ്ടെന്ന് ജുവൽ പറയുന്നു. മുഖം മാറിപ്പെയന്നും കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോൾ അവിടെ ഒരു തരിപ്പ് മാത്രമേ ഇള്ളൂവെന്നും ജുവൽ മേരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുറിപ്പിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും നേരിട്ടും എത്തിയത്. ഇതിന് പിന്നാലെ പങ്കുവച്ച പുതിയ പോസ്റ്റിൽ പിന്തുണ അർപ്പിച്ചവർക്ക് തന്റെ നന്ദിയും താരം അറിയിച്ചു. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ച് എന്നെ വിളിച്ച് മെസ്സേജ് അയച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. 2023 ൽ എനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചു. ഇപ്പോൾ ഞാൻ അതിൽ നിന്ന് പൂർണ്ണമായും മോചിതയായി, എന്റെ ജീവിതം അതിന്റെ പൂർണ്ണ രൂപത്തിൽ മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി !!! സ്നേഹം മാത്രം എല്ലാരോടും. താരം പറഞ്ഞു.

ജുവൽ മേരിയുടെ കുറിപ്പ്

ഈ പടങ്ങളിലും എന്റെ സർജറി സ്കാർ .. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് “
ഞാൻ ഒന്നും കൂടെ നോക്കട്ടെ … നേരാ
നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരാം
രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റ് ൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ

8 വർഷത്തിന് ശേഷം തമിഴിൽ മമ്മൂട്ടി; എത്തുക ‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം

0
Spread the love

നുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണായകമായ കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്.

എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018-ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രമാണ് ഇതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടി വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. തന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും

ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്-സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013-ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി-ദിലീപ് ചിത്രം ‘കമ്മത്ത് ആൻഡ് കമ്മത്തി’ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. 

അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല! ധനുഷുമായി ഡേറ്റിങിലെന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെ പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ

0
Spread the love

സിനിമാതാരങ്ങളായ ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകൾ ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള മൃണാളിന്റെ കാഴ്ചപ്പാടാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പ്രണയം എന്നത് ഭംഗിയുള്ള വികാരമാണെന്നും അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്നും മൃണാൾ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മൃണാളിന്റെ പ്രതികരണം.

ഭൂമിയിലെ സകല ജീവജാലങ്ങളിലും പ്രണയമെന്ന വികാരം ഉണ്ട്. അത് നിങ്ങളെ മികച്ച വ്യക്തിയാക്കി മാറ്റും. അക്ഷരാർഥത്തിൽ ഒരേ പോലെ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കാനും ശാന്തമാക്കാനും പ്രണയം സഹായിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. എല്ലാവരും അവരുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.’– മൃണാൾ താക്കൂർ പറഞ്ഞു.

പ്രണയത്തില്‍ സ്ത്രീകള്‍ കൂടുതൽ സഹനത്തിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരുന്നുണ്ടോ എന്ന ചോദ്യത്തിന് മൃണാളിന്റെ മറുപടി ഇങ്ങനെ: ‘എല്ലായിപ്പോഴും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. ആരിലാണോ കൂടുതൽ പ്രണയമുള്ളത് അവരായിരിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നത്. അത് സ്ത്രീയോ പുരുഷനോ ആകാം. പക്ഷേ, പ്രണയം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ സ്നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയത്തിന്റെ നിർവചനം കാലാകാലങ്ങളിൽ മാറുന്നു.’– മൃണാൾ കൂട്ടിച്ചേർത്തു

സ്നേഹമുള്ളപ്പോൾ നിങ്ങൾ ആ വ്യക്തിക്കുവേണ്ടി പലതും സഹിക്കാൻ തയാറാകുകയാണെന്നും അവർ വ്യക്തമാക്കി. ‘പ്രണയത്തിലാകുന്നവരെല്ലാം തന്നെ പ്രണയം നൽകുന്നവരാണ്. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾക്ക് ആരോടെങ്കിലും യഥാർഥ പ്രണയമുണ്ടോ. അവര്‍ക്കു വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നു.’– മൃണാൾ പറഞ്ഞു.

വില കൂടിയ ക്രീമുകൾ തേച്ച് സമയം കളയേണ്ട! വീട്ടിൽ തയ്യാറാക്കി കുടിക്കാം ഈ സിംപിൾ ഡ്രിങ്ക്; വെട്ടിത്തിളങ്ങും ചർമം

0
Spread the love

പലരും നേരിടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖക്കുരുവും പാടുകളും. ഹോർമോൺ മാറ്റങ്ങൾ, ചർമ്മത്തിന്റെ പ്രത്യേകതകൾ, തെറ്റായ ഭക്ഷണക്രമം, ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് എന്നിവ കാരണമാണ് പലർക്കും മുഖക്കുരു വരുന്നത്. അവ ഭേദമായാലും പാടുകൾ അവശേഷിക്കുന്നു. ചിലരിൽ ഇത്തരം പാടുകൾ വലിയ രീതിയിൽ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനായാണ് പലരും വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ അധികം പണം ചെലവാക്കാതെ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന ധാരാളം നാടൻ പ്രതിവിധികളുണ്ട്. ചർമ്മത്തിൽ പുരട്ടുന്ന മരുന്നുകൾക്കൊപ്പം പോഷകങ്ങളടങ്ങിയ ആഹാരശീലത്തിലൂടെയും മുഖക്കുരുവിനെ ചെറുക്കാൻ കഴിയും.

പുളിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന നാടൻ പാനീയം ചർമ്മസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാൻ ഉത്തമമാണ്. പോഷാകാഹാര വിദഗ്‌ദ്ധയായ സോണി നരംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പാനീയത്തിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തിൽ 10 ഗ്രാം പുളിയും കുറച്ച് മല്ലിയിലയും ചേർത്ത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിർത്ത് വച്ചശേഷം അരിച്ചെടുത്ത് കുടിക്കാം. ഈ പാനീയം ശരീരത്തിലെ വിഷാംശം നീക്കം ചെയ്‌ത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് സോണി നരംഗ് അഭിപ്രായപ്പെടുന്നത്. പുളിയിൽ വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മല്ലി ശരീരത്തെ തണുപ്പിക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആമാശയവും ശരീരവും ശുദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ മുഖചർമ്മത്തിലും പ്രതിഫലിക്കുമെന്നാണ് സോണി നരംഗ് പറയുന്നത്.

ഇത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചർമ്മ പ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധരുടെ നിർദേശം തേടുന്നതാകും നല്ലത്.

വളരെ ചെറുപ്പത്തിലെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു; തീരുമാനത്തിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലെന

0
Spread the love

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതായി നടി ലെന. വിവാഹശേഷം കുട്ടികൾ എന്നത് ഒരു ‘‌ഡീഫോൾട്ട്’ മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നും മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും എടുക്കേണ്ട തീരുമാനമാണെന്നും ലെന വ്യക്തമാക്കി. മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോയെന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയും കരിയറിലെ ലക്ഷ്യബോധവുമൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ലെന പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രസ്‌മീറ്റിൽ സംസാരിക്കുകയായിരുന്നു ലെന.

‘കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. കുട്ടികൾ ഉണ്ടാകുന്നതിന് മുൻപ് കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ഡീഫോർട്ട് മോഡിൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം. അത് അങ്ങനെ പൊയ്ക്കോളും. എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടെ പക്വതയുള്ള ഒരാളാവണം.

എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. എന്നെ കുറെകൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോൾ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട് ചെയ്‌തോട്ടെ എന്ന് വിചാരിച്ചു വിട്ടു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി. നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോൾ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. അപ്പോൾ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആര് നോക്കും. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്, ‘- നടി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts