Home Blog Page 8

അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ലെന്ന് അങ്ങോട്ട് പറയേണ്ട അവസ്ഥയാണ്; ഉദ്ഘാടനത്തിന് വിളിച്ചവരുടെ ആവശ്യം തുറന്ന് പറഞ്ഞ് നടി സാധിക വേണുഗോപാൽ

0
Spread the love

സിനിമയിലൂടെയും സീരിയലിലൂടെയും ചില ട്രെൻഡിങ് റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സൂപരിചിതയാണ് നടി സാധിക വേണുഗോപാൽ. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും നടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവിധ മേഖലകളിൽ താൻ നേരിടേണ്ടി വന്ന ‘അഡ്ജസ്റ്റ്മെന്റുകൾ’ എന്ന ടേമുമായ് ബന്ധപ്പെട്ട കാര്യങ്ങളാണ് സാധിക പങ്കുവെച്ചത്. പലപ്പോഴും പല സിനിമകളിലും കഥ സംസാരിച്ചു വേഷം തീരുമാനിച്ച ശേഷം അവസാന നിമിഷത്തിൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് പലരും അവസാന ഘട്ടത്തിലാണ് ചോദിക്കുക. ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറല്ലെന്ന് തീർത്തു പറയുന്നതോടെ പലരും അവസരം പിൻവലിക്കാറുണ്ടെന്നും നടി പറയുന്നു.

സിനിമയിൽ മാത്രമല്ല ഉദ്ഘാടനങ്ങൾക്ക് വിളിച്ചും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ട് അഡ്ജസ്റ്റ്മെന്റിന് ചോദിക്കും. സ്ഥാപനത്തിന്റെ ഓണർക്ക് ഇത്തിരി താല്പര്യമുണ്ടെന്ന് പറഞ്ഞ് ഒരിക്കൽ ഒരാൾ വിളിച്ചിട്ടുണ്ട് എന്നും തനിക്ക് താല്പര്യമില്ലെന്നും ഇത്തരം അഡ്ജസ്റ്മെന്റുകൾക്ക് താല്പര്യമുള്ളവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചോളൂ എന്ന് താൻ പറഞ്ഞു എന്നും സാധിക പറയുന്നു. ഇപ്പോൾ ഏത് പരിപാടിക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റ്മെന്റുകൾ തയ്യാറല്ല അത് കുഴപ്പമില്ലെങ്കിൽ ഒക്കെയാണെന്ന് അങ്ങോട്ട് പറയേണ്ടി വരുന്ന അവസ്ഥയാണെന്നും സാധിക പറയുന്നു.

അമൃതയെ ടോർച്ചർ ചെയ്യുന്നതുപോലെ ബാല എന്നെയും ഉപദ്രവിച്ചിട്ടുണ്ട്! ഇനിയും ദ്രോഹിച്ചാൽ പലതും തുറന്നു പറയും: ഡ്രൈവർ ഇർഷാദ്

0
Spread the love

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൻ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാല അഭിമുഖങ്ങളിലും മറ്റും പറയുന്നതുപോലെ അല്ല മകളായ തന്നോട് പെരുമാറുന്നതെന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയും അടങ്ങുന്ന കുടുംബത്തെ ദ്രോഹിക്കുക മാത്രമാണ് ചെയ്തുതുള്ളതെന്നും ആരോപിച്ചായിരുന്നു മകൾ രംഗത്തെത്തിയത്.

അമ്മയെ ക്രൂരമായി അച്ഛൻ ഉപദ്രവിക്കുമായിരുന്നുവെന്നും തനിക്കെതിരെയും വളരെ കുഞ്ഞായിരുന്നപ്പോൾ ആക്രമണം ഉണ്ടായി എന്നും അവന്തിക വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ മകളോട് തർക്കിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി ബാല വൈകാരിക വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അവന്തിക ക്കെതിരെ വലിയ സൈബർ ആക്രമണം തന്നെ നടന്റെ ആരാധകരിൽ നിന്നും ഉണ്ടായി. ഇതിൽ മനം നൊന്ത് മകളുടെ വീഡിയോയിൽ വ്യക്തതയും വിശദീകരണവുമായി അമ്മ അമൃത സുരേഷ് എത്തിയിരുന്നു. എന്തായാലും വിവാദങ്ങൾ കൊടുക്കുന്നതിനിടെ വിഷയത്തിലെ തന്റെ അനുഭവം വെളിപ്പെടുത്തി രംഗത്ത് ഇരിക്കുകയാണ് ബാലയുടെ പഴയ ഡ്രൈവർ ആയിരുന്ന ഇർഷാദ്.

ബാലയുടെയും അമൃതയുടെയും ഡ്രൈവറായി 2010 ലാണ് താൻ അവരുടെ ജീവിതത്തിലേക്ക് ചെല്ലുന്നതെന്നും മകൾ അവന്തികയും അമൃതയും പറഞ്ഞതൊക്കെ ശരിയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇർഷാദ് വ്യക്തമാക്കുന്നു. ബാലയും അമൃതയും പിരിയുന്നത് വരെ അവരുടെ കൂടെയുണ്ടായിരുന്നു താൻ എന്നും അതുകൊണ്ടുതന്നെ പലകാര്യങ്ങളും നേരിട്ട് കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

ബാല അമൃതയെ ഉപദ്രവിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. മകൾ പറഞ്ഞതൊക്ക സത്യമാണ്. കൊച്ചു മനസ്സിൽ കള്ളമില്ല എന്നത് ചെറുപ്പം മുതലേ കേൾക്കുന്നതല്ലേ എന്നും ഇനിയും ബാല അമൃതയേയും കുടുംബത്തെയും കൂടുതൽ ഉപദ്രവിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പുറത്തു പറയേണ്ടി വരുമെന്നും ഇർഷാദ് താക്കീതായി പറയുന്നു. ബാലയും അമൃതയും വേർപിരിഞ്ഞ ശേഷം ഇർഷാദ് അമൃതക്കൊപ്പം ആണ് ഡ്രൈവറായി ഇപ്പോൾ ജോലി ചെയ്യുന്നത്.

അതേസമയം അവന്തികയുടെ വീഡിയോയിൽ ആളുകൾ മോശമായി കമന്റ് ചെയ്യുന്നതിനെതിരെയും ഇർഷാദ് പ്രതികരണവുമായി രംഗത്തെത്തി. അമൃതയും കുടുംബവും നിർബന്ധിച്ചു മകളെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നൊക്കെ പറയുന്നത് ശരിയല്ല. കാരണം തന്റെ മകളെ ഒരു കാരണവശാലും മീഡിയയിൽ കൊണ്ടുവരാൻ താല്പര്യമില്ലാത്ത ആളായിരുന്നു അമൃത എന്നും ഇത്തരത്തിൽ കൊണ്ടുവരണമെങ്കിൽ ഇതിനു മുൻപും ആകാമല്ലോ എന്നും ഇർഷാദ് ചോദിക്കുന്നു.

അമൃതയെ മാത്രമല്ല തന്നെയും ഡ്രൈവറായിരുന്നപ്പോൾ ബാല ഉപദ്രവിച്ചിട്ടുണ്ട് എന്നും അന്ന് തനിക്ക് 18 വയസ്സ് മാത്രം പ്രായമായതുകൊണ്ട് തന്നെ തിരിച്ചു പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നും ഇർഷാദ് പറയുന്നു.

ടൊവിനോയുടെ നായികയോ? ഗ്ലാമർ കൂട്ടണോ എന്നാണ് ആദ്യം ചോദിച്ചത്; സുരഭി ലക്ഷ്‍മി

0
Spread the love

ടൊവിനോ തോമസ് നായകനായ എആർഎം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയുടെ മണിയൻ എന്ന കഥാപാത്രം പ്രശംസ നേടുമ്പോൾ ഒപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യവും. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ നായകൻ ആരാണ് എന്നാണ് താൻ ആദ്യം ചോദിച്ചതെന്നും, ആ കഥയിൽ ഒരു ആക്ടറിന് അഭിനയിക്കാനുള്ളതെല്ലാം ഉണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സുരഭി.

‘ടൊവിനോയുടെ നായികയാണ് താൻ എന്നാണ് ആദ്യം കഥപറയാൻ വിളിച്ചപ്പോൾ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈൻ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടർ ജിതിൻ ലാൽ ആണ് കഥ പറയുന്നത്. ബ്രോ രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം. അപ്പോഴാണ് ഞാൻ ചോദിച്ചത് നായകൻ ആരാന്നാ പറഞ്ഞത്, ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന്. ഗ്ലാമർ കൂട്ടണോ എന്നൊക്കെ ചോദിച്ചു, വന്ന് അഭിനയിച്ചാൽ മാത്രം മതിയെന്ന്’ അവർ പറഞ്ഞെന്ന് സുരഭി പറഞ്ഞു.

‘കഥ കേട്ടപ്പോൾ ഓക്കെ പറയാതിരിക്കാൻ നൂറു സിനിമകളുടെ സ്ക്രിപ്റ്റ് ഒന്നും മുന്നിൽ ഉണ്ടായിരുന്നില്ല. നിറയെ ഡേറ്റുകളാണ്. എത്രവേണമെങ്കിലും ഡേറ്റുകൾ വാരിക്കോരി കൊടുക്കാൻ തയ്യാറായിരിക്കുന്ന നടിയാണ് താൻ. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വല്‍ ത്രീഡിയിൽ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്ക്രിപ്റ്റ് കൂടെ വായിച്ചപ്പോൾ ഒരു ആക്ടർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം അതിൽ ഉണ്ട്. ഒരു ഡയലോഗ് പറയുമ്പോൾ അതിനകത്തു ഒരുപാട് വിഷ്വലുകൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അതിനാലാണ് സിനിമ തന്നെ ആകര്ഷിച്ച’തെന്നും സുരഭി പറഞ്ഞു.

രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? ഹണിമൂണിനിറങ്ങിയ ശ്രീവിദ്യയോട് ആരാധകൻ

0
Spread the love

സിനിമകളും സീരിയൽ വേഷങ്ങളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ഒറ്റ പേര് മതി ശ്രീവിദ്യ മുല്ലശ്ശേരിയെ മലയാളികൾക്ക് അറിയാൻ. ഏറെ വർഷം നീണ്ടു നിന്ന പ്രണയത്തിനോടുവിൽ കഴിഞ്ഞ ആഴ്ചയാണ് ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരായത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. ഇപ്പോഴിതാ ഹണിമൂണിന് പോകുന്നതിനെ കുറിച്ച് ഇരുവരും പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം’… എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം… രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ… എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ… തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

‘കേരളത്തിന്റെ നൊമ്പരം’; അർജുനെ ഏറ്റുവാങ്ങി നാട്, അവസാനമായൊരു നോക്ക് കാണാൻ അമരാവതിയിൽ ജനസാഗരം

0
Spread the love

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ ജനസാഗരം. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി.

മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം. 11 മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

വഴിയിലുടനീളം അർജുന് ആദരം

കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങൾക്ക് ശേഷം അർജുൻ മടങ്ങുന്നത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കിൽ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു.

കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

ആടിന്റെ തലയറുത്ത് രക്തം കട്ടൌട്ടില്‍ ഒഴിക്കൽ, അതിരുകടന്ന് ‘ദേവര’യുടെ ആഘോഷങ്ങള്‍, ഒഴിവായത് വലിയ അപകടം

0
Spread the love

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ദേവര പാർട്ട് 1’. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി വിജയകരമായി ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയെ ആഘോഷത്തോടെ വരവേല്‍ക്കുന്ന ജൂനിയർ എൻടിആറിന്റെ ആരാധകരുടെ ആവേശമാണ് വീണ്ടും ചർച്ചകളിൽ ഇടം നേടുന്നത്.

ഹൈദരാബാദിലെ സുദര്‍ശന്‍ തിയേറ്ററില്‍ സ്ഥാപിച്ച കൂറ്റന്‍ പോസ്റ്ററില്‍ മാലയിട്ടാണ് ദേവരയുടെ ആഘോഷം ആരംഭിച്ചത്. ഇതിനിടെ പടക്കങ്ങള്‍ കൂടി പൊട്ടിച്ചതോടെ കട്ടൗട്ടിന് തീപിടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ആടിന്റെ തലയറുത്ത് കട്ടൌട്ടില്‍ രക്തം ഒഴിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ! മുകേഷിനെ ന്യായീകരിച്ച് മന്ത്രി

0
Spread the love

 ലൈംഗിക പീഢന കേസില്‍ അറസ്റ്റിലായ എം മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അറസ്റ്റിലായെങ്കില്‍ അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

കോടതി ഒരു നിഗമനത്തില്‍ എത്തുമ്പോള്‍ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത്. അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎല്‍എ സ്ഥാനം. തുടര്‍നടപടിയില്‍ പോയതിന് ശേഷം അല്ലേ ചര്‍ച്ച ചെയ്തിട്ട് കാര്യമുള്ളുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

0
Spread the love

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി.വയനാട് ദുരന്തത്തെപ്പോഴും സർക്കാരിനെതിരെ വിഷയമാക്കി. മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്.

ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ എം എസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്.

ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം ഒരു കെട്ടാണെങ്കിൽ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല.ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും. പിണറായി വിജയൻ അല്ല പാർട്ടി.പാർട്ടിയുടെ ഉന്നതനായ അംഗമാണ്. പി ശശിക്കെതിരായ പരാതിയിൽ സർക്കാർ തലത്തിലെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുകയാണ്.  എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘തനിക്ക് മുൻപും ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു’; ഉപദ്രവം കൂടിയപ്പോൾ ഇറങ്ങി ഓടിയതാണ്, ആദ്യമായ് തുറന്ന് പറഞ്ഞ് അമൃത

0
Spread the love

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്തെത്തിയിരുന്നു. ബാല അഭിമുഖങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന തരത്തിൽ തന്നോട് യാതൊരുവിധ അടുപ്പവും കാണിച്ചിട്ടില്ലെന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയും അടങ്ങുന്ന കുടുംബത്തെ ദ്രോഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മകൾ പറഞ്ഞിരുന്നു.

തനിക്ക് ഈ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നും എന്നാൽ സ്കൂളിൽ പോലും ബാലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ ചർച്ചയായ സന്ദർഭത്തിലാണ് താനിക്കാര്യത്തിൽ പ്രതികരണവുമായി എത്തിയതെന്നും കുട്ടി പറഞ്ഞിരുന്നു. താൻ കുട്ടിയായിരുന്നപ്പോൾ അമ്മയെ അച്ഛൻ ഉപദ്രവിച്ചിരുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളും മകൾ അവന്തിക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ബാലയും എത്തിയിരുന്നു.

മകളോട് തർക്കിക്കാൻ ഇല്ലെന്നും അങ്ങനെ തർക്കിച്ചാൽ താൻ ഒരിക്കലും ഒരച്ഛൻ ആവുകയില്ലെന്നും പറഞ്ഞ ബാല മകളെ ഇക്കാര്യത്തിൽ ജയിക്കാൻ അനുവദിക്കുകയാണെന്നും ഇനിയൊരിക്കലും അച്ഛൻ എന്ന അവകാശവുമായി എത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ ബാലയുടെ ഇമോഷണൽ വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ മകളെ കൊണ്ട് അമൃത വീഡിയോ മനപ്പൂർവം ചെയ്യിച്ചതാണെന്നും മറ്റും ആരോപിച്ച് സൈബർ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയതോടെ സംഭവത്തിൽ വ്യക്തയും വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ് അമൃത.

ഇത്രയും കാലം താൻ മിണ്ടാതിരിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ മകളുടെ കാര്യമായതുകൊണ്ടാണ് രംഗത്തെത്തിയതെന്നും പറഞ്ഞ അമൃത ബാലയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെയാണ് പണ്ട് വീടുവിട്ടിറങ്ങിയതെന്നും വെളിപ്പെടുത്തി. ഇതാദ്യമായാണ് അമൃത ബാലയുമായുള്ള തന്റെ വിവാഹമോചനത്തിന്റെ കാരണം തുറന്നു പറയുന്നത്.

ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ബാലക്കെതിരായ മകളുടെ വീഡിയോ തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവൾ സ്വയം ചെയ്തതാണ്. ഈ കഴിഞ്ഞ 12 വർഷവും ഞങ്ങൾ കടന്നുപോയ കാര്യങ്ങളെല്ലാം ആ കുഞ്ഞു കുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും മമ്മ ഒരു തെറ്റുകാരി അല്ല എന്ന് വിചാരിക്കട്ടെ എന്ന് കരുതി അവൾ അവളുടെ ഭാഷയിലും പക്വതയിലും സംസാരിച്ച കാര്യങ്ങളാണ് അത്. അത്രകണ്ട് വിഷമിച്ചത് കൊണ്ട് അവൾ സ്വയം ചെയ്തതാണ്. ഈ വീഡിയോ പുറത്ത് വന്നതിന് തൊട്ടു പിന്നാലെബാല ഒരു വീഡിയോ പുറത്തിറക്കി. മകളെ സൈബർ ബുള്ളിയിങ്ങിന് ഇങ്ങനെ ഇട്ടുകൊടുക്കുന്ന രീതിയിലുള്ള ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ കള്ളി, അഹങ്കാരി തുടങ്ങിയ, ഒരു കൊച്ചു കുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്ത വാക്കുകൾ ആണ് പലരും കമന്റ് ചെയ്യുന്നതെന്നും ഈ വിഷമത്തിൽ നിന്നാണ് താനി വ്യക്തത വരുത്താൻ രംഗത്തെത്തിയെന്നും അമൃത പറയുന്നു.

കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമ്മ ഉണ്ടാവില്ലേ എന്നും തന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ വീട്ടിലെ ജോലിക്കാരാണ് അവൾക്കൊന്നും വരരുതെന്ന് കരുതി എടുത്തുകൊണ്ടു പോയിരുന്നതെന്നും അമൃത പറയുന്നു. ബാലയുടെ ഒരു അഭിമുഖത്തിൽ ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ ലാപ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്ന പരാമർശം കണ്ട തന്റെ മകൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തന്നോട് ചോദിച്ചു എന്നും അമൃത പറയുന്നു.
ഇത്തരം വ്യാജ വാർത്തകൾ കാരണം തന്റെ മകളുടെ സ്കൂളിൽ നിന്നും നിരവധി ദുരനുഭവം മകൾക്കുണ്ടായെന്നും അമൃത പറയുന്നു.

പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. ബാലയുമായുള്ള കല്യാണവും കഴിഞ്ഞു. ഈ കല്യാണ നിശ്ചയത്തിനു ശേഷമാണ് ശേഷമാണ് ബാല മുൻപ് വിവാഹിതനായിരുന്നു എന്ന കാര്യം തനിക്ക് മനസ്സിലായതെന്നും അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ തന്നോട് പറഞ്ഞതാണെന്നും എന്ന താൻ തയ്യാറായില്ലന്നും താരം പറയുന്നു. കല്യാണത്തിന് ശേഷം ചോര തുപ്പി പല ദിവസവും ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും ഉപദ്രവം കൂടി വന്നപ്പോൾ തന്റെ മകളെയും കൂടി പ്രശ്നം ബാധിച്ചപ്പോഴാണ് താനാ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അമൃത പറയുന്നു.

വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം ചോദിച്ചിരുന്നു പക്ഷേ മകളെ കോടതിയിൽ നിന്നും ബലമായി വലിച്ച് കൊണ്ട് പോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞെന്നും അമൃത പറയുന്നു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞത്. തന്നെപ്പോലെ ബാലയും മറ്റൊരു ബന്ധത്തിലേക്ക് പോയെന്നും എന്നാൽ തന്നെ മാത്രമാണ് മോശമായി ചിത്രീകരിക്കുന്നത് എന്നും അമൃത പറയുന്നു. വിവാഹമോചനത്തിനുശേഷം താൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പിക്കരുതെന്നും അമൃത പറഞ്ഞു.

അവളുടെയും ടോവിനോയുടെയും കയ്യിൽ എന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന വിഡിയോകളുണ്ട്, പണി കിട്ടുമെന്ന് ബേസിൽ

0
Spread the love

മലയാളത്തിലെ മികച്ച സംവിധായകൻ എന്ന നിലയിലും തുടരെ ഹിറ്റുകൾ വിതയ്ക്കുന്ന നടൻ എന്ന നിലയിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട കലാകാരനാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകൃതം. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തായ നടൻ ടോവിനോ തോമസിനെ കുറിച്ചും ബേസിൽ പറഞ്ഞ രസകരമായ കാര്യമാണ് ശ്രദ്ധേയമാകുന്നത്. ഭാര്യയേയാണെങ്കിലും ടോവിനോയെയാണെങ്കിലും വെല്ലുവിളിക്കാൻ പോയാൽ പണി കിട്ടും എന്നും കാരണം ഇരുവരും എപ്പോഴും ക്യാമറ ഓണാക്കി താൻ എന്തു ചെയ്താലും വീഡിയോ എടുക്കുന്ന കൂട്ടത്തിൽ ആണെന്നും ബേസിൽ പറയുന്നു.

‘ ഞാൻ ടോവിനോയെ അങ്ങനെ ട്രോൾ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുൾടൈം ക്യാമറ തുറന്നു വെച്ചിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. അവളുടെ തൊട്ടു മുന്നേയുള്ള വീഡിയോയും അങ്ങനെ ഒന്നാണ്. ഞാൻ ലുഡോ കളിച്ചു കഴിഞ്ഞ് തോറ്റിരിക്കുമ്പോൾ അവരെന്നെ കളിയാക്കുന്ന ഒരു വീഡിയോയും അവൾ എന്റെ ബർത്ത്ഡേക്ക് ഇട്ടിരുന്നു. ബർത്ത്ഡേക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേഴ്സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാൻ ആ പോസ്റ്റിന് അടിയിൽ പോയി നീ തീർന്നെടീ തീർന്നു എന്ന് പറഞ്ഞിട്ട് ഞാൻ കമന്റിട്ടു. അപ്പോൾ അവൾ പറയുകയാണ് കൂടുതൽ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായുള്ള എൻകൗണ്ടർ ആണെന്ന് ബേസിൽ രസകരമായി പറയുന്നു.

എന്തായാലും ഭാര്യ ആയാലും സുഹൃത്ത് ടോവിനോ ആയാലും വെല്ലുവിളിക്കാൻ പോയി കഴിഞ്ഞാൽ തനിക്ക് പണി കിട്ടുമെന്നും , തന്റെ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള വീഡിയോസ് ഇരുവരുടെയും കയ്യിലുണ്ടെന്നും ബേസിൽ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts