Home Blog Page 8

അഭിമാന നിമിഷം! ഓപ്പറേഷൻ സിന്ദൂറിൽ ഭാ​ഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി

0
SYDNEY, AUSTRALIA - MAY 24: Indian Prime Minister Narendra Modi speaks at a joint news conference with Australian Prime Minister Anthony Albanese (R) at Admiralty House on May 24, 2023 in Sydney, Australia. Modi is visiting Australia on the heels of his and Albanese's participation in the G7 summit in Japan. (Photo by Saeed Khan-Pool/Getty Images)
Spread the love

ഓപ്പറേഷൻ സിന്ദൂറിൽ ഭാ​ഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യൻ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോ​ഗം ചേ‌ർന്നത്. യോഗത്തിലാണ് പ്രധാനമന്ത്രി മോദി സേനയെ അഭിനന്ദിച്ചത്. നിലവിൽ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കും.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്. അതിനിടെ കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയും പാകിസ്ഥാനും സൈനിക സംയമനം പാലിക്കണം; ആശങ്ക പ്രകടിപ്പിച്ച് ചൈന

0
Spread the love

പഹല്‍ഗ്രാം ആക്രമണത്തിന് പിന്നാലെ ഭീകരരെയും ഭീകരാതാവളങ്ങളെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറ‌േഷന്‍ സിന്ദൂര്‍’ ദൗത്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. പാക്കിസ്ഥാന്‍റെ അടുത്ത സഖ്യകക്ഷിയായ ചൈന ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്. ഇന്ന് രാവിലെയുണ്ടായ ഇന്ത്യയുടെ സൈനിക നടപടിയിൽ ബീജിംഗ് ഖേദം പ്രകടിപ്പിക്കുകയും നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്ന് പറയുകയും ചെയ്തു

ഇന്ത്യയും പാകിസ്ഥാനും അയൽക്കാരാണ്, അവരെ വേർപെടുത്താൻ കഴിയില്ല, അവർ ചൈനയുടെയും അയൽക്കാരാണ് എല്ലാതരം ഭീകരതയെയും ചൈന എതിർക്കുന്നു എന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകാനും സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കാനും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് പിന്തുണയുമായി വിവിധ ലോകനേതാക്കള്‍ രംഗത്തെത്തി. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. നിരപരാധികൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരു സ്ഥലവുമില്ലെന്ന് തീവ്രവാദികൾ അറിയണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു

ഓപ്പറേഷൻ സിന്ദൂര്‍; കൊടും ഭീകരരന്‍ മസൂദ് അസ്ഹറിന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു, റിപ്പോർട്ട്

0
Spread the love

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും തകര്‍ത്തതായി പുതിയ റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീടും തകര്‍ന്നത്. ഇന്ത്യന്‍ സേനകളുടെ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെയുള്ള 14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങളും ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരും പറയുന്നു

‘എക്‌സ്’ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലാണ് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മസൂദ് അസ്ഹര്‍ എവിടെയാണെന്നതില്‍ ഇതുവരെയും വിവരങ്ങളില്ലെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികവിവരങ്ങളോ മറ്റു പ്രതികരണങ്ങളോ ലഭ്യമായിട്ടില്ല.

പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്

ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

ഓപറേഷൻ സിന്ദൂർ: സാധാരണക്കാരാരും കൊല്ലപ്പെട്ടിട്ടില്ല, തിരിച്ചടി നൽകിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം, കേന്ദ്രം

0
Spread the love

ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.

പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്. പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി

പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകി. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാകിസ്ഥാൻ പിന്തുണ നൽകിയത് വ്യക്തമായി. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. സംഘർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ വിക്രം മിസ്രി, ഇതിനാലാണ് മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞതെന്നും വിശദീകരിച്ചു.

ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ആ സ്ത്രീകളുടെ കണ്ണീരിന് സൈന്യം നല്‍കിയ ആദരം ‘ഓപ്പറേഷന്‍ സിന്ദൂര്‍’; വിശദീകരിച്ച് വനിതാ കേണലും വിങ് കമാന്‍ഡറും

0
Spread the love

ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യ സ്ത്രീകളിലൂടെ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പഹല്‍ഗാമിന് തിരിച്ചടി നല്‍കിക്കൊണ്ട് മെയ് ഏഴിന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ നടപടി വിശദീകരിക്കാനെത്തിയത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു. പോയി മോദിയോട് പറയൂ എന്നാണ് ഭീകരര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തങ്ങളോട് പറഞ്ഞതെന്ന് ഷിമോഗ സ്വദേശിയായ പല്ലവി പ്രതികരിച്ചിരുന്നു. പല്ലവിയെ പോലെ ഭര്‍ത്താവ് നഷ്ടപ്പെട്ടയാളാണ് ഹിമാന്‍ഷി നര്‍വാളും. വിവാഹിതയായി മധുവിധു പോലും കഴിയുന്നതിന് മുന്‍പേയാണ് പ്രിയതമന്‍ ഭീകരരുടെ തോക്കിന്‍ കുഴലില്‍ മരിച്ചുവീണത്. ഹിമാന്‍ഷിയെ പോലെ പ്രഗതി ജഗ്‌ദേല്‍, അഷന്യ ദ്വിവേദി, സംഗീത ഗമ്പോതെ, പിന്നേയും നിരവധി പേര്‍..

ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. വിവാഹിതരായ ആ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ആ ദൗത്യത്തിന് സൈന്യം നല്‍കിയ പേര് ഓപ്പറേഷന്‍ സിന്ദൂര്‍. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ സ്ത്രീകളുടെ കണ്ണീരിന് സൈന്യം നല്‍കിയ ആദരമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യ നടത്തിയ സുപ്രധാന നടപടി വിശദീകരിക്കാനെത്തിയ കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമികയും ആരാണ്? എന്തുകൊണ്ടാണ് സേന ഇരുവരേയും ഈ ദൗത്യം ചുമതലപ്പെടുത്തിയത്?.

ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ആണ് വ്യോമിക സിങ്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വ്യോമികയ്ക്കുണ്ടായിരുന്നു. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ്‌ സേനയില്‍ ചേരുന്നത്. 2019 ഡിസംബറിലാണ് ഹെലികോപ്ടര്‍ പൈലറ്റായിക്കൊണ്ടുള്ള പെര്‍മനന്റ് കമ്മീഷന്‍ വ്യോമികയ്ക്ക് ലഭിക്കുന്നത്. 2500 ഫ്‌ളയിങ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോര്‍ഡിലുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകള്‍ പറത്തിക്കൊണ്ടുള്ള അനുഭവസമ്പത്ത് വ്യോമികയ്ക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും വ്യോമിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ 2020ല്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമിക പങ്കാളിയായിരുന്നു. ഓപ്പറേഷണല്‍ റോളിന് പുറമേ ഉയര്‍ന്ന പ്രതിരോധശക്തി വേണ്ടുന്ന പല ദൗത്യങ്ങളിലും വ്യോമിക പങ്കാളിയായിട്ടുണ്ട്.

സൈനിക പാരമ്പര്യമുള്ളയാളാണ് കേണൽ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് സോഫിയ സൈന്യത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. 35 വയസ്സുള്ളപ്പോഴാണ് ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് ട്രെയിനിങ് എക്‌സര്‍സൈസില്‍ ഇന്ത്യന്‍ ട്രൂപ്പിനെ നയിക്കാനുള്ള ചുമതല സോഫിയയ്ക്ക് ലഭിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. പതിനെട്ട് കണ്ടിജെന്റുകള്‍ പങ്കെടുത്ത ഡ്രില്ലിലെ ഏക വനിതാ ഓഫീസറായിരുന്നു സോഫിയ. യു.എന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ ആറ് വര്‍ഷത്തെ സര്‍വീസ് പരിചയം സോഫിയ ഖുറേഷിക്കുണ്ട്. ഇന്‍ഫന്ററി ബറ്റാലിയനിലെ ഓഫീസറെയാണ് സോഫിയ വിവാഹം ചെയ്തിരിക്കുന്നത്.

പഹല്‍ഗാമിന് ഇന്ത്യ നല്‍കിയ തിരിച്ചടി വിശദീകരിക്കാന്‍ ഇന്ത്യ ഇരുവരേയും ചുമതലപ്പെടുത്തിയത് യാദൃച്ഛികമല്ല. അത് ലോകത്തിന് നല്‍കുന്ന വലിയ പ്രതീകവും സന്ദേശവുമാണ്.

രാജ്യത്തിനും ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് അമിത് ഷാ; അഭിമാന നിമിഷമെന്ന് പ്രിയങ്ക ഗാന്ധി

0
Spread the love




പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.

അമിത് ഷായുടെ വാക്കുകൾ..

‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’

അതേ സമയം ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. നമ്മുടെ ധീരനായ സൈനികർ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികൾ നേരിടാനുള്ള ധൈര്യം നൽകുകയും ചെയ്യട്ടെ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണം. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നുവെന്ന് വി ഡി സതീശൻ കുറിച്ചു. സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. ഇന്ത്യൻ ആർമിയുടെ നീക്കത്തെ ശക്തമായി പിന്തുണക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം. ഭീകരൻമാർക്ക് മറുപടി കൊടുക്കേണ്ടത് നാളെ ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായിരുന്നുവെന്നും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നടപടിയായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

പൗരസംരക്ഷണവും സുരക്ഷ കൂട്ടലുകളുമായി ഇന്ത്യ തിരക്കിലെന്ന് ശത്രുവിനെ തഞ്ചത്തിൽ തെറ്റിദ്ധരിപ്പിച്ച് അപ്രതീക്ഷിത തിരിച്ചടി; എല്ലാത്തിനും പിന്നിൽ മോദിയുടെ ഉറച്ച മേൽനോട്ടം

0
Spread the love

ലക്ഷ്യങ്ങൾ നിർണയിക്കുന്നതിലും സംയമനം പാലിച്ച് തിരിച്ചടി നടപ്പാക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോളം കഴിവുള്ള മറ്റൊരു ഭരണാധികാരിയെ ഇന്ത്യ ഇന്നോളം കണ്ടിട്ടില്ല. അത് അടിവരയിടുന്ന സംഭവങ്ങൾക്കായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ലോകവും ഇന്ന് പുലർച്ചെ സാക്ഷ്യം വഹിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പന്ത്രണ്ടാം നാൾ കനത്ത തിരിച്ചടി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ നൽകിയപ്പോൾ ശ്രദ്ധേയമാകുന്നത് ശത്രുവിനെ പോലും തഞ്ചത്തിൽ തെറ്റിദ്ധരിപ്പിച്ചുള്ള സൈന്യത്തിന്റെ യുദ്ധ തന്ത്രവുമാണ്. അങ്ങേയറ്റം ആസൂത്രിതമായുള്ള സൈന്യ മുന്നേറ്റത്തിൽ പാകിസ്താന്‍ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ശ്രദ്ധേയം. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിലും തിരിച്ചടി നടപ്പാക്കുന്ന രീതിയിലും സംയമനം പാലിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ ആക്രമണമായിരുന്നു രാജ്യത്തിന്റെത്.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഭരണത്തലവൻ നരേന്ദ്രമോദിയുടെ പങ്ക് വളരെ വലുതായിരുന്നു. സർക്കാരിന്റെ ശ്രദ്ധയാകെ പൗരസംരക്ഷണത്തിൽ ആണെന്നും മോക് ഡ്രില്ലും സുരക്ഷ കൂട്ടലുകളുമായി രാജ്യവും സൈന്യവും മറ്റെന്തൊക്കെയോ ചെയ്യുകയാണെന്ന പ്രതീതി നിലനിർത്തി വളരെ അപ്രതീക്ഷിതമായി പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിൽ ആഞ്ഞു കുത്തുകയായിരുന്നു മോദിയുടെ പൂർണ്ണ നിരീക്ഷണത്തിൽ ഇന്ത്യൻ സൈന്യം. ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടം തിരിച്ചടിക്കായി തിരഞ്ഞെടുത്ത സൈന്യം ലക്ഷ്യമിട്ട ഒന്‍പത് കേന്ദ്രങ്ങളിലും ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലിരുന്ന് രാത്രി മുഴുവന്‍ സമയവും ഉറക്കമൊഴിച്ച്‌ ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. അതേസമയം സൈനിക ആക്രമണത്തിന് ‘ ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേര് വെച്ചതും മോദി തന്നെയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി പാകിസ്താനില്‍ നടത്തിയ ഓപ്പറേഷൻ കൂടിയാണ് ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുലർച്ചെ അരങ്ങേറിയത്. പാകിസ്താനിലെ നാല് ഭീകരകേന്ദ്രങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ബുധനാഴ്ച യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം വ്യോമസേന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിനുമുന്നെത്തന്നെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.

പഹൽഗാമിന് പന്ത്രണ്ടാം തിരിച്ചടിക്കുമ്പോൾ ഒരു സാധാരണ പൗരനെ പോലും ഉപദ്രവിക്കാതെ സൈന്യം ലക്ഷ്യത്തിലെത്തിയെന്നതിന് ഇന്ത്യൻ സൈന്യം വലിയ കയ്യടി അർഹിക്കുന്നുണ്ട്. പാകിസ്ഥാൻ ഭീകരരുടെ ആക്രമണം സാധാരണ പൗരരുടെ പോലും ജീവൻ എടുത്തപ്പോൾ പെട്ടെന്നൊരു തിരിച്ചടിയായിരുന്നില്ല രാജ്യം ആസൂത്രണം ചെയ്തത്. മറിച്ച് രാജ്യത്തെ ജാഗ്രതപ്പെടുത്തി പൗരരുടെ സംരക്ഷണം ഊട്ടിയുറപ്പിച്ച് ലോകത്തെ ഒന്നാകെ തിരിച്ചടിയുടെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചത്. അതിന് രാജ്യവും ഭരണാധികാരികളും സർവ്വോപരി ഇന്ത്യൻ സൈന്യവും വലിയ കയ്യടി അർഹിക്കുന്നുണ്ട്.

ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്‌ പാകിസ്ഥാൻ; 6പ്രദേശങ്ങളിലായി 24 ആക്രമണങ്ങളെന്ന് സ്ഥിരീകരണം

0
Spread the love

ഹല്‍ഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്‌ പാകിസ്ഥാൻ. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു.

അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തെ തുടർന്ന് ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.

ബഹവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോട്, ചക് അമ്റു, ബാഗ് , കോട്‌ലി, മുസാഫറാബാദ് , ഭിംബർ , ഗുൽപുർ എന്നിങ്ങനെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്.

ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ! നിവിൻ പോളിയുടെ ഈ വാക്കുകൾ ലിസ്റ്റിൻ സ്റ്റീഫനുള്ള ചുട്ട മറുപടിയോ?

0
Spread the love

മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവും നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളിൽ ഒരാളുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആ താരത്തിന് അറിയാമെന്നും ഇത് തുടർന്നാൽ വലിയ ഭവിഷത്തുകൾ അയാൾ അനുഭവിക്കേണ്ടി വരും എന്നുമായിരുന്നു ലിസ്റ്റിൻ മുന്നറിയിപ്പായി പറഞ്ഞത്.

പരാമർശം വൈറൽ ആയതോടെ ലിസ്റ്റിൻ ഉദ്ദേശിച്ച നടൻ നിവിൻ പോളി ആണെന്നും ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമായ ബേബി ഗേളിന്റെ സെറ്റിൽ നിന്നും കഞ്ചാവ് പിടിക്കപ്പെട്ടതിനെ തുടർന്ന് സഹകരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി താരം മറ്റൊരു സെറ്റിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ വലിയതോതിൽ ഉയർന്നിരുന്നു.

ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം.

‘വരുന്ന വഴി ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലകാര്യമാണ്. അങ്ങനെയുള്ള ഒരുപാടുപേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടിവരാറുണ്ട്. സ്വന്തംകാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന അങ്ങനെയുള്ള രീതിയിലുള്ള ആളുകളും നമ്മള്‍ മുമ്പില്‍ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കും’, എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

‘എനിക്ക് കഴിഞ്ഞവര്‍ഷം ഒരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളാണ്, നിങ്ങളാണ് നിന്നത്. ഞാന്‍ ഏത് വേദിയില്‍ പോയാലും എല്ലാവരോടും നന്ദി പറയാറുണ്ട്, നിങ്ങളോടും നന്ദി പറയുകയാണ്. ഒരുസംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിന് എല്ലാവരോടും നന്ദി. പുതിയ നല്ല സിനിമകളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ വരും’, നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

‘ഓപ്പറേഷൻ സിന്ദൂര്‍’, ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്ക് വിശദീകരിക്കാൻ സൈന്യം; നിര്‍ണായക വാര്‍ത്താസമ്മേളനം ഉടൻ

0
Spread the love

നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാന് നൽകിയ മറുപടിയിൽ സൈന്യം വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനം അൽപ്പസമയത്തിനകം നടക്കും. നേരത്തെ രാവിലെ പത്തിന് നിശ്ചയിച്ച വാര്‍ത്താസമ്മേളനം അരമണിക്കൂര്‍ വൈകി 10.30നായിരിക്കും നടക്കുക. കര, നാവിക, വ്യോമ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തുകയായിരുന്നു. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. പുലർച്ചെ 1.44നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

തിരിച്ചടിക്ക് പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വിശദീകരിച്ചു. ആക്രമണം സംബന്ധിച്ച കൂടുതൽ കാര്യങ്ങള്‍ സൈന്യം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കും. ആക്രമണത്തിന് പിന്നാലെ പ്രതിരാോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവർ നിരപരാധികളാണെന്ന വാദവുമായി പാകിസ്ഥാൻ രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്.

26 പേരെ ആണ് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക സൗത്യത്തിൽ മൂന്ന് ഭീകര സംഘങ്ങളെ ആണ് ഇന്ത്യ ലക്ഷ്യമിട്ടത്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്. സൈന്യത്തിന്‍റെ വാർത്താസമ്മേളനം ഉടൻ നടക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts