Home Blog Page 9

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

0
Spread the love

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി.വയനാട് ദുരന്തത്തെപ്പോഴും സർക്കാരിനെതിരെ വിഷയമാക്കി. മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്.

ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ എം എസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്.

ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം ഒരു കെട്ടാണെങ്കിൽ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല.ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും. പിണറായി വിജയൻ അല്ല പാർട്ടി.പാർട്ടിയുടെ ഉന്നതനായ അംഗമാണ്. പി ശശിക്കെതിരായ പരാതിയിൽ സർക്കാർ തലത്തിലെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുകയാണ്.  എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘തനിക്ക് മുൻപും ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു’; ഉപദ്രവം കൂടിയപ്പോൾ ഇറങ്ങി ഓടിയതാണ്, ആദ്യമായ് തുറന്ന് പറഞ്ഞ് അമൃത

0
Spread the love

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്തെത്തിയിരുന്നു. ബാല അഭിമുഖങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന തരത്തിൽ തന്നോട് യാതൊരുവിധ അടുപ്പവും കാണിച്ചിട്ടില്ലെന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയും അടങ്ങുന്ന കുടുംബത്തെ ദ്രോഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മകൾ പറഞ്ഞിരുന്നു.

തനിക്ക് ഈ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നും എന്നാൽ സ്കൂളിൽ പോലും ബാലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ ചർച്ചയായ സന്ദർഭത്തിലാണ് താനിക്കാര്യത്തിൽ പ്രതികരണവുമായി എത്തിയതെന്നും കുട്ടി പറഞ്ഞിരുന്നു. താൻ കുട്ടിയായിരുന്നപ്പോൾ അമ്മയെ അച്ഛൻ ഉപദ്രവിച്ചിരുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളും മകൾ അവന്തിക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ബാലയും എത്തിയിരുന്നു.

മകളോട് തർക്കിക്കാൻ ഇല്ലെന്നും അങ്ങനെ തർക്കിച്ചാൽ താൻ ഒരിക്കലും ഒരച്ഛൻ ആവുകയില്ലെന്നും പറഞ്ഞ ബാല മകളെ ഇക്കാര്യത്തിൽ ജയിക്കാൻ അനുവദിക്കുകയാണെന്നും ഇനിയൊരിക്കലും അച്ഛൻ എന്ന അവകാശവുമായി എത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ ബാലയുടെ ഇമോഷണൽ വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ മകളെ കൊണ്ട് അമൃത വീഡിയോ മനപ്പൂർവം ചെയ്യിച്ചതാണെന്നും മറ്റും ആരോപിച്ച് സൈബർ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയതോടെ സംഭവത്തിൽ വ്യക്തയും വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ് അമൃത.

ഇത്രയും കാലം താൻ മിണ്ടാതിരിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ മകളുടെ കാര്യമായതുകൊണ്ടാണ് രംഗത്തെത്തിയതെന്നും പറഞ്ഞ അമൃത ബാലയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെയാണ് പണ്ട് വീടുവിട്ടിറങ്ങിയതെന്നും വെളിപ്പെടുത്തി. ഇതാദ്യമായാണ് അമൃത ബാലയുമായുള്ള തന്റെ വിവാഹമോചനത്തിന്റെ കാരണം തുറന്നു പറയുന്നത്.

ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ബാലക്കെതിരായ മകളുടെ വീഡിയോ തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവൾ സ്വയം ചെയ്തതാണ്. ഈ കഴിഞ്ഞ 12 വർഷവും ഞങ്ങൾ കടന്നുപോയ കാര്യങ്ങളെല്ലാം ആ കുഞ്ഞു കുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും മമ്മ ഒരു തെറ്റുകാരി അല്ല എന്ന് വിചാരിക്കട്ടെ എന്ന് കരുതി അവൾ അവളുടെ ഭാഷയിലും പക്വതയിലും സംസാരിച്ച കാര്യങ്ങളാണ് അത്. അത്രകണ്ട് വിഷമിച്ചത് കൊണ്ട് അവൾ സ്വയം ചെയ്തതാണ്. ഈ വീഡിയോ പുറത്ത് വന്നതിന് തൊട്ടു പിന്നാലെബാല ഒരു വീഡിയോ പുറത്തിറക്കി. മകളെ സൈബർ ബുള്ളിയിങ്ങിന് ഇങ്ങനെ ഇട്ടുകൊടുക്കുന്ന രീതിയിലുള്ള ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ കള്ളി, അഹങ്കാരി തുടങ്ങിയ, ഒരു കൊച്ചു കുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്ത വാക്കുകൾ ആണ് പലരും കമന്റ് ചെയ്യുന്നതെന്നും ഈ വിഷമത്തിൽ നിന്നാണ് താനി വ്യക്തത വരുത്താൻ രംഗത്തെത്തിയെന്നും അമൃത പറയുന്നു.

കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമ്മ ഉണ്ടാവില്ലേ എന്നും തന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ വീട്ടിലെ ജോലിക്കാരാണ് അവൾക്കൊന്നും വരരുതെന്ന് കരുതി എടുത്തുകൊണ്ടു പോയിരുന്നതെന്നും അമൃത പറയുന്നു. ബാലയുടെ ഒരു അഭിമുഖത്തിൽ ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ ലാപ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്ന പരാമർശം കണ്ട തന്റെ മകൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തന്നോട് ചോദിച്ചു എന്നും അമൃത പറയുന്നു.
ഇത്തരം വ്യാജ വാർത്തകൾ കാരണം തന്റെ മകളുടെ സ്കൂളിൽ നിന്നും നിരവധി ദുരനുഭവം മകൾക്കുണ്ടായെന്നും അമൃത പറയുന്നു.

പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. ബാലയുമായുള്ള കല്യാണവും കഴിഞ്ഞു. ഈ കല്യാണ നിശ്ചയത്തിനു ശേഷമാണ് ശേഷമാണ് ബാല മുൻപ് വിവാഹിതനായിരുന്നു എന്ന കാര്യം തനിക്ക് മനസ്സിലായതെന്നും അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ തന്നോട് പറഞ്ഞതാണെന്നും എന്ന താൻ തയ്യാറായില്ലന്നും താരം പറയുന്നു. കല്യാണത്തിന് ശേഷം ചോര തുപ്പി പല ദിവസവും ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും ഉപദ്രവം കൂടി വന്നപ്പോൾ തന്റെ മകളെയും കൂടി പ്രശ്നം ബാധിച്ചപ്പോഴാണ് താനാ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അമൃത പറയുന്നു.

വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം ചോദിച്ചിരുന്നു പക്ഷേ മകളെ കോടതിയിൽ നിന്നും ബലമായി വലിച്ച് കൊണ്ട് പോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞെന്നും അമൃത പറയുന്നു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞത്. തന്നെപ്പോലെ ബാലയും മറ്റൊരു ബന്ധത്തിലേക്ക് പോയെന്നും എന്നാൽ തന്നെ മാത്രമാണ് മോശമായി ചിത്രീകരിക്കുന്നത് എന്നും അമൃത പറയുന്നു. വിവാഹമോചനത്തിനുശേഷം താൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പിക്കരുതെന്നും അമൃത പറഞ്ഞു.

അവളുടെയും ടോവിനോയുടെയും കയ്യിൽ എന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കഴിയുന്ന വിഡിയോകളുണ്ട്, പണി കിട്ടുമെന്ന് ബേസിൽ

0
Spread the love

മലയാളത്തിലെ മികച്ച സംവിധായകൻ എന്ന നിലയിലും തുടരെ ഹിറ്റുകൾ വിതയ്ക്കുന്ന നടൻ എന്ന നിലയിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട കലാകാരനാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകൃതം. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തായ നടൻ ടോവിനോ തോമസിനെ കുറിച്ചും ബേസിൽ പറഞ്ഞ രസകരമായ കാര്യമാണ് ശ്രദ്ധേയമാകുന്നത്. ഭാര്യയേയാണെങ്കിലും ടോവിനോയെയാണെങ്കിലും വെല്ലുവിളിക്കാൻ പോയാൽ പണി കിട്ടും എന്നും കാരണം ഇരുവരും എപ്പോഴും ക്യാമറ ഓണാക്കി താൻ എന്തു ചെയ്താലും വീഡിയോ എടുക്കുന്ന കൂട്ടത്തിൽ ആണെന്നും ബേസിൽ പറയുന്നു.

‘ ഞാൻ ടോവിനോയെ അങ്ങനെ ട്രോൾ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുൾടൈം ക്യാമറ തുറന്നു വെച്ചിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. അവളുടെ തൊട്ടു മുന്നേയുള്ള വീഡിയോയും അങ്ങനെ ഒന്നാണ്. ഞാൻ ലുഡോ കളിച്ചു കഴിഞ്ഞ് തോറ്റിരിക്കുമ്പോൾ അവരെന്നെ കളിയാക്കുന്ന ഒരു വീഡിയോയും അവൾ എന്റെ ബർത്ത്ഡേക്ക് ഇട്ടിരുന്നു. ബർത്ത്ഡേക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേഴ്സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാൻ ആ പോസ്റ്റിന് അടിയിൽ പോയി നീ തീർന്നെടീ തീർന്നു എന്ന് പറഞ്ഞിട്ട് ഞാൻ കമന്റിട്ടു. അപ്പോൾ അവൾ പറയുകയാണ് കൂടുതൽ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായുള്ള എൻകൗണ്ടർ ആണെന്ന് ബേസിൽ രസകരമായി പറയുന്നു.

എന്തായാലും ഭാര്യ ആയാലും സുഹൃത്ത് ടോവിനോ ആയാലും വെല്ലുവിളിക്കാൻ പോയി കഴിഞ്ഞാൽ തനിക്ക് പണി കിട്ടുമെന്നും , തന്റെ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള വീഡിയോസ് ഇരുവരുടെയും കയ്യിലുണ്ടെന്നും ബേസിൽ പറയുന്നു.

ലുക്മാൻ – ബിനു പപ്പു കോംബോ വീണ്ടും സ്‌ക്രീനിൽ; ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

0
Spread the love

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തല്ലുമാല എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിട്ടു. താരങ്ങളായ ആസിഫ് അലി, മംമ്ത മോഹൻദാസ്, ഉണ്ണിമുകുന്ദൻ, സണ്ണിവെയ്ൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്നവാഗതനായ ജീവനാണ്. ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും നായകരായ ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ‘ബോംബെ പോസ്റ്റീവി’ൽ നായികയാവുന്നത്. വി കെ പ്രദീപ് ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിങ് അരുൺ രാഘവ്.

തോറ്റ് തരികയാണ്! നീ ജയിക്കണം; ഇനിമുതൽ നിനക്ക് അച്ഛനില്ല; തനിക്കെതിരായ മകളുടെ ആരോപണങ്ങളിൽ ബാല

0
Spread the love

തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻസ്റ്റാഗ്രാം വീഡിയോയുമായി എത്തിയ മകൾക്ക് മറുപടിയുമായി നടൻ ബാല രംഗത്ത്. മകൾ സംസാരിക്കുന്ന വീഡിയോ കണ്ടെന്നും മകളോട് തർക്കിക്കാൻ താൻ ഇല്ലെന്നും, ഇത്തരത്തിൽ മകളോട് തർക്കിക്കുന്ന അച്ഛൻ ഒരിക്കലും ആണല്ലെന്നും അതിനാൽ താൻ തോറ്റു കൊടുക്കുകയാണ് എന്നും ബാല വീഡിയോയിൽ പറയുന്നു.

മകൾ പാപ്പുവിന്റെ വൈറൽ വീഡിയോയിൽ ബാലയെ ‘മൈ ഫാദർ’ എന്നതിസംബോധന ചെയ്തിരുന്നു. ഇതിൽ നന്ദി പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. തന്റെ മകൾ മൂന്നു വയസ്സാകുമ്പോൾ ആണ് തന്നെ വിട്ടകന്നതെന്നും താൻ ഗ്ലാസ് എടുത്ത് അടിക്കാൻ ശ്രമിച്ചു എന്നതൊക്കെ വീഡിയോയിൽ പറയുന്നത് കേട്ടെന്നും പറഞ്ഞ നടൻ വിഷയത്തിൽ തർക്കിക്കാൻ താൻ ഇല്ലെന്നും പറയുന്നു. തർക്കിച്ചാൽ ജയിക്കാൻ പറ്റും. പക്ഷേ നീ ജയിക്കണം എന്നും ബാല വീഡിയോയിൽ മകളോടായി പറയുന്നു.

ബാലക്കെതിരെ ചെയ്ത വീഡിയോയിൽ തങ്ങളുടെ കുടുംബവുമായി ഇനി ബന്ധപ്പെടല്ലേ എന്നും മകൾ പാപ്പു പറയുന്നുണ്ട്. ഇതിനു മറുപടിയായി താനും പാപ്പുവിന്റെ കുടുംബമാണെന്നാണ് വിചാരിച്ചത് എന്നും താൻ അന്യനായി പോയി എന്ന് അറിയില്ലായിരുന്നു എന്നും ബാല പറയുന്നു. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

സൈജു കുറുപ്പിന്റെ ഫാമിലി എന്റർടൈനർ ‘ഭരതനാട്യം’ ഇനി ഒടിടിയില്‍

0
Spread the love

നടൻ സൈജു കുറുപ്പിന്റെ ക്ലീൻ ഫാമിലി എന്റർടൈനർ ഭരതനാട്യം ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ. കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് അവസാനവാരം ആയിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷം ഒന്നല്ല രണ്ട് പ്ലാറ്റ്ഫോമുകളിൽ ആണിപ്പോൾ ചിത്രം ഓൺലൈൻ സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയും മനോരമ മാക്സിലൂടെയും പ്രേക്ഷകർക്ക് ചിത്രം കാണാനാവും.

സൈജു കുറുപ്പ് ഭരതൻ എന്ന ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. സാധാരണക്കാരായ കഥാപാത്രങ്ങളായി എപ്പോഴും തിളങ്ങാറുള്ള സൈജു കുറുപ്പ് ശശി എന്ന കഥാപാത്രമായി ഭരതനാട്യത്തിലും കൈയടി വാങ്ങിയിരുന്നു.

സ്കൂളിൽ സുഹൃത്തുക്കൾ വരെ ചോദിക്കുന്നു! അച്ഛൻ പറയുന്നതൊക്കെ കള്ളം, ഉപദ്രവിച്ചിട്ടെയുള്ളൂ, നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൾ

0
Spread the love

നടൻ ബാലയ്ക്കെതിരെ ഗുരുതരം ആരോപണവുമായി മകൾ രംഗത്ത്. ബാല സോഷ്യൽ മീഡിയയിലും വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും പറയുന്നതുപോലെ തനിക്കായി ഒന്നും ചെയ്തിട്ടില്ല എന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയുമടങ്ങുന്ന കുടുംബത്തെ നിരന്തരം ഉപദ്രവിക്കാൻ മാത്രമാണ് ബാല ശ്രമിച്ചിട്ടുള്ളതെന്നും മകൾ കുറ്റപ്പെടുത്തുന്നു. ബാല  ഉയർത്തുന്ന വാദങ്ങൾ തെറ്റാണ്. നിലവിൽ താൻ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം അങ്ങേയറ്റം സന്തോഷവതിയാണെന്നും തനിക്ക് ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യം ഇല്ലെന്നും വിഡിയോയിൽ  മകൾ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത്തരമൊരു വീഡിയോ താൻ സ്വമേധയാണ് ചെയ്യുന്നതെന്നും ഇതിന് പിന്നിൽ ആരുടെയും പ്രേരണയില്ലെന്നും മകൾ പറയുന്നുണ്ട്.

 താൻ സ്കൂളിൽ പോകുമ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല കാര്യങ്ങളും ശെരിയാണോ എന്ന് തന്നോട് സുഹൃത്തുക്കൾ വരെ ചോദിക്കാറുണ്ട്. അച്ഛനുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. പലരും താനും  അമ്മ അമൃതയും മോശം വ്യക്തിത്വങ്ങൾ ആണെന്ന് ഇത്തരം വാർത്തകൾ കാരണം വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിൽ തന്റെ കുടുംബത്തെ മൊത്തം ബാധിക്കുന്ന വിഷയം ആയതിനാലാണ് താൻ ഇത് സംസാരിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരം വിഷയം സംസാരിക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നും എന്നാൽ അമ്മ അമൃതയും കുടുംബവും വിഷമിച്ചിരിക്കുന്നത് തനിക്ക് കണ്ടു മടുത്തു എന്നും അതിനാലാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തിരിക്കുന്നത് എന്നും മകൾ പറയുന്നു.

 അച്ഛൻ തന്നെയും അമ്മയെയും ആന്റിയേയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല ഇന്റർവ്യൂ കളിലും തന്നെ ഭയങ്കര ഇഷ്ടമാണെന്നും കാണാത്തതിൽ  വിഷമമുണ്ടെന്നും തനിക്ക് നിരന്തരം ഗിഫ്റ്റുകൾ അയക്കാറുണ്ടെന്നും പറഞ്ഞു കണ്ടു. ഇത് അടിസ്ഥാന രഹിതമാണ്. താൻ വളരെ കുഞ്ഞായിരുന്നപ്പോൾ പോലും അച്ഛൻ മദ്യപിച്ച് വീട്ടിലെത്തി അമ്മയെ തല്ലുമായിരുന്നു എന്നും കുഞ്ഞായിരുന്നപ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ലു കുപ്പി തന്റെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചിട്ടുണ്ട് എന്നും മകൾ പറയുന്നു. അന്ന് അമ്മ കൈവച്ച് തടഞ്ഞതുകൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നത്. ഒരു കാരണവും ഇല്ലാതെയാണ് അന്ന് അമ്മയെയും ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തനിക്ക് അച്ഛനെ സ്നേഹിക്കാൻ ഒരു കാരണം പോലും ഇല്ലെന്നും ഇപ്പോഴത്തെ തന്റെ കുടുംബം ഒരിക്കൽപോലും തന്നെ നോവിച്ചിട്ടില്ലെന്നും മകൾ പറയുന്നു.

 അതേസമയം ബാല മകളെ കോടതിയിൽ നിന്നും ബലമായി വലിച്ചിഴച്ച് ചെന്നൈയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടു എന്ന അടക്കമുള്ള ഗുരുതര ആരോപണങ്ങളും വീഡിയോയിൽ മകൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ ഗുരുതരമായ കൃത്യങ്ങൾ ചെയ്ത ബാലെയാണ് നിങ്ങൾ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറയുന്നത് മുഴുവൻ നുണയാണെന്നും മകൾ പറയുന്നു. 

 തനിക്ക് തന്റെ മകളെ കാണാൻ അവകാശമില്ലേ? എന്ന് അച്ഛൻ പറഞ്ഞു കണ്ടു.  തന്നെ ഇത്രയും ഇഷ്ടമാണെന്ന് അവകാശപ്പെടുന്ന ആൾ ഒരിക്കലെങ്കിലും തന്നെ വിളിച്ചിട്ടുണ്ടോ എന്നും അല്ലെങ്കിൽ ഒരു കത്തോ  സമ്മാനമോ എങ്കിലും വാങ്ങി അയച്ചിട്ടുണ്ടോ  എന്നും മകൾ ചോദിക്കുന്നുണ്ട്. 

 ഇത്തരമൊരു വീഡിയോ കാണുമ്പോൾ നിങ്ങൾ ചിലപ്പോൾ വിചാരിക്കാം അമ്മ അമൃത പറഞ്ഞിട്ടാണ് താൻ ഇത് ചെയ്യുന്നത് എന്ന്. പക്ഷേ അങ്ങനെ അല്ലെന്നും തന്റെ സ്വന്തം താല്പര്യത്തിലാണ് വീഡിയോ ചെയ്യുന്നതെന്നും മകൾ വീഡിയോയിൽ പറയുന്നുണ്ട്. അമ്മ അമൃതയ്ക്ക് തന്നെ കേസിലേക്കോ ഇത്തരം വിഷയങ്ങളിലേക്കോ  വലിച്ചിടാൻ താല്പര്യമില്ല. പക്ഷേ ഇപ്പോൾ ഇത് വന്നു പറയാൻ കാരണം തന്റെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ്. അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും അമ്മൂമ്മ  പറയാറ് അച്ഛനെ കുറിച്ച് ഒന്നും മോശമായിട്ട് വിചാരിക്കരുത് എന്നാണ്. അത്രയും നല്ല ആളുകളാണ് തന്റെ കുടുംബത്തിൽ ഉള്ളതെന്നും എന്നാൽ തനിക്ക് ബാലയോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും മകൾ വീഡിയോയിൽ പറയുന്നു.

അതിന്റെ പത്തിലൊന്ന് ചെലവ് മാത്രം മതി! കരൺ ജോഹറിന് മറുപടിയുമായി മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ

0
Spread the love

സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്സ് ഉൾപ്പെടെയുള്ളവയിലെ വിലക്കയറ്റത്തിനെതിരായ സംവിധായകൻ കരൺ ജോഹറിന്റെ പ്രസ്താവനക്ക് മറുപടിയുമായി മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ. നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുളള കരണിന്റെ ആരോപണത്തിലാണ് മറുപടി. ഇതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷന്റെ വാദം. 2023 ൽ സിനിമയുടെ ശരാശരി ടിക്കറ്റ് വില എന്നുള്ളത് 132 രൂപയാണെന്നും ഇതിന്റെ അടിസ്ഥാനമാക്കി കണക്ക് കൂട്ടുമ്പോൾ 1560 രൂപയാണ് ഒരു കുടുംബത്തിന് ചെലവാകുന്നതെന്നും വാർത്താ കുറിപ്പിൽ മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ പറഞ്ഞു.

‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വ‍ർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ്‌ ശൃംഖലയായ പി വി ആർ എൈനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലം​ഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചെലവ്. 10,000 അല്ല’, മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.

‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാ​ഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല. അവർ ദീപാവലിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾക്കും സിനിമാ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ പോലുള്ളവ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകുമെന്നായിരുന്നു കരണിൻ്റെ പ്രതികരണം.

വില കൂടുതലായതിനാൽ മക്കൾ കാരമൽ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ പോലുമിടയില്ല,’ എന്നും കരൺ ജോഹർ കൂട്ടിച്ചേർത്തിരുന്നു. സോയ അക്തർ, വെട്രിമാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം.

മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടി പെൺകുട്ടി; സീരിയല്‍ താരങ്ങളുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

0
Spread the love

പ്രശസ്ത സീരിയൽ താരങ്ങളായ നലീഫ് ജിയയും കല്യാൺ ഖന്നയും അഞ്ജന മോഹനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ജിന്നിന്‍റെ ഊദ് എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഷ്ണു വി ഗോപാല്‍ ആണ്. കളര്‍ മീന്‍ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ ഈ മാസം 13 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം മൂന്നര ലക്ഷത്തിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട്.

മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടിയെത്തിയ പെൺകുട്ടിയുടെ കഥയാണ് ജിന്നിന്റെ ഊദ്. കളിവഞ്ചി, കൽഹാര, അപർണ @ 31 നോട്ട് ഔട്ട്‌, ആവേശം, മോഡസ് ഓപ്പറാന്‍ഡി തുടങ്ങിയ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണു വി ഗോപാല്‍. രചനയ്ക്കും സംവിധാനത്തിനും പുറമെ ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണുവാണ്. എമ്പുരാന്റെ അസിസ്റ്റന്റ് ക്യാമറാമാനായ അനീഷ് അർജുനനാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രദീപ് പിള്ള, അനസ് ഗേറ്റ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

‘മുഖ്യമന്ത്രി എന്നെ കള്ളനാക്കാൻ ശ്രമിച്ചു’; റിയാസ് പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന മോഹം നടക്കില്ല: പി വി അൻവർ

0
Spread the love

മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാര ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന്‍ ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനമെന്ന് അന്‍വര്‍ ചോദിച്ചു. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി നിസ്സഹായനാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts