Home Blog Page 9

ജോജുവിന്റെ ‘പണി’യിലെ നായിക അഭിനയ വിവാഹിതയാകുന്നു; ചെറുക്കൻ ആരെന്നത് രഹസ്യമാക്കി താരം

0
Spread the love

കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ് നടൻ ജോജു ജോജിന്റെ പണി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും വീണ്ടും തിരിച്ചുവരവ് നടത്തിയ നടി അഭിനയ. കേൾവിയോ സംസാരശേഷിയോ ഇല്ലാത്ത താരം കഥാപാത്രത്തിന്റെ ഉള്ളുതൊട്ടറിഞ്ഞു അഭിനയിക്കുന്നത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിസ്‍മയിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തിന്റെ ഇഷ്ടം കവർന്ന നടി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അഭിനയ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ വരന്റെ പേരോ മുഖം വ്യക്തമായി കാണുന്ന ചിത്രമോ അഭിനയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, സിനിമയിൽ നിന്നുള്ള വ്യക്തിയല്ല അഭിനയയുടെ വരൻ എന്നാണ് അറിയാൻ കഴിഞ്ഞത്. 2025 ഏപ്രിൽ മാസത്തിലാവും വിവാഹം എന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

18 വർഷത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങൾ അഭിനയ ഇതിനകം പൂർത്തിയാക്കി. നാടോടികളാണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടൺ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയിലെത്തിയത്. മലയാളത്തിൽ ഇതിനകം അഞ്ചു ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചു കഴിഞ്ഞു. 

വിലകൂടിയ കുങ്കുമപ്പൂവ് 5 രൂപയ്‌ക്ക് വിൽക്കുന്ന പാൻ മസാലയിൽ ഉൾപ്പെടുത്താനാകില്ല; ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് താരങ്ങൾക്കെതിരെ പരാതി

0
Spread the love

പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ പരാതി. ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ഉപഭോക്തൃ തർക്ക പരിഹാര സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 19-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർ​ദേശിച്ചിരിക്കുന്നത്.

പാൻ മസാലയുടെ പരസ്യത്തിൽ അതിൽ കുങ്കുമപ്പൊടി അടങ്ങിയിട്ടുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. എന്നാൽ തെറ്റാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ജയ്പൂർ സ്വദേശിയായ യോഗേന്ദ്ര സിംഗാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി.

കിലോയ്‌ക്ക് നാല് ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവ് അ‍ഞ്ച് രൂപയ്‌ക്ക് വിൽക്കുന്ന പാൻ മസാലയിൽ ഉൾപ്പെടുത്താനാകില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. കങ്കുമപ്പൂവോ അതിന്റെ സു​ഗന്ധമോ പാൻ മസാലയിൽ ഉണ്ടാകില്ലെന്നും യുവാവ് പരാതിയിൽ പറയുന്നു. പരസ്യത്തിലൂടെ തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നതെന്നും അതിനാൽ ഈ പരസ്യം പിൻവലിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

‘അവളെ പാഠം പഠിപ്പിക്കണം’ രശ്മികയ്ക്ക് ഭീഷണി: സുരക്ഷ ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി കോഡവ സമുദായം

0
Spread the love

കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണൽ കൗൺസിലിന്റെ പ്രസിഡന്റ് എൻ.യു.നച്ചപ്പ കത്ത് എഴുതി.

കര്‍ണാടക എംഎല്‍എ രവി കുമാർ ഗൗഡ “രശ്മികയെ ഒരു പാഠം പഠിപ്പിക്കണം”എന്ന പ്രസ്താവനയാണ് നടത്തിയത്. ബെംഗലൂരുവില്‍ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.

കന്നഡ ചിത്രമായ കിര്‍ക് പാര്‍ട്ടിയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ രശ്മിക. സ്വന്തം ഭാഷയെയും കന്നഡ സിനിമയെയും അവഗണിക്കുന്നത് ശരിയല്ല. അതിന് അവരെ ഒരു അവർക്ക് ഒരു പാഠം പഠിപ്പിക്കേണ്ടെ എന്നാണ് എംഎല്‍എ ചോദിച്ചത്. പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

അതേ സമയം രശ്മികയ്ക്ക് വേണ്ടി കത്തെഴുതിയ കോഡവ നാഷണൽ കൗൺസില്‍ ഈ പ്രശ്നം ഗൌരവമായി തന്നെ അഭിസംബോധന ചെയ്തുകൊണ്ട്, രശ്മിക മന്ദാന കോഡവ സമുദായത്തിൽപ്പെട്ടയാളാണെന്നും അവർ തന്റെ അർപ്പണബോധവും കഴിവും ഉപയോഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം കൈവരിച്ച നടിയാണെന്നും. എന്നാല്‍ വിമര്‍ശനം കടന്ന് ചിലര്‍ ഭീഷണിയുമായി വരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.രശ്മികയുടെയും കോഡവ സമുദായത്തിലെ മറ്റ് സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കത്തില്‍.രശ്മികയ്ക്കെതിരായ ഭീഷണികളെ ശക്തമായി അപലപിക്കുകയും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ട പ്രധാന്യം എടുത്ത് പറയുകയും ചെയ്യുന്നു.

‘നമ്മളെയൊക്കെ വെച്ച് ആര് ഇത്രയും പൈസ മുടക്കും ചേട്ടാ’ എന്ന് അർജുൻ അശോകൻ ചോദിച്ചു; സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായ സന്തോഷത്തിൽ അഭിലാഷ് പിള്ള

0
Spread the love

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമായ സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് അഭിലാഷ് പോസ്റ്റിൽ പറയുന്നു.

വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മെയ് എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ബി​ഗ്ബജറ്റിൽ നിർമിച്ച സുമതി വളവിൽ അർജുൻ അശോകൻ, ബാലു വർ​ഗീസ്, ​ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ആറ് വർഷത്തെ കാത്തിരിപ്പ്, എട്ട് മാസത്തെ തയാറെടുപ്പ്, 84 ദിവസത്തെ ഷൂട്ടിംഗ്, സുമതി വളവിന്റെ അവസാന ടേക്കിന് വിഷ്ണു കട്ട്‌ പറഞ്ഞപ്പോൾ മനസ്സിൽ കൂടി ആദ്യം മിന്നി മാഞ്ഞ ദൃശ്യം, നമ്മളെയൊക്കെ വെച്ച് ആര് ഇത്രയും പൈസ മുടക്കും ചേട്ടാ എന്ന് സുമതി വളവിന്റെ കഥ കേട്ട് കഴിഞ്ഞ് അർജുൻ എന്നോട് ചോദിച്ച ചോദ്യമാണ്. അന്ന് എനിക്ക് അതിനുത്തരം ഇല്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് അവനോട് പറയാൻ ഉത്തരമുണ്ട്. വലിയ മുതൽ മുടക്കിൽ തന്നെ നമ്മൾ നമ്മുടെ സിനിമ പൂർത്തിയാക്കിയെടായെന്ന്.

നന്ദി പറയാനുള്ളത് ദൈവത്തിനോടും പ്രൊഡ്യൂസർ മുരളി ചേട്ടനോടുമാണ്. കാരണം നിങ്ങൾ രണ്ട് പേരും കൂടെ നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഈ സ്വപ്നം സാധിക്കാൻ കഴിഞ്ഞത്. ഇനി പ്രേക്ഷകരോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണ് ഏറ്റവും മികച്ച രീതിയിൽ മെയ്‌ 8-ന് സിനിമ തിയേറ്ററിൽ എത്തിക്കുക എന്നുള്ളത്. അതിനുള്ള പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം നിന്ന സുമതി വളവ് കുടുംബത്തിലെ ഓരോ അംഗങ്ങളോടും നന്ദി അറിയിക്കുന്നു- അഭിലാഷ് പിള്ള എക്സിൽ കുറിച്ചു.

ഹനുമാൻകൈൻഡിന്‍റെ പുതിയ വീഡിയോയും ഏറ്റെടുത്ത് ആരാധകർ; 2 ദിവസം കൊണ്ട് നേടിയത് 5 മില്യൺ

0
Spread the love

മരണ കിണറിൽ ഒരുക്കിയ ‘ബിഗ് ഡോഗ്സ്’ എന്ന ഒറ്റ ആൽബത്തിലൂടെ ഇന്ത്യയ്ക്ക് തന്നെ ഏറെ അഭിമാനമാനമായ, 2024ൽ ലോകം തിരഞ്ഞ റാപ്പർ ആണ് ഹനുമാൻ കൈൻഡ്. മുഖ്യധാര ഹിപ്പ്-പോപ്പിന്റെ ഇന്ത്യൻ മുഖമായി അതിവേഗം ഉയർന്നുവരുന്ന ഹനുമാൻ കൈൻഡ് ഇക്കഴിഞ്ഞ ദിവസം ദിവസം പുറത്തെത്തിച്ച തന്റെ ഏറ്റവും പുതിയ ഗാനത്തിലൂടെ ഒരിക്കല്‍ക്കൂടി ലോകം കീഴടക്കുകയാണ്. ഹനുമാന്‍കൈന്‍ഡ്.

ബിഗ് ഡോഗ്സില്‍ നിന്നും ഏറെ വ്യത്യസ്തമായ ഉള്ളടക്കവുമായി എത്തിയ റണ്‍ ഇറ്റ് അപ്പ് എന്ന പുതിയ ആൽബം റിലീസ് ചെയ്ത 2 ദിവസത്തിനുള്ളിൽ 5 മില്യൺ വ്യൂസിലൂടെയാണ് ട്രെൻഡിങ് ആയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണങ്ങളാണ് മ്യൂസിക് വീഡിയോയുടെ ഉള്ളടക്കം. സ്വന്തം മണ്ണിലെ മനുഷ്യരെക്കുറിച്ചും അവിടുത്തെ കലാകാരന്മാരെക്കുറിച്ചും ആ പാരമ്പര്യത്തിലൂടെ കിട്ടുന്ന ഊര്‍ജ്ജത്തെക്കുറിച്ചുമൊക്കെ പുതിയ ഗാനം പറയുന്നുണ്ട്. ഒപ്പം വര്‍ഗപരമായ അതിജീവനത്തിന്‍റേതായ സൂചനകളുമുണ്ട്.

കേരളത്തിന്‍റെ കളരിപ്പയറ്റും ഗരുഡന്‍ പറവയും തെയ്യവും വെള്ളാട്ടവും ചെണ്ടമേളവുമൊക്കെയുള്ള വീഡിയോയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മര്‍ദാനി ഖേല്‍, പഞ്ചാബി- സിഖ് ആയോധനകലയായ ഗട്ക, മണിപ്പൂരി ആയോധനമുറയായ തംഗ് ത എന്നിവയുമുണ്ട്. ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് വലിയ പ്രതികരണം നേടാന്‍ ഇക്കാരണം കൊണ്ടുതന്നെ ഗാനത്തിന് ആയിട്ടുണ്ട്. ഒപ്പം അന്തര്‍ദേശീയ ആസ്വാദകരും ഈ സമീപനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

പൊൻമാനും ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതിക്കായി കാത്തിരുന്ന് സിനിമാപ്രേമികൾ..

0
Spread the love

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തി തിയേറ്ററുകളിൽ വിജയം നേടിയ ചിത്രമാണ് ‘പൊൻമാൻ’. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ പൊൻമാനിലെ ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടിയിരുന്നു. ജനുവരി 30ന് റിലീസിനെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ എഴുതിയത് ജി. ആർ ഇന്ദു ഗോപനാണ്. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ജിയോഹോട്സ്റ്റാറിലൂടെയാണ് പൊൻമാൻ ഒടിടിയിലെത്തുന്നത്. മാർച്ച് 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായിരുന്ന ജോതിഷ് ശങ്കർ ആധ്യമായി സംവിധായകനയി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയായിരുന്നു പൊൻമാൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം. ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക എടുത്ത് കഴിക്കൂ എന്ന് പറയുന്നതിന് പിന്നിൽ വലിയ കാര്യങ്ങളുണ്ട്!

0
Spread the love

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഏലയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയെ ചെറുക്കാൻ ഇത് ഗുണം ചെയ്യും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

ദഹനം മെച്ചപ്പെടുത്തും


അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വയറു വീർക്കൽ, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണം ചെയ്യും.

മെറ്റബോളിസം വർദ്ധിപ്പിക്കും


മെറ്റബോളിസം വർധിപ്പിക്കാനും കലോറി കത്തിക്കാനും ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ഫലപ്രദമാണ്. ഊർജ്ജ നില മെച്ചപ്പെടുത്താനും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ഇത് ഫലം ചെയ്യും. ശരീരഭാരം നിയന്ത്രിക്കാനും ഏലയ്ക്ക സഹായിക്കും.

ബ്രീത്ത് ഫ്രെഷ്‌നർ


ഏലയ്ക്കയിൽ ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ബാക്‌ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ശ്വാസം പുതുക്കാനും വായ്‌നാറ്റം തടയാനും സഹായിക്കും. മൗത്ത് ഫ്രഷ്‌നറിന് പകരമായി ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമാണിത്.

വിഷവസ്‌തുക്കൾ നീക്കം ചെയ്യാൻ


ഡൈയൂററ്റിക് ഗുണങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. കരളിന്‍റെ പ്രവർത്തനത്തെയും വൃക്കകളെ ശുദ്ധീകരിക്കാനും ഇത് പിന്തുണയ്ക്കും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്ക ഗുണപ്രദമാണ്.

നെഞ്ചെരിച്ചിൽ ശമിപ്പിക്കും


ആമാശയത്തിലെ ആസിഡുകളെ സന്തുലിതമായി നിലനിർത്താൻ ഏലയ്ക്ക സഹായിക്കും. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്‌സ്, ദഹനക്കേട് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ഉറക്കത്തെ പ്രോത്സാഹിപ്പിക്കും


ഏലയ്ക്ക ഞരമ്പുകളെ വിശ്രമിക്കാൻ സഹായിക്കും. ഇത് സമ്മർദ്ദം, ഉത്കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്താനും ഉറക്കത്തിന്‍റെ ദൈർഘ്യം വർധിപ്പിക്കാനും ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ


ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച സ്രോതസാണ് ഏലയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. പ്രമേഹമുള്ള ആളുകൾ ഏലയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്താൻ സഹായിക്കും.

ഹയാത്തിലെ ആഡംബര മുറി വേണ്ടെന്ന് പറഞ്ഞ ആളാണ് അനശ്വര; നാളെ നടിയുടെ കരിയറിനെ ഈ ആരോപണങ്ങൾ ബാധിക്കരുത്, സംവിധായകനെ തള്ളി നിർമാതാവ്

0
Spread the love

സിനിമ രംഗത്ത് നടക്കുന്ന വിവിധ പ്രതിസന്ധികൾക്ക് പുറമേ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് അഭിനേതാക്കൾ എത്തുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞദിവസം യുവ നടി അനശ്വര രാജനെതിരെ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ സംവിധായകൻ ദീപു കരുണാകരൻ ആയിരുന്നു രംഗത്തെത്തിയത്. തന്റെ സിനിമയിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത യുവനടി താൻ അങ്ങേയറ്റം അഭ്യർത്ഥിച്ചിട്ടും പ്രമോഷൻ കാര്യങ്ങൾ ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ ആരോപണം. ഇതേത്തുടർന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത ഇന്ദ്രജിത്ത് സുകുമാരൻ നടിയെ വിളിച്ച് പ്രമോഷന് സഹകരിക്കണമെന്ന് പറയേണ്ട അവസ്ഥ ഉണ്ടായി എന്നും എന്ന ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിരുന്നു.

കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽതുറന്നുപറച്ചിൽ ആയതോടെ തനിക്കെതിരെ സംവിധായകൻ യാതൊരു അടിസ്ഥാനവുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കാണിച്ച്‌ അനശ്വര താര സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെട്ട സംഘടന ഇരുവരുമായി സംസാരിക്കുകയും സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ നടത്തിയ പരാമർശങ്ങളായിരുന്നു സിനിമാ ലോകത്തെ ചർച്ച. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. ഒടുവിൽ ഫെഫ്ക – അമ്മ പ്രതിനിധികൾ ഇരുവരുമായി സംസാരിക്കുകയും സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ഹൈലൈൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ഹൈലൈൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

നിർമാതാവ് പ്രകാശിന്റെ വാക്കുകൾ ഇങ്ങനെ..

നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ല. സിനിമ റിലീസിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ചാണ് പ്രമോഷൻസൊക്കെ തീരുമാനിക്കുന്നത്. നേരത്തെ ഒരു ഡേറ്റ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് മാറ്റേണ്ടി വന്നു. എന്റെ എക്സ്പീരിയൻസ് വച്ച് അനശ്വര രാജന്റെ ഭാ​ഗത്തുനിന്നും ഒരു നിസ്സഹകരണവും ഉണ്ടായിട്ടില്ല. ടീസർ, ഫസ്റ്റ് ലുക്ക് പോസറ്ററൊക്കെ നമ്മുടെ സോഷ്യൽ മീഡിയ പാർട്ണർ അനൗൺസ് ചെയ്യുന്ന സമയത്ത് അനശ്വര ഷെയർ ചെയ്തില്ല എന്നൊരു കമന്റ് ആണ് ഞാൻ കേട്ടത്. ആ സമയത്ത് അവരുടെ ഇൻ്‍സ്റ്റയിൽ എന്തോ ടെക്നിക്കൽ എറർ എന്തോ ഉണ്ടായിരുന്നു. അക്കാര്യം അനശ്വര തുറന്നു പറയുകയും ചെയ്തതാണ്. അല്ലാതെ മേജറായിട്ടുള്ളൊരു പ്രശ്നം അവരുടെ ഭാ​ഗത്തുനിന്നും ഉണ്ടായിട്ടില്ല.

ദീപു പറഞ്ഞത് വ്യക്തിപരമായി അഭിപ്രായം ആണ്. സംവിധായകൻ എന്ന നിലയ്ക്ക് ദീപുവിന് അത് പറയാം. മമ്മൂക്കയെ വച്ചൊക്കെ സിനിമ ചെയ്ത സീനിയർ സംവിധായകൻ ആണ് ദീപു. പക്ഷേ ഇതിപ്പോ ഇങ്ങനെ ഒരു ഇന്റർവ്യു വന്നത് അനവസരമായി പോയെന്നാണ് എന്റെ അഭിപ്രായം. പ്രമോഷനുമായി ബന്ധപ്പെട്ട് അത് ​ഗുണെ ചെയ്യുമോന്നും അറിയില്ല. ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ അതിന്റേതായ നടപടി ക്രമങ്ങൾ നമുക്കുണ്ട്. അതെല്ലാം കഴിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകുന്നത്. ഇതെന്റെ അഭിപ്രായം മാത്രമാണ്.

നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ല. സിനിമ റിലീസിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ചാണ് പ്രമോഷൻസൊക്കെ തീരുമാനിക്കുന്നത്. നേരത്തെ ഒരു ഡേറ്റ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് മാറ്റേണ്ടി വന്നു. എന്റെ എക്സ്പീരിയൻസ് വച്ച് അനശ്വര രാജന്റെ ഭാ​ഗത്തുനിന്നും ഒരു നിസ്സഹകരണവും ഉണ്ടായിട്ടില്ല. ടീസർ, ഫസ്റ്റ് ലുക്ക് പോസറ്ററൊക്കെ നമ്മുടെ സോഷ്യൽ മീഡിയ പാർട്ണർ അനൗൺസ് ചെയ്യുന്ന സമയത്ത് അനശ്വര ഷെയർ ചെയ്തില്ല എന്നൊരു കമന്റ് ആണ് ഞാൻ കേട്ടത്. ആ സമയത്ത് അവരുടെ ഇൻ്‍സ്റ്റയിൽ എന്തോ ടെക്നിക്കൽ എറർ എന്തോ ഉണ്ടായിരുന്നു. അക്കാര്യം അനശ്വര തുറന്നു പറയുകയും ചെയ്തതാണ്. അല്ലാതെ മേജറായിട്ടുള്ളൊരു പ്രശ്നം അവരുടെ ഭാ​ഗത്തുനിന്നും ഉണ്ടായിട്ടില്ല.

ദീപു പറഞ്ഞത് വ്യക്തിപരമായി അഭിപ്രായം ആണ്. സംവിധായകൻ എന്ന നിലയ്ക്ക് ദീപുവിന് അത് പറയാം. മമ്മൂക്കയെ വച്ചൊക്കെ സിനിമ ചെയ്ത സീനിയർ സംവിധായകൻ ആണ് ദീപു. പക്ഷേ ഇതിപ്പോ ഇങ്ങനെ ഒരു ഇന്റർവ്യു വന്നത് അനവസരമായി പോയെന്നാണ് എന്റെ അഭിപ്രായം. പ്രമോഷനുമായി ബന്ധപ്പെട്ട് അത് ​ഗുണെ ചെയ്യുമോന്നും അറിയില്ല. ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ അതിന്റേതായ നടപടി ക്രമങ്ങൾ നമുക്കുണ്ട്. അതെല്ലാം കഴിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകുന്നത്. ഇതെന്റെ അഭിപ്രായം മാത്രമാണ്.

നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ല. സിനിമ റിലീസിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ചാണ് പ്രമോഷൻസൊക്കെ തീരുമാനിക്കുന്നത്. നേരത്തെ ഒരു ഡേറ്റ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് മാറ്റേണ്ടി വന്നു. എന്റെ എക്സ്പീരിയൻസ് വച്ച് അനശ്വര രാജന്റെ ഭാ​ഗത്തുനിന്നും ഒരു നിസ്സഹകരണവും ഉണ്ടായിട്ടില്ല. ടീസർ, ഫസ്റ്റ് ലുക്ക് പോസറ്ററൊക്കെ നമ്മുടെ സോഷ്യൽ മീഡിയ പാർട്ണർ അനൗൺസ് ചെയ്യുന്ന സമയത്ത് അനശ്വര ഷെയർ ചെയ്തില്ല എന്നൊരു കമന്റ് ആണ് ഞാൻ കേട്ടത്. ആ സമയത്ത് അവരുടെ ഇൻ്‍സ്റ്റയിൽ എന്തോ ടെക്നിക്കൽ എറർ എന്തോ ഉണ്ടായിരുന്നു. അക്കാര്യം അനശ്വര തുറന്നു പറയുകയും ചെയ്തതാണ്. അല്ലാതെ മേജറായിട്ടുള്ളൊരു പ്രശ്നം അവരുടെ ഭാ​ഗത്തുനിന്നും ഉണ്ടായിട്ടില്ല.

ദീപു പറഞ്ഞത് വ്യക്തിപരമായി അഭിപ്രായം ആണ്. സംവിധായകൻ എന്ന നിലയ്ക്ക് ദീപുവിന് അത് പറയാം. മമ്മൂക്കയെ വച്ചൊക്കെ സിനിമ ചെയ്ത സീനിയർ സംവിധായകൻ ആണ് ദീപു. പക്ഷേ ഇതിപ്പോ ഇങ്ങനെ ഒരു ഇന്റർവ്യു വന്നത് അനവസരമായി പോയെന്നാണ് എന്റെ അഭിപ്രായം. പ്രമോഷനുമായി ബന്ധപ്പെട്ട് അത് ​ഗുണെ ചെയ്യുമോന്നും അറിയില്ല. ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ അതിന്റേതായ നടപടി ക്രമങ്ങൾ നമുക്കുണ്ട്. അതെല്ലാം കഴിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകുന്നത്. ഇതെന്റെ അഭിപ്രായം മാത്രമാണ്.

അനശ്വരയ്ക്ക് വേണ്ടി നമ്മളാദ്യം ഹയാത്തിൽ ആയിരുന്നു റൂം ബുക്ക് ചെയ്തത്. അവര് തന്നെ എക്സ്പെൻസീവ് ആയിട്ടുള്ള റൂം വേണ്ടെന്ന് പറഞ്ഞ ആളാണ്. സാധാരണ രീതിയിൽ എക്സ്പൻസീവ് ആയിട്ടുള്ള കാര്യങ്ങൾ വേണ്ടെന്ന് വയ്ക്കില്ല. പക്ഷേ ആ കാര്യത്തിൽ വരെ അനശ്വര സഹകരിച്ചു എന്നതാണ്. പ്രതിഫലത്തിന്റെ കാര്യത്തിലായാലും കൺഫർട്ടബിളായിട്ടാണ് ഡീൽ ചെയ്തത്. ദീപുവിന് ഇപ്പോഴെന്താണ് സംഭവിച്ചതെന്ന് എിക്കറിയില്ല. ഇതിപ്പോ അനശ്വരയുടെ കരിയറിനെയും ബാധിക്കും. നാളെ അവരുമായി പടം കമ്മിറ്റ് ചെയ്യുന്നവർക്കും ഒരു ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ടാണ് യഥാർത്ഥ്യം ഞാൻ പറഞ്ഞത്. എന്റെ സിനിമകൾ ചെയ്ത ആർട്ടിസ്റ്റുകളുമായി നല്ല ബന്ധത്തിൽ പോകണമെന്നാണ് ആ​ഗ്രഹം.

മമ്മൂട്ടി-മോഹൻലാൽ- നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്; തിയറ്റര്‍ റൈറ്റ്സ് വിറ്റുപോയത് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്ക്

0
Spread the love

11 വർഷത്തിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്ന ഒറ്റ പ്രത്യേകത കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.

കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്‍ഡേറ്റ്. മിക്കവാറും മെയ്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹിറ്റ് ജോഡിയായ മമ്മൂട്ടി-നയൻതാര കൂട്ട് നാലാമതും ആവർത്തിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ ഡി ഏജിങ് ചെയ്തും കാണിക്കുന്നുണ്ടെന്നാണ് വിവരം. കൂടാതെ ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചനയുണ്ട്. ഈ സീനുകൾക്ക് വേണ്ടിയായിരിക്കും ഡിഎജിങ് ഉപയോഗിക്കുന്നത് എന്നാണ് വിവരം. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

ഇത്രയും പൈശാചികത കൊറിയൻ സിനിമയിൽ പോലും കണ്ടിട്ടില്ല; കാലം കുറേ കഴിയുമ്പോൾ നിർമിച്ചവർക്ക് കുറ്റബോധം വരുമായിരിക്കും, മാർക്കോയ്ക്കെതിരെ സംവിധായകൻ

0
Spread the love

കേരളത്തിൽ സമീപകാലത്ത് വർദ്ധിച്ചുവരുന്ന പൈശാചിക കുറ്റകൃത്യങ്ങളിലും അക്രമ പരമ്പരകളിലും സിനിമകളുടെ സ്വാധീനം ഉണ്ടോ ഇല്ലയോ എന്ന ചർച്ച പുരോഗമിക്കവേ ഉണ്ണി മുകുന്ദന്റെ ഈ വർഷത്തെ ഹിറ്റ് ചിത്രമായ മാർക്കോയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് മാർക്കോ എന്ന് സംവിധായകൻ അഭിലാഷ് പറയുന്നു. മാർക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസൾട്ട് സാഡിസം മാത്രമാണെന്നും ഇത്രയും പൈശാചികത ഒരു കൊറിയൻ പടത്തിൽ പോലും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിസി അഭിലാഷിന്റെ വാക്കുകൾ:

‘മാർക്കോ’ തീയറ്ററിൽ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ”ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ”ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു. ഈ സാമൂഹിക വിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യർത്ഥനയുണ്ട്. ‘നിങ്ങളെന്തിന് ഇത് കാണാൻ തയ്യാറായി?’ ‘തീയറ്ററിൽ വിജയിച്ചില്ലേ?’ എന്നീ ചോദ്യങ്ങൾക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്.

ഇത്രയും പൈശാചികമായ/ മനുഷ്യത്യ രഹിതമായ ആവിഷ്ക്കാരം ഞാനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ല..!ഒരു കൊച്ചുകുട്ടിയുടെ തല ഗ്യാസ് സിലിണ്ടറുപയോഗിച്ച് ഇടിച്ച് പരത്തി പേസ്റ്റ് പരുവത്തിലാക്കി മാറ്റുന്നത് കാണേണ്ടി വന്നു എനിക്ക്..! ഒരു ഗർഭിണിയുടെ വയറിനകത്ത് നിന്ന് ഗർഭസ്ഥ ശിശുവിനെ കീറി വലിച്ചെടുത്ത് അലറുന്നതും കാണേണ്ടിവന്നു എനിക്ക്..! ഇതൊക്കെ ഈ സൊസൈറ്റിയിൽ സർവ്വസാധാരണമെന്ന് വാദിച്ചാൽ പോലും മാർക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസൾട്ട് സാഡിസം മാത്രമാണ്. പരിശുദ്ധിയുടെ പുനരവതരണം മാത്രമായിരിക്കണം സിനിമ എന്നൊരു വാദം എന്നിലെ ഫിലിം മേക്കർക്കും പ്രേക്ഷകനുമില്ല.

ക്രൈം- ത്രില്ലർ സിനിമകൾ എൻ്റെയും ഇഷ്ടമാണ്, സ്വപ്നമാണ്. എന്നാൽ മാർക്കോ പോലെയുള്ള സൃഷ്ടികൾ കാരണം സെൻസർ ബോർഡിൻ്റെ ‘ഇടപെടൽ’ ഇപ്പോളുള്ളതിനേക്കാൾ കൂടും. സിനിമകളുടെ കഥാഗതിയിൽ ഉണ്ടാവുന്ന സ്വാഭാവിക ക്രൈം സീനുകൾ പോലും നാളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവും. കാലം കുറേ കഴിയുമ്പോൾ ഇപ്പൊ ഇത് പടച്ച് വിട്ടവർ കുറ്റബോധവിവശരായി ഏതെങ്കിലും അഭിമുഖങ്ങളിൽ വന്നിരുന്ന് ‘വേണ്ടിയിരുന്നില്ല’ എന്ന് പരവശപ്പെടുമായിരിക്കും. അപ്പോഴേക്കും നാട്ടിലെ സകല കൊള്ളരുതായ്മകളുടേയും കാരണം സിനിമയാണെന്ന അടിസ്ഥാനരഹിത വ്യാഖ്യാനത്തിന് ആർട്ടെന്ന ലേബലൊട്ടിച്ച ഈ വിഷസന്തതി ഊർജം നൽകി കഴിഞ്ഞിരിക്കും!

ശരിയാണ്, പാശ്ചാത്യ സ്ലാഷർ/ബ്രൂട്ടാലിറ്റി പ്രമോട്ട് ചെയ്യപ്പെടുന്ന സിനിമകളും ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്. എന്ന് കരുതി അതിനെ പിന്തുടരുന്നതല്ല നമ്മുടെ കല. നാളെയൊരുത്തൻ പീഡോഫീലിയയെ സപ്പോർട്ട് ചെയ്യുന്ന ഒരു സിനിമയെടുത്താൽ അതും കല എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും പ്രദർശനാനുമതി കൊടുക്കാനും നമുക്കാവുമോ?. പൊതുസമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം ഈ വിഷ സർപ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്.

പിൻകുറിപ്പ്: സിനിമാക്കാരനായ ശേഷം ഇതാദ്യമായാണ് ‘സിനിമ’യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും ഞാൻ പറയുന്നത്. ‘ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ”ന്ന് സാക്ഷ്യപ്പെടുത്തി, രണ്ടാം പകുതി കാണാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തും ആദ്യപകുതി വരെ മാത്രമേ ഈ ‘ഐറ്റം’ കണ്ടിട്ടുള്ളൂ എന്ന് ഇന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts