
മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നു പി സി ജോർജ്. തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ് പറഞ്ഞു. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി സി ജോർജ് പറഞ്ഞു. വി ഡി സതീശനെ കുറിച്ച് ഒന്നും പറയാൻ ഇല്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശൻ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ് എന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടു.
പൂജപ്പുര ജയിലിൽ ഉപദേശക സമിതി ചേരുന്നില്ല. ജയിൽ സമിതി ചേരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ആണ് ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ഗവർണർ അനുവാദം നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതിൽ ഇടപെടാൻ അനുവാദമില്ല. അവസാന കാലത്തു രോഗികളായ തടവ് പുലികളെ കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോർജ് പറഞ്ഞു.