Spread the love

ന്യൂഡൽഹി∙ ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വർഷം മുൻപേ അറിഞ്ഞിരുന്നതായി എഫ്ഐആറിൽ വെളിപ്പെടുത്തൽ. ബ്രിജ് ഭൂഷന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനു നേരിടേണ്ട വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങൾ 2021ൽത്തന്നെ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. പ്രധാനമന്ത്രിയെ സന്ദർശിക്കാൻ അനുമതി തേടിയ ഒളിംപ്യൻമാരുടെ സംഘത്തിൽനിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷൺ വെട്ടിയിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് താരത്തെ വിളിപ്പിച്ചു.

ആ കൂടിക്കാഴ്ചയിലാണ് ഫെഡറേഷൻ അധ്യക്ഷന്റെ പരാക്രമങ്ങൾ പ്രധാനമന്ത്രിയോട് നേരിൽ പറഞ്ഞത്. പ്രശ്നത്തിൽ കായികമന്ത്രാലയം ഇടപെടുമെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബ്രിജ് ഭൂഷന്റെ പകപോക്കലിന്റെ കടുപ്പം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ബിജെപി നേതാവു കൂടിയായ ബ്രിജ് ഭൂഷന്റെ കേട്ടാലറയ്‌ക്കുന്ന പീഡനങ്ങളെന്നും എഫ്ഐആറിൽ പറയുന്നു. ഏപ്രിൽ 28ന് തയാറാക്കിയ എഫ്ഐആറിൽ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.

Leave a Reply