Spread the love

എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റെതായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥകൾ മലയാളത്തിലെ രണ്ട് മഹാ നടന്മാരെ സൃഷ്ടിച്ചു. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ നിറക്കൂട്ട് മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്ത് എത്തിച്ചു.തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിൻറെ മകൻ’ നിലൂടെ മോഹൻലാൽ എന്ന സൂപ്പർതാരം പിറന്നു.സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.

Prince of Malayalam Screenwriter Dennis Joseph
  മമ്മൂട്ടിയും, മോഹൻലാലും ചെന്നൈയിലെത്തിയാൽ ഡെന്നിസ് ജോസഫിൻറെ മുറിക്കു തൊട്ടടുത്ത മുറി തന്നെ 

ആവശ്യപ്പെടുമായിരുന്നു എന്നാണ് കഥ.
പിന്നീട് ഡെന്നീസ് പേന ചലിപ്പിച്ച വഴിയേ മലയാള സിനിമ നീങ്ങുകയായിരുന്നു.
മമ്മൂട്ടിയുടെ
താരപദവി വീണ്ടെടുത്ത ‘ന്യൂഡൽഹി ‘വന്നതോടെ ദക്ഷിന്നേന്ത്യയിലെ തന്നെ അറിയപെടുന്ന ഡൽഹി സ്പെഷ്യൽ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി ഡെന്നിസ്. ന്യൂഡൽഹി കണ്ടിട്ട് മണിരത്നവും, രജനികാന്ത് മുറിയിൽ വന്ന സംഭവം ഓർമ്മ പുസ്തകഗത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിൽ ഒട്ടേറെ സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കൊണ്ടിരുന്ന കാലം മോഹൻലാലിനുവേണ്ടി ഭൂമിയിലെ രാജാക്കന്മാർ, വഴിയോരകാഴ്ചകൾ, ഇന്ദ്രജാലം മമ്മൂട്ടിക്കുവേണ്ടി സംഘം,കോട്ടയം കുഞ്ഞച്ചൻ, മലയാളികളെ ഇന്നും ചിരിപ്പിക്കുന്നു നമ്പർ 20 മദ്രാസ് മെയിൽ ഇതെല്ലാം ഡെന്നീസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളാണ്.
തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാർ

മലയാളത്തിൽ തിരക്കഥാകൃത്തുകൾ താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്.
അധോലോകത്തിൽ നിന്ന് വിൻസെന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായായിരുന്നു. തിരക്കഥാകൃത്തുക്കളിൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ തന്നെയായിരുന്നു ഡെനിസ് ജോസഫ്.

Leave a Reply