Spread the love

സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റിയെന്ന് കുറ്റാരോപിതൻ സമ്മതിക്കണമെന്നാണ് ആഗ്രഹം. അതേസമയം ബംഗാളിൽ നിന്നുകൊണ്ട് കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിൽ നിന്നും ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണവുമായി ബംഗാളി നടി രംഗത്തെത്തിയത്. രഞ്ജിത്തിന്റെ പാലേരിയിൽ മാണിക്യം എന്ന സിനിമയ്ക്കായി നടിയെ അഭിനയിക്കാൻ വിളിച്ചു വരുത്തുകയായിരുന്നു. വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റംഎന്നാണ് നടി വെളിപ്പെടുത്തിയത്.

Leave a Reply