Spread the love
കുവൈറ്റ് ദിനാറിന് റെക്കോര്‍ഡ് വില; നേട്ടമുണ്ടാക്കി പ്രവാസികള്‍, നാട്ടിലേക്ക് പണം ഒഴുകുന്നു

അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇതോടെ ദിര്‍ഹം- രൂപ വിനിമയ നിരക്കില്‍ നേട്ടം സ്വന്തമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 20 രൂപ 77 പൈസയാണ് ബുധനാഴ്ച ലഭിച്ച മികച്ച നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഇതേതുടര്‍ന്ന്, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം ഡോളറിലേക്ക് മാറ്റി. അതേസമയം, കുവൈറ്റ് ദിനാറിന് ബുധനാഴ്ച ലഭിച്ചത് 251.93 രൂപയാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞതാണെങ്കിലും ചരിത്രത്തില്‍ ആദ്യമായി ദിനാറിന് പകരം ഇത്രയധികം രൂപ ലഭിച്ചത് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി. ഇതിന് മുന്‍പ് 2020 ഏപ്രില്‍ 21നാണ് കുവൈറ്റ് ദിനാറിന് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിച്ചത്. 249.30 രൂപയാണ് അന്ന് കുവൈറ്റ് ദിനാറിന് പകരം ലഭിച്ച ഏറ്റവും കൂടിയ ഇന്ത്യന്‍ രൂപ.

വിദേശ രാജ്യങ്ങളില്‍ നിന്നും പണം അയക്കുന്നവരില്‍ 80% പേരും വീട്ടുചെലവ് വേണ്ടിയാണ്. 20% പേര്‍ മാത്രമാണ് നിക്ഷേപത്തിലേക്ക് പണം അയക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതും ഓഹരി വിപണി തകര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം പലരും പിന്‍വലിച്ചു. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Leave a Reply