Spread the love

തെറികളുടെ പേരിൽ മലയാളികൾ ഏറെക്കാലം വിവാദമാക്കിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്ത നടൻ ജോജു ജോർജ് ഈയടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു.

പ്രചരിക്കുന്ന തെറി പ്പതിപ്പ് അല്ലാതെ തെറിയില്ലാത്ത ഒരു പതിപ്പും തങ്ങൾ ഷൂട്ട് ചെയ്തിരുന്നു എന്നും തെറിയില്ലാത്ത പതിപ്പ് റിലീസിനായി ഉപയോഗിക്കുമെന്നും മറ്റേത് ചലച്ചിത്ര മേളകൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നുമാണ് തന്നോട് പറഞ്ഞിരുന്നത് എന്നുമാണ് നടൻ പറഞ്ഞത്. എന്നാൽ ഇതിനും വിപരീതമായി ഓ ടി ടി റിലീസ് ചെയ്യുമ്പോൾ തന്നോട് പറയേണ്ട മര്യാദ കാണിച്ചില്ലെന്നും ചിത്രത്തിന്റെ ഭാഗമായതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്നും ആയിരുന്നു താരം പറഞ്ഞത്. താരത്തിന്റെ പരാമർശം വൈറൽ ആയതോടെ വൈകാതെ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജോജുവിനെ പ്രതിഫലം നൽകിയതിന്റെ തെളിവടക്കം ആയിരുന്നു പെല്ലിശ്ശേരിയുടെ വിശദീകരണ പോസ്റ്റ്. ഇപ്പോഴിതാ പെല്ലിശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറുപ്പിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോർജ്.

ജോജു പറഞ്ഞത് ഇങ്ങനെ..

തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ എന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റു.

പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും ജോജു പറഞ്ഞു. താൻ ലിജോയുടെ ശത്രു അല്ലെന്നും പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.

ചുരുളി എന്ന സിനിമയ്ക്ക് താൻ എതിരല്ല. ലഭിച്ചത് മികച്ച കഥാപാത്രമാണ്. എന്നാൽ സിനിമയിലെ മോശം പദപ്രയോഗത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ടു. മക്കൾ സ്കൂളിൽ പോകുമ്പോഴും ട്രോൾ പറഞ്ഞു കളിയാക്കി.

ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുന്‍പ് വരെ ഒരാളും തന്നെ വിളിച്ചിട്ടില്ല. തനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവില്‍ ഇക്കാര്യം പരാമർശിച്ചത്. തന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി താന്‍ ചെയ്യില്ലെന്നും- ജോജു പറഞ്ഞു

Leave a Reply