Spread the love

മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജു മാർ. സ്ത്രീയാണെന്ന് സ്വത്വം തിരിച്ചറിഞ്ഞശേഷം ഇന്നത്തെ നിലയിലേക്ക് എത്താൻ ഏറെ കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. 20% മാത്രം വിജയസാധ്യതയുള്ള സർജറിയാണ് താൻ ചെയ്തതെന്ന് രഞ്ജു പറയുന്നു.

” സർജറി കഴിഞ്ഞ എന്നെ പ്രസവിച്ചിടുന്ന ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പിള്ളേർ നോക്കിയത്. സൂര്യയും ഹരിണിയും അനുവും ശീതളുമെല്ലാം എന്നെ പൊന്നുപോലെയാണ് നോക്കിയത്. എടുത്തിരുത്താൻ പറ്റുമെങ്കിൽ എടുത്തിരുത്തും. എന്റെ റിസ്കുള്ള സർജറി പ്രകാരം 24 മണിക്കൂറിനുള്ളിൽ ഗ്യാസ് പോകണം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്.

സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. രാത്രി ഒന്നരയ്ക്ക് എന്റെ മലം പോയി. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. സർജറി കഴിഞ്ഞിട്ട് 24 മണിക്കൂർ ആയിട്ടുള്ളൂ എന്ന് ഓർക്കണം. ഞാൻ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഇരിക്കണം. ബോഡി മുഴുവൻ ട്യൂബാണ്. എനിക്ക് കഴുകി തന്നത് സൂര്യയാണ്. എനിക്കത് ഒരിക്കലും മറക്കാൻ പറ്റില്ല.

ഇത്രയും റിസ്കുള്ള സർജറി വേണം എന്നത് എന്റെ തീരുമാനമായിരുന്നു. ആർക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു. ഡോക്ടർ എന്നോട് ഇതേക്കുറിച്ച് പറയുമ്പോൾ ഞാൻ അത്രയും കടന്നു ചിന്തിച്ചിട്ടില്ല. സർജറി ടേബിളിലേക്ക് ചെന്നപ്പോൾ ഒരു നിസ്സഹായ അവസ്ഥ എന്നെ വന്നു മൂടി. അനസ്തേഷിക്ക് മുമ്പ് ഡോക്ടർ എന്നോട് ഓക്കേ അല്ലേ എന്ന് ചോദിച്ചു. 20% വിജയ സാധ്യതയുള്ള സർജറിയാണ്. എല്ലാം ഓക്കെ ആക്കി വെച്ചു. ഇനി അനസ്തേഷ്യ തരാൻ മാത്രമേ ബാക്കിയുള്ളൂ വേണ്ടെന്നു പറയാനുള്ള സമയമില്ല.

14 മണിക്കൂർ നീണ്ടുനിന്ന സർജറി ആയിരുന്നു. ഒന്നുകിൽ കോമ സ്റ്റേജിലേക്ക് പോകും, അല്ലെങ്കിൽ മരണം എന്നതായിരുന്നു സർജറിയുടെ റിസ്ക്. ഇതിന് രണ്ടിലും ഇടയിലുള്ളതാണ് എന്റെ ജീവിതം. ആ ലൈഫ് എനിക്ക് തിരികെ പിടിക്കണം. പക്ഷേ 14 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ കൈ തളർന്നു പോയി. തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു. ഡോക്ടർ ഇനി എനിക്ക് മേക്കപ്പ് ചെയ്യാൻ പറ്റുമോ എന്നാണ് ഞാൻ എടുത്തു ചോദിച്ചത്. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ കൈ ശരിയായി. ഐസിയുവിൽ കിടക്കുമ്പോൾ തന്നെ 20 അടി ഞാൻ നടന്നു” എന്നാണ് രെഞ്ചു രഞ്ജിമാർ പറഞ്ഞത്.

Leave a Reply