കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന ഭാര്യ രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.
വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യഭാര്യയും മൂത്ത മകൻ കിച്ചുവിന്റെ അമ്മയുമായ ആളെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
”സുധിചേട്ടന്റെ ആദ്യ ഭാര്യ മരിച്ചു പോയി. ആത്മഹത്യ ആയിരുന്നു. സുധിചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ച് അവര്‍ വേറെ ഒരാളോടൊപ്പം ഒളിച്ചോടി. അവരുടെ മരണവാര്‍ത്ത പറഞ്ഞപ്പോള്‍ പോലും കിച്ചുവിന് വിഷമം തോന്നിയില്ല. എനിക്ക് അവരോട് ദേഷ്യം ഒന്നുമില്ല. തന്നെ ഒരു തവണ ഫെയ്‌സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചിട്ട് പോലും കിച്ചുവിനെ കുറിച്ച് അവര്‍ ഒരുവാക്ക് പോലും അന്വേഷിച്ചില്ല. സുധിചേട്ടന്‍ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണ്. എനിക്ക് സുധിചേട്ടന്റെ ആദ്യ ഭാര്യയോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല. സുധിചേട്ടനെയും കിച്ചുവിനെയും ആദ്യം എനിക്ക് കിട്ടിയില്ലലോ എന്ന് തോന്നിയിട്ടുണ്ട്”