Spread the love

നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു ചെയ്യുന്ന ഫോട്ടോഷൂട്ടുകളുടെയും ആല്‍ബങ്ങളുടെയുമൊക്കെ പേരിലായിരുന്നു മുന്‍പ് വിമര്‍ശനങ്ങളെങ്കില്‍ ഇപ്പോള്‍ രേണുവിന്റെയും സുധിയുടെയും വിവാഹത്തിന്റെ പേരിലാണ് പുതിയ വിവാദങ്ങള്‍. രേണു സുധിയെ ഒദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല എന്നും ലിവിങ്ങ് ടുഗെദര്‍ ആയിരുന്നെന്നും പറഞ്ഞ് ഒരാള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് രേണു രംഗത്ത് എത്തിയിരിക്കുന്നത്. സ്പെഷല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രേണുവിന്റെ പ്രതികരണം

രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ ഒഫീഷ്യല്‍ പേര്. ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലും ഈ പേരു തന്നെ കാണാം. ഇപ്പോള്‍ ഞാനിതു കാണിക്കാന്‍ കാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങളാണ്. ഞങ്ങള്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്ന് പറയുന്നവര്‍ ഇതു കാണണം. നിയമപരമായി എന്നെ മാത്രമേ സുധിചേട്ടന്‍ കല്യാണം കഴിച്ചിട്ടുള്ളൂ. അതിന്റെ തെളിവാണ് ഈ വിവാഹ സര്‍ട്ടിഫിക്കേറ്റ്. ഇതില്‍ വരന്റെ പേര് സുധി എന്നും വധുവിന്റെ പേര് രേഷ്മ എന്നുമാണ്. എന്റെ ചേച്ചിയുടെ ഭര്‍ത്താവും എന്റെ അമ്മയുടെ അനുജത്തി ബിന്ദു സെബാസ്റ്റ്യനും അമ്മയുടെ ബന്ധു ആശിഷ് ജോയിയുമാണ് സാക്ഷികള്‍. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. സുധിച്ചേട്ടന്റെ ഭാര്യയാണെന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ടല്ലോ. ഈ രേഷ്മ തന്നെയാണ് രേണു സുധി. വീട്ടുകാര്‍ ഇട്ട പേരാണ് രേണു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു ടീച്ചര്‍ ഇട്ട പേരാണ് രേഷ്മ. സുധിച്ചേട്ടന് രേണു എന്ന പേരാണ് ഇഷ്ടം. അതുകൊണ്ട് ഞാന്‍ രേണു സുധി എന്ന പേര് തന്നെ എല്ലായിടത്തും പറയുന്നു”, -രേണു പറഞ്ഞു

കഴിഞ്ഞ ദിവസം സുധിയുടെ രണ്ടാം ഭാര്യയാണെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താതെ ഒരു സ്ത്രീ രംഗത്ത് എത്തിയിരുന്നു. സുധിയുടെ രണ്ടാം ഭാര്യ താന്‍ ആണെന്നും,തന്നെ മാത്രമാണ് സുധി നിയപരമായി വിവാഹം കഴിച്ചതെന്നും അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ രേണു പ്രതികരണവുമായി എത്തിയിരിക്കുന്നത്

Leave a Reply