Spread the love

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള മാനസിക സംഘർത്തെ തുടർന്നാകാം ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് രാമക്യഷ്ണനെ നയിച്ചതെന്നാണ് റിപ്പോർട്ട്.

മണിയുടെ മരണം ഇദ്ദേഹത്തേ തകർത്തിരുന്നു. മണിയുടെ മരണത്തിൽ നീതിക്കായി രാമകൃഷ്ണൻ നടത്തിയ പോരാട്ടങ്ങൾ എല്ലാം ഇപ്പോഴും പാതി വഴിയിൽ നില്ക്കവേയാണ്‌ വിഷം കഴിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഡോ. ആർ എൽ വി രാമകൃഷ്ണന് അവസം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരിന്നു.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസമാണ് ആർഎൽവി രാമകൃഷ്ണൻ അറിയിച്ചതെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.’രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും.

ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’എന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞത് എന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു.അതേസമയം അക്കാദമിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നിരുന്നത്.അക്കാദമി സെക്രട്ടറിയുടെ നിലപാട് ലിംഗ,ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു

Leave a Reply