
മരിയോപോളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യൻ സൈന്യം നിർബന്ധിതമായി നാടുകടത്തിയതായി മരിയോപോളിലെ സിറ്റി കൗൺസിൽ ആരോപിച്ചു. റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിൽ നിന്ന് എട്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകൾ പലായനം ചെയ്‌തെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. മൊത്തം 6,623 പേരെ മാറ്റിപ്പാർപ്പിച്ചു, ഇതിൽ 4,128 പേരെ മരിയോപോളിൽ നിന്ന് വടക്കുപടിഞ്ഞാറുള്ള സപ്പോരിജിയയിലേക്ക് കൊണ്ടുപോയി. അതേസമയം, കീവ് മേഖലയിലെ പട്ടണമായ മകാരിവിൽ റഷ്യയുടെ മോർട്ടാർ ആക്രമണത്തിൽ വെള്ളിയാഴ്ച ഏഴ് പേർ കൊല്ലപ്പെട്ടു. “മകാരിവിൽ ശത്രുക്കളുടെ ഷെല്ലാക്രമണത്തിന്റെ ഫലമായി ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു,” പ്രസ്താവനയിൽ പറയുന്നു.