Spread the love

പാലക്കാട് : സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയുടെ കൂട്ടാളിയും സ്ഥാപനത്തിന്റെ സിഇഒയുമായ തൃശൂർ പുതുശ്ശേരി സ്വദേശി എസ്.സിജുവിനെ (48) ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ പാലക്കാട്ടെ വിവിധ ബ്രാഞ്ചുകൾ വഴി നിക്ഷേപകരിൽ നിന്നു 9 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. 52 കേസുകളാണു പാലക്കാട് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്തൊട്ടാകെ നിക്ഷേപകരിൽ നിന്നു 300 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ജനുവരിയിൽ അറസ്റ്റിലായ പ്രവീൺ റാണ കഴിഞ്ഞ മാസം 26നാണു ജാമ്യം നേടി ജയിൽമോചിതനായത്. പിന്നാലെയാണു സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റ്. സ്ഥാപന ഡയറക്ടർമാരായ 3 പേരെ മാസങ്ങൾക്കു മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്. 260 വഞ്ചനാ കേസുകളാണു പ്രവീൺ റാണയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് സമയത്തു കുറ്റപത്രം സമർപ്പിക്കാഞ്ഞതിനാലാണു പ്രവീൺ റാണയ്ക്കു ജാമ്യം ലഭിച്ചതെന്നു തട്ടിപ്പിന് ഇരയായവർ ആരോപിച്ചിരുന്നു.

Leave a Reply