പുതിയ പുതിയ സംവിധായകരെയും ചെറിയ ചെറിയ താരങ്ങളെയും മിമിക്രി കലാകാരന്മാരെയും തന്റെ സഹപ്രവർത്തകേരെയുമൊക്കെ മമ്മൂക്കയോളം സപ്പോർട്ട് ചെയ്യുന്ന മറ്റൊരു കലാകാരൻ മലയാള സിനിമയിൽ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. ആസിഫ്അലി, അസീസ് നെടുമങ്ങാട്, സംവിധായകൻ ജിയോ ബേബി തുടങ്ങിയ നിരവധി കലാകാരന്മാർ മമ്മൂട്ടി എന്ന മഹാനടൻ മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പല കുറി വാചാലരായിട്ടുണ്ട്. ഇത്തരത്തിൽ മമ്മൂക്ക സഹപ്രവർത്തകരോട് കാണിക്കുന്ന അനുകമ്പയെ കുറിച്ചും കരുതലിനെ കുറിച്ചും നടൻ ജോജു ജോർജ്തുറന്നു പറഞ്ഞതാണിപ്പോൾ ട്രെൻഡിങ് ആകുന്നത്.
വെറും ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റും പറയുന്ന പരിചയം മാത്രമായിരുന്നു തനിക്ക് മമ്മൂട്ടിയുമായി ഉള്ളതെങ്കിലും അദ്ദേഹം തന്നെ പലയിടങ്ങളിലും റെക്കമെന്റ് ചെയ്തിട്ടുണ്ടെന്നും രാജാധിരാജ എന്ന പടത്തിൽ അഭിനയിക്കുമ്പോൾ കഥാപാത്രം കൈകാര്യം ചെയ്യാൻ അറിയാതെ പകച്ചു നിന്നപ്പോൾ തന്നെ സഹായിച്ചതിനെയും കുറിച്ചാണ് ജോജു മനസ്സ് തുറന്നത്.
‘എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്‍ക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്.
അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്‌നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ് തന്നത്. അങ്ങനെയാണ് ആ സീന്‍ റെഡിയായിട്ട് ഞാന്‍ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്,’ ജോജു പറയുന്നു.








