കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപം 7വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി. സംഭവത്തില്‍ നാട്ടുകാർ പിടികൂടിയ രണ്ട് ഇതരസംസ്ഥാനക്കാരായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുകാരനായ മകനെയാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്
വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടുകയും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടുകയുമായിരുന്നു. സംഭവത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്ന തീരുമാനത്തിലാണ് നാട്ടുകാർ. പോലീസ് അന്വേഷണം ആരംഭിച്ചു