Spread the love

വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി. ആർക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട- വൻകിട വ്യവസായികൾക്ക് മൂന്ന് വർഷം കൊണ്ട് ലൈസൻസ് അടക്കമുള്ളവ എടുത്താൽ മതി. വേഗത്തിൽ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം ആവശ്യപ്പെടുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാർ ജയിലിൽ പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. പൗരാവകാശ രേഖ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഓഡിറ്റ് റിപോർട്ടുകൾ ഗ്രാമസഭകളിൽ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വികസന പ്രവർത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടിൽ തദ്ദേശ സ്ഥാപനങ്ങൾ വിലയിരുത്തണം.

”എൽ ഡി എഫ് നൽകിയ വാഗ്ദാനം നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി .സംസ്ഥാനത്തിൻ്റെ സമഗ്ര പരിവർത്തനത്തിന് നിദാനമാക്കുന്ന വിധമാണ് ഏകീകരണം. ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തുക ലക്ഷ്യം. ചിതറി കിടന്ന വിഭാഗങ്ങൾ പദ്ധതികളുടെ ഏകോപനത്തിന് തടസമായിരുന്നു.

ഇത് നീക്കാനാണ് ഏകോപിത സർവ്വീസ്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതൽ 40 ശതമാനം തദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നു. തദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന വിനോദ നികുതി നഷ്ടം സർക്കാർ നികത്തും. സംവാദങ്ങൾ ശക്തിപ്പെടുത്തണം. അയൽക്കൂട്ടങ്ങൾ, റസിഡൻറസ് അസോസിയേഷൻ എന്നിവ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തണം. വാർഡ് വികസനം കരുതുറ്റതാകണം. ഇതിനായി വിദഗ്ദ്ധരുടെ സേവനം തേടണം” മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply