Spread the love

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയാണ് മരണത്തിന് കീഴടങ്ങിയത്. 33 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗുഡ്ഗാവിലെ വേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ. ഇതിനിടെ സ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത് വരികയായിരുന്നു ആശിഷ്. ഗുഡ്ഗാവില്‍ ആയിരുന്നു താമസിച്ച് വന്നത്. ആശിഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ സീതാറാം യെച്ചൂരി ക്വാറന്റീനില്‍ കഴിഞ്ഞ് വരികയായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ യെച്ചൂരി ഒഴിവാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യെച്ചൂരിയെ ആശിഷ് കാണുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് പലപ്പോഴും ആശിഷ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണ് തനിക്ക് താത്പര്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply