Spread the love
സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ ചാണ്ടിക്ക് വി.എസ് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്റ്റേ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ സ്റ്റേ ചെയ്തത്. 22ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങൾ ഉന്നയിക്കാം.

മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്. ഇതാണ് ജില്ലാ കോടതി സ്റ്റേ ചെയ്തത്.

2013 ഓഗസ്തിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Leave a Reply