
തൃശ്ശൂരില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകന്‍. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അനീഷും പിതാവും വഴക്ക് പതിവായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. രക്ഷപ്പെടാനായി ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തി അനീഷ് ഇരുവരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. അനീഷ് തന്നെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വിവരം വിളിച്ചു പറഞ്ഞത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്.