നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി 158 കിലോ വാൽനട്ട് ശേഖരിച്ചുവച്ച് അണ്ണാൻ. നോർത്ത് ഡക്കോട്ടയിലെ ഒരു അണ്ണാന്റെ വാൾനട്ട് സമ്പാദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.കുറച്ച് ദിവസങ്ങളായി ഉടമ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് അണ്ണാൻ ഭക്ഷണത്തിനായി വാൽനട്ട് ശേഖരിച്ച് വച്ചത്. ബിൽ ഫിഷർ എന്ന വ്യക്തിയുടെ വീട്ടിലെ മരങ്ങളിൽ നിന്നാണ് വാൽനട്ട് ശേഖരിച്ചത്.
ഇത് ആ വീടിന്റെ മുറ്റത്ത് തന്നെ നിർത്തിയിട്ടിരുന്ന കാറിൽ കൊണ്ടുവയ്ക്കുകയും ചെയ്തു. എന്നാൽ ഇത് ഒടുവിൽ ഒട്ടേറെ ബക്കറ്റുകളിലായി ഉടമ നീക്കം ചെയ്തപ്പോൾ ഏകദേശം 158 കിലോയോളം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിനിലും റേഡിയേറ്ററിലും അടക്കം വാഹനത്തിന്റെ മുക്കിലും മൂലയിലും ക്ഷാമകാലത്തേക്ക് അണ്ണാൻ കരുതിയ ഭക്ഷണ സമ്പാദ്യം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.