Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമയിൽ വൻ തുറന്നുപറച്ചലുകളും വെളിപ്പെടുത്തലുകളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മുകേഷ്, സിദ്ദിഖ് ഇടവേള, ബാബു, ജയസൂര്യ, സുരാജ് തുടങ്ങിയ മുൻനിര താരങ്ങൾക്കെതിരെയും മുതിർന്ന സംവിധായകരായ രഞ്ജിത്ത്, ബാലചന്ദ്രമേനോൻ, വി കെ പി തുടങ്ങിയവരും ആരോപണങ്ങളിൽ ഇതിനോടകം പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്കയും.

മലയാള സിനിമയിൽ ഇപ്പോഴും സജീവമായ മുൻനിരയിൽ നിൽക്കുന്ന ഒരു നടന്റെ ഭാഗത്തുനിന്നാണ് തനിക്ക് വളരെ മോശം അനുഭവം ഉണ്ടായതെന്നും എന്നാൽ ഇപ്പോൾ തല്ക്കാലം താൻ ആരാണെന്ന്തുറന്നു പറയുന്നില്ല എന്നും നടി പറയുന്നു. അന്ന് വളരെ കഷ്ടപ്പെട്ടാണ് ആ സാഹചര്യം മറികടന്നുതെന്നും ഇന്നയാൾക്ക് താൻ വെറുക്കപ്പെട്ടവൾ ആണെന്നും പറഞ്ഞ താരം പ്രസ്തുത നടൻ ഇപ്പോൾ കണ്ടാൽ വളരെ അഹങ്കാരത്തോടെയാണ് പെരുമാറാറുള്ളതെന്നും പറഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ടുള്ള പേടി കൊണ്ടായിരിക്കാം ഇങ്ങനെ പെരുമാറുന്നത് എന്നും നടി കൂട്ടിച്ചേർത്തു.

ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.

Leave a Reply