
രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി. ഓഫിസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് തെറ്റെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. സംഭവിച്ചതെന്താണെന്നു പരിശോധിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
എസ്.എഫ്.ഐ ഏറ്റെടുക്കേണ്ട സമരമല്ല ഇതെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംഭവം പരിശോധിക്കുമെന്നു സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പറഞ്ഞു. എസ്.എഫ്.ഐക്കാരാണോ അക്രമം നടത്തിയതെന്ന് പരിശോധിക്കണം. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും പി.ഗഗാറിന്‍ വ്യക്തമാക്കി.