Spread the love

തൃശൂര്‍: മകളുടെ ഓര്‍മയ്ക്കായി സുരേഷ് ഗോപി എംപി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നു. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 11ലേക്ക് എല്ലാ വിധ ഓക്‌സിജന്‍ സൗകര്യങ്ങളും എംപിയുടെ നേതൃത്വത്തില്‍ നല്‍കും. എന്നാല്‍ എം പി ഫണ്ട് അടക്കം ഒരു ഫണ്ടും ഉപയോഗിക്കാതെയാണ് ഓക്‌സിജന്‍ സൗകര്യം സുരേഷ് ഗോപി ഒരുക്കുന്നത്.

64 കിടക്കകളില്‍ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തില്‍ മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മയില്‍ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഇനി ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave a Reply