Spread the love
തളിക്കുളം ബാറിലെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ

തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ഉൾപ്പടെ ആണ് അറസ്റ്റിലായത്. കാട്ടൂർ സ്വദേശികളായ അജ്മൽ ( 23 ) , അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ബാറുടമയോടുള്ള വൈരാഗ്യത്തിന് ബാറിലെ ജീവനക്കാരനാണ് ക്വട്ടേഷൻ നൽകിയത്. ബാറുടമയുടെ സഹായി പെരിഞ്ഞനം ചക്കരപ്പാടംസ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കൾക്കുംനേരെ ആക്രമണമുണ്ടായത്. ബാറിലെ ബില്ലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ജീവനക്കാരും ബാറുടമയും തമ്മിൽ പ്രശ്നം നിലനിന്നിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി കൃഷ്ണരാജ് വിളിച്ചുവരുത്തയതിനെ തുടർന്ന് ബൈജുവും സുഹൃത്ത് അനന്തുവും ബാറിലെത്തിയിരുന്നു. അതിനിടെയാണ് ഒരു ജീവനക്കാരൻ ഏൽപ്പിച്ച ക്വട്ടേഷൻ സംഘം മദ്യപിക്കാനെന്ന വ്യാജേന ബാറിലെത്തിയത്. ബാറുടമയും ജീവനക്കാരും തമ്മിൽ സംസാരിക്കുന്നതിനിടെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്.

Leave a Reply