പാകിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ഇത് അവസരമാക്കി ഇരുന്നൂറിലേറെ തടവുകാര്‍ ജയിൽച്ചാടി. റാച്ചിയില്‍ അനുഭവപ്പെട്ട ചെറുഭൂചലനത്തിൽ ജയിലിലെ സെല്ലുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് 216 തടവുകാര്‍ ജയില്‍ ചാടിയത്. ഇതിൽ 135 പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘര്‍ഷത്തിനിടെ ഒരു തടവുകാരന്‍ മരിച്ചതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു. കറാച്ചിയിലെ മാളിര്‍ ജയിലില്‍ നിന്നാണ് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയിലില്‍ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ മുന്‍കരുതലെന്ന നിലയില്‍ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് ജയില്‍ച്ചാട്ടമുണ്ടായത്. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയിരുന്നത്. ജയിലിനുള്ളിലുണ്ടായ തിക്കിലും തിരക്കിലും ഒരു തടവുകാരന്‍ മരിച്ചതായും സംഘര്‍ഷത്തിനിടെ ഒരു ജയില്‍ ജീവനക്കാരന് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ സിന്ധ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുലാംനബി മേമന്‍ ജയില്‍ സന്ദര്‍ശിച്ചു