വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. എന്നാൽ 2004ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ സൗന്ദര്യയ്ക്ക് സംഭവിച്ച വിമാന അപകടം സ്വാഭാവികം അല്ലെന്നും കൊലപാതകം ആണെന്നും ആരോപിച്ച് കഴിഞ്ഞദിവസം ഒരാൾ രംഗത്ത് എത്തിയിരുന്നു.
സൗന്ദര്യയുടേത് കൊലപാതകമാണെന്നും അതിൽ തെലുങ്ക് മോഹൻ ബാബുവിന് പങ്കുണ്ടെന്നുമായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ വ്യക്തിയുടെ ആരോപണം. ഒരു സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാലിപ്പോൾ പരാതിക്കാരൻ ആരോപിക്കും പോലെ തന്റെ ഭാര്യയുടെ മരണത്തിൽ മോഹൻ ബാബുവിന് പങ്കുണ്ടെന്ന കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ന്ദര്യയുടെ ഭർത്താവ് ജി എസ് രഘു.
നടനുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടുകളും ഉണ്ടായിരുന്നില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മോഹൻ ബാബുവും എന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കഴിഞ്ഞ 25 വർഷമായി എനിക്ക് മോഹൻ ബാബു സാറിനെ നന്നായി അറിയാം. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ്. തെറ്റായ വാർത്തകൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക- എന്ന് സൗന്ദര്യയുടെ ഭർത്താവ് രഘു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.









