Spread the love

കൊല്ലത്ത് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും ലഭിച്ചു

കൊല്ലം കരിയിലക്കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി.

ഊഴായിക്കോട് സ്വദേശി ഗ്രീഷ്മ (22) മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്.

ഉച്ചക്ക് ഇവരുടെ ബന്ധു ആര്യയുടെ (23) മൃതദേഹം ലഭിച്ചിരുന്നു. ഇത്തിക്കരയാറിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കരിയില കൂനയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെ ഭർതൃ സഹോദര ഭാര്യയാണ് ആര്യ. ഭർതൃ സഹോദരിയുടെ മകളാണ് ഗ്രീഷ്മ.

ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

ഗ്രീഷ്മക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടുമില്ല.

Leave a Reply