നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസകുൾ അവസാനിപ്പിച്ചേക്കും. ഇതിനൊപ്പം ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുമെന്നാണ് സൂചന. പീഡന കേസുകളിൽ തെളിവില്ലെന്നാണ് പെലീസ് നിലപാട്.
2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെയുള്ള പരാതി. 18 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നതായി പറയപ്പെടുന്നത്. സാഹചര്യ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇല്ല. സാക്ഷികൾ പോലും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്.
പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ ശുചിമുറി ഇപ്പോൾ വനം മന്ത്രിയുടെ ഓഫീസാണ്. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് പോലും സാധിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് പരാതിക്കാരിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന ഏക കാര്യം.
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ മൊഴി. എന്നാൽ ഇതിലും കഴമ്പില്ലെന്നാണ് കണ്ടെത്തൽ.ഈ സാഹചര്യത്തിലാണ് കേസുകൾ അവസാനിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. പ്രത്യേക അന്വേണ സംഘമാകും അന്തിമ തീരുമാനം കൈകൊള്ളുക.