Spread the love
ചൂട് കൂടുന്നു; ഖത്തറിൽ തുറന്ന സ്ഥലങ്ങളിൽ പകൽ ജോലി വിലക്ക് ജൂൺ ഒന്ന് മുതൽ

ഖത്തർ: ചൂട് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് ഖത്തർ. സമയ നിയന്ത്രണം ആണ് തൊഴിലാളികൾക്ക് ഏർപ്പെ‍ടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. ചൂടിന്റെ കാഠിന്യം കുറയുന്നതിന് അനുസരിച്ച് സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനം നടത്തിയത്.

രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ ഇനി മുതൽ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് വലിയ നിർദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിലെ താപനില വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഖത്തർ എത്തിയിരിക്കുന്നത്. ആരോഗ്യ രക്ഷാ മാർഗങ്ങളെയും, തൊഴിൽ സുരക്ഷ നിർദേശങ്ങളും വിശദമാക്കിക്കൊണ്ട് മന്ത്രാലയം സർക്കുലർ എല്ലാ കമ്പനികൾക്കും അയച്ചിട്ടുണ്ട്.
മേയ് പകുതിയോടെ മന്ത്രാലയത്തിന്റെ ടീം ഇതുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് അറിയാൻ പരിശോധന നടത്തും. തൊഴിലാളികൾക്ക് ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിർമാണ കമ്പനികൾ, തൊഴിലാളികൾ, ഭരണ വിഭാഗത്തിലെ ജീവനക്കാർ എന്നിവർക്കും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം സംഘടിപ്പിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ജോലി സമയം വർക്കു സെെറ്റുകളിൽ പ്രദർശിപ്പിക്കണം. നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ വേണ്ടിയുള്ള പരിശോധനകൾ നടത്തണം. ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴിൽ മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊവിലാളികൾക്ക് സുരക്ഷിതവും ആരോഗ്യവുമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് ലേബർ ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹുസൈൻ അൽ ഹബീദ് പറഞ്ഞു. മുൻവർഷങ്ങളിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഇതെല്ലാം വലിയ വിജയം ആയിരുന്നു എന്ന് അദ്ദേഹം പറ‍ഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply