Spread the love

തൊടുപുഴ ∙ പകൽ നഗരമധ്യത്തിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനിയെ അപമാനിക്കുകയും കരണത്തടിക്കുകയും ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന സഹപാഠികൾക്കു നേരെയും ആക്രമണമുണ്ടായി. നാലു പേർക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴയിലെ കോളജിൽ നിന്നുള്ള വിദ്യാർഥികൾ തൊടുപുഴയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഇവരിൽ വിദ്യാർഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ദേഹത്ത് തട്ടി. പെൺകുട്ടി പ്രതികരിച്ചതോടെ യുവാക്കൾ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ട്.

യുവാക്കളിൽ ഒരാൾ കത്തി വീശിയപ്പോൾ ഒരു വിദ്യാർഥിയുടെ മൂക്കിനു മുറിവേൽക്കുകയും ചെയ്തു. പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞയാളാണെന്നും അറിയിപ്പുണ്ട്.

Leave a Reply