Spread the love

തിരുവനന്തപുരം: വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും. പിആർഎസ് ആശുപത്രിക്ക് സമീപം പെന്നമ്പല വീട്ടിൽ താമസിക്കുന്ന വിക്രമിനെ(69)യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിഷണുവിന്റെതാണ് ഉത്തരവ്.

കൊലപാതക കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആദ്യത്തെ വിധിയാണിത്. ഏഴു ദിവസത്തിനകമാണ് വിചാരണ പൂർത്തിയായത്. 2012 സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. ഭാര്യ വിമലയുമായി വാക്കുതർക്കം ഉണ്ടാകുകയും വാടക വീട്ടിൽ ഉറങ്ങിക്കിടന്ന വിമലയെ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വിമലയുടെ മരണ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. 2013 മേയ് നാലിന് മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 18 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു

Leave a Reply