Spread the love

തിരുവനന്തപുരം: ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിന് തടവുകാരൻ ഡെപ്യട്ടി സൂപ്രണ്ട് ഉള്‍പ്പടെയുള്ള ജയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് പൂജപ്പുര സെൻട്രല്‍ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസ്(42) ആണ് അക്രമാസക്തനായത്. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു.

ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി ഫൈജാസ് വാക്കുതര്‍ക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു.

ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

Leave a Reply