തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരുള്ള നയന്‍താരയും ഹിറ്റ് ചിത്രങ്ങളുടെ തോഴൻ അല്ലു അര്‍ജുനും തമ്മിൽ എട്ടുവർഷം നീണ്ട പിണക്കമുണ്ടെന്ന് നിങ്ങൾക്കറിയാമോ? തെന്നിന്ത്യയിലെ മിക്ക സൂപ്പർ സ്റ്റാറുകളുമായും അഭിനയിക്കുകയും ബോളിവുഡിൽ നിന്നടക്കമുള്ള വലിയ വലിയ സിനിമകളിലേക്ക് ചേക്കേറുമ്പോഴും അല്ലുവുമായി ഒരു സിനിമ സംഭവിക്കാത്തത് ഈ പിണക്കം കാരണമെന്നാണ് പരക്കെയുള്ള അഭ്യൂഹങ്ങൾ. ഇത് ശെരിവെയ്ക്കുന്ന തരത്തിൽ അല്ലുവിന്റെ വരാനിരിക്കുന്ന ചിത്രം പുഷ്പ 2വിലെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു.
അല്ലുവിനെ നടി ഒരു പൊതുവേദിയിൽ വെച്ച് അപമാനിച്ചു എന്ന തരത്തിലുള്ള ഗുരുതര വിമര്‍ശനങ്ങളാണ് നടിയ്ക്കെതിരെ മുൻപ് പ്രചരിച്ചിരുന്നത്. 2016 ല്‍ ഇരുവരും പങ്കെടുത്ത ഒരു അവാര്‍ഡ് വിതരണ വേദിയാണ് പ്രശ്ങ്ങൾക്ക് ആധാരവും ഇരുവരും തമ്മില്‍ പിണങ്ങാൻ കാരണവും. അന്ന് തന്റെ ഭർത്താവും സംവിധായകനുമായിരുന്ന വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് നടിയ്ക്ക് സമ്മാനിക്കാൻ അണിയറക്കാർ നിശ്ചയിച്ചിരുന്നത് അല്ലുവിനെയായിരുന്നു. എന്നാൽ പുരസ്‌കാരം നൽകാൻ അല്ലുവും സ്വീകരിക്കാൻ നയൻതാരയും വേദിയിൽ എത്തിയതോടെ കഥ മാറി. വേദിയിലെത്തിയ നയൻസ് അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാൻ വിസമ്മതിക്കുകയും ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും സ്വീകരിക്കാൻ ആണ് തനിക്ക് ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വിഷ്നേശ് വേദിയിലെത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു.
സംഭവം ഷോ ടെലികാസ്ററ് ചെയ്തതിനു പിന്നാലെ വലിയ വിമർശനം തന്നെ നടി അല്ലു ആരാധകരിൽ നിന്നും മറ്റും നേരിട്ടിരുന്നു. അല്ലുവിനെ പോലെ ബഹുമാനം അർഹിക്കുന്ന ഒരു താരത്തെ വേദിയിൽ വിളിച്ചു വരുത്തി നടി അപമാനിക്കുകയായിരുന്നുവെന്നും നടനെ നയൻസ് മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പിണക്കമാണ് വർഷങ്ങൾക്കിപ്പുറവും ഇരുവരും ഒരുമിക്കുന്ന ഒരു സിനിമ പിറക്കാത്തതിനു കാരണമെന്നും ഗോസ്സിപ്പുകളുണ്ട്.