കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശീലു എബ്രഹാം. നടി എന്നതിലുപരി അബാം മൂവീസ് എന്ന നിർമാണകമ്പനിയിലൂടെ സിനിമാ നിർമ്മാണരംഗത്തും സജീവമാണ് താരം. സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷീ ടാക്സി, അൽ മല്ലു, സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ നടിക്ക് വലിയ ശ്രദ്ധ നേടികൊടുത്തിരുന്നു. വിവാദ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാഡ് ബോയ്സാണ് ശീലുവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രംത്തിന്റെ വിശേഷങ്ങളുമായ് ബന്ധപ്പെട്ട അഭിമുഖത്തിൽ സംവിധായകൻ ഒമർ ലുലു നേരിട്ട മീ റ്റൂ ആരോപണത്തെ കുറിച്ചും ആളുകൾക്കിടയിലെ എക്സ്ട്രാമാരിറ്റൽ അഫയറിനെ കുറിച്ചും വിശദമായി സംസാരിച്ചിരിക്കുകയാണ് നടി.
സംവിധായകൻ തന്നെ പീഡന ആരോപണത്തിൽപെട്ടപ്പോൾ അത് ചിത്രീകരണത്തെ ബാധിച്ചുവോയെന്ന ചോദ്യത്തിനായിരുന്നു ശീലുവിന്റെ വിശദമായ മറുപടി. ഷൂട്ട് തുടങ്ങി ഇരുപത്തിയഞ്ച് ദിവസത്തോളം കഴിഞ്ഞപ്പോഴാണ് ഒമറിനെതിരെ കേസ് വന്നത്. കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. ഞങ്ങൾ പക്ഷെ അതേ പറ്റിയൊന്നും ചിന്തിക്കുന്നില്ല. കേസ് വന്ന സമയത്ത് ഒമറിന് ജാമ്യം കിട്ടിയില്ലെങ്കിൽ സിനിമയെ ബാധിക്കുമോയെന്ന തോന്നൽ വന്നിരുന്നു. പക്ഷെ കേസ് വന്നപ്പോൾ ആളുകൾ വലിയ രീതിയിൽ അറ്റാക്ക് ചെയ്തതായി കണ്ടില്ല. കാരണം ഇത്തരം മീടു ആരോപണങ്ങളും സ്ത്രീകൾ ഇത്തരത്തിൽ സംസാരിക്കുന്നതുമെല്ലാം സിനിമാ രംഗത്ത് ഇപ്പോൾ വളരെ സാധാരണയായി മാറി. സിനിമയിലെ ആളുകൾ തമ്മിലുള്ള ഇത്തരം വിഷയങ്ങൾ ജനങ്ങൾ അറിയുന്നതല്ല അറിയിക്കുന്നതാണ്. ബന്ധത്തിൽ ഉള്ളവർ തമ്മിൽ അഭിപ്രായ വ്യത്യാസം വരുമ്പോൾ പകപോക്കാനായോ മറ്റോ ആരെങ്കിലും ഒരാൾ എല്ലാം പുറത്ത് പറയുന്നതാവാം എന്നും നടി പറഞ്ഞു.
.
ഒരു ആവശ്യങ്ങൾ നേടിയെടുക്കാനായി ഒരു ബന്ധത്തിലേക്ക് നമ്മൾ പോകരുതെന്നും സ്ത്രീകളെ അപേക്ഷിച്ച് ആണുങ്ങൾക്ക് എത്ര റിലേഷൻഷിപ്പുണ്ടെങ്കിലും രക്ഷപ്പെട്ട് പോകുമെന്നും ഷീലു പറഞ്ഞു. എന്നാൽ സ്ത്രീകൾ എപ്പോഴും ശ്രദ്ധിക്കണം.
അതേസമയം എക്സ്ട്രാമാരിറ്റൽ അഫയറിലേക്ക് പോകുന്നവരെ താൻ കുറ്റം പറയില്ലെന്നും കാരണം അവരുടെ ഭാഗത്തും ഒരു ശരിയുണ്ടാകുമല്ലോ എന്നും താരം ഓർമിപ്പിച്ചു. വേറെ ബന്ധങ്ങളിലേക്ക് പോകുന്നത് ചിലപ്പോൾ സാഹചര്യം കൊണ്ടായിരിക്കാം. മനുഷ്യൻ ഇക്കാര്യങ്ങളെല്ലാമുള്ള വ്യക്തിയായാണ് ജനിക്കുന്നത്. എന്നാൽ ഒരാളുമായി ഒരുപാട് പ്രാവശ്യം ബന്ധം വെച്ചശേഷം പിന്നീട് വന്ന് എന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നവർക്കൊപ്പം താൻ നിൽക്കില്ലെന്നും നടി പറഞ്ഞു. ലെറ്റ് ദം സഫർ,ലെറ്റ് ദം എഞ്ചോയ്. എന്നാൽ കുട്ടികളേയും വയസായവരേയുമൊക്കെ ബലാത്സംഗം ചെയ്യുന്നവരെ അപ്പോൾ തന്നെ കൊല്ലണമെന്നാണ് തന്റെ നിലപാടെന്നും താരം പറഞ്ഞു.