
പത്തനംതിട്ട : തിരുവനന്തപുരം – ഷൊർണൂർ റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾക്കു തിരുവനന്തപുരം ഡിവിഷൻ തുടക്കമിട്ടു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും വേഗം 110 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. എറണാകുളം മുതൽ ഷൊർണൂർ വരെ സാധ്യമായ സ്ഥലങ്ങളിൽ 110 കിലോമീറ്റർ, മറ്റിടങ്ങളിൽ 90 കിലോമീറ്റർ എന്നിങ്ങനെ വേഗം കൂട്ടും.
ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാനാകുന്ന 86 ചെറിയ വളവുകളാണ് ആദ്യം നിവർത്തുക. തിരുവനന്തപുരം – കായംകുളം ഭാഗത്ത് ഇത്തരം 22 വളവുകളാണുള്ളത്. കായംകുളം – എറണാകുളം (കോട്ടയം വഴി – 22), കായംകുളം – എറണാകുളം (ആലപ്പുഴ വഴി – 10), എറണാകുളം – ഷൊർണൂർ (32). ഒരു വർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കും. മെഷീൻ ഉപയോഗിച്ചു ട്രാക്കിന്റെ അലൈൻമെന്റ് കൃത്യമാക്കുന്നതിനും ഡിവിഷനിലെ എൻജിനീയറിങ് വിഭാഗം കരാർ ക്ഷണിച്ചിട്ടുണ്ട്.
പത്തനംതിട്ട : തിരുവനന്തപുരം – ഷൊർണൂർ റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾക്കു തിരുവനന്തപുരം ഡിവിഷൻ തുടക്കമിട്ടു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും വേഗം 110 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. എറണാകുളം മുതൽ ഷൊർണൂർ വരെ സാധ്യമായ സ്ഥലങ്ങളിൽ 110 കിലോമീറ്റർ, മറ്റിടങ്ങളിൽ 90 കിലോമീറ്റർ എന്നിങ്ങനെ വേഗം കൂട്ടും.
ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാനാകുന്ന 86 ചെറിയ വളവുകളാണ് ആദ്യം നിവർത്തുക. തിരുവനന്തപുരം – കായംകുളം ഭാഗത്ത് ഇത്തരം 22 വളവുകളാണുള്ളത്. കായംകുളം – എറണാകുളം (കോട്ടയം വഴി – 22), കായംകുളം – എറണാകുളം (ആലപ്പുഴ വഴി – 10), എറണാകുളം – ഷൊർണൂർ (32). ഒരു വർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കും. മെഷീൻ ഉപയോഗിച്ചു ട്രാക്കിന്റെ അലൈൻമെന്റ് കൃത്യമാക്കുന്നതിനും ഡിവിഷനിലെ എൻജിനീയറിങ് വിഭാഗം കരാർ ക്ഷണിച്ചിട്ടുണ്ട്.